Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Councilor

മസ്തിഷ്‌ക മരണം സംഭവിച്ച നഗരസഭാ കൗണ്‍സിലറുടെ അവയവങ്ങള്‍ ദാനം ചെയ്യും  

 

കൊല്ലം: മസ്തിഷ്‌കമരണം സംഭവിച്ച നഗരസഭാ കൗണ്‍സിറും കൊല്ലം സ്വദേശിയുമായി ബി. അജിത് കുമാറി(54)ന്‍റെ അവയവങ്ങള്‍ ദാനം ചെയ്യും. കായിക, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമാണ് ബി. അജിത് കുമാര്‍.

അജിത് കുമാറിന്‍റെ അവയവങ്ങള്‍ അഞ്ച് പേര്‍ക്കാണ് പുതുജീവനേകുക. കുരീപ്പുഴ കോനവെട്ടത്ത് വീട് സ്വദേശിയായ അജിത് കുമാര്‍ കൊല്ലം ഡിവിഷന്‍ 7-ലെ കൗണ്‍സിലറാണ്. 19ന് ഞായറാഴ്ച രാവിലെ സ്ട്രോക്ക് സംഭവിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ (മെഡിസിറ്റി) പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെ ഡോക്ടര്‍മാര്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു.

സഹോദരങ്ങളായ സുരേഷ് കുമാറും അജിത കുമാരിയും ഉള്‍പ്പെടുന്ന കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. അജിത് കുമാര്‍ അവിവാഹിതനാണ്. കെ-സോട്ടോയുടെ മേല്‍നോട്ടത്തിലാണ് അവയവങ്ങള്‍ കൈമാറുന്നത്.

കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ടാമത്തെ വൃക്ക കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി ആശുപത്രിയിലും കണ്ണുകള്‍ തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലും ചികിത്സയിലുള്ള രോഗികള്‍ക്ക് കൈമാറും.

കൊല്ലത്തുനിന്ന് തിരുവനന്തപുരത്തെ ആശുപത്രികളിലേക്ക് അവയവങ്ങള്‍ വേഗത്തില്‍ എത്തിക്കുന്നതിനായി പോലീസിന്‍റെ നേതൃത്വത്തില്‍ 'ഗ്രീന്‍ കോറിഡോര്‍' പാത സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും കിംസ് ആശുപത്രിയിലേക്കും അവയവങ്ങള്‍ എത്തിക്കും.

Kerala

റോഡരികില്‍ പരിക്കേറ്റനിലയിൽ മുന്‍ നഗരസഭ കൗണ്‍സിലർ

സുല്‍ത്താന്‍ബത്തേരി: വയനാട് സുൽത്താൻബത്തേരിയിൽ നഗരസഭ മുന്‍കൗണ്‍സിലറെ പരിക്കുകളോടെ പാതയോരത്ത് കണ്ടെത്തി. തേലമ്പറ്റ തയ്യല്‍ ജയപ്രകാശ്(55)നെയാണ് പാതയോരത്ത് കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി ഒമ്പതരയോടെ തേലമ്പറ്റവയലിലാണ് സംഭവം. യാത്രക്കാരാണ് ജയപ്രകാശിനെ റോഡരികിൽ അവശനിലയിൽ കണ്ടത്. ഉടൻതന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തലയ്ക്ക് പിന്നിലും പുറത്തുമാണ് ജയപ്രകാശിന് പരിക്കേറ്റിരിക്കുന്നത്. പ്രധാന റോഡില്‍ നിന്ന് മാറി വിശാലമായ വയലോരത്ത് കൂടിയുള്ള റോഡിലാണ് സംഭവം. അതിനിടെ തനിക്ക് പരാതിയില്ലെന്ന് ജയപ്രകാശ് അറിയിച്ചതിനെ തുടര്‍ന്ന് കേസെടുത്തിട്ടില്ലെന്ന് ബത്തേരി സിഐ പറഞ്ഞു.

ഹെല്‍മെറ്റ് ധരിച്ചായിരുന്നു ജയപ്രകാശ് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്നതെന്നിരിക്കെ തലക്ക് സാരമായി മുറിവേറ്റതും സ്‌കൂട്ടറിന് പറയത്തക്ക കേടുപാടുകള്‍ സംഭവിച്ചിക്കാത്തതും ആശങ്കയേറ്റുന്നുണ്ട്. സംഭവത്തില്‍ പോലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കാനിരിക്കെയാണ് പരാതിയില്ലെന്ന് ജയപ്രകാശ് അറിയിച്ചത്.

അതേസമയം തീര്‍ത്തും അവശനായ ഇദ്ദേഹം സുഖം പ്രാപിക്കുന്ന മുറക്ക് വിവരങ്ങള്‍ അന്വേഷിക്കുമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് അറിയിച്ചു.

Kerala

കണ്ണൂരിൽ പോലീസിനും കാമറമാനും കൗൺസിലർക്കും സൂര്യാതപമേറ്റു

കണ്ണൂർ/കാസർഗോഡ്: കണ്ണൂരിൽ പോലീസ് ഓഫീസർക്കും കേബിൾ ടിവി കാമറമാനും കാസർഗോട്ട് കൗൺസിലർക്കും സൂര്യാഘാതമേറ്റു. തൃശൂർ പൂരം ഡ്യൂട്ടിക്കിടെയാണ് കണ്ണൂർ ജില്ലയിലെ ആലക്കോട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. രാജനു സൂര്യാതപമേറ്റത്.

മുഖത്തും ചെവിക്ക് പിറകിലും പൊള്ളലേറ്റ പാടുകൾ ഉണ്ട്. 24നാണ് രാജൻ പൂരം ഡ്യൂട്ടിക്കായി തൃശൂരിലേക്ക് പോയത്. 27ന് ഡ്യൂട്ടി കഴിഞ്ഞ് തളിപ്പറമ്പ് കരിമ്പത്തെ ചവനപ്പുഴയിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ധർമശാലയിലെ കേബിൾ ടിവി ചാനൽ കാമറാമാൻ ഷാജി കീഴറയ്ക്ക് (40) ഇന്നലെയാണ് സൂര്യാതപമേറ്റത്. ജോലിയുടെ ഭാഗമായി ഇന്നലെ ഉച്ചയ്ക്ക് ചെറുകുന്ന് കീഴറയിലേക്ക് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു സംഭവം.

വലതു കൈക്കും പുറത്തും കാലുകൾക്കുമാണ് പൊള്ളൽ. കൈയുടെ തൊലി വൃത്താകൃതിയിൽ പൊള്ളിയടർന്നു. പൊള്ളലേറ്റ ഷാജി കീഴറ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.

കാസർഗോട്ട് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കാഞ്ഞങ്ങാട് നഗരസഭ  19-ാം വാര്‍ഡ് കൗണ്‍സിലര്‍ എന്‍. ഉണ്ണികൃഷ്ണനാണ് പൊള്ളലേറ്റത്.

ചൊവ്വാഴ്ച കാഞ്ഞങ്ങാട് ടൗണില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ കഴുത്തിനു താഴെയും പുറംഭാഗത്തും പൊള്ളലേല്‍ക്കുകയായിരുന്നു. ആദ്യം കാര്യമാക്കിയില്ലെങ്കിലും നീറ്റല്‍ അസഹനീയമായതിനെതുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

Kerala

വി.കെ. പ്രശാന്ത് എംഎൽഎയെ തടഞ്ഞ സംഭവം; കൗൺസിലർക്കെതിരെ കേസ്

തിരുവനന്തപുരം: വി.കെ.പ്രശാന്ത് എംഎൽഎയെ തടഞ്ഞ സംഭവത്തിൽ വാഴോട്ടുകോണം കൗൺസിലർ സുഗതനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ വട്ടിയൂർക്കാവ് പോലീസാണ് കേസെടുത്തത്.

വാഴോട്ടുകോണത്തെ മഹിളാമന്ദിരം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് മന്ത്രി വീണാ ജോർജായിരുന്നു. എന്നാൽ മന്ത്രിയുടെ അസാന്നിധ്യത്തിൽ വി.കെ.പ്രശാന്ത് എംഎൽഎ ഉദ്ഘാടകനായതിനെ കൗൺസിലർ ചോദ്യം ചെയ്തു.

തുടർന്ന് യോഗസ്ഥലത്തേക്ക് എത്തിയ വി.കെ.പ്രശാന്ത് എംഎൽഎയുടെ വാഹനം സുഗതൻ തടയുകയായിരുന്നു. എംഎൽഎയുടെ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്.

District News

അമ്മയെ തോൽപ്പിച്ച മുൻ കൗൺസിലറെ തറപറ്റിച്ച് മകൾ

വിഴിഞ്ഞം: പത്ത് വർഷം മുമ്പ് അമ്മയെ പരാജയപ്പെടുത്തിയ കൗൺസിലറെ തോല്പിച്ചതിന്‍റെ ചാരിതാർഥ്യ ത്തിലാണ് നഗരസഭയുടെ ഹാർബർ വാർഡിൽ വിജയിയായ അഫ്സ സജീന. 2015ൽ നടന്ന തെരഞ്ഞെടുപ്പിൽ ഹാർബർ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച നിസാബീവിയോട് അന്ന് ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ചത് അഫ്സയുടെ മാതാവ് സജീനയായിരുന്നു. അന്നു നടന്ന വാശിയേറിയ പോരാട്ടത്തിൽ വെറും 14 വോട്ടിനായിരുന്നു സജീനയുടെ പരാജയം.

ഇത്തവണ അതേ വാർഡിൽ ഇടത് സ്ഥാനാർഥിയായി എത്തിയ സജീനയെ നേരിടാൻ യുഡിഎഫ് നിയോഗിച്ചത് മുൻ കൗൺസിലർ നിസാബീവിയെ ആയിരുന്നു. ഇതോടെ ഹാർബർ വാർഡിലെ മത്സരം ശ്രദ്ധയാകർഷിച്ചു. എൽഡിഎഫും യുഡിഎഫും എൻഡിഎയും കോൺഗ്രസ് വിമത സ്ഥാനാർഥിയും ശക്തമായ മത്സരം കാഴ്ചവെച്ച തെരഞ്ഞെടുപ്പിൽ സജീനയുടെ മകളും ഇടത് സ്ഥാനാർഥിയുമായ അഫ്‌സ യുഡിഎഫ് സ്ഥാനാർഥി നിസാബീവിയെ 640 വോട്ടിനാണ് പരാജയപ്പെടുത്തിയത്.


വാർഡ് പുനർ വിഭജനത്തിനുശേഷം എൽഡിഎഫിനു ലഭിച്ച ആദ്യ ജയം അഫ്സയുടെ വിജയത്തിനു തിളക്കമേറ്റി. 2015-ൽ വെറും 14 വോട്ടിനു മാതാവിനെ അടിയറവ് പറയിച്ച സ്ഥാനാർഥിയെ വലിയ മാർജിനിൽ തന്നെ തോല്പിക്കാനായത് അഫ്സയുടെ പ്രതികാരത്തിന്‍റെ മാധുര്യവും വർധിപ്പിച്ചു. ആദ്യ രണ്ടു തവണ യുഡിഎഫ് ജയിച്ച വാർഡിൽ കഴിഞ്ഞ തവണ കോൺഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ചശേഷം പാർട്ടിയിൽ നിന്നു രാജിവച്ച കൗൺസിലറെ ഇത്തവണ കൂടെക്കൂട്ടിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.


കോൺഗ്രസിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച വിഴിഞ്ഞം പഞ്ചായത്ത് മുൻ പ്രസിഡന്‍റ് ലതാ സുഗതന്‍റെ വരവ് യുഡിഎഫിന് തിരിച്ചടിയായി.
എൽഡിഎഫ് സ്ഥാനാർഥി അഫ്‌സ സജീന 1828 വോട്ടുകൾ നേടിയപ്പോൾ യുഡിഎഫിലെ നിസാബീവിക്ക് ലഭിച്ചത് 1188 വോട്ടുകളാണ്. സ്വതന്ത്ര സ്ഥാനാർഥി ലതാ സുഗതന് 754 ഉം എൻഡിഎ സ്ഥാനാർഥി അനിതാ അജീഷിന് 444 വോട്ടുകളും ലഭിച്ചു.

Chocolate

നല്ലൊരു സോഷ്യൽ സ്മാർട്ടാകാം

കാളീഘട്ടിലെ ഒരു തെരുവിൽകൂടി മദർ തെരേസ ഒരു കന്യാസ്ത്രീയോടൊപ്പം നടന്നു പോകുന്പോൾ റോഡരുകിൽ എന്തോ കിടക്കുന്നതു കണ്ടു. ഒരു പഴന്തുണിക്കെട്ടാണെന്ന് മദർ കരുതി. അബോധാവസ്ഥയിലായ ഒരു സ്ത്രീയായിരുന്നു അത്. അവരുടെ മുഖത്തിന്‍റെ പകുതി എലികളും ഉറുന്പുകളും തിന്നു തീർത്തിരുന്നു. മദർ ഉടൻതന്നെ അവരെ ആശുപത്രിയിലെത്തിച്ചു. പക്ഷെ മരിച്ചു കൊണ്ടിരിക്കുന്ന ആ സ്ത്രീയെ അഡ്മിറ്റ് ചെയ്യാൻ ആശുപത്രി അധികൃതർ തയാറായില്ല.

ആശുപത്രിയിൽ നിന്ന് പോകാൻ മദറും കൂട്ടാക്കിയില്ല. കുറെ സമയത്തെ കാത്തിരിപ്പിനുശേഷം അഡ്മിറ്റ് ചെയ്യാൻ അധികൃതർ തയാറായി. ഒരു കിടക്കയിൽ പായ് വിരിച്ച് മദർ അവരെ കിടത്തി. ഒരു തുള്ളി ജലം മദർ ആ സ്ത്രീയുടെ വായിലേക്ക് ഒഴിക്കാൻ ശ്രമിച്ചു. ചെറിയൊരനക്കം! ആർക്കും വേണ്ടാത്ത ആ സ്ത്രീ മദറിന്‍റെ കൈയിൽ കിടന്നു മരിച്ചു.

ഒരിക്കൽ മദർ തെരേസയ്ക്കെതിരെ കുറെപ്പേർ പോലീസിൽ പരാതി കൊടുത്തു. അന്വേഷണത്തിനായി അവർ മദർ പ്രവർത്തിച്ചിരുന്ന നിർമൽ ഹൃദയയിൽ എത്തി.
ഒരു ചെറിയ മുറിയിൽ മദർ ഒരു രോഗിയ്ക്കരുകിൽ കുനിഞ്ഞിരിക്കുന്നതാണവർ കണ്ടത്. മദർ അവരെ കണ്ടതേയില്ല. മദർ ശുശ്രൂഷിക്കുന്ന രോഗിയുടെ മുഖത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥൻ നോക്കി. ആ കാഴ്ച കരളലിയിക്കുന്നതും ഭീമൽസവുമായിരുന്നു. രോഗിയുടെ മുഖത്തെ പച്ചമാംസത്തിൽ നിന്ന് പുഴുക്കളെ ശ്രദ്ധയോടെ നീക്കിക്കളയുകയായിരുന്നു മദർ. ദുർഗന്ധം സഹിക്കവയ്യാതെ അന്വേഷണ ഉദ്യോഗസ്ഥൻ മൂക്കു പൊത്തി. പക്ഷേ ഉറ്റവരും ഉടയവരും ഇല്ലാത്ത ആ രോഗിയുടെ ദുർഗന്ധം മദറിനെ തെല്ലും അലട്ടിയില്ല. മദർ ആ രോഗിയോട് പറഞ്ഞു. “നിങ്ങളുടെ മതത്തിലെ ഒരു പ്രാർത്ഥന ചൊല്ലിക്കോളൂ. എനിക്കറിയാവുന്ന ഒരു പ്രാർത്ഥന ഞാനും ചൊല്ലാം. നമ്മൾ രണ്ടുപേരും കൂടി പ്രാർത്ഥിക്കുന്പോൾ ദൈവത്തിന് പ്രസാദമായിതീരും.”

മദർ അന്വേഷണ ഉദ്യോഗസ്ഥരോട് നിർമൽ ഹൃദയയിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. രോഗികളെയും അശരണരേയും കണ്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണു നിറഞ്ഞു. പരാതിയിൽ ഒരു കഴന്പുമില്ലെന്ന് അവർ കണ്ടെത്തി. മറ്റുള്ളവരുടെ വേദനയും സങ്കടവും വികാരങ്ങളും തിരിച്ചറിയാനും അവർക്ക് ആശ്വാസവും പിന്തുണയും നൽകാനും കഴിയുന്ന ബുദ്ധിവൈഭവത്തെ സോഷ്യൽ ഇന്‍റലിജൻസ് എന്നു പറയാം.
അതുകൊണ്ട് മദർ തേരേസാ സോഷ്യൽ സ്മാർട്ടാണ്.

മറ്റുള്ളവരുടെ ശാരീരികഭാഷ മനസിലാക്കാൻ കഴിയുക, മറ്റുള്ളവരെ ശ്രദ്ധിക്കാൻ കഴിയുക, ആരോഗ്യകരവും മനോഹരവുമായ നല്ല ബന്ധങ്ങൾ സൂക്ഷിക്കുക, ഗ്രൂപ്പുകളിൽ ശ്രദ്ധേയരാകുക, മറ്റുള്ളവരെ നന്നായി സ്വാധീനിക്കുക, മസ്തിഷ്കത്തിന്‍റെ എല്ലാം ബുദ്ധിപരമായ ഘടകങ്ങളെയും വളർത്തുന്നതിന് ശ്രമിക്കുക, ശുഭചിന്തയുണ്ടാകുക, നല്ല ലക്ഷ്യബോധമുണ്ടാകുക ഇതൊക്കെ സോഷ്യൽ സ്മാർട്ടുകാരുടെ പ്രത്യേക സിദ്ധി വിശേഷങ്ങളാണ്.

മറ്റുള്ളവരുടെ വികാരങ്ങൾ, താല്പര്യങ്ങൾ, പെരുമാറ്റങ്ങൾ ഇവയെ ഉൾക്കൊണ്ട് അവരുമായി ഇടപഴകുന്നതിന് നമുക്ക് കഴിയുന്പോഴാണ് നാം സോഷ്യൽ സ്മാർട്ട് ആയി മാറുന്നത്. മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. സോഷ്യൽ സ്മാർട്ട് ആയ ഒരാൾ അയാളുടെ മസ്തിഷ്ക്കത്തിലെ എല്ലാ ശക്തിവിശേഷങ്ങളും ശരിയായി ഉപയോഗിക്കും. മറ്റുള്ളവരുടെ വളർച്ചയ്ക്കും അവരെ ക്രിയാത്മകമാക്കുന്നതിനും അവർ നിമിത്തമാകും. വൃത്യസ്ത ജനവിഭാഗങ്ങളുടെ ഇടയിൽ ഇവർ സുരക്ഷിതരായിരിക്കും.

സോഷ്യൽസ്മാർട്ടുകാർക്ക് കൗണ്‍സിലർ, രാഷ്ട്രീയനേതാക്കൾ, സാമൂഹ്യ പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ എന്നിവരൊക്കെയായി മാറാൻ കഴിയും. സാമൂഹ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട ലോകത്ത് അനവധിയായ തൊഴിൽ സാഹചര്യങ്ങളുണ്ട്. മികച്ച സ്ഥാനമാനങ്ങൾ നേടാൻ കൂട്ടുകാർക്ക് കഴിയും.

സോഷ്യൽ സ്മാർട്ടാകാൻ കൂട്ടുകാർ ചെയ്യേണ്ടത്.
കോണ്‍ഫറൻസുകളിൽ പങ്കെടുക്കുക, ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, സംഘ-പഠന സംവിധാനങ്ങൾ, കോ-ഓപ്പറേറ്റീവ് ലേണിംഗ്, പ്രശ്ന പരിഹാരത്തിൽ പങ്കാളിത്തം, പരസ്പരം പങ്കുവെയ്ക്കൽ, നല്ല സ്വഭാവം വളർത്തൽ, സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടൽ, സാമൂഹ്യ പ്രവർത്തകരുമായുള്ള സംഘം ചേരൽ, ന·യിലേക്ക് ഒരാളെ നയിക്കുന്നതായി സ്വപ്നം കാണൽ, സാമൂഹ്യപ്രവർത്തനം ഇതൊക്കെ സോഷ്യൽ സ്മാർട്ടാകാൻ ഒരാളെ സഹായിക്കും.

Latest News

Corehub Up