x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോൺഗ്രസിൽ നിന്ന് രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ


Published: May 17, 2026 08:01 PM IST | Updated: May 17, 2026 08:01 PM IST

തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിൽ വനിതാ പ്രാതിനിധ്യത്തിന് വലിയ പ്രാധാന്യം നൽകി കോൺഗ്രസ്. വി.ഡി. സതീശൻ മന്ത്രിസഭയിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് രണ്ട് വനിതകൾ മന്ത്രിമാരാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബിന്ദു കൃഷ്ണ, കെ.എ. തുളസി എന്നിവരെയാണ് കോൺഗ്രസ് മന്ത്രിമാരായി നിശ്ചയിച്ചിരിക്കുന്നത്. ഇവർക്ക് പുറമേ മുതിർന്ന നേതാവ് ഷാനിമോൾ ഉസ്മാനെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറാക്കാനും പാർട്ടി തീരുമാനിച്ചു.

കോൺഗ്രസിന്‍റെ മുതിർന്ന വനിതാ നേതാവായ ബിന്ദു കൃഷ്ണ ആദ്യമായാണ് മന്ത്രിസഭയിലെത്തുന്നത്. സംസ്ഥാനത്തെ നിർണായകമായ വനിതാ ശിശു ക്ഷേമ വകുപ്പിന്‍റെ ചുമതലയാണ് ബിന്ദു കൃഷ്ണയ്ക്ക് നൽകിയിരിക്കുന്നത്.

മന്ത്രിസഭയിലെത്തുന്ന രണ്ടാമത്തെ വനിതാ പ്രതിനിധിയായ കെ.എ. തുളസി, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. മന്ത്രിമാരായ ബിന്ദു കൃഷ്ണയ്ക്കും കെ.എ. തുളസിക്കും പുറമേ, പാർലമെന്‍ററി രംഗത്ത് വലിയ പരിചയസമ്പത്തുള്ള ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് നിയോഗിച്ചതുവഴി പുതിയ മന്ത്രിസഭയുടെ നിർണായക ചുമതലകളിൽ വനിതകൾക്ക് ശക്തമായ പങ്കാളിത്തമാണ് കോൺഗ്രസ് ഉറപ്പാക്കിയിരിക്കുന്നത്.

Tags : Congress Shanimol Usman Latest News Bindu Krishna K A Thulasi

Recent News

Corehub Up