x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിജെപി സീൽ പതിപ്പിച്ച കത്ത്; അന്വേഷണം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പു കമ്മീഷൻ


Published: March 25, 2026 01:58 AM IST | Updated: March 25, 2026 02:04 AM IST

തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതിയുടെ സീൽ പതിപ്പിച്ച തെരഞ്ഞെടുപ്പു കമ്മീഷന്‍റെ കത്ത് രാഷ്‌ട്രീയ പാർട്ടികൾക്ക് അയച്ചതിനെക്കുറിച്ചു വിശദ അന്വേഷണം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പു കമ്മീഷൻ.

അഡീഷണൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും സ്പെഷൽ സെക്രട്ടറിയുമായ പി.ബി. നൂഹിനാണ് അന്വേഷച്ചുമതല. 48 മണിക്കൂറിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. വീഴ്ചയുണ്ടെങ്കിൽ മുതിർന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കെതിരേ നടപടിയുണ്ടാകുമെന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ പത്രസമ്മേളനത്തിൽ പറഞ്ഞു.

കത്തിനെതിരേ രാഷ്‌ട്രീയപാർട്ടികൾ രംഗത്തെത്തിയതോടെ ഒരു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു. ബിജെപിയുടെ സീലുള്ള കത്ത് രാഷ്‌ട്രീയപാർട്ടികൾക്ക് അയച്ചത് കമ്മീഷൻ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേൽക്കർ പറഞ്ഞു. പിശക് കണ്ടെത്തിയപ്പോൾത്തന്നെ തിരുത്തുകയും ഇക്കാര്യം രാഷ്‌ട്രീയപാർട്ടികളെ അറിയിക്കുകയും ചെയ്തിരുന്നു.

ക്രിമിനൽ പശ്ചാത്തലമുള്ളവർ മത്സരിക്കുന്നതിനുള്ള മാർഗനിർദേശം ആവശ്യപ്പെട്ടു സംസ്ഥാന ബിജെപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കു കത്ത് നൽകിയിരുന്നു. ഇതിനൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ 2019ലെ കത്തിന്‍റെ പകർപ്പും വച്ചിരുന്നു. ഇതിൽ ബിജെപി സീൽ പതിപ്പിച്ചിരുന്നു. ഈ കത്താണ് സിപിഎമ്മിനു ലഭിച്ചത്.

കത്ത് സിപിഎം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്. ഇതേത്തുടർന്നാണ് സെക്രട്ടേറിയറ്റിൽ നിന്ന് ഡപ്യൂട്ടേഷനിലെത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്. എന്നാൽ കീഴുദ്യോഗസ്ഥനെ ബലിയാടാക്കിയെന്ന ആരോപണം ഉയർന്നു. ഇതോടെയാണ് വീഴ്ച വിശദമായി പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.

കമ്മീഷൻ പരാതി പ്രകാരം ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് സമൂഹ മാധ്യമത്തിൽനിന്നു നീക്കാനും ബ്ലോക്ക് ചെയ്യാനും ആവശ്യപ്പെട്ട് എക്സിന് കേരള പോലീസിന്‍റെ സൈബർ ഓപ്പറേഷൻസ് വിഭാഗം കത്തു നൽകി. ഇതേത്തുടർന്ന് മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകളിൽനിന്നു വിവാദകത്ത് നീക്കിത്തുടങ്ങി. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ മാധ്യമ പ്രവർത്തകർക്കു കേരള പോലീസ് അന്വേഷണത്തിന്‍റെ ഭാഗമായി നോട്ടീസ് നൽകുകയും ചെയ്തെന്നാണ് വിവരം.

നിയമലംഘനമുണ്ടന്നു ബോധ്യപ്പെട്ടാൽ ഐടി ആക്ട്പ്രകാരം പോലീസ് നടപടിയെടുക്കുമെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യങ്ങൾക്കു രത്തൻ യു. കേൽക്കർ നൽകിയ മറുപടി. ഇത്തരമൊരു പിശക് ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ കമ്മീഷൻ ഇടപെട്ടിട്ടുണ്ടെന്നും ഒന്നും മറച്ചുവച്ചിട്ടില്ലെന്നും കേൽക്കർ പറഞ്ഞു.

Tags : BJP sealed letter Election Commission announces investigation Kerala Assembly Election Niyama Sabha Election

Recent News

Corehub Up