Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bans

സ്കൂളുകളിലേക്ക് യുട്യൂബർമാരുടെ പ്രവേശനം നിരോധിച്ച് ഉത്തർപ്രദേശ്

ന്യൂഡൽഹി: പുറത്തുനിന്നുള്ളവരും യുട്യൂബർമാരും സർക്കാർ സ്കൂളുകളിലേക്കു പ്രവേശിക്കുന്നതു നിരോധിച്ച് ഉത്തർപ്രദേശ്. രാജ്യത്തുടനീളമുള്ള സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥ സമൂഹമാധ്യമങ്ങളിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ തുറന്നുകാട്ടുന്നതിനിടയിലാണ് യുട്യൂബർമാർ സംസ്ഥാനത്തെ സ്കൂളുകളിൽ പ്രവേശിക്കുന്നത് നിരോധിച്ചുകൊണ്ട് യുപിയിലെ വിവിധ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ഉത്തരവുകൾ പുറപ്പെടുവിച്ചിരിക്കുന്നത്.

സ്കൂളുകളിലെത്തി വീഡിയോകൾ റിപ്പോർട്ട് ചെയ്യുന്നത് പഠനത്തെ തടസപ്പെടുത്തുവെന്നും അധ്യാപന തൊഴിലിന്‍റെ അന്തസിനെ ബാധിക്കുകയും ചെയ്യുന്നുവെന്നാണ് അയോധ്യയിലെ സർക്കാർ സ്കൂളുകളിൽ പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചുകൊണ്ടുള്ള അയോധ്യ ബേസിക് എഡ്യുക്കേഷൻ ഓഫീസറുടെ ഉത്തരവിൽ പറയുന്നത്. യുപിയിലെ അസംഗഡ്, ബല്ലിയ, ബസ്തി, ബൽറാംപുർ, ഷംലി, ആഗ്ര തുടങ്ങിയ സ്കൂളിലേക്കും പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവുകൾ ഇതിനോടകമുണ്ട്.

പുറത്തുനിന്നുള്ളവർ സർക്കാർ സ്കൂളുകളിൽ പ്രവേശിക്കരുതെന്ന് കഴിഞ്ഞദിവസം രാജസ്ഥാൻ സർക്കാരും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തുടനീളമുള്ള സർക്കാർ സ്കൂളുകളുടെ മോശം അവസ്ഥകൾക്കു പരിഹാരം കണ്ടെത്താനായി സ്വാതന്ത്ര്യദിനത്തിൽ സിജെപി ആരംഭിച്ച സ്കൂൾ ഠീക് കരോ കാമ്പയിൻ മഹാരാഷ്‌ട്രയിലെയും രാജസ്ഥാനിലെയും നിരവധി സർക്കാർ സ്കൂളുകളിൽ മതിയായ ടോയ്‌ലറ്റ് സൗകര്യങ്ങൾപ്പോലും നിലവിലില്ലാത്തത് സമൂഹമാധ്യമങ്ങളിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.

യുപിയിലെ നിരവധി സർക്കാർ സ്കൂളുകളിലെ വിദ്യാർഥികളാകട്ടെ സ്കൂളുകളിലെ മോശം ഭക്ഷണനിലവാരത്തിനെതിരേയും കുടിവെള്ള പ്രശ്നങ്ങൾക്കെതിരേയും തെരുവുകളിൽ സമരത്തിനിറങ്ങുകയുമാണ്. യുപിയിലെ ലക്നോയിലും ഹസൻഗഞ്ജിലും കന്നൗജിലും ഹാമിർപുരിലുമെല്ലാം നൂറുകണക്കിനു വിദ്യാർഥികളാണ് സ്കൂളുകളിലെ മോശം അവസ്ഥകൾക്കെതിരേ പ്രതിഷേധിക്കാൻ ക്ലാസ്റൂമുകൾ ബഹിഷ്കരിച്ചത്.

International

ഭക്ഷ്യകയറ്റുമതി ഇറാൻ നിരോധിച്ചു

ടെഹ്റാൻ: യുഎസ്-ഇസ്രേലി ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഭക്ഷ്യവസ്തുക്കളുടെയും കാർഷികോത്പന്നങ്ങളുടെയും കയറ്റുമതി ഇറാൻ നിരോധിച്ചു. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താനാണിതെന്ന് ഇറേനിയൻ വൃത്തങ്ങൾ അറിയിച്ചു.

യുദ്ധം നീളുമെന്ന ഭീതിയിൽ ഇറേനിയൻ ജനത ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ശേഖരിച്ചുവയ്ക്കുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. തലസ്ഥാനമായ ടെഹ്റാനിൽനിന്നു ജനങ്ങൾ ഭീതി മൂലം പലായനം ചെയ്യാൻ തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്.

Kerala

മറുനാടൻ ബസുകൾ മുഖം മിനുക്കി ഓടുന്നതിന് വിലക്ക്; പണികിട്ടിയത് ഇരുന്നൂറോളം ബസുകൾക്ക്

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കാലാവധി തീർന്ന ബസുകൾ പുതുക്കിപണുത് കേരളത്തിൽ സർവീസ് നടത്തുന്നതിന് വിലക്കേർപ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ ഇരുന്നൂറോളം ബസുകൾ ഷെഡിൽ കയറ്റിയിടേണ്ട അവസ്ഥയാണ്.

ഡൽഹി, ഹരിയാന, ഹിമാചൽപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ സർവീസ് ബസുകളുടെ ഉപയോഗകാലാവധി എട്ടു മുതൽ 10 വർഷം വരെയാണ്. കേരളത്തിൽ ഇത് 22 വർഷമാണ്. ബസുകൾ മാറ്റാറാകുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ബസ് വാങ്ങി അറ്റകുറ്റപ്പണി നടത്തി രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റി സർവീസ് നടത്തിയിരുന്നു.

ഇതിനാണിപ്പോൾ ഗതാഗതവകുപ്പ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ ബസ് വാങ്ങാൻ 50 ലക്ഷത്തോളം രൂപ ചെലവ് വരുമ്പോൾ ഇതര സംസ്ഥാനങ്ങളിലെ കാലാവധി തീർന്ന ബസുകൾ 10 ലക്ഷം രൂപ മുതൽ ലഭിക്കും. പഴഞ്ചൻ വാഹനങ്ങളുടെ ഇടമായി കേരളം മാറാതിരിക്കാനാണ് കടുത്ത തീരുമാനമെടുത്തതെന്ന് അധികൃതർ പറഞ്ഞു.

Latest News

Corehub Up