x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വഖഫ് ബോർഡിന് ആശ്വാസം; പ്രവർത്തനം മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് നീക്കി സുപ്രീംകോടതി

വെബ് ഡെസ്ക്
Published: July 21, 2026 01:05 PM IST | Updated: July 21, 2026 01:06 PM IST

സുപ്രീം കോടതി

ഡൽഹി: സംസ്ഥാന വഖഫ് ബോർഡിന് ആശ്വാസം. സർക്കാർ സെക്രട്ടറിയെ അഡ്‌മിനിസ്ട്രേറ്റർ ആയി നിയോഗിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ആണ് സുപ്രീംകോടതി റദ്ദാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ നൽകിയ ഹർജികളിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.

ഇതോടെ വഖഫ് ബോർഡിന്‍റെ പ്രവർത്തനത്തിന് ഹൈക്കോടതി താത്കാലികമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അവസാനിച്ചു. എന്നാൽ ബോർഡിന് നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിലെ നിയന്ത്രണം തുടരും. ഹൈക്കോടതിയുടെ മേൽനോട്ടവും തുടരും.

ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ചാണ് ഹർജികൾ പരിഗണിച്ചത്. സംസ്ഥാന വഖഫ് ബോർഡും വഖഫ് ബോർഡ് അംഗം ഉമർ ഫൈസി മുക്കവുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.

 

Tags : WaqfBoard BreakingNews NewsUpdate Headlines SupremeCourt

Recent News

Corehub Up