District News
കൊട്ടിയം: നെല്ല് കയറ്റി അയക്കുന്നത് ആഘോഷമാക്കി കർഷകർ. ജില്ലയിലെ പ്രധാന നെല്ലറകളിൽ ഒന്നായ ഉമയനല്ലൂർ ഏലായിൽ നിന്ന് കർഷകർ വിളയിച്ച നെല്ല് സപ്ലൈകോയ്ക്ക് കയറ്റി അയയ്ക്ക ുന്നത് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ആഘോഷമാക്കി.
പുലർച്ചെ മുതൽ കർഷകർ ചാക്കുകളിൽ നിറച്ച നെല്ലുമായി പടനിലം ക്ഷേത്ര മൈതാനത്ത് എത്തിയിരുന്നു. ആയിരകണക്കിന് ചാക്ക് നെല്ലാണ് ഇവിടെ നിന്ന് കയറ്റി വിട്ടത്. ഉമയനല്ലൂർ ഏലായിൽ കൃഷിയിറക്കിയ നൂറിലധികം കർഷകർക്ക് ഇക്കുറി നൂറുമേനി വിളവാണ് ലഭിച്ചത്. പാടശേഖര സമിതിയുടെ മേൽനോട്ടത്തിലായിരുന്നു കൃഷി നടത്തിയത്.
വെള്ളിയാഴ്ച പടനിലം ക്ഷേത്ര ഗ്രൗണ്ടിൽ നടന്ന നെല്ല് കയറ്റി അയയ്ക്കൽ മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ഉമയനല്ലൂർ പാടശേഖര സമിതി പ്രസിഡന്റ് ആർ.എസ്. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. പാടശേഖര സമിതി സെക്രട്ടറി രവീന്ദ്രൻ പിള്ള, എസ്. സജീവൻ, തുളസീധരൻ പിള്ള, രാജീവൻ, സപ്ലൈകോ ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു.
National
ന്യൂഡൽഹി: പുതുവർഷത്തോടനുബന്ധിച്ചു ഹെഡ് ഓഫീസ് പ്രോജക്ട് ഇൻചാർജുമാരോടൊപ്പം സ്റ്റാഫ് മീറ്റിംഗ് സംഘടിപ്പിച്ച് ദീപാലയ.
ദീപിക നാഷണൽ അഫയേഴ്സ് എഡിറ്ററും ന്യൂഡൽഹി ബ്യൂറോ ചീഫുമായ ജോർജ് ഏബ്രഹാം കള്ളിവയലിൽ പരിപാടിയിൽ മുഖ്യാതിഥിയായി. സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ ഡോ. കെ.സി. ജോർജ്പ്രസംഗിച്ചു.
നവീനതയും ലക്ഷ്യബോധവും ഏകീകരിച്ച് ശക്തമായ ആസൂത്രണത്തിന് വഴിയൊരുക്കുന്ന ദീപാലയയുടെ വാർഷിക പ്ലാനർ 2026 പുറത്തിറക്കി.
National
ബെളഗാവി: മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി തർക്കം നിലനിൽക്കുന്ന കർണാടകയിൽ മുതിർന്ന മന്ത്രി സതീഷ് ജാർക്കിഹോളിയുടെ നേതൃത്വത്തിൽ 30 കോൺഗ്രസ് ജനപ്രതിനിധികൾ അത്താഴവിരുന്നിനായി ഒന്നിച്ചു കൂടി.
നിയമസഭയുടെ ശൈത്യകാല സമ്മേളനം നടക്കവേയുണ്ടായ ഒത്തുചേരലിൽ രാഷ്ട്രീയനീക്കങ്ങൾ ചർച്ചയായെന്നും ഇല്ലെന്നും വാദമുണ്ട്. സിദ്ധരാമയ്യ പക്ഷക്കാരനായ ജാർക്കിഹോളിയുടെ അത്താഴവിരുന്നിൽ സിദ്ധരാമയ്യയുടെ മകനും എംഎൽസിയുമായ യതീന്ദ്ര സിദ്ധരാമയ്യ, കെ.എൻ. രാജണ്ണ എംഎൽഎ തുടങ്ങിയവരുമുണ്ടായിരുന്നു.
ഒരാഴ്ച മുൻപ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോടൊപ്പം മന്ത്രിമാർ ഉൾപ്പെടെ 30 കോൺഗ്രസ് നേതാക്കൾ ഇത്തരത്തിൽ ഒത്തുകൂടിയിരുന്നു. സിദ്ധരാമയ്യ പുറത്തേക്കു നീങ്ങുന്ന മുഖ്യമന്ത്രിയാണെന്ന, ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയുടെ പരാമർശം മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, പുറത്തേക്കു നീങ്ങുന്ന ബിജെപി പ്രസിഡന്റാണ് വിജയേന്ദ്രയെന്ന് രാജണ്ണ തിരിച്ചടിച്ചു.
ഇതിനിടെ, സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം ഒഴിയുകയാണെങ്കിൽ ദളിത് വിഭാഗക്കാരനായ ആഭ്യന്തര മന്ത്രി ജി. പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്നു വിവിധ മഠാധിപതികൾ ആവശ്യപ്പെട്ടു.
ലിംഗായത്ത്, വൊക്കലിഗ, പിന്നാക്ക, ദളിത് വിഭാഗ മഠാധിപതികൾ തുമകുരുവിൽ വിളിച്ചുചേർത്ത യോഗത്തിലാണ് പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമുയർന്നത്. ഇതേ ആവശ്യം മുൻ മന്ത്രി കെ.എൻ. രാജണ്ണയും ഉയർത്തിയിരുന്നു. മുൻ ഉപമുഖ്യമന്ത്രിയാണ് പരമേശ്വര.