Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Churches

Pathanamthitta

പള്ളികളിൽ എട്ടുനോന്പാചരണത്തിന് തുടക്കം

ചുങ്കപ്പാറ പള്ളിയിൽ

ചുങ്കപ്പാറ: സെന്‍റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ എട്ടുനോന്പാചരണവും കന്യകാമറിയത്തിന്‍റെ ജനനത്തിരുനാളും നാളെ മുതൽ എട്ടുവരെ നടക്കും. തിരുനാളിന് ഇന്നലെ രാവിലെ വിശുദ്ധ കുർബാനയേത്തുടർന്ന് ഫാ. ചെറിയാൻ കോട്ടയിൽ കൊടിയേറ്റി.

നാളെ മുതൽ നാലുവരെ വൈകുന്നേരം അഞ്ചിന് കുർബാനയും മധ്യസ്ഥ പ്രാർഥനയും ഉണ്ടാകും. ഫാ. ചെറിയാൻ കുരിശുമൂട്ടിൽ, ഫാ. ജോർജ് തേക്കടയിൽ, ഫാ. നൈനാൻ വെട്ടീരേത്ത്, ഫാ. ജിബു കരിപ്പനശേരിമലയിൽ എന്നിവർ കാർമികരാകും.

അഞ്ചിന് രാവിലെ ഒന്പതിന് കുർബാനയ്ക്ക് ഫാ. കോശി മണ്ണിൽ കാർമികത്വം വഹിക്കും. മധ്യസ്ഥ പ്രാർഥനയേത്തുടർന്ന് ഏകദിനധ്യാനം. ആറിന് രാവിലെ ഒന്പതിന് കുർബാനയ്ക്ക് വികാരി ഫാ. എബി വടക്കുംതല കാർമികത്വം വഹിക്കും. ഏഴിന് വൈകുന്നേരം 4.30ന് ലിറ്റിൽ ഫ്ളവർ ദേവാലയത്തിൽ സീറോ മലബാർ ക്രമത്തിൽ വിശുദ്ധകുർബാന. ആറിന് ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ വചന പ്രഘോഷണം നടത്തും. തുടർന്ന് ലിറ്റിൽ ഫ്ളവർ ദേവാലയത്തിൽ നിന്നും ചുങ്കപ്പാറ ടൗണിലൂടെ സെന്‍റ് ജോർജ് ദേവാലയത്തിലേക്ക് റാസ.

എട്ടിനു വൈകുന്നേരം 4.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ഫാ. ജോളി കരിന്പിൽ, ഫാ. നിക്കു കൊച്ചുമാലിൽ തുണ്ടിയിൽ, ഫാ.ജിയോ പോൾ ഒഐസി എന്നിവർ കാർമികരാകും. നേർച്ചവിളന്പിനേത്തുടർന്ന് കൊടിയിറക്ക്. രാത്രി ഏഴിന് സൂപ്പർഹിറ്റ് ഗാനമേള.

വേങ്ങൽ സെന്‍റ് മേരീസ് പള്ളിയിൽ

തിരുവല്ല: വേങ്ങൽ സെന്‍റ് മേരീസ്‌ മലങ്കര കത്തോലിക്കാ പള്ളിയിൽ ഏട്ടു നോമ്പാചരണത്തോടനുബന്ധിച്ച തിരുനാളിനു കൊടിയേറി. വികാരി ഫാ.ആന്‍റണി ചെത്തിപ്പുഴ കൊടിയേറ്റിനു കാർമികത്വം വഹിച്ചു.

ഇന്നു വൈകുന്നേരം 6.30 ന് സിസ്റ്റർ മരീന ആരാധന നയിക്കും. തുടർന്ന് സെമിത്തേരിയിൽ പ്രാർഥന. നാളെ മുതൽഏഴുവരെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, വചനസന്ദേശം, മധ്യസ്ഥപ്രാർഥന ഫാ. ഷാജി തുമ്പേച്ചിറയിൽ, ഫാ. ആന്‍റണി ഞെരിഞ്ഞമ്പള്ളി ഒഐസി, ഫാ. ഫിലിപ്പ് തായില്ലം, ഫാ. ലിബിൻ വർഗീസ് ഒഐസി, ഫാ. മാത്യു പുത്തൻപുരയിൽ, ഫാ. ചെറിയാൻ കുരിശുംമൂട്ടിൽ, ഫാ. ജോസഫ് കരിപ്പായിൽ എന്നിവർ വിവിധ ദിവസങ്ങളിൽ കാർമികത്വം വഹിക്കും. ഏഴിന് വൈകുന്നേരം 6.30ന് ഫാ. ജോസ് കല്ലുമാലിക്കൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് റാസ തച്ചേടത്തു രാജു അലക്സ്‌ ഭവനത്തിൽനിന്ന് പള്ളിയിലേക്ക്.

തിരുനാൾ ദിവസമായ എട്ടിനു രാവിലെ 8.30ന് വി. കുർബാന, വചന സന്ദേശം, മധ്യസ്ഥ പ്രാർഥന. തിരുവല്ല അതിരൂപത വികാരിജനറാൾ ഫാ. ഡോ. ഐസക് പറപ്പള്ളിൽ കാർമികത്വം വഹിക്കും. പ്രദക്ഷിണം, പച്ചോർ നേർച്ച, സ്നേഹവിരുന്ന് എന്നിവയ്ക്കുശേഷം കൊടിയിറക്കോടുകൂടി തിരുനാളിന് സമാപനമാകുമെന്ന് വികാരി ഫാ.ആന്‍റണി ചെത്തിപ്പുഴ അറിയിച്ചു.

തുന്പമൺ കാദീശ്ത്താ പള്ളിയിൽ

തുന്പമൺ: സെന്‍റ് മേരീസ് കാദീശ്ത്താ ഓർത്തഡോക്സ് പള്ളിയിൽ എട്ടുനോന്പാചരണത്തിനു നാളെ തുടക്കമാകും.
എല്ലാദിവസവും രാവിലെ 6.45ന് പ്രാർഥന, 7.15ന് കുർബാന, മധ്യസ്ഥപ്രാർഥന. ഫാ.കെ.എം. തോമസ്, ഫാ.വി.ജെ. ജോൺസൺ, ഫാ.റോയ് പി. തോമസ്, ഫാ. പി.ജെ. ജോസഫ്, ഫാ.മാത്യു എം. സാമുവേൽ, ഫാ.ജേക്കബ് കല്ലിച്ചേത്ത്, ഫാ.എബിൻ മാത്യു സഖറിയ എന്നിവർ വിവിധ ദിവസങ്ങളിൽ കാർമികരാകും.

എട്ടിനു രാവിലെ മൂന്നിന്മേൽ കുർബാനയ്ക്ക് അപ്രേം റന്പാൻ പ്രധാന കാർമികത്വം വഹിക്കും. ഫാ.സാം പി. ജോർജ്, ഫാ.ജേക്കബ് കല്ലിച്ചേത്ത് എന്നിവർ സഹകാർമികരാകും. നേർച്ചവിളന്പോടെ സമാപിക്കും.

തോന്ന്യാമല പള്ളിയിൽ

തോന്ന്യാമല: സെന്‍റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ എട്ടുനോന്പാചരണത്തിനും തിരുനാളിനും കൊടിയേറി. ഇന്നലെ വിശുദ്ധ കുർബാനയേ തുടർന്ന് ഫാ. ജോൺ നെടുംഞ്ചേരിൽ കൊടിയേറ്റ് നിർവഹിച്ചു. വികാരി ഫാ.അനിറ്റ് മംഗലത്തിൽ സന്നിഹിതനായിരുന്നു. ഇന്ന് വൈകുന്നേരം ഫാ.ബിബിൻ നൈനാൻ വെട്ടിരേത്ത് കുർബാന അർപ്പിക്കും. തുടർന്ന് ജാഗരണ പ്രാർഥന.

നാളെ മുതൽ വൈകുന്നേരം 4.30ന് ജപമാല, സന്ധ്യാനമസ്കാരം, വിശുദ്ധകുർബാന. ഫാ. റോബിൻ ഇട്ടിത്തടത്തിൽ ഒഐസി, ഫാ.മാത്യു തേൻന്പാവിൻകൂട്ടത്തിൽ, പത്തനംതിട്ട രൂപത ചാൻസലർ സെബാസ്റ്റ്യൻ ആന്പശേരിൽ കോർ എപ്പിസ്കോപ്പ, ഫാ.ജോർജ് വർഗീസ് പുതുപ്പറന്പിൽ, ഫാ.തോമസ് ശങ്കരത്തിൽ, വികാരി ജനറാൾ മോൺ. വർഗീസ് കാലായിൽ വടക്കേതിൽ, ഫാ.തോമസ് കിടങ്ങേൽ എന്നിവർ വിവിധ ദിവസങ്ങളിൽ കുർബാന അർപ്പിക്കും.

രണ്ടിന് ദിവ്യകാരുണ്യ ആരാധന, പ്രദക്ഷിണം എന്നിവയ്ക്ക് ഫാ.സ്ലീബാദാസ് ചരിവുപുരയിടത്തിലും മൂന്ന്, നാല് തീയതികളിൽ കുടുംബ നവീകരണ ധ്യാനത്തിന് ഫാ.ജോസഫ് പൂവത്തുംതറയിലും നേതൃത്വം നൽകും.

ആറിനു വൈകുന്നേരം ആറിന് എക്യുമെനിക്കൽ സംഗമവും ഭക്തസംഘടനാ വാർഷികവും. ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മോൺ. വർഗീസ് കാലായിൽ വടക്കേതിൽ അധ്യക്ഷത വഹിക്കും. ഏഴിനു വൈകുന്നേരം 6.30ന് ഫാ.ജോൺസൺ പാറയ്ക്കൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് റാസ.

എട്ടിനു വൈകുന്നേരം 4.45ന് തിരുനാൾ കുർബാനയ്ക്ക് കൂരിയ മെത്രാൻ ആന്‍റണി മാർ സിൽവാനോസ് കാർമികത്വം വഹിക്കും. സുവനീർ, ഇടവക ഡയക്ടറി പ്രകാശനം, സ്നേഹഭോജനം എന്നിവയ്ക്കുശേഷം കൊടിയിറക്ക്.

District News

ദേവാലയങ്ങളിൽ തിരുനാൾ

മറ്റം പള്ളി
മറ്റം: മറ്റം സെന്‍റ് തോമസ് ഫൊറോന പള്ളിയിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും ഈശോയുടെ തിരുഹൃദയത്തിന്‍റേയും സംയുക്ത തിരുനാളിന് കൊടിയേറി.ഫൊറോന വികാരി ഫാ. ഡോ. ഫ്രാൻസിസ് ആളൂർ കൊടിയേറ്റം നിർവഹിച്ചു.
അസിസ്റ്റന്‍റ് വികാരി ജിയോ വേലുക്കാരൻ, ഡീക്കൻ മെബിൻ കീറ്റിക്കൽ സിഎംഐ എന്നിവർ തിരുക്കർമങ്ങൾക്ക് സഹകാർമികരായി. കൈക്കാരന്മാരായ സി.കെ. ജോയ്, കെ.എസ്.ഷാജ്,എം.ജെ. ജോഷി, സി.ടി.സ്പാർട്ടക്സ്, തോമസ് നാമധാരികൾ പരിപാടികൾക്ക് നേതൃത്വം നൽകി. ജൂലൈ 2,3 തീയ്യതികളിലാണ് തിരുനാളാഘോഷം.
ജൂലൈ രണ്ടിന് വൈകിട്ട് 5:30ന് ആഘോഷമായ വിശുദ്ധകുർബാന, ലദീഞ്ഞ്, നൊവേന, വേസ്പര, രൂപം എഴുന്നള്ളിച്ചുവെക്കൽ എന്നിവക്ക് വാക പള്ളി വികാരി ഫാ. ജോബി പുത്തൂർ കാർമികനാകും.തുടർന്ന് കോൽക്കളി, മാർഗംകളി, റമ്പാൻ പാട്ടു എന്നിവ നടക്കും.

ജൂലൈ മൂന്നിന് രാവിലെ ആറിനും, 7.30നും, വൈകുനേരം 5.30 നും വിശുദ്ധ കുർബാന. രാവിലെ പത്തിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ഡെബിൻ ഒലക്കേങ്കിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ഹെഡ്‌ലി നീലങ്കാവിൽ സന്ദേശം നൽകും.ഫാ. അക്ഷയ് കുന്നേൽ സഹകാർമികനാകും. തുടർന്ന് പ്രദക്ഷിണവും നേർച്ച പായസവിതരണവുമാണ്. രാത്രി ഏഴുമുതൽ പത്തുവരെ ഏയ്ഞ്ചൽ വോയ്സ് മൂവാറ്റുപുഴ അവതരിപ്പിക്കുന്ന ബാൻഡ്‌ വാദ്യം സ്റ്റേജ്ഷോ എന്നിവ ഉണ്ടാകും.

പാലയൂർ തീർഥകേന്ദ്രം

പാലയൂർ: മാർ തോമമേജർ ആർക്കിഎപ്പിസ്കോ പ്പൽ തീർഥകേന്ദ്രത്തിൽ മാർ തോമാശ്ലീഹായുടെ ദുക്റാന തർപ്പണതിരുനാൾ മൂന്ന് മുതൽ 13 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മാർ തോമാശ്ലീഹായുടെ രക്തസാക്ഷി ദിനമായ ജുലൈ മൂന്നിനാണ് പ്രസിദ്ധമായ ദുക്റാന ഊട്ട്. രാവിലെ ആരംഭിക്കുന്ന നേർച്ച ഭക്ഷണ വിതരണം വൈകീട്ട് വരെ തുടരും. അന്ന് രാവിലെ 6.30 മുതൽ ഉച്ച കഴിഞ്ഞ് നാലു വരെ വിവിധ സമയങ്ങളിലായി ആറ് ദിവ്യബലി നടക്കും.

11,12 തിയതികളിൽ ആഘോഷിക്കുന്ന തർപ്പണതിരുന്നാളിന്‍റെ കൊടിയേറ്റം ദുക്റാന ദിനത്തിൽ രാവിലെ 9.30ന് പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിർവഹിക്കും. ആഘോഷമായ ദിവ്യബലിക്ക് ബിഷപ് മുഖ്യകാർമികത്വം വഹിക്കുമെന്ന് തീർഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് ഫാ. ഡോ. ഡേവിസ് കണ്ണമ്പുഴ, സഹ വികാരി ഫാ. നിതിൻ താഴത്ത്, ട്രസ്റ്റി സേവ്യർ വാകയിൽ, ജനറൽ കൺവീനർ ടി.ജെ. ഷാജു എന്നിവർ പറഞ്ഞു.

തിരുനാളിന്‍റെ കൊടി തീർഥ ക്കുളമായ തളിയക്കുളക്കരയിലെ രക്തസാക്ഷിമണ്ഡപത്തിൽ നിന്ന് കൊണ്ടുവരും. തോമ നാമധാരികളുടെ സമർപ്പണവും ഉണ്ടാകും. തർപ്പണത്തിരുനാളിനോടൊപ്പം വിശുദ്ധ സെബാസ്ത്യാനോസിന്‍റെയും വിശുദ്ധ കുര്യാക്കോസിന്‍റെയും തിരുനാൾ സംയുക്തമായാണ് ആ ഘോഷിക്കുന്നതെന്ന് തിർഥകേന്ദ്രം സെക്രട്ടറി ജോയ് ചിറമ്മൽ, കൺവീനർമാരായ ബോബ് ഇലവത്തിങ്കൽ, എം.എൽ. ഫ്രാൻസിസ്. പിആർഒ ജെഫിൻജോണി എന്നിവർ അറിയിച്ചു.

10, 11, 12,13 തിയതികളിലെ തിരുക്കർമങ്ങൾക്ക് പുറമെ വെള്ളി പ്രസുദേന്തി വാഴിക്കൽ, ദീപാലങ്കാരം, ശനി ഏഴുന്നള്ളിപ്പ് , മെഗാബാൻഡ്സംഗമം,ഞായർ മെഗാ ഫ്യുഷൻ, തിങ്കൾ നാടകം എന്നിവ ഉണ്ടാകും.

ഒല്ലൂർ തീർഥകേന്ദ്രം

ഒല്ലൂർ: ഓഗസ്റ്റിൽ നടക്കുന്ന വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാളിന് ഒരുക്കങ്ങൾ ആരംഭിച്ചു. തിരുനാൾ പൊതുയോഗം തീർഥകേന്ദ്രത്തിൽ തൃശൂർ അതിരൂപത വികാരി ജനറാൾ മോണ്‍. ജെയ്സൻ കൂനംപ്ലാക്കലിന്‍റെ അധ്യക്ഷതയിൽ ചേർന്നു. തീർഥകേന്ദ്രം റെക്ടർ ഫാ. ജോയ് ചിറ്റിലപ്പിള്ളി, ഒല്ലൂർ ഫൊറോന വികാരി ഫാ. വർഗീസ് കൂത്തൂർ, സിഎംസി തൃശൂർ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ സാലി പോൾ എന്നിവർ സന്നിഹിതരായിരുന്നു.

യോഗത്തിൽ തിരുനാൾ കമ്മിറ്റി രൂപീകരിച്ചു. ജനറൽ കണ്‍വീനറായി ടാജ് ആന്‍റണി, വിവിധ കമ്മിറ്റി കൺവീനർമാരായി ആന്‍റണി ഏറുങ്കാരൻ - ഫിനാൻസ്, ഡേവിസ് കൊള്ളന്നൂർ - പബ്ലിസിറ്റി, ജോസ് ഉക്രാൻ - ഊട്ടുനേർച്ച, ഡേവിസ് ചെക്കനാത്ത് - റിസപ്ഷൻ, ബാബു ഡേവിസ് പാണേങ്ങാടൻ - ലിറ്റർജി, ആന്‍റണി അക്കര - പന്തൽ, സലിൽ പാണേങ്ങാടൻ - ലൈറ്റ് ആൻഡ് സൗണ്ട്, എം.ആർ. സൈമണ്‍, ജയ മുത്തിപ്പീടിക - വോളന്‍റിയർ, സനീഷ് മേനാച്ചേരി - പാർക്കിംഗ് എന്നിവരെയും തെരഞ്ഞെടുത്തു.

District News

ദേവാലയങ്ങളിൽ തിരുനാളാഘോഷം

പെരുവല്ലൂർ സെന്‍റ് ആന്‍റണീസ് ദേവാലയം

ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്‍റെയും വിശുദ്ധ മറിയം ത്രേസ്യയുടെയും സംയുക്ത ഉൗട്ടു തിരുനാളിനു കൊടിയേറി. ഫാ. ഡോണൽ പുലിക്കോട്ടിൽ സിഎംഐ കൊടിയേറ്റം നിർവഹിച്ചു. ഇടവക വികാരി ഫാ. ഫ്രാങ്ക്ളിൻ കണ്ണനായ്ക്കൽ സഹകാർമികനായി.

21നാണ് ഉൗട്ടുതിരുനാൾ. തിരുനാളിന്‍റെ ഭാഗമായി ഇന്നു മുതൽ ശനി വരെ വൈകീട്ട് ആറിനു വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവയുണ്ടാകും. ഉൗട്ടുതിരുനാൾ ദിനത്തിൽ രാവിലെ 10ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. ആന്‍റണി തെക്കിനിയത്ത് ഒഎഫ്എം കാപ് മുഖ്യകാർമികനാകും. ഫാ. ജോഷി കണ്ണംപുഴ (എംസിബിഎസ് ആകാശപ്പറവ) തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രസുദേന്തി വാഴ്ച, പ്രദക്ഷിണം, ഉൗട്ടുനേർച്ച ആശിർവാദം, നേർച്ച ഭക്ഷണ വിതരണം.

ഇടവക വികാരി ഫാ. ഫ്രാങ്ക്ളിൻ കണ്ണനായ്ക്കൽ, തിരുനാൾ ജനറൽ കണ്‍വീനർ പൊറുത്തൂര് പാനോക്കാരൻ ജെയിംസ്, കൈക്കാരൻമാരായ ചാക്കോച്ചൻ ചിറമ്മൽ, ബൈജു ചിറമ്മൽ, ഡെന്നി കൂത്തൂർ എന്നിവ നേതൃത്വം നൽകും.

തലോർ കുരിശുപള്ളി

തലോർ: തലോർ ഉണ്ണിമിശിഹാ ഇടവക ദേവാലയത്തിലെ വിശുദ്ധ മറിയംത്രേസ്യയുടെ കുരിശുപള്ളിയിൽ ആദ്യ തിരുനാളിനു അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ നേതൃത്വം നൽകി. തിരുനാൾ പ്രദക്ഷിണവും നേർച്ചവിതരണവും നടത്തി.

തിരുനാളിന്‍റെ ഒരുക്കങ്ങൾക്ക് വികാരി ഫാ. ജോഷി വെണ്ണാട്ടുപറന്പിൽ, സഹവികാരി ഫാ. ക്ലിന്‍റ് പാണേങ്ങാടൻ, ജനറൽ കണ്‍വീനർ റിഫിൻ കുന്നത്ത്, കൈക്കാരൻമാരായ ബാബുദാസ് തരകൻ, ദേവസി തൃശോക്കാരൻ, ജോസ് റാഫേൽ തട്ടിൽകോക്കി, ഡേവിസ് കുട്ടിക്കാട്ട് എന്നിവർ നേതൃത്വം നൽകി. ഹോളിഫാമിലി സന്യാസസമൂഹം പ്രൊവിൻഷ്യാൾ സിസ്റ്റർ ജെസിൻ തെരേസ ഉൾപ്പെടെ രണ്ടു മഠങ്ങളിലെ സിസ്റ്റർമാരും ഇടവക മതബോധന വിദ്യാർഥികളും വിശ്വാസിസമൂഹവും പങ്കെടുത്തു.

 

District News

ദേവാലയങ്ങളിൽ തിരുനാൾ

കിഴക്കാളൂർ വിശുദ്ധ മറിയം ത്രേസ്യ

കേച്ചേരി: കിഴക്കാളൂർ മറിയം ത്രേസ്യ പള്ളിയിൽ ഈശോയുടെ തിരുഹൃദയത്തിന്‍റെയും വിശുദ്ധ അന്തോണീസിന്‍റെയും വിശുദ്ധ മറിയം ത്രേസ്യയുടെയും സംയുക്ത ഊട്ടുതിരുനാൾ ഇന്ന് ആഘോഷിക്കും. രാവിലെ 10 ന് നടക്കുന്ന ആഘോഷമായ പാട്ടുകുർബാനയ്ക്ക് ഫാ. പോൾ അറയ്ക്കൽ, ഫാ. ദേവസി പന്തല്ലൂക്കാരൻ, ഫാ. ജേക്കബ് തച്ചറാട്ടിൽ എന്നിവർ കാർമികരാകും. തുടർന്ന് പ്രദക്ഷിണം, ഊട്ടുനേർച്ച ആശിർവാദം എന്നിവയും ഉണ്ടായിരിക്കും. വികാരി ഫാ. ജാക്‌സൺ ചാലയ്ക്കൽ, ജനറൽ കൺവീനർ ഡേവിഡ് അതിയുന്തൻ, കൈക്കാരന്മാരായ ജോയ് പാലയൂർ, വിൻസെന്‍റ് ചുങ്കത്ത് തുടങ്ങിയവർ നേതൃത്വം നൽകും.


കുന്നംകുളം സെന്‍റ് സെബാസ്റ്റ്യൻ


കുന്നംകുളം: സെന്‍റ് സെബാസ്റ്റ്യൻ ഇടവകയി ലെ ചെറിയ തിരുനാളായി. കക്കാട് സെന്‍റ്് ആന്‍റണീസ് കപ്പേളയിൽ വിശുദ്ധ അന്തോണീസിന്‍റെ തിരുനാളിനു കൊടിയേറി. ഇന്നലെ വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവക വികാരി ഫാ. ഡെയ്‌സൺ മുണ്ടോപുറം തിരുനാളിനു കൊടിയേറ്റി.


12 വരെ രാവിലെ ഇടവക ദേവാലയത്തിൽ തിരുനാളിന് ഒരുക്കമായി വിശുദ്ധ കുർബാനയും നേർച്ച വിതരണവും വൈകിട്ട് 6.30ന് സെന്‍റ് ആന്‍റണീസ് കപ്പേളയിൽ ലദീഞ്ഞും നൊവേനയും നേർച്ച വിതരണവും ഉണ്ടാകും.


തിരുനാൾദിനമായ 13ന് രാവിലെ 6.30ന് ഇടവക ദേവാലയത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും തുടർന്ന് കപ്പേളയിലേക്ക് ബൈക്ക് റാലിയുടെ അകമ്പടിയോടെ വിശുദ്ധഅന്തോണീസിന്‍റെ തിരുശേഷിപ്പ് എഴുന്നള്ളിപ്പും ഉണ്ടാകും. തിരുനാൾ കുർബാനയ്ക്ക് ഫാ. അൽജോ കരേരക്കാട്ടിൽ നേതൃത്വം നൽകും.

വൈകിട്ട് 6.30 ന് സെന്‍റ് ആന്‍റണീസ് കപ്പേളയിൽ ആരാധനയോടെ തിരുനാൾ വേസ്പരയും കുഞ്ഞന്തോണിമാരുടെ പ്രസിദേന്തി വാഴ്ചയും ആഘോഷമായ തിരുശേഷിപ്പു പ്രയാണവും വർണമഴയും നേർച്ചവിതരണവും ഉണ്ടാകും.
തിരുനാളിനോടനുബന്ധിച്ച് കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അതുരാലയം സന്ദർശിച്ച് അവർക്കാവശ്യമായ സഹായങ്ങൾ ചെയ്യും.

ചെറിയ തിരുനാൾ ആഘോഷങ്ങൾക്ക് ചെയർമാൻ ഫാ. ഡെയ്സൻ മുണ്ടോപുറം, ഡീക്കൻ ജോബിൻ നടയക്കൽ, വൈസ് ചെയർമാൻമാരായ സുപ്പീരിയർ സിസ്റ്റർ ബെൻസി, കൈക്കാരൻമാരായ കെ.എൽ. ലോയ്ഡ്, വർഗീസ് ആന്‍റണി, ജോഫി ജോസഫ്, ജനറൽ കൺവീനർ പേൾജു ബി. ചുങ്കത്ത്, എന്നിവരുടെ നേതൃത്വത്തിൽ വിവിധകമ്മിറ്റികൾ പ്രവർത്തിക്കുന്നു.

പെരിഞ്ചേരി തിരുഹൃദയ തീർഥാടന കേന്ദ്രം

പെരിഞ്ചേരി: തിരുഹൃദയ തീർഥാടനകേന്ദ്രത്തിലെ ഈശോയുടെ തിരുഹൃദയ തിരുനാളിന്‍റെ രൂപക്കൂട് തുറക്കൽശുശ്രൂഷ ഭക്തിസാന്ദ്രമായി.
തിരുക്കർമങ്ങൾക്കു ഫാ. ജിയോ തെക്കിനിയത്ത് മുഖ്യകാർമികത്വം വഹിച്ചു. തിരുഹൃദയ എഴുന്നള്ളിപ്പിനുശേഷം തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിച്ചു. തുടർന്ന് തിരുമുറ്റമേളം നടന്നു.


ഇന്നു രാവിലെ ആറിനും 7.15നും വൈകീട്ട് ആറിനും വിശുദ്ധകുർബാന, പത്തിന് ആഘോഷമായ പാട്ടുകുർബാന, തിരുഹൃദയസന്ദേശം, തിരുനാൾപ്രദക്ഷിണം. രാത്രി ഏഴിന് എന്‍റെ പിഴ എന്ന നാടകവും ഉണ്ടാകും.

District News

ദേവാലയങ്ങളിൽ തിരുനാളാഘോഷങ്ങൾ

മറ്റം നിത്യസഹായമാത


മറ്റം: നിത്യസഹായ മാതാവിന്‍റെ തീർഥകേന്ദ്രത്തിലെ തിരുനാൾ ഇന്ന് ആഘോഷിക്കും. രാവിലെ 5.30, 7.00, 8.30 വൈകിട്ട് 4.00 സമയങ്ങളിൽ തീർഥകേന്ദ്രത്തിൽ വിശുദ്ധ കുർബാനകൾ.

രാവിലെ 10.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. വിനിൽ കുരിശുത്തറ മുഖ്യകാർമികനാകും. ഫാ. ഫ്രാൻസിസ് എലുവത്തിക്കൽ സന്ദേശം നൽകും. തുടർന്ന് പ്രദിക്ഷണം. വൈകിട്ട് ആറിന് ഇടവകപ്പള്ളിയിലെ വിശുദ്ധ കുർബാനയ്ക്ക് ഇറ്റാനഗർ ബിഷപ് മാർ ബെന്നി വർഗീസ് ഇടത്തട്ടേൽ കാർമികനാകും.


തീർഥകേന്ദ്രത്തിലക്ക് നടക്കുന്ന ആഘോഷമായ കിരീടംഎഴുന്നള്ളിപ്പിൽ ബാൻഡ് വാദ്യ താളങ്ങളുടെ അകമ്പടിയോടെ 33 കുടുംബ കൂട്ടായ്മകളെ പ്രതിനിധീകരിച്ചുള്ള 33 പൊന്നിൻ കുരിശും മുത്തു കുടകളുമായി നിത്യസഹായ മാതാവിന്‍റെ മാധ്യസ്ഥം വഹിച്ചുകൊണ്ട് കിരീടം എഴുന്നള്ളിപ്പിൽ പങ്കെടുക്കും. രാത്രി ഒമ്പതിന് മെഗാ ബാൻഡ് മേളം, വർണമഴ എന്നിവ നടക്കും.

പഴുവിൽ വിശുദ്ധ അന്തോണീസ്

പഴുവിൽ: പഴുവിൽ വിശുദ്ധ അന്തോണീസിന്‍റെ തീർഥകേന്ദ്രത്തിലെ ഊട്ടുതിരുനാളിനോടനുബന്ധിച്ചുള്ള കൂടുതുറക്കൽ ശുശ്രൂഷ ഇടവകപള്ളിയിൽ വിശുദ്ധ കുർബാനയ്ക്കുശേഷം തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിച്ചു. തുടർന്ന് ഇടവകപള്ളിയിൽനിന്ന് ആരംഭിച്ച പ്രദക്ഷിണം തീർഥകേന്ദ്രത്തിൽ സമാപിച്ചു. പഴുവിൽ ഫൊറോന വികാരി ഫാ. ജോബ് വടക്കൻ, അസി. വികാരി ഫാ. ടോൾമിൻ മൊറേലി, ട്രസ്റ്റിമാരായ ജെയിംസ് തട്ടിൽ, ആന്‍റോ ചാലിശേരി, സുനിൽ കുറ്റിക്കാടൻ, മാത്യു ഇരിമ്പൻ, തിരുനാൾ ജനറൽ കൺവീനർ സ്റ്റാൻലി ജോസഫ്, വിവിധ കമ്മറ്റി അംഗങ്ങൾ എന്നിവർ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

തിരുനാൾദിനമായ ഇന്നുരാവിലെ 6.30ന് ഇടവകപ്പള്ളിയിലും എട്ടിനും പത്തിനും വൈകീട്ട് നാലിനും തീർഥകേന്ദ്രത്തിലും വിശുദ്ധ കുർബാനയുണ്ടാകും. അടിമസമർപ്പണം രാവിലെ പത്തി ന് നടക്കും. രാവിലെ 10.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന നടക്കും. വൈകീട്ട് നാലിനുള്ള കുർബാനയ്ക്ക് ശേഷം തീർഥകേന്ദ്രത്തിൽ നിന്ന് ഇടവകപ്പള്ളിയിലേക്ക് പ്രദക്ഷിണം. രാവിലെ ഒന്പതു മുതൽ ഉച്ചയ്ക്ക് രണ്ടുവരെ നേർച്ച ഊട്ട് നടക്കും.നാളെ വൈകീട്ട് ഏഴിന് കൊച്ചിൻ തരംഗ് ബീറ്റ്‌സിന്‍റെ ഗാനമേള അരങ്ങേറും. ഏപ്രിൽ 26ന് എട്ടാമിടം ആഘോഷിക്കും.

അരിമ്പൂർ സെന്‍റ് ആന്‍റണീസ്

അരിമ്പൂർ: സെന്‍റ്്്് ആന്‍റണീസ് പള്ളി തിരുനാൾ ആഘോഷത്തിന് തുടക്കമായി. ഇതോടനുബന്ധിച്ച് കൂടുതുറക്കൽ ശുശ്രൂഷ നടന്നു. ഫാ. ജിസ്വിൻ വാഴപ്പിള്ളി ചടങ്ങുകൾക്ക് കാർമികനായി. ഫാ. സോളി തട്ടിൽ, ഫാ. ജോബിൻ ഐനിക്കൽ എന്നിവർ സഹകാർമികരായി.

മുല്ലശേരി നല്ല ഇടയൻ

മുല്ലശേരി: നല്ല ഇടയന്‍റെ ദേവാലയത്തിൽ നടക്കുന്ന ഉണ്ണീശോയുടെയും വിശുദ്ധ സെബാസ്റ്റ്യാനോസിന്‍റെയും തിരുനാൾ തുടങ്ങി. തിരുനാളിന് ഒരുക്കമായി ഇന്നലെ രാവിലെയുള്ള ദിവ്യബലിയെ തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപം എഴുന്നള്ളിപ്പും, അമ്പ്, വളവെഞ്ചരിപ്പും നടന്നു. തുടർന്ന് വാദ്യ മേളങ്ങളോടെ കുടുംബ യൂണിറ്റുകളിൽ അമ്പ് വള എഴുന്നള്ളിപ്പുകൾ നടന്നു. വികാരി ഫാ. റ്റിജോ ജോയ് മുള്ളക്കര തിരുനാൾ തിരുകർമങ്ങൾക്ക് നേതൃത്വം നൽകി. അമ്പ്, വള എഴുന്നള്ളിപ്പുകൾ ദേവാലയത്തിലെത്തി സമാപിച്ചതോടെ മെഗാ ബാൻഡ് മേളവും നടന്നു.

തിരുനാൾ ദിവസമായ ഇന്നുരാവിലെ പത്തിനുള്ള ആഘോഷമായ തിരുനാൾ ഗാന പൂജയ്ക്ക് ഫാ. ജോഷി പാലിയേക്കര മുഖ്യകാർമികത്വം വഹിക്കും. ഫാ. പോൾ മാളിയേമാവ് തിരുനാൾ സന്ദേശം നൽകും. വൈകീട്ട് അഞ്ചിന് വാദ്യമേളങ്ങളുടെയും മുത്തു കുടകളുടെയും അകമ്പടിയോടെ ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷീണം നടക്കും.
നാളെ രാവിലെ 6.30ന് ഇടവകയിൽ നിന്നും മരിച്ചു പോയവർക്കുവേണ്ടിയുള്ള ദിവ്യബലിയും തിരുകർമങ്ങളും ഉണ്ടാകും. വൈകീട്ട് ഏഴിന് തൃശൂർ കലാസദന്‍റെ ഗാനമേളയും അരങ്ങേറും.

Kerala

പ്രത്യാശയുടെ ഉയിർപ്പു തിരുനാൾ ആഘോഷത്തിൽ ലോകം

കൊച്ചി: സ്നേഹത്തിൻ്റെയും പ്രത്യാശയുടെയും സന്ദേശം ഓർമിപ്പിച്ച് ലോകമെങ്ങും ഈസ്റ്റർ ആഘോഷം. പള്ളികളിൽ അർധരാത്രിയിൽ ഈസ്റ്റർ ശുശ്രൂഷകൾ നടന്നു. പീഡാനുഭവങ്ങള്‍ക്കും കുരിശു മരണത്തിനും ശേഷം യേശുക്രിസ്തു മൂന്നാം ദിനം ഉയര്‍ത്തെഴുന്നേറ്റതിന്‍റെ ഓര്‍മയിലാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്.

വിദ്വേഷത്തെ പുറത്താക്കുകയും ഐക്യത്തെ വളർത്തുകയുംചെയ്യുന്ന ആഘോഷമാണ് ഈസ്റ്റർ എന്ന് ലെയോ പതിനാലാമൻ മാർപാപ്പ ഈസ്റ്റർദിന സന്ദേശത്തിൽ പറഞ്ഞു.

സിറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഈസ്റ്റര്‍ ദിന തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. സമാധാനമില്ലാത്ത ലോകത്തിന്റെ നടുവിലാണ് നാം ജീവിക്കുന്നതെന്നും ഗള്‍ഫ് മേഖല യുദ്ധത്തിന്റെ മുനമ്പായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്വാര്‍ഥതയുടെ മതിലുകള്‍ പണിയാന്‍ മനുഷ്യന്‍ നടത്തുന്ന ശ്രമത്തിന്റെ പരിണിത ഫലമാണ് കലാപങ്ങള്‍ക്ക് കാരണം. എവിടെയാണോ സ്വാര്‍ഥത പരാജയപ്പെടുന്നത് അവിടെയാണ് സ്വര്‍ഗരാജ്യമെന്നും മാർ റാഫേല്‍ തട്ടില്‍ പറഞ്ഞു.

തിരുവനന്തപുരം പാളയം സെന്‍റ് ജോസഫ് കത്തീഡ്രലിലെ പ്രാര്‍ഥനാച്ചടങ്ങുകളില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ . തോമസ് ജെ നെറ്റോ ഈസ്റ്റര്‍ സന്ദേശം നല്‍കി. യുദ്ധഭീതിയില്‍ നിന്നും അതിവേഗം ലോകം മുക്തി നേടാന്‍ പ്രാര്‍ഥിക്കണമെന്നും ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെയുള്ള മലയാളി സഹോദരങ്ങള്‍ കടുത്ത ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു.

പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ സുറിയാനി പള്ളിയിൽ യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി.

പാമ്പാടി ദയറായിൽ ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. എറണാകുളം സെന്‍റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന ഈസ്റ്റർ ദിന തിരുകർമങ്ങൾക്ക് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ നേതൃത്വം നൽകി.

International

ആക്രമണം: സിറിയയിലെ ഈസ്റ്റർ ആഘോഷം വെട്ടിക്കുറച്ചു

ഡമാസ്കസ്: സായുധസംഘങ്ങളുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ സിറിയയിലെ പള്ളികളിൽ ഈസ്റ്റർ ആഘോഷം ചുരുക്കാൻ തീരുമാനം.

ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഈസ്റ്റർ പള്ളികൾക്കുള്ളിലെ പ്രാർഥനയോടെ മാത്രമേ ആഘോഷിക്കൂവെന്ന് രാജ്യത്തെ ഗ്രീക്ക് ഓർത്തഡോക്സ്, കത്തോലിക്ക പാത്രിയാർക്കേറ്റുകൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

പടിഞ്ഞാറൻ സിറിയയിലെ ഹാമാ പ്രവിശ്യയിൽപ്പെട്ട ക്രിസ്ത്യൻ നഗരമായ സുഖൈലബിയയിൽ കഴിഞ്ഞ ശനിയാഴ്ച ബൈക്കുകളിലെത്തിയ തോക്കുധാരികൾ വെടിവയ്പ് നടത്തിയിരുന്നു. ആളുകൾ കെട്ടിടങ്ങൾക്കുള്ളിൽ ഒളിച്ചിരുന്നതിനാൽ ജീവഹാനിയുണ്ടായില്ല.

പ്രദേശത്തെ പള്ളിക്കുമുന്നിലെ തിരുസ്വരൂപങ്ങളും ക്രൈസ്തവരുടെ വാഹനങ്ങളും കെട്ടിടങ്ങളും നശിപ്പിച്ചശേഷമാണു സായുധസംഘം മടങ്ങിയത്. ഒരു സ്ത്രീയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് മുസ്‌ലിംകളിലെ സുന്നി വിഭാഗങ്ങൾ തമ്മിലുള്ള ചേരിപ്പോരാണു പ്രദേശത്തെ ക്രമസമാധാന നില തകരാറിലാക്കിയിരിക്കുന്നത്.

ഈ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണു ഈസ്റ്റർ ആഘോഷം കുറയ്ക്കാൻ സഭാധികൃതർ തീരുമാനിച്ചത്.

Kerala

ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം; ക്രൈസ്തവ മഹാറാലി നടത്തി കേരള കൗണ്‍സിൽ ഓഫ് ചർച്ചസ്

തിരുവനന്തപുരം: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് ആയിരം ദിവസം തികഞ്ഞിട്ടും റിപ്പോർട്ട് പുറത്തുവിടാത്തതു ഗുരുതര വീഴ്ചയാണെന്നും റിപ്പോർട്ട് അടിയന്തരമായി പുറത്തുവിടണമെന്നും ദളിത് ക്രൈസ്തവ അവകാശങ്ങൾ ഉൾപ്പെടെ ക്രൈസ്തവ സമൂഹത്തിന് അർഹമായ നീതി നടപ്പിലാക്കണമെന്നും കേരള കൗണ്‍സിൽ ഓഫ് ചർച്ചസ് ആവശ്യപ്പെട്ടു.

മതേതര രാഷ്ട്രമായ ഇന്ത്യയിൽ മതത്തിന്‍റെ പേരിൽ നിയമനിർമാണം നടത്തുകയും ദളിത് ക്രൈസ്തവരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്ത നടപടി ഭരണഘടനയോടുള്ള അവഹേളനമാണെന്നും അതുകൊണ്ടുതന്നെ ഭാരതത്തിന്‍റെ ഭരണഘടന ഉറപ്പു നൽകുന്ന മതേതരത്വം കാത്തുസൂക്ഷിക്കുന്നതിന്‍റെ ഭാഗമായി പട്ടികജാതിയിൽ ഉൾപ്പെട്ടവർക്കു നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ദളിത് ക്രൈസ്തവർക്കും നൽകണമെന്നും കെസിസി ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള കൗണ്‍സിൽ ഓഫ് ചർച്ചസിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരം എൽഎംഎസ് കോന്പൗണ്ടിൽനിന്നും ആരംഭിച്ച ക്രൈസ്തവ മഹാറാലി സെക്രട്ടേറിയറ്റ് പടിക്കൽ സമ്മേളനത്തോടെ അവസാനിച്ചു. സിഎസ്ഐ കൊല്ലം കൊട്ടാരക്കര മഹായിടവക ബിഷപ് റവ. ജോസ് ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു.

കെസിസി വൈസ് പ്രസിഡന്‍റ് ഷിബി പീറ്റർ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ, സാൽവേഷൻ ആർമി പേഴ്സണൽ സെക്രട്ടറി ലെഫ്.കേണൽ ജസ്റ്റിൻ രാജ്, ലെഫ്. കേണൽ സജു ഡാനിയേൽ, എൻസിസിഐ ദളിത് ഡെസ്‌ക്‌ സെക്രട്ടറി റവ. ചാൾസ് സുന്ദർരാജ്, റവ.ഡോ. ക്രിസ്റ്റൽ ജയരാജ്, കെസിസി ജില്ലാ പ്രസിഡന്‍റ് റവ. എ.ആർ. നോബിൾ, സെക്രട്ടറി റവ.ഡോ. എൽ.ടി. പവിത്ര സിംഗ്, റവ. സനൽരാജ്, ഷാജിമോൻ എസ്. കൈതക്കുഴി, മേജർ ടി.ഇ. സ്റ്റീഫൻസണ്‍, ഫാ. ഏബ്രഹാം കാഞ്ഞിക്കൽ കോറെപ്പിസ്ക്കോപ്പ, അശ്വിൻ ഇ. ഹാംലറ്റ് എന്നിവർ പ്രസംഗിച്ചു.

District News

ദേവാലയങ്ങളിൽ തിരുനാൾ

തിരുമുടിക്കുന്ന് പള്ളി

കൊരട്ടി : തിരുമുടിക്കുന്ന് ചെറുപുഷ്പ പള്ളിയിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും സംയുക്ത തിരുനാളിന് ഒരുക്കമായ നൊവേനക്ക് തുടക്കമായി. തിരുനാൾ വരെ എല്ലാ ദിവസങ്ങളിലും വൈകിട്ട് ആറിന് വിശുദ്ധ കുർബാന, പ്രസംഗം, നൊവേന എന്നിവ ഉണ്ടായിരിക്കും.

7, 8 തിയതികളിലാണ് തിരുനാൾ. കൊടിയേറ്റ് ദിനമായ ആറിന് രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകിട്ട് 5.30ന് വികാരി റവ.ഡോ. പോൾ മൂഞ്ഞേലി തിരുനാള്‍ കൊടിയേറ്റ് നിർവഹിക്കും. തുടര്‍ന്ന് നൊവേന, ലദീഞ്ഞ്, ആഘോഷമായ പാട്ടുകുര്‍ബാന, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും.

വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാള്‍ ആഘോഷിക്കുന്ന ഏഴിന് രാവിലെ 6.30ന് വിശുദ്ധ കുർബാന, നിത്യസഹായ മാതാവിന്‍റെ നൊവേന, തിരുസ്വരൂപത്തില്‍ അമ്പും മുടിയും ചാര്‍ത്തല്‍, തുടർന്ന് പള്ളിയില്‍നിന്ന് യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നള്ളിക്കല്‍.

വൈകിട്ട് അഞ്ചിന് ഫാ. അഖിൽ അപ്പാടന്‍റെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാന. ഫാ. ദേവസി തയ്യിൽ വചനസന്ദേശം നൽകും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം. വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാള്‍ ആഘോഷിക്കുന്ന എട്ടിന് രാവിലെ 6.45നും ഒമ്പതിനും വിശുദ്ധ കുര്‍ബാന. വൈകിട്ട് 5.30ന് ഫാ.അമൽ മാളിയേക്കലിന്‍റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന. മംഗലപ്പുഴ സെമിനാരി റെക്ടർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ പ്രസംഗിക്കും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം.

ഒമ്പതിന് വെെകീട്ട് ഏഴിന് ചലച്ചിത്ര പിന്നണി ഗായകൻ ശ്രീരാഗ് ഭരതനും സംഘവും നയിക്കുന്ന ബീറ്റ്സ് ഓഫ് തൃശൂരിന്‍റെ ഗാനമേള.

പേരാമ്പ്ര പള്ളി

കൊടകര: പേരാമ്പ്ര സെന്‍റ്് ആന്‍റണീസ് ദേവാലയത്തില്‍ വിശുദ്ധ സെബാസ്ത്യാനോസിന്‍റെ അമ്പുതിരുനാളിന് കൊടിയേറി.

ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ കൊടികയറ്റം നിര്‍വഹിച്ചു. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, വിശുദ്ധ കുര്‍ബാന, പ്രവാസി സംഗമം എന്നിവയുണ്ടായി. ഇന്നും നാളേയുമായാണ് തിരുനാളാഘോഷങ്ങള്‍. ഇന്ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വീടുകളിലേയ്ക്ക് അമ്പ് എഴുന്നള്ളിപ്പ്, രാത്രി 12ന്് 24 സെറ്റുകളില്‍ നിന്നുള്ള അമ്പ് പ്രദക്ഷിണങ്ങള്‍ ബാൻഡ് വാദ്യത്തിന്‍റെ അകമ്പടിയോടെ പള്ളിയില്‍ സമാപനം.

നാളെ രാവിലെ പത്തിന് രൂപതയിലെ എട്ടു നവവൈദികരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാന, ഉച്ചകഴിഞ്ഞ് 3.30ന് ഇടവകയിലെ വൈദികരുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, വൈകീട്ട് ഏഴിന് പ്രദക്ഷിണം, പള്ളിയില്‍ സമാപിക്കല്‍, തുടര്‍ന്ന് മാനത്ത് വര്‍ണമഴ. രാത്രി എട്ടിന് ഗായിക അമൃത സുരേഷ് നയിക്കുന്ന മ്യൂസിക് മെഗാഷോ നടക്കും. 31 ന് ടൗണ്‍ അമ്പ് , രാത്രി 11ന് ടൗണ്‍ അമ്പ് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കല്‍ എന്നിവ ഉണ്ടാകും.

Kerala

ക്രിസ്മസിനെ വരവേറ്റ് മലയാളികൾ; ദേവാലയങ്ങളിൽ പ്രത്യേക തിരുപ്പിറവി തിരുക്കർമങ്ങൾ

കോട്ടയം: യേശുക്രിസ്തുവിന്‍റെ തിരുപ്പിറവിയുടെ ഓർമ പുതുക്കി ക്രൈസ്തവ സമൂഹം ക്രിസ്മസ് തിരുകർമങ്ങൾ ആഘോഷിച്ചു. ഇരുപത്തിയഞ്ചു ദിവസത്തെ വ്രതാനുഷ്ഠാനവും ദാനധർമങ്ങളും പ്രാർഥനയും നടത്തിയാണ് വിശ്വാസികൾ ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങിയത്.

ബുധനാഴ്ച വൈകുന്നേരം മുതൽ തിരുപ്പിറവിയുമായി ബന്ധപ്പെട്ട പ്രത്യേക ശുശ്രൂഷകൾ ദേവാലയങ്ങളിൽ നടന്നു. വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ സമയക്രമീകരണങ്ങൾ വ്യത്യസ്തമായിരുന്നു. പ്രത്യേക പ്രാർഥനയും ദിവ്യബലിയും തീ ജ്വാല ശുശ്രൂഷയും പ്രദക്ഷിണവുമെല്ലാം തിരുക്കർമങ്ങളുടെ ഭാഗമായി നടന്നു.

സീറോ മലബാർ സഭാ ആസ്ഥാനമായ കൊച്ചി സെന്‍റ് തോമസ് മൗണ്ടിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തിരുപ്പിറവി തിരുക്കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു. സന്മനസോടെ വ്യക്തി കുടുംബ സാമൂഹ്യജീവിതങ്ങൾ ക്രമപ്പെടുത്താൻ ക്രിസ്മസ് നമ്മോട് ആഹ്വാനം ചെയ്യുന്നുവെന്ന് അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി.

തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് കത്തീഡ്രലില്‍ ബുധനാഴ്ച വൈകുന്നേരം ഏഴിന് ആരംഭിച്ച തിരുക്കര്‍മങ്ങള്‍ക്ക് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികനായിരുന്നു. തീ ഉഴലിച്ച ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും കത്തീഡ്രല്‍ ഗായകസംഘം അവതരിപ്പിച്ച ക്രിസ്മസ് കരോളും ഉണ്ടായിരുന്നു.

പാളയം സെന്‍റ് ജോസഫ്‌സ് കത്തീഡ്രലില്‍ ബുധനാഴ്ച രാത്രി 11.30ന് ആരംഭിച്ച ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാര്‍മികനായിരുന്നു.

കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ ആർച്ച് ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ തിരുപ്പിറവി കർമങ്ങൾക്ക് നേത്യത്വം നൽകി. എറണാകുളം സെന്‍റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന തിരുകർമങ്ങൾക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. മാർ ജോസഫ് കളത്തിപ്പറമ്പിൽ നേതൃത്വം നൽകി.

ഇടമൺ സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഓർത്തഡോക്സ് സഭാ അധ്യക്ഷൻ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിച്ചു.

യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്ക ബാവ എറണാകുളം ആരക്കുന്നം സെന്‍റ് ജോർജ് വലിയ പള്ളിയിൽ ക്രിസ്മസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് റാലികൾ, പപ്പാമാരുടെ സംഗമം, സമ്മേളനങ്ങൾ, കരോൾ സർവീസുകൾ എന്നിവയും വിവിധയിടങ്ങളിൽ നടക്കും. വിവിധ ക്രൈസ്തവ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രധാന ടൗണുകളിൽ ക്രിസ്മസ് ആഘോഷം.

ക്രിസ്മസ് തലേന്ന് വിപണികളും ഏറെ സജീവമായിരുന്നു. മത്സ്യം, മാസം, പച്ചക്കറി വിപണികളിൽ കച്ചവടം പൊടിപൊടിച്ചു. കേക്ക് തന്നെയാണ് വിപണിയിലെ താരം. വ്യത്യസ്തതകളുമായി കേക്ക് വിപണി സജീവമാണ്.

 

Latest News

Corehub Up