Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disrupted

വനംവകുപ്പിൽ ഓൺലൈൻ സ്ഥലമാറ്റം അട്ടിമറിച്ച് സ്ഥലമാറ്റ ഉത്തരവ്

കൊല്ലം: വനംവകുപ്പിൽ ഓൺലൈൻ സ്ഥലമാറ്റം അട്ടിമറിച്ചു സ്ഥലമാറ്റ ഉത്തരവിറക്കി. അഡ്മിനിസ്ട്രേറ്റീവ് രംഗത്തുള്ള ക്ലർക്കുമാരുടെ സ്ഥലമാറ്റ ഉത്തരവാണ് ഇറക്കിയിരിക്കുന്നത്.

ഉത്തരവിൽ 18 എന്നാണ് തീയതി രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും ഇന്നലെ മാത്രമാണ് ഉത്തരവിറങ്ങിയത്.

മേയ് 15 നു മുൻപ് നടപ്പാക്കേണ്ട പൊതുസ്ഥലംമാറ്റ ഉത്തരവിന്‍റെ കരടുപോലും ഇതുവരെ ഇറക്കിയിട്ടില്ല. അന്തിമ ലിസ്റ്റ് പോലും മേയ് 15നു മുമ്പ് ഇറക്കേണ്ടതാണ്.

അതേസമയത്തു തന്നെയാണ് 23 ക്ലർക്കുമാരെ സ്ഥലംമാറ്റിക്കൊണ്ട് ഭരണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഉത്തരവിറക്കിയത്. പൊതുസ്ഥലംമാറ്റ ഉത്തരവ് ഓൺലൈൻ മുഖേന നടപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശവും സർക്കാർ ഉത്തരവും നിലനിൽക്കേയാണിത്.

മുമ്പ് മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥലംമാറ്റം നടത്തിയതുമായി ബന്ധപ്പെട്ടു നിരവധി കേസുകളും പരാതികളും ഉണ്ടായതിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം ഹൈക്കോടതി ഓൺലൈനാക്കിയത്.

ഓൺലൈൻ സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയതിനുശേഷവും സ്ഥലംമാറ്റ ഉത്തരവുകളിൽ മാറ്റം വരുത്തി സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർ ഇഷ്‌ടക്കാർക്ക് സ്ഥലംമാറ്റം നൽകുന്നുവെന്ന പരാതിയും ജീവനക്കാർക്കിടയിലുണ്ട്.

ഇതേസമയം വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും മിനിസ്റ്റീരിയൽ ജീവനക്കാരുടെയും പൊതുസ്ഥലമാറ്റം ഓൺലൈനായി ഇറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇതിന്‍റെ കരടു പോലും ഇതുവരെ പ്രസിദ്ധീകരിക്കാത്തതുമൂലം സ്ഥലംമാറ്റം നീട്ടുപോകാനാണ് സാധ്യതയെന്നും ജീവനക്കാർ പറയുന്നു. അധ്യയനവർഷം ആരംഭിക്കുന്നതിനുമുമ്പ് മേയ് 15നുമുമ്പാണ് സാധാരണനിലയിൽ ലിസ്റ്റ് ഇറക്കുന്നത്.

Kerala

ഡൽഹിയിൽ കനത്ത പുകമഞ്ഞ്; റോഡ്, വ്യോമ ഗതാഗതം താറുമാറായി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത പുകമഞ്ഞ്. കാഴ്ചപരിധി പൂജ്യം ആയതോടെ റോഡ് വ്യോമ ഗതാഗതം താറുമാറായി. ഡൽഹിയിൽ നിലവിലെ വായു ഗുണനിലവാരതോത് ഗുരുതര അവസ്ഥയിലാണ്.

ഡൽഹി വിമാനത്താവളത്തിൽ മാത്രം എയർ ഇന്ത്യയുടെ 40 സർവീസുകളാണ് കനത്ത പുകമഞ്ഞു മൂലം റദ്ദാക്കിയത്. 150ലധികം വിമാന സർവീസുകൾ വൈകി. നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.

വിമാനത്താവളങ്ങളിലേക്ക് പുറപ്പെടും മുൻപേ യാത്രക്കാർ എയർലൈനുകളുമായി ബന്ധപ്പെട്ട് ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പാക്കണം എന്ന് വ്യോമയാന മന്ത്രാലയം നിർദ്ദേശം നൽകി. വിമാനങ്ങൾ വൈകാനുള്ള സാധ്യതയുണ്ടെന്ന് ഇൻഡിഗോയും സ്പൈസ് ജെറ്റും അറിയിച്ചു.

‌താപനിലയിൽ ഉണ്ടായ കുറവും വായുമലിനീകരണം രൂക്ഷമായതുമാണ് ഡൽഹിയിൽ പുകമഞ്ഞ് രൂക്ഷമാകാൻ കാരണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 8.2 ഡിഗ്രി സെൽഷ്യസ് ആണ് ഇന്ന് ദില്ലിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.

കഴിഞ്ഞ മൂന്ന് ദിവസമായി വായു ഗുണനിലവാരം ഗുരുതര വിഭാഗത്തിൽ തുടരുകയാണ്. 456 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി എക്യുഐ. വായുമലിനീകരണം രൂക്ഷമായതോടെ നിയന്ത്രണങ്ങളും സർക്കാർ കടുപ്പിച്ചു.

Kerala

മണ്ഡല-മകരവിളക്ക് തീർഥാടനം; ആദ്യ ദിവസം തന്നെ ഡോളി സർവീസ് അലങ്കോലപ്പെട്ടു

പത്തനംതിട്ട: ശബരിമലയിലെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർഥാടനത്തിന്‍റെ ആദ്യ ദിവസം തന്നെ ഡോളി സർവീസ് അലങ്കോലപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുള്ളവർ പമ്പയിൽ കാത്തുകിടക്കുകയാണ്.

മരാമത്തും വിജിലൻസും ചേർന്ന് നടത്തേണ്ട പരിശോധന പൂർത്തിയാകാത്തതാണ് സർവീസ് മുടങ്ങാൻ കാരണം. അതേസമയം, സ്വാധീനമുള്ളവർക്ക് ഡോളി സർവീസ് ലഭ്യമാണെന്ന് തീർഥാടകർ ആരോപിച്ചു.

Latest News

Corehub Up