Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Festival

Thrissur

കണ്ടശാംകടവ് ജലോത്സവം: വള്ളങ്ങളുടെ പരിശീലനം ആരംഭിച്ചു

വാടാനപ്പള്ളി: കണ്ടശാംകടവ് ജലോത്സവങ്ങളിൽ പങ്കെടുക്കുന്ന വിവിധ ക്ലബുകൾ തുഴച്ചിൽ പരിശീലനം ആരംഭിച്ചു.

ഓണാഘോഷത്തിന്‍റെ ഭാഗമായി കണ്ടശാംകടവ്, തൃപ്രയാർ, തീരം, കറുകമാട്, ഇടിയൻചിറ ജലോത്സവങ്ങളിൽ പങ്കെടുക്കാനാണ് ക്ലബുകൾ തുഴച്ചിൽ പരിശീലനം ആരംഭിച്ചിട്ടുള്ളത്. ചിലർ ആലപ്പുഴ, കോട്ടപ്പുറം ജലോത്സവങ്ങളിലും പങ്കെടുക്കുന്നുണ്ട്. കണ്ടശാംകടവ് കനോലി പുഴയിൽ രാവിലെയും സന്ധ്യക്കുമാണ് പരിശീലനം നടത്തുന്നത്.

നടുവിൽക്കര ബിസിഎൻ ക്ലബ് രാവിലെ രണ്ട് വള്ളത്തിലാണ് പരിശീലനംനടത്തുന്നത്. നടുവിൽക്കരയിൽനിന്നുതന്നെ സംഘം ബോട്ട് ക്ലബും മത്സരരംഗത്തുണ്ട്. തൊട്ടടുത്ത പുളിയംതുരുത്തിൽനിന്ന് രണ്ട് ക്ലബുകളും കണ്ടശാംകടവ് കരിക്കൊടിയിൽനിന്നുള്ള ക്ലബുകളും മത്സരിക്കാൻ ഇറങ്ങുന്നുണ്ട്.

Kerala

ചമ്പക്കുളം മൂലം ജലോത്സവം: രാജപ്രമുഖൻ ട്രോഫിയിൽ മുത്തമിട്ട് അരോമ പുത്തൻ ചുണ്ടൻ

ചമ്പക്കുളം: കേരളത്തിലെ ജലമേളകൾക്കും ഓണക്കാലത്തിനും തുടക്കം കുറിച്ച് നടക്കുന്ന ചന്പക്കുളം മൂലം ജലോത്സവത്തിൽ കൊല്ലം പൂയപ്പള്ളി അരോമ ബോട്ട് ക്ലബ്ലിന്‍റെ അരോമ പുത്തൻ ചുണ്ടൻ ജേതാവ്.

വിജയിക്കു നൽകുന്ന രാജപ്രമുഖൻ ട്രോഫി കേവലം രണ്ടാഴ്ച മുൻപ് മാത്രം നീരണിഞ്ഞ ആരോമ പുത്തൻ ചുണ്ടൻ നേടി. പമ്പയാറ്റിൽ നടന്ന ജലോത്സവത്തിൽ മത്സരിച്ച മറ്റ് ആറ് ചുണ്ടൻ വള്ളങ്ങളെ പിന്നിലാക്കിയാണ് അരോമ ചുണ്ടൻ വിജയം നേടിയത്.

രണ്ടാം സ്ഥാനം നടുഭാഗം ബോട്ട് ക്ലബിന്‍റെ നടുഭാഗം ചുണ്ടനും മൂന്നാം സ്ഥാനം കുമരകം എൻസിഡിസിയുടെ നടുവിലേപ്പറമ്പൻ ചുണ്ടനും കരസ്ഥമാക്കി.

ഏഴ് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 14 കളിവള്ളങ്ങളാണ് മൂലം ജലോത്സവത്തിൽ പങ്കെടുത്തത്. ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ ചമ്പക്കുളം ചുണ്ടനാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിത്.

District News

കുന്നത്തൂർപാടിയിൽ വെള്ളാട്ടം തുടങ്ങി

പയ്യാവൂർ: കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനം താഴെ മടപ്പുരയിൽ രണ്ടുദിവസത്തെ മുത്തപ്പൻ വെള്ളാട്ടം ആരംഭിച്ചു. കർക്കടകം 30 വരെ നേർച്ച വെള്ളാട്ടം കെട്ടിയാടുന്നതിന്‍റെ ഭാഗമായാണ് ഇന്നലെയും ഇന്നും മുത്തപ്പൻവെള്ളാട്ടം നടത്തുന്നത്.

മുത്തപ്പന്‍റെ ആരൂഡസ്ഥാനമായ കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനം താഴെ മടപ്പുരയിൽ എല്ലാ സംക്രമദിവസങ്ങളിലും വെള്ളാട്ടം നടത്തിവരുന്നുണ്ട്. കൂടാതെ കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള ഭക്തർ ആവശ്യപ്പെടുന്ന ദിവസങ്ങളിൽ നേർച്ചവെള്ളാട്ടവും മൂലംപെറ്റഭഗവതിയും കെട്ടിയാടും.

ഇന്നലെ രാവിലെ മുത്തപ്പനെ മലയിറക്കയിതിനു ശേഷമാണ് വെള്ളാട്ടം നടന്നത്. തുടർന്ന് തുലാഭാരം തൂക്കലും നടന്ന. അന്നദാനവും ഉണ്ടായിരുന്നു.

Latest News

Corehub Up