Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi Court

"കാരണങ്ങൾ യുക്തിരഹിതം": ഉമർ ഖാലിദിന് ഇടക്കാല ജാമ്യം നിഷേധിച്ച് ഡൽഹി കോടതി

ന്യൂഡൽഹി: മുൻ ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ് സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. ജാമ്യത്തിനായി ഖാലിദ് ഉന്നയിച്ച കാരണങ്ങൾ "യുക്തിരഹിതമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി. മാതാവിന്‍റെ ശസ്ത്രക്രിയയിൽ പങ്കെടുക്കുന്നതിനും, അന്തരിച്ച അമ്മാവന്‍റെ മരണാനന്തര ചടങ്ങുകളിൽ ഭാഗമാകുന്നതിനുമായി 15 ദിവസത്തെ ഇടക്കാല ജാമ്യമാണ് ഉമർ ഖാലിദ് തേടിയിരുന്നത്.

2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിന് പിന്നിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഉമർ ഖാലിദിനെതിരെ കേസെടുത്തിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനും, ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ നടന്ന പ്രതിഷേധങ്ങൾക്കിടയിലാണ് ഡൽഹിയിൽ വൻതോതിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്.

ഈ കലാപത്തിൽ 53 പേർക്ക് ജീവൻ നഷ്ടമാവുകയും 700-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് ഇതുവരെ 18 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവർ ഇപ്പോഴും ജയിലിൽ തുടരുമ്പോൾ, 11 പേർക്ക് ഇതിനോടകം ജാമ്യം ലഭിച്ചിട്ടുണ്ട്.

National

മുൻ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിയെ ഷൂ എറിഞ്ഞ അഭിഭാഷകനെ ചെരുപ്പൂരി അടിച്ചു

ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിക്കു നേരെ ഷൂ വലിച്ചെറിയാൻ ശ്രമിച്ച അഭിഭാഷൻ രാകേഷ് കിഷോറിന് നേരെ ആക്രമണം. ഒരാൾ രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുകയായിരുന്നു.

ഡൽഹിയിലെ കർകർദൂമ കോടതി പരിസരത്തുവച്ചാണ് സംഭവം. സുരക്ഷാഉദ്യോഗസ്ഥരെത്തിയാണ ഇവരെ പിടിച്ചുമാറ്റിയത്. രാകേഷ് കുഷോറിന് പരിക്കില്ല. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

ഒക്ടോബർ ആറിനാണ് കോടതി നടപടികൾക്കിടെ ചീഫ്‌ ജസ്‌റ്റീസ്‌ ബി.ആർ. ഗവായിക്കുനേരെ അഭിഭാഷകൻ രാകേഷ്‌ കിഷോർ ഷൂ എറിയാൻ ശ്രമിച്ചത്.

"സനാതന ധർമത്തോടുള്ള അനാദരം ഇന്ത്യ സഹിക്കില്ലെന്ന' മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് രാകേഷ് കിഷോർ ഷൂ എറിഞ്ഞതെന്ന് കോടതിയിലുണ്ടായിരുന്ന മറ്റ് അഭിഭാഷകർ പറഞ്ഞു.

ഇന്നത്തെ ആക്രമണത്തിന് പിന്നിലെ കാര്യം എന്താണെന്ന് വ്യക്തമല്ല.

National

പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിലിടം നേടിയെന്ന ഹർജി; സോണിയ ഗാന്ധിക്ക് നോട്ടീസ്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് നോട്ടീസ്. പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിലിടം നേടിയെന്ന ഹർജിയിൽ ഡൽഹി റോസ് അവന്യു കോടതിയാണ് സോണിയക്ക് നോട്ടീസ് അയച്ചത്.

സോണിയ ഇന്ത്യൻ പൗരത്വം നേടിയത് 1983-ലാണെന്നും 1980-ൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടുവെന്നുമാണ് ഹർജിയിലെ വാദം. ഹർജി ജനുവരി ആറിന് പരിഗണിക്കും.

മജിസ്‌ട്രേറ്റ് ഹാർജിത് സിംഗ് ജസ്പാൽ ആണ് കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ സോണിയ ഗാന്ധിക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. ഹർജിയിൽ പറയുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാനാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയാണ് ഹർജി നൽകിയത്. 1980-81-ലെ വോട്ടർ പട്ടികയിൽ സോണിയാ ഗാന്ധിയുടെ പേര് ഉൾപ്പെടുത്തിയ നടപടി നിയമപരമല്ലെന്നാണ് അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.

Latest News

Corehub Up