Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Classmate

ഉത്തർപ്രദേശിൽ അഞ്ചുവയസുകാരന് സഹപാഠിയുടെ മർദനം

ലക്നോ: ഉത്തർപ്രദേശിലെ ലക്നോവിലുള്ള സ്വകാര്യ സ്കൂളിൽ അഞ്ചുവയസുകാരനെ ക്ലാസ് ലീഡരറായ പെൺകുട്ടിയുടെ ക്രൂരമർദനം. ക്ലാസ് മുറിയിൽ അധ്യാപിക ഇല്ലാതിരുന്ന പന്ത്രണ്ട് മിനിറ്റോളം സമയം കുട്ടിയെ ക്രൂരമായി മർദിച്ചതായാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. മുഖത്തിന് ഗുരുതരമായി പരിക്കേറ്റ കുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവം നടക്കുന്ന ദിവസം സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയുടെ മുഖത്ത് കടുത്ത നീരും പരിക്കുകളും കണ്ടതോടെയാണ് വീട്ടുകാർ വിവരം അറിയുന്നത്. ശക്തമായ വേദനയും ഭയവും കാരണം കുട്ടി മാനസികമായി തളർന്ന അവസ്ഥയിലായിരുന്നു. കുട്ടിയുടെ നില കണ്ട് ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് സ്കൂൾ അധികൃതരെ സമീപിച്ച് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വിവരം പുറത്തുവന്നത്. ക്ലാസിൽ അധ്യാപിക ഇല്ലാതിരുന്ന സമയത്ത് ക്ലാസ് നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയിരുന്ന പെൺകുട്ടി അഞ്ചുവയസുകാരനെ ക്രൂരമായി മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

സംഭവത്തിന് പിന്നാലെ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും സ്കൂളിന് മുന്നിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ അക്രമം നടത്തിയ വിദ്യാർഥിനിയെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി പ്രിൻസിപ്പൽ അറിയിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും സ്കൂൾ അധികൃതർ കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്.

സ്കൂൾ അധികൃതർ പോലീസിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. കൂടാതെ കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച് വരികയാണെന്നും, സംഭവത്തിൽ സ്കൂൾ ജീവനക്കാരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചയോ അനാസ്ഥയോ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Kerala

സ്‌കൂൾ ബസില്‍ വിദ്യാർഥിക്ക് സഹപാഠിയുടെ മര്‍ദനം


മൂന്നാര്‍: സ്‌കൂള്‍ ബസില്‍ വിദ്യാര്‍ഥിക്ക് സഹപാഠിയുടെ ക്രൂരമര്‍ദനം. കൊരണ്ടക്കാട് സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിക്കാണ് സഹപാഠിയുടെ മർദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം സ്‌കൂളില്‍നിന്നു മടങ്ങുന്പോഴായിരുന്നു ആക്രമണം. മറ്റൊരു വിദ്യാര്‍ഥി മൊബൈൽ ഫോണിൽ‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ ദൃശ്യം പ്രചരിപ്പിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്.

സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ കര്‍ശന നടപടിക്ക് ഒരുങ്ങുകയാണ്. ആക്രമണം നടത്തിയ വിദ്യാര്‍ഥിക്കെതിരേയും ദൃശ്യങ്ങള്‍ പകര്‍ത്തിയ വിദ്യാര്‍ഥിക്കെതിരേയും നടപടിയുണ്ടാകുമെന്നാണ് സൂചന.

ആക്രമണത്തിനിരയായ വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കുമെന്ന് അറിയിച്ചു. ആക്രമണസമയത്ത് സ്‌കൂള്‍ബസില്‍ അധ്യാപികമാരോ കെയര്‍ ടേക്കറോ ഇല്ലായിരുന്നെന്നാണ് വിവരം.

എന്നാല്‍ സംഭവസമയത്ത് നാല് അധ്യാപകര്‍ വാഹനത്തില്‍ ഉണ്ടായിരുന്നെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഒരു വര്‍ഷമായി കുട്ടിക്ക് നിരന്തരം മര്‍ദനമേല്‍ക്കുന്ന സാഹചര്യം ഉണ്ടായിരുന്നെന്നും ഭയം മൂലം കുട്ടി പുറത്തുപറഞ്ഞിരുന്നില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.

District News

സഹപാഠിക്ക് സ്നേഹാദരം നൽകി അധ്യാപകക്കൂട്ടം

കൊല്ലം: കാൽനൂറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിനൊടുവിൽ പഴയ സഹപാഠികൾ ഒത്തുചേർന്നപ്പോൾ അതു സ്നേഹാദരങ്ങളുടെ ഹൃദ്യമായ സംഗമമായി.

1996-ൽ കൊല്ലം ഗവൺമെന്‍റ് ടിടിഐ യിൽ നിന്നും ടിടിസി പഠിച്ചിറങ്ങിയ അധ്യാപക സുഹൃത്തുക്കളാണ് 2025-ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ തങ്ങളുടെ പ്രിയ സഹപാഠി ഡിഎച്ച് ക്യു ക്യാമ്പിലെ സബ് ഇൻസ്പെക്ടർ വൈ. സാബുവിനെ ആദരിക്കാനായി ഒത്തുചേർന്നത്.

പന്തളം എൻഎസ്എസ് കോളജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി വി.രഘുനാഥ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടൈറ്റസ് കടമ്പാട്ട് അധ്യക്ഷത വഹിച്ചു. പ്രഥമ അധ്യാപകരായ അച്ചാമ്മ, സന്ധ്യ, ഷൈനി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. പരിപാടിയുടെ കോഡിനേറ്റർമാരായ സാലി സ്റ്റീഫൻ, ബൈജു, വിനീത, പ്രീതി എന്നിവർ സംഗമത്തിനു നേതൃത്വം നൽകി. അധ്യാപക സുഹൃത്തുക്കൾക്കായി സംഘടിപ്പിച്ച മെമ്മറി ഗെയിം, സൗഹൃദ ക്വിസ്, ടീമുകളായുള്ള വിനോദ മത്സരങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.

Latest News

Corehub Up