Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bindu Krishna

ഓണം ബത്ത മുൻവർഷത്തെപ്പോലെ നൽകും: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: ഓണം ഉത്സവബത്തയുടെയും മറ്റാനുകൂല്യങ്ങളുടെയും വിതരണത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും മുൻവർഷത്തെപ്പോലെ ഇക്കുറിയും സമയബന്ധിതമായി വിതരണം ചെയ്യുമെന്നും തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കുള്ള ഉത്സവബത്ത മാർഗനിർദേശങ്ങൾ സംബന്ധിച്ച സർക്കാർ ഉത്തരവ് അടുത്ത മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും.പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ 2,087 തൊഴിലാളികൾക്ക് ഈ വർഷം ഓണത്തിന് 1,000 രൂപ മൂല്യമുള്ള സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡ് വിതരണം ചെയ്യും. മൂന്നു വർഷത്തിലധികമായി പൂട്ടിക്കിടക്കുന്ന കയർ സ്ഥാപനങ്ങൾ, സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങൾ, എസ്റ്റേറ്റുകൾ എന്നിവിടങ്ങളിലെ 9,806 തൊഴിലാളികൾക്ക് ഓണത്തിന് എക്സ്ഗ്രേഷ്യ അനുവദിക്കുന്നതിനായി 2,000 രൂപ നിരക്കിൽ 1.96 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

ഒന്നോ അതിലധികമോ വർഷമായി പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് 2,500 രൂപ നിരക്കിൽ എക്സ്ഗ്രേഷ്യ- ധനസഹായം അനുവദിക്കാനായി 3,10,42,500 രൂപയും നീക്കിവച്ചിട്ടുണ്ട്.

Kerala

ആദ്യഭാര്യയുടെ സഹോദരന്‍റെ മരണത്തിലും ദുരൂഹത: അഷ്കറിനെതിരേ ബന്ധുക്കൾ, മന്ത്രിയെ കണ്ടു

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരനെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അഷ്‌കറിനെതിരെ ആദ്യ ഭാര്യ ആമിനയുടെ പിതാവ് രംഗത്ത്. ആമിനയുടെ അനിയന്‍ മുങ്ങി മരിച്ചതാണെന്നും ആ മരണത്തില്‍ ഇപ്പോള്‍ ദുരൂഹത സംശയിക്കുന്നതായും പിതാവ് പറഞ്ഞു. മകനെ സ്‌കൂളില്‍ ചെന്ന് അഷ്‌കര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പിതാവ് പറഞ്ഞു.

സ്വത്ത് എഴുതി വാങ്ങാനാണ് അഷ്‌കര്‍ ആമിനയെ മര്‍ദിച്ചതെന്ന് പിതാവ് പറഞ്ഞു. ഭര്‍ത്താവും ഉമ്മയും സഹോദരിയും ക്രൂരമായി മര്‍ദിച്ചെന്നും ആറ് മാസം മുമ്പ് നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെന്നും പിതാവ് പറഞ്ഞു.

എന്നാല്‍ സിഐ നടപടി ഒന്നും എടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്‍റെ സഹായം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ കേസുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്താമെന്ന് മന്ത്രി ബിന്ദു കൃഷ്ണ ഉറപ്പ് നല്‍കിയതായി അഷ്‌കറിന്‍റെ മുന്‍ ഭാര്യ ആമിനയുടെ പിതാവ് പറഞ്ഞു.

Kerala

അനൗചിത്യമെന്ന് തോന്നിയതുകൊണ്ടാണ് അങ്ങനെ പെരുമാറിയത്; ചെറിയാൻ ഫിലിപ്പ് വിഷയത്തിൽ ബിന്ദു കൃഷ്ണ

തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പ് വിഷയത്തിൽ പ്രതികരണവുമായി മന്ത്രി ബിന്ദു കൃഷ്ണ. ചെറിയാൻ ഫിലിപ്പ് എന്തെങ്കിലും ദുരുദ്ദേശത്തോടെയാണ് അന്ന് അങ്ങനെ പെരുമാറിയത് എന്നൊന്നും താൻ വിശ്വസിക്കുന്നില്ല. പക്ഷെ തനിക്ക് അനൗചിത്യമെന്ന്‌ തോന്നി, അത്രമാത്രമേ ഉള്ളൂവെന്ന് മന്ത്രി പ്രതികരിച്ചു.

സൈബർ അധിക്ഷേപങ്ങളെ താൻ മൈൻഡ് ചെയ്യാറില്ല. അസത്യത്തിന് അധികകാലം പിടിച്ച് നിൽക്കാനാവില്ല. പല ഘട്ടങ്ങളിലും സൈബർ അധിക്ഷേപങ്ങളും പരിഹാസങ്ങളും ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നതിനിടെയാണ് വിവാദമായ സംഭവമുണ്ടാകുന്നത്. ഇന്ദിരാഭവനിലെത്തിയ നിയുക്ത എംഎൽഎമാരെ കാണുന്നതിനിടെ ചെറിയാൻ ഫിലിപ്പ് ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.

എന്നാൽ അവർ തള്ളിമാറ്റി. എന്നാൽ വീണ്ടും ആലിംഗനം ചെയ്യാൻ ശ്രമിച്ചപ്പോള്‍ അവർ തള്ളി മാറ്റുകയും ഹസ്തതദാനം നൽകുകയുമായിരുന്നു.

Kerala

കോൺഗ്രസിൽ നിന്ന് രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ

തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിൽ വനിതാ പ്രാതിനിധ്യത്തിന് വലിയ പ്രാധാന്യം നൽകി കോൺഗ്രസ്. വി.ഡി. സതീശൻ മന്ത്രിസഭയിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് രണ്ട് വനിതകൾ മന്ത്രിമാരാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബിന്ദു കൃഷ്ണ, കെ.എ. തുളസി എന്നിവരെയാണ് കോൺഗ്രസ് മന്ത്രിമാരായി നിശ്ചയിച്ചിരിക്കുന്നത്. ഇവർക്ക് പുറമേ മുതിർന്ന നേതാവ് ഷാനിമോൾ ഉസ്മാനെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറാക്കാനും പാർട്ടി തീരുമാനിച്ചു.

കോൺഗ്രസിന്‍റെ മുതിർന്ന വനിതാ നേതാവായ ബിന്ദു കൃഷ്ണ ആദ്യമായാണ് മന്ത്രിസഭയിലെത്തുന്നത്. സംസ്ഥാനത്തെ നിർണായകമായ വനിതാ ശിശു ക്ഷേമ വകുപ്പിന്‍റെ ചുമതലയാണ് ബിന്ദു കൃഷ്ണയ്ക്ക് നൽകിയിരിക്കുന്നത്.

മന്ത്രിസഭയിലെത്തുന്ന രണ്ടാമത്തെ വനിതാ പ്രതിനിധിയായ കെ.എ. തുളസി, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. മന്ത്രിമാരായ ബിന്ദു കൃഷ്ണയ്ക്കും കെ.എ. തുളസിക്കും പുറമേ, പാർലമെന്‍ററി രംഗത്ത് വലിയ പരിചയസമ്പത്തുള്ള ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് നിയോഗിച്ചതുവഴി പുതിയ മന്ത്രിസഭയുടെ നിർണായക ചുമതലകളിൽ വനിതകൾക്ക് ശക്തമായ പങ്കാളിത്തമാണ് കോൺഗ്രസ് ഉറപ്പാക്കിയിരിക്കുന്നത്.

Kerala

ആർഎസ്പി കാലുവാരിയോ?; ബിന്ദു കൃഷ്ണയെ തോൽപ്പിക്കാൻ ശ്രമമെന്ന് പരാതി

കൊല്ലം: യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയെ തോൽപ്പിക്കാൻ ആർഎസ്പി പ്രാദേശിക നേതാക്കൾ ശ്രമിച്ചെന്ന് പരാതി. മുതിർന്ന സിപിഎം നേതാക്കളുമായി ആർഎസ്പിയിലെ ചിലർ ചർച്ച നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.

കൊല്ലം ബീച്ച് റോഡിലെ ഹോട്ടലിൽവച്ച് ഇവർ കൂടിക്കാഴ്ച‌ നടത്തിയതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കലാശക്കൊട്ട് നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇവർ കൂടിക്കാഴ്ച നടത്തിയത്. സംഭവത്തിൽ ബിന്ദു കൃഷ്‌ണ കെപിസിസിക്കും ആർഎസ്പി സംസ്ഥാന നേതൃത്വത്തിനും യുഡിഎഫ് നേതൃത്വത്തിനും പരാതി നൽകിയിട്ടുണ്ട്.

സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഒരു മുൻ കൗൺസിലറും ആർഎസ്പിയുടെ കൊല്ലം സൗത്ത് ലോക്കൽ സെക്രട്ടറിയുമാണ് ചർച്ച നടത്തിയത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആർഎസ്പി ലോക്കൽ സെക്രട്ടറിയെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു.

Kerala

കാർ ഓടിച്ചത് സിപിഎം നേതാവിന്‍റെ മകൻ; ‌അപകടത്തെ രാഷ്ട്രീയ വത്കരിക്കുന്നുവെന്ന് ബിന്ദു കൃഷ്ണ

കൊല്ലം: യുഡിഎഫിന്‍റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് ഹോക്കി താരങ്ങൾക്ക് പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണ. അപകടത്തെ സിപിഎം രാഷ്ട്രീയ വത്കരിക്കുന്നുവെന്ന് ബിന്ദു കൃഷ്ണ ആരോപിച്ചു.

തന്‍റെ മകനാണ് കാർ ഓടിച്ചതെന്ന് വരുത്തി തീർക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. എന്നാൽ തന്‍റെ മകന്‍റെ പേരിലുള്ള വാഹനം ഓടിച്ചത് സഹപാഠിയായ ദേവനന്ദൻ ആണെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി. ‌‌

നെയ്യാറ്റിൻകരയിലെ പ്രാദേശിക സിപിഎം നേതാവിന്‍റെ മകൻ ആണ് കാർ ഓടിച്ചതെന്നും, ഇയാൾ തുടക്കം മുതൽ തന്‍റെ പ്രചരണത്തിന്‍റെ ഒപ്പമുണ്ടായിരുന്നതായും യുഡിഎഫ് സ്ഥാനാർഥി അറിയിച്ചു.വ്യാജ പ്രചാരണങ്ങൾക്ക് വോട്ടർമാർ മറുപടി നൽകുമെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.

 

District News

ബിന്ദുകൃഷ്‌ണയുടെ സ്വീകരണ ജാഥക്ക് നേരെ ഡിവൈഎഫ്ഐ ആക്രമണം

കൊല്ലം : കൊല്ലത്ത് യുഡിഎഫ് സ്ഥാനാർഥി അഡ്വ. ബിന്ദു കൃഷ്‌ണയുടെ സ്വീകരണ ജാഥക്ക് നേരെ ഡിവൈഎഫ്ഐ ആക്രമണം.

മങ്ങാട് മണ്ഡലത്തിലെ സംഘം മുക്കിൽ വച്ചാണ് യുഡിഎഫ് പ്രവർതകർക്ക് നേരെ ആക്രമണം ഉണ്ടായത്. അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പോലീസ് നോക്കി നിൽക്കെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്.


എന്നാൽ അക്രമം തടയാനോ, അക്രമികളെ പിന്തിരിപ്പിക്കാനോ പോലീസ് തയാറായില്ല. യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്‌ണയ്ക്ക് നേരെയും ആക്രമണം ഉണ്ടായി.


അക്രമം പോലീസ് തടയാതിരുന്നപ്പോൾ യുഡിഎഫ് പ്രവർത്തകർ സ്ഥാനാർഥിക്ക് സംരക്ഷണം ഒരുക്കേണ്ട സാഹചര്യം ഉണ്ടായി. അക്രമം സംബന്ധിച്ച് കിളികൊല്ലൂർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.

 പോലീസിന്‍റെ നിഷ്‌ക്രിയത്വം അതിശയകരം: എ.കെ. ഹഫീസ്

കൊല്ലം : മങ്ങാട് വച്ചു ബിന്ദു കൃഷ്‌ണയുടെ സ്വീകരണ ജാഥയ്ക്ക് നേരെ ഡിവൈഎഫ്ഐ ഗുണ്ടകൾ ആക്രമണം അഴിച്ചുവിട്ടപ്പോൾ പോലീസ് നിഷ്ക്രിയത്വം പാലിച്ചത് അമ്പരപ്പിച്ചുവെന്ന് യുഡിഎഫ് സെൻട്രൽ ഇലക്്ഷൻ കമ്മിറ്റി ചെയർമാൻ എ.കെ. ഹഫീസ് പറഞ്ഞു.

പോലീസ് അക്രമം തടയാൻ പോലും ഇടപെട്ടില്ല എന്നത് ഖേദകരമാണ്. ബിന്ദു കൃഷ്‌ണ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന നേതാവാണ്. അതിനെ അക്രമം കൊണ്ട് കീഴ്പ്പെടുത്താൻ കഴിയില്ലെന്നും എ.കെ. ഹഫീസ് പറഞ്ഞു.

District News

ബിന്ദുകൃഷ്ണയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു

കൊല്ലം: യുഡിഎഫ് കൊല്ലം നിയോജകമണ്ഡലം സ്ഥാനാർഥി ബിന്ദുകൃഷ്ണയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് റോഡ്‌ഷോയോട് കൂടി തുടക്കം കുറിച്ചു.

ഇന്നലെ രാവിലെ 8.30 ന് ഡിസിസിയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ ഡിസിസി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ് ഫ്‌ളാഗ്ഓഫ് ചെയ്തു. മണ്ഡലത്തിലുടെനീളം ആവേശകരമായ പര്യടനം പൂർത്തിയാക്കി രണ്ടോടെ ലിങ്ക് റോഡിൽ സമാപിച്ചു. ഇരുചക്ര വാഹനങ്ങളിലും മറ്റ് വാഹനങ്ങളിലും നൂറുകണക്കിന് പ്രവർത്തകർ സ്ഥാനാർഥിയുടെ റോഡ്‌ഷോയിൽ പങ്കുചേർന്നു.

മേയർ എ. കെ. ഹഫീസ്,യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ പി. ആർ. പ്രതാപചന്ദ്രൻ, കൺവീനർ ആർ. സുനിൽ, യു ഡി എഫ് ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.
അതേസമയം ബിന്ദുകൃഷ്ണ ഇന്ന് 12ന് കൊല്ലം കളക്ടറേറ്റിൽ റിട്ടേണിംഗ് ഓഫീസർക്ക് മുന്നിൽ നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പി .ആർ. പ്രതാപചന്ദ്രനും കൺവീനർ ആർ. സുനിലും അറിയിച്ചു.

ആനന്ദവല്ലീശ്വരത്ത് നിന്നും പ്രകടനമായി എത്തിയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്. പത്രികാ സമർപ്പണത്തിന് മുന്നോടിയായി നേതാക്കൻമാരുടെ സ്മൃതി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തും.

Kerala

ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനമായില്ല, തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച് ബിന്ദു കൃഷ്ണ

കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നതിന് മുൻപേ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച് ബിന്ദു കൃഷ്ണ. കൊല്ലം ഡിസിസി ഓഫീസിന് മുൻപിൽ നിന്നുമാണ് ബിന്ദു കൃഷ്ണയുടെ പ്രചരണം ആരംഭിച്ചത്.

വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഇടത് ദുർഭരണത്തിനെതിരെയും ഫാസിസ്റ്റ് രാഷ്ട്രീയത്തിന് എതിരെയും പോരാടുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ച എംഎൽഎ ഇവിടെ ഇല്ലാതിരുന്നിട്ടും കുറച്ച് വോട്ടിന് തോറ്റ ഞാൻ മുഴുവൻ സമയവും കൂടെയുണ്ടായിരുന്നത് ജനങ്ങൾക്ക് അറിയാം. അവരുടെ കുടുംബാംഗമായി ഇന്നും നാളെയും അവരോടൊപ്പം ഞാനുണ്ടാകും.-ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.

Kerala

രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടില്‍ മാറ്റമില്ല: ബിന്ദു കൃഷ്ണ

തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. താൻ മാസാമാസം നിലപാട് മാറ്റാറില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

എന്‍റെ കൃത്യമായ നിലപാട് വ്യക്തമാക്കിയതാണ്. അതില്‍ മാറ്റമില്ല. എംഎല്‍എ എന്ന നിലയില്‍ രാഹുലിനെ തെരഞ്ഞെടുത്ത ജനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നതില്‍ അദ്ദേഹത്തിന് യാതൊരു തടസവും ഇല്ല. അതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കേണ്ട കാര്യമില്ല', ബിന്ദു കൃഷ്ണ പറഞ്ഞു.

എന്നാൽ മുകേഷിനെ സംരക്ഷിക്കുന്ന സിപിഎമ്മിന് രാഹുലിന്‍റെ പേരില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ അര്‍ഹതയില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ് കൃത്യമായ നടപടിയും നിലപാടും എടുത്ത പാര്‍ട്ടിയാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

Latest News

Corehub Up