Kerala
തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതിയുടെ സീൽ പതിപ്പിച്ച തെരഞ്ഞെടുപ്പു കമ്മീഷന്റെ കത്ത് രാഷ്ട്രീയ പാർട്ടികൾക്ക് അയച്ചതിനെക്കുറിച്ചു വിശദ അന്വേഷണം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പു കമ്മീഷൻ.
അഡീഷണൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും സ്പെഷൽ സെക്രട്ടറിയുമായ പി.ബി. നൂഹിനാണ് അന്വേഷച്ചുമതല. 48 മണിക്കൂറിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. വീഴ്ചയുണ്ടെങ്കിൽ മുതിർന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കെതിരേ നടപടിയുണ്ടാകുമെന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ പത്രസമ്മേളനത്തിൽ പറഞ്ഞു.
കത്തിനെതിരേ രാഷ്ട്രീയപാർട്ടികൾ രംഗത്തെത്തിയതോടെ ഒരു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു. ബിജെപിയുടെ സീലുള്ള കത്ത് രാഷ്ട്രീയപാർട്ടികൾക്ക് അയച്ചത് കമ്മീഷൻ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേൽക്കർ പറഞ്ഞു. പിശക് കണ്ടെത്തിയപ്പോൾത്തന്നെ തിരുത്തുകയും ഇക്കാര്യം രാഷ്ട്രീയപാർട്ടികളെ അറിയിക്കുകയും ചെയ്തിരുന്നു.
ക്രിമിനൽ പശ്ചാത്തലമുള്ളവർ മത്സരിക്കുന്നതിനുള്ള മാർഗനിർദേശം ആവശ്യപ്പെട്ടു സംസ്ഥാന ബിജെപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കു കത്ത് നൽകിയിരുന്നു. ഇതിനൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്റെ 2019ലെ കത്തിന്റെ പകർപ്പും വച്ചിരുന്നു. ഇതിൽ ബിജെപി സീൽ പതിപ്പിച്ചിരുന്നു. ഈ കത്താണ് സിപിഎമ്മിനു ലഭിച്ചത്.
കത്ത് സിപിഎം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്. ഇതേത്തുടർന്നാണ് സെക്രട്ടേറിയറ്റിൽ നിന്ന് ഡപ്യൂട്ടേഷനിലെത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്. എന്നാൽ കീഴുദ്യോഗസ്ഥനെ ബലിയാടാക്കിയെന്ന ആരോപണം ഉയർന്നു. ഇതോടെയാണ് വീഴ്ച വിശദമായി പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.
കമ്മീഷൻ പരാതി പ്രകാരം ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് സമൂഹ മാധ്യമത്തിൽനിന്നു നീക്കാനും ബ്ലോക്ക് ചെയ്യാനും ആവശ്യപ്പെട്ട് എക്സിന് കേരള പോലീസിന്റെ സൈബർ ഓപ്പറേഷൻസ് വിഭാഗം കത്തു നൽകി. ഇതേത്തുടർന്ന് മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകളിൽനിന്നു വിവാദകത്ത് നീക്കിത്തുടങ്ങി. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ മാധ്യമ പ്രവർത്തകർക്കു കേരള പോലീസ് അന്വേഷണത്തിന്റെ ഭാഗമായി നോട്ടീസ് നൽകുകയും ചെയ്തെന്നാണ് വിവരം.
നിയമലംഘനമുണ്ടന്നു ബോധ്യപ്പെട്ടാൽ ഐടി ആക്ട്പ്രകാരം പോലീസ് നടപടിയെടുക്കുമെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യങ്ങൾക്കു രത്തൻ യു. കേൽക്കർ നൽകിയ മറുപടി. ഇത്തരമൊരു പിശക് ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ കമ്മീഷൻ ഇടപെട്ടിട്ടുണ്ടെന്നും ഒന്നും മറച്ചുവച്ചിട്ടില്ലെന്നും കേൽക്കർ പറഞ്ഞു.
Kerala
തിരുവനന്തപുരം: സ്ഥാനാർഥിനിർണയം അനിശ്ചിതമായി നീണ്ടു പോയതിന്റെ പേരുദോഷം കേട്ടപ്പോഴും സംസ്ഥാനത്ത് ആദ്യമായി മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ നിശ്ചയിച്ചതിന്റെ ക്രെഡിറ്റും യുഡിഎഫിനുതന്നെ.
വ്യാഴാഴ്ച രാത്രി കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക കൂടി പ്രസിദ്ധീകരിച്ചതോടെ യുഡിഎഫിനു 140 മണ്ഡലങ്ങളിലും സ്ഥാനാർഥികളായി.
കഴിഞ്ഞ തവണ 93 മണ്ഡലങ്ങളിൽ മത്സരിച്ച കോണ്‍ഗ്രസ് ഇത്തവണ മൂന്നു സ്വതന്ത്രരെ ഉൾപ്പെടെ 95 പേരെ മത്സരിപ്പിക്കുന്നു. ഇവരിൽ തളിപ്പറന്പിൽ ടി.കെ. ഗോവിന്ദൻ, ഒറ്റപ്പാലത്ത് പി.കെ. ശശി, അന്പലപ്പുഴയിൽ ജി. സുധാകരൻ എന്നീ മുൻ സിപിഎം നേതാക്കളുണ്ട്.
കഴിഞ്ഞ തവണ 27 സീറ്റിൽ മത്സരിച്ച മുസ്ലിം ലീഗ് ഇത്തവണയും 27 സീറ്റിൽ തന്നെ മത്സരിക്കുന്നു.
കഴിഞ്ഞ തവണ പത്തു സീറ്റിൽ മത്സരിച്ച കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഇത്തവണ എട്ടു സീറ്റു മാത്രമേ ലഭിച്ചുള്ളു. ആർഎസ്പിക്ക് ഇത്തവണയും അഞ്ചു സീറ്റ് ലഭിച്ചു.
സിപിഎമ്മിൽനിന്നു പുറത്തുവന്ന് പയ്യന്നൂരിൽ മത്സരിക്കുന്ന വി. കുഞ്ഞികൃഷ്ണൻ ആർഎസ്പിക്കു ലഭിച്ച സീറ്റിലാണു മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസ് ജേക്കബ്, സിഎംപി, ആർഎംപി, മാണി സി. കാപ്പൻ, പി.വി. അൻവർ എന്നിവർക്കും സീറ്റുണ്ട്.
Kerala
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ 47 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും കേന്ദ്ര മന്ത്രി കൂടിയായ ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിലും കെ.സുരേന്ദ്രൻ മഞ്ചേശ്വരത്തും മത്സരിക്കും.
സിപിഎം വിട്ടു ബിജെപിയിലെത്തിയ മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ദേവികുളത്തും സിപിഐ വിട്ടു വന്ന മുൻ എംഎൽഎ കെ.അജിത്ത് വൈക്കത്തും സ്ഥാനാർഥികളാണ്. കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചു ബിജെപിയിലെത്തിയ കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ തൃശൂരിൽ മത്സരിക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയായിരുന്ന ആർ.രശ്മി ബിജെപി സ്ഥാനാർഥിയായി മത്സരിക്കും. പൂഞ്ഞാറിൽ പി.സി.ജോർജും പാലായിൽ മകൻ ഷോണ്‍ ജോർജും സ്ഥാനാർഥികളാണ്.
1. മഞ്ചേശ്വരം - കെ. സുരേന്ദ്രൻ
2. ഉദുമ -മനുലാൽ മേലോത്ത്
3. കാഞ്ഞങ്ങാട് -ബൽരാജ് എം
4. പയ്യന്നൂർ -എ.പി. ഗംഗാധരൻ
5. അഴീക്കോട് -കെ.കെ. വിനോദ് കുമാർ
6. കണ്ണൂർ -സി.രഘുനാഥ്
7. മാനന്തവാടി - പി.ശ്യാം രാജ്
8. സുൽത്താൻബത്തേരി- എ.എസ്.കവിത
9. വടകര -അഡ്വ. കെ. ദിലീപ്
10. കുറ്റ്യാടി -രാമദാസ് മണലേരി
11. നാദാപുരം -സി.പി. വിപിൻ ചന്ദ്രൻ
12. കൊയിലാണ്ടി - സി.ആർ. പ്രഫുൽ കൃഷ്ണൻ
13. പേരാന്പ്ര -എം. മോഹനൻ മാസ്റ്റർ
14. ബാലുശേരി - സി.പി.സതീശൻ
15. എലത്തൂർ- ടി.ദേവദാസ്
16. കോഴിക്കോട് നോർത്ത് -നവ്യ ഹരിദാസ്
17. കോഴിക്കോട് സൗത്ത് - ടി.റനീഷ്
18. ബേപ്പൂർ -അഡ്വ. കെ .പി. പ്രകാശ് ബാബു
19. കുന്നമംഗലം - വി.കെ. സജീവൻ
20. ഷൊർണൂർ -സങ്കു ടി. ദാസ്
21. ഒറ്റപ്പാലം -മേജർ രവി
22. മലന്പുഴ -സി.കൃഷ്ണകുമാർ
23. പാലക്കാട് - ശോഭാ സുരേന്ദ്രൻ
24. ചേലക്കര -കെ.ബാലകൃഷ്ണൻ
25. മണലൂർ -അഡ്വ. കെ.കെ. അനീഷ് കുമാർ
26. തൃശൂർ - പത്മജ വേണുഗോപാൽ
27. ഇരിഞ്ഞാലക്കുട -സന്തോഷ് ചെറക്കുളം
28. ദേവികുളം - എസ്. രാജേന്ദ്രൻ
29. പാലാ - ഷോണ്‍ ജോർജ്
30. വൈക്കം- കെ.അജിത്ത്
31. കാഞ്ഞിരപ്പള്ളി -അഡ്വ. ജോർജ് കുര്യൻ
32. പൂഞ്ഞാർ - പി.സി. ജോർജ്ജ്
33. അന്പലപ്പുഴ -അരുണ്‍ അനിരുദ്ധൻ
34. ഹരിപ്പാട് - സന്ദീപ് വാചസ്പതി
35. ചെങ്ങന്നൂർ -എം.വി. ഗോപകുമാർ
36. തിരുവല്ല - അനൂപ് ആന്റണി ജോസഫ്
37. കരുനാഗപ്പള്ളി -വി.എസ്. ജിതിൻ ദേവ്
38. കുന്നത്തൂർ - രാജി പ്രസാദ്
39. കൊട്ടാരക്കര -ആർ. രശ്മി
40. ചാത്തന്നൂർ - ബി.ബി. ഗോപകുമാർ
41. ആറ്റിങ്ങൽ - അഡ്വ. പി. സുധീർ
42. നെടുമങ്ങാട് - യുവരാജ് ഗോകുൽ
43. കഴക്കൂട്ടം -വി.മുരളീധരൻ
44. വട്ടിയൂർക്കാവ് - ആർ.ശ്രീലേഖ
45. നേമം - രാജീവ് ചന്ദ്രശേഖർ
46. പാറശാല -അഡ്വ. ഗിരീഷ് നെയ്യാർ
47. കാട്ടാക്കട -പി.കെ. കൃഷ്ണദാസ്
Kerala
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് ബിജെപി. 47 പേരാണ് ആദ്യ പട്ടികയിലുള്ളത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്ത് ജനവിധി തേടും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കും. മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ കഴക്കൂട്ടത്ത് സ്ഥാനാർഥിയാകും.
മുൻ സംസ്ഥാന അധ്യക്ഷൻമാരായ കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തും പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രൻ പാലക്കാടും അനൂപ് ആന്റണി തിരുവല്ലയിലുമാണ് സ്ഥാനാർഥികളാകുന്നത്.
മുൻ ഡിജിപി ആർ. ശ്രീലേഖ വട്ടിയൂർക്കാവിൽ മത്സരിക്കും. പൂഞ്ഞാറിൽ പി.സി. ജോർജും പാലായിൽ ഷോൺ ജോർജും തൃശൂരിൽ പദ്മജ വേണുഗോപാലും ഷൊർണ്ണൂരിൽ ശങ്കു ടി. ദാസും കോഴിക്കോട് നോർത്തിൽ മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ രമ്യ ഹരിദാസും ഹരിപ്പാട് സന്ദീപ് വചസ്പതിയും ജനവിധി തേടും.
ഒറ്റപ്പാലത്ത് സംവിധായകൻ മേജർ രവിയാണ് സ്ഥാനാർഥി. മലമ്പുഴയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ വീണ്ടും മത്സരിക്കും.
സിപിഎം വിട്ടെത്തിയ മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ദേവികുളത്ത് ജനവിധി തേടും. കോൺഗ്രസ് വിട്ടെത്തിയ ആർ. രശ്മി കൊട്ടാരക്കരയിൽ മത്സരിക്കും. സിപിഐ വിട്ടെത്തിയ കെ. അജിത്താണ് വൈക്കത്തെ സ്ഥാനാർഥി.
മറ്റ് സ്ഥാനാർഥികൾ
ഉദുമ-മനുലാൽ മേലോത്ത്, കാഞ്ഞങ്ങാട്-എം. ബൽരാജ്, പയ്യന്നൂർ-എ.പി. ഗംഗാധരൻ, അഴീക്കോട്-കെ.കെ. വിനോദ് കുമാർ, കണ്ണൂർ-സി. രഘുനാഥ്, മാനന്തവാടി-പി. ശ്യാം രാജ്, സുൽത്താൻബത്തേരി-എ.എസ്. കവിത, വടകര-കെ. ദിലീപ്, കുറ്റ്യാടി-രമാദാസ് മണലേരി, നാദാപുരം-സി.പി. വിപിൻ ചന്ദ്രൻ, കൊയിലാണ്ടി-സി.ആർ. പ്രഫുൽ കൃഷ്ണൻ, പേരാമ്പ്ര-കെ. മോഹനൻ മാസ്റ്റർ.
ബാലുശേരി-സി.പി. സതീശൻ, എലത്തൂർ-ടി. ദേവദാസ്, കോഴിക്കോട് സൗത്ത്- ടി. റെനീഷ്, ബേപ്പുർ-കെ.പി. പ്രകാശ് ബാബു, കുന്നമംഗലം-വി.കെ. സജീവൻ, ചേലക്കര-കെ. ബാലകൃഷ്ണൻ, മണലൂർ-കെ.കെ. അനീഷ്കുമാർ, ഇരിങ്ങാലക്കുട-സന്തോഷ് ചെറാകുളം, അമ്പലപ്പുഴ-അരുൺ അനിരുദ്ധൻ, ചെങ്ങന്നൂർ-എം.വി. ഗോപകുമാർ, കരുനാഗപ്പള്ളി-വി.എസ്. ജിതിൻ ദേവ്, കുന്നത്തൂർ-രാജി പ്രസാദ്.
ചാത്തന്നൂർ-ബി.ബി. ഗോപകുമാർ, ആറ്റിങ്ങൽ-പി. സുധീർ, നെടുമങ്ങാട്-യുവരാജ് ഗോകുൽ, പാറശാല-ഗിരീഷ് നെയ്യാർ.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൻസിപി. എലത്തൂരിൽ മന്ത്രി എ.കെ. ശശീന്ദ്രൻ തന്നെ മത്സരിക്കും.
കുട്ടനാട്ടിൽ തോമസ് കെ.തോമസ്, മലപ്പുറത്ത് കെ.ടി. മുജീബ് എന്നിവർ ജനവിധി തേടും. എലത്തൂർ സീറ്റിനെ ചൊല്ലി എൻസിപിയിൽ പരസ്യ തർക്കം നിലനിന്നിരുന്നു. മന്ത്രി എകെ ശശീന്ദ്രന്റെ എതിർപ്പ് തള്ളി പ്രവർത്തക കൺവൻഷൻ വിളിച്ച ജില്ലാ നേതൃത്വം മുക്കം മുഹമ്മദിനെ സ്ഥാനാർഥി ആക്കണം എന്നാവശ്യപ്പെട്ടിരുന്നു.
തന്റെ പേരാണോ അയോഗ്യതയെന്നായിരുന്നു ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിന്റെ ചോദ്യം. എന്നാലിപ്പോൾ മുക്കം മുഹമ്മദിന്റെ എതിർപ്പ് തള്ളിക്കൊണ്ട് എ.കെ. ശശീന്ദ്രനെ വീണ്ടും സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ്.
Sports
മുംബൈ: ഇന്ത്യന്‍ ടീമിന്റെ ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് നേട്ടത്തിന്റെ ചൂടുമാറുന്നതിനു മുമ്പ്, 2026 സീസണ് ഐപിഎല്‍ മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ (ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ).
ആദ്യ 20 മത്സരങ്ങളുടെ ഫിക്സ്ചറാണ് പ്രഖ്യാപിച്ചത്. 12-ാം തീയതി ആദ്യ 20 മത്സരങ്ങളുടെ പട്ടിക പ്രഖ്യാപിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍, പറഞ്ഞതിലും ഒരുദിനം നേരത്തേ ഐപിഎല്ലിന്റെ ആദ്യഘട്ട മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു.
ചിന്നസ്വാമിയില്‍ ഉദ്ഘാടനം
2026 സീസണിലെ ഉദ്ഘാടന മത്സരം നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും മുന്ചാമ്പ്യന്മാരായ സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മില്‍ മാര്‍ച്ച് 28ന് രാത്രി 7.30നു നടക്കും. ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി. 18 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമിട്ട്, 2025ല്‍ വിരാട് കോഹ്ലിയുടെ ആര്‍സിബി ഐപിഎല്ലില്‍ കന്നിക്കിരീടം സ്വന്തമാക്കിയിരുന്നു.
അഹമ്മദാബാദിലെ ഫൈനലില്‍ പഞ്ചാബ് കിംഗ്സിനെയായിരുന്നു ആര്‍സിബി കീഴടക്കിയത്. തുടര്‍ന്ന് ട്രോഫി പര്യടനത്തിനുശേഷം ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയപ്പോള്‍ ഉണ്ടായ തിക്കിലും തിരക്കിലും 11 പേര് മരണപ്പെട്ടു. ഈ സംഭവത്തിനുശേഷം ഐപിഎല്‍ 2026 സീസണ് ഉദ്ഘാടന മത്സരത്തിനുതന്നെ ചിന്നസ്വാമി വേദിയാകുന്നു എന്നതാണ് ശ്രദ്ധേയം.
മുംബൈ Vs കോല്‍ക്കത്ത
ഐസിസി 2026 ലോകകപ്പില്‍ ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരം മാര്‍ച്ച് 29ന് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരേയാണ്. 2026ല്‍ ഇന്ത്യക്കു ട്വന്റി-20 ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, 2024ല്‍ ഇന്ത്യയെ ട്വന്റി-20 ലോകകപ്പ് കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവര്‍ ഹാര്‍ദിക്കിന്റെ കീഴില്‍ മുംബൈക്കായി അണിനിരക്കുന്നു എന്നതും ശ്രദ്ധേയം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.
സഞ്ജു Vs രാജസ്ഥാന്
ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ് തന്റെ പഴയ ക്ലബ്ബായ രാജസ്ഥാന് റോയല്‍സിന് എതിരേ ഇറങ്ങുന്നു എന്നതാണ് മാര്‍ച്ച് 30നുള്ള സിഎസ്കെ Vs ആര്‍ആര്‍ മത്സരത്തിന്റെ പ്രത്യേകത. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗോഹട്ടിയിലാണ് മത്സരം.
സഞ്ജു സാംസണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ഇറങ്ങുന്ന ആദ്യ സീസണ് ആണിത്. രാജസ്ഥാന് റോയല്‍സില്‍നിന്ന് 18 കോടി രൂപയ്ക്ക് ട്രാന്‍സ്ഫറിലൂടെയാണ് സഞ്ജു സിഎസ്കെയില്‍ എത്തിയത്. 2026 ഐസിസി ട്വന്റി-20 ലോകകപ്പ് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റാണ് സഞ്ജു. സൂപ്പര്‍ താര പരിവേഷത്തിലെത്തുന്ന സഞ്ജുവില്‍നിന്ന്, ഇന്ത്യയെ ലോകകപ്പില്‍ എത്തിച്ചതുപോലുള്ള മിന്നും ഇന്നിംഗ്സുകളാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 2023 എഡിഷനിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് അവസാനമായി ഐപിഎല്‍ ചാമ്പ്യന്മാരായത്.
19-ാം സീസണ്
മാര്‍ച്ച് 28 മുതല്‍ മേയ് 31വരെയാണ് ഐപിഎല്ലിന്റെ 19-ാം സീസണ്. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന് റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമുകളുടെ മത്സരങ്ങള്‍ അരങ്ങേറുന്ന ബംഗാള്‍, ആസാം, തമിഴ്നാട് എന്നിവിടങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഐപിഎല്‍ ഷെഡ്യൂള്‍ രണ്ടുഘട്ടമാക്കാന് ബിസിസിഐ നിര്‍ബന്ധിതമായത്.
Kerala
തിരുവനന്തപുരം: ബിജെപിയുടെ "മിഷൻ 2026' അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 'കേരളത്തിനൊരു ബിജെപി മുഖ്യമന്ത്രി' എന്നതാണ് പാർട്ടിയുടെ അടുത്ത പ്രധാന ലക്ഷ്യമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു.
ചരിത്ര വിജയം നേടി തിരുവനന്തപുരം കോർപറേഷനിൽ അധികാരം പിടിച്ചതിൽ അഭിനന്ദനം അറിയിച്ചുകൊണ്ടാണ് ഷാ, അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി പ്രതിനിധികളെ അമിത് ഷാ അഭിസംബോധന ചെയ്തു.
ഇന്ന് തലസ്ഥാന നഗരിയിൽ ബിജെപി മേയർ ഉണ്ടെങ്കിൽ, നാളെ കേരളത്തിൽ ബിജെപി മുഖ്യമന്ത്രി ഉണ്ടാകുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസിത കേരളം യാഥാർഥ്യമാകണമെങ്കിൽ ബിജെപി അധികാരത്തിൽ വരണമെന്നും അഴിമതിയുടെ കാര്യത്തിൽ എൽ ഡിഎഫും യുഡിഎഫും തമ്മിൽ 'മാച്ച് ഫിക്സിംഗ്' ആണ് നടക്കുന്നതെന്നും ഷാ അഭിപ്രായപ്പെട്ടു.
കോർ കമ്മിറ്റി യോഗങ്ങളിലും ബിജെ പി - എൻഡിഎ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലും പങ്കെടുത്ത അമിത് ഷാ, തദ്ദേശ തെരഞ്ഞെടുപ്പിലെ ജയം വലിയ നേട്ടമാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്ക് പാർട്ടി സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് നിർദേശിച്ചു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റം വരുത്താൻ ബിജെപിക്ക് സാധിക്കുമെന്നും അദ്ദേഹം നേതാക്കളോട് പറഞ്ഞു.