Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Explode

നിർത്തിയിട്ടിരുന്ന കാറിന്‍റെ എയർബാഗ് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

മുംബൈ: നിർത്തിയിട്ടിരുന്ന കാറിന്‍റെ എയർബാഗ് പൊട്ടിത്തെറിച്ച് രക്തം വാർന്നു യുവാവ് മരിച്ചു. കാശിമിറ സ്വദേശി മോഹിത് സോണി (25) യാണ് മരിച്ചത്. കാറിന്‍റെ സ്റ്റിയറിംഗ് വീലിലെ എയർബാഗ് പെട്ടെന്ന് പുറത്തേക്ക് വരികയും, അതിന്‍റെ പ്ലാസ്റ്റിക് കവചം കഴുത്തിൽ ഇടിക്കുകയുമായിരുന്നു.

റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന മോഹിതിനെ കണ്ട കാൽനടയാത്രകാരനാണ് വിവരം പ്രദേശവാസികളെ അറിയിക്കുന്നത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു.

ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി മോഹിതിനെ വാഹനത്തിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എയർബാഗ് പുറത്തേക്ക് വന്നതിനെ തുടർന്ന് അതിന്‍റെ പ്ലാസ്റ്റിക് കവർ തെറിച്ച് മോഹിതിന്‍റെ കഴുത്തിൽ ശക്തമായി ഇടിച്ചതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. ആഴത്തിലുള്ള മുറിവേറ്റ മോഹിത് രക്തം വാർന്ന് ബോധരഹിതനാവുകയായിരുന്നു. അപകടസമയത്ത് ആരും കുടെയില്ലതിരുന്നതിനാൽ മോഹിതിനെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പേലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

National

ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ ശ്രീപെരുന്പത്തൂരിന് സമീപം ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് കോളജ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. സിരുമങ്ങാട് സ്വദേശികളായ ഗണേശ് (17), ദക്ഷിണാമൂർത്തി (17) എന്നിവരാണ് മരിച്ചത്.

ക്രിക്കറ്റ് കളിച്ചതിന് ശേഷം പനനൊങ്ക് പറിക്കാനായി മരത്തിൽ കറിയപ്പോഴാണ് അപകടം സംഭവിച്ചത്. വിദ്യാർഥികൾ പനയിൽ കയറി നൊങ്ക് പറിക്കുന്നതിനിടെ ഒരു കുല പഴങ്ങൾ സമീപത്തെ ട്രാൻസ്ഫോർമർ ലൈനിലേയ്ക്ക് വീണ് കുടുങ്ങി.

കുടുങ്ങിക്കിടന്ന പഴങ്ങൾ പുറത്തെടുക്കാനായി ഇവർ തോട്ടി ഉപയോഗിച്ചു. തോട്ടിയുടെ അറ്റത്ത് ഘടിപ്പിച്ചിരുന്ന അരിവാൾ വൈദ്യുതി ലൈനിൽ തട്ടിയതോടെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിക്കുകയും തീ പടരുകയുമായിരുന്നു. തെറിച്ചുവീണ ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

National

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ മരിച്ചു

ചെന്നൈ: ചെന്നൈ റെഡ് ഹിൽസിനു സമീപം വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഗൃഹനാഥൻ മരിച്ചു. അങ്കാടു സ്വദേശി പരന്താമൻ (56) ആണ് മരിച്ചത്. അപകടം നടക്കുന്പോൾ പരന്താമൻ വീട്ടിൽ തനിച്ചയിരുന്നു.

മദ്യപാനിയായ പരന്താമൻ വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ബുധനാഴ്ച ഉച്ചക്കുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യ ശെൽവിയും മക്കളും സ്വന്തം വീട്ടിലേയ്ക്കു പോയിരുന്നു.

സംഭവം നടക്കുന്ന ദിവസം വീട്ടിൽ പുതിയ സിലിണ്ടർ എത്തിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയോടെ മദ്യപിച്ചെത്തിയ പരന്താമൻ വീട്ടിൽ തനിച്ചായിരുന്നു. ഉറക്കത്തിനിടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയും തീപിടിത്തമുണ്ടാവുകയുമായിരുന്നു. പരന്താമൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന തീ അണച്ച ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷം ആരംഭിച്ചിട്ടുണ്ട്.

Kerala

ഗ്യാസ് അടുപ്പ് പൊട്ടിത്തെറി; രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട്‌ ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു.

പാലോട് - പ്ലാവറ സ്വദേശിനി രാജിയാണ് (47) രാത്രി 12 ഓടെ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണ് രാജിയ്ക്ക് ഒപ്പം ഉണ്ടായിരുന്ന സിമി സന്തോഷ് മരിച്ചത്.

അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന അഴീക്കോട്‌ സ്വദേശി നവാസ് ശനിയാഴ്ച്ച രാത്രി മരിച്ചിരുന്നു. സംഭവ ദിവസം ഇവർ മൂന്നുപേർക്കുമാണ് പരിക്കുപറ്റിയത്. എല്ലാവരും തിരുവനന്തപുരം മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 14ാം തീയതിയാണ് അപകടമുണ്ടായത്.

Leader Page

പൊട്ടിത്തെറിക്കും മുന്പേ ചിന്തിക്കുക

നിസാര കാര്യങ്ങളുടെ പേരിൽപോലും പൊട്ടിത്തെറിക്കുകയും ആത്മരോഷത്താൽ കൈയേറ്റത്തിന് മുതിരുകയും ചെയ്യുന്നവരുണ്ട്. 50 പൈസയുടെ പേരിൽ, ഒരു വടയുടെ പേരിൽ തർക്കമുണ്ടാക്കുകയും അത് കൊലപാതകത്തിൽ കലാശിക്കുകയും ചെയ്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മൃഗങ്ങളെപോലും നിയന്ത്രിക്കുന്ന മനുഷ്യന് സ്വയം നിയന്ത്രിക്കാൻ സാധിക്കാതെ പോകുന്നത് വളരെ പരിതാപകരമാണ്. നിയന്ത്രണമില്ലാത്ത പെരുമാറ്റം പലപ്പോഴും അപകടങ്ങളിലേക്കാണ് ഒരുവനെ നയിക്കുക. പ്രതികൂലിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നവർക്കു മുമ്പിൽ ആത്മനിയന്ത്രണം നഷ്ടപ്പെടാതെ നിൽക്കാൻ കഴിയുന്നു എന്നതിലാണ് ഒരാളുടെ സ്വഭാവ വൈശിഷ്ട്യം വെളിവാകുന്നത്.

സ്വന്തം വികാരങ്ങൾക്കും പ്രവൃത്തികൾക്കും നാംതന്നെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട്. ആത്മനിയന്ത്രണം ഇല്ലെങ്കിൽ തെറ്റായ കാര്യങ്ങൾ ചെയ്യാൻ തോന്നും. അതുമൂലം ഉണ്ടാകുന്ന ഭവിഷത്തുകൾക്കും നാം മാത്രമായിരിക്കും ഉത്തരവാദി. പറഞ്ഞ വാക്കും എയ്ത അമ്പും തിരിച്ചെടുക്കാൻ പറ്റില്ല എന്നോർക്കണം.

വരുംവരായ്കകൾ ആലോചിക്കാതെയുള്ള എടുത്തുചാട്ടം ഒഴിവാക്കണം. വികാരങ്ങളെ അടിച്ചമർത്തുകയല്ല; മറിച്ച്, അവയെക്കുറിച്ച് ബോധവാനായിരിക്കുകയും ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുക എന്നതാണ് ഉദ്ദേശിക്കുന്നത്. ജീവിതസമ്മർദങ്ങളെയും വെല്ലുവിളികളെയും ശാന്തമായും ഫലപ്രദമായും ആരോഗ്യപരമായും നേരിടാൻ കഴിയുക എന്നത് പക്വതയുള്ള വ്യക്തിയുടെ സമീപനമാണ്. അത് ജീവിതത്തിലെ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കും.

വൈകാരിക പക്വത

ആത്മനിയന്ത്രണം സ്വയം നിയന്ത്രിക്കാനുള്ള മാനസികശക്തിയാണ്. ജീവിതത്തിന് അത് അനിവാര്യമാണ്. സ്വന്തം ചിന്തകളെയും വികാരങ്ങളെയും പ്രവൃത്തികളെയും നിയന്ത്രിക്കാനുള്ള കഴിവാണ് ആത്മനിയന്ത്രണം. വൈകാരിക പക്വതയുള്ള ഒരാൾ ആത്മനിയന്ത്രണമുള്ള വ്യക്തിയായിരിക്കും.

ഗ്രീക്ക് ഫിലോസഫിയുടെ അന്തഃസത്ത സ്വയം അറിയുക, സ്വയം നിയന്ത്രിക്കുക, സ്വയം നല്കുക എന്നതാണ്. വൈകാരിക പക്വതയുടെ അന്തഃസത്തയും ഇതുതന്നെ. മനസിനെ ക്രമീകരിച്ചാൽ വൈകാരിക പക്വതയാകും. അതുവഴി ആത്മനിയന്ത്രണവും സാധ്യമാകും. സ്വന്തം വികാരങ്ങളെ തിരിച്ചറിയുക, വികാരങ്ങളെ നിയന്ത്രിച്ച് വരുതിയിൽ നിറുത്തുക, സ്വയം പ്രചോദനത്തിന് വഴിയൊരുക്കുക, അന്യരുടെ വികാരങ്ങൾ അംഗീകരിക്കുക, മനുഷ്യബന്ധങ്ങൾ സമചിത്തതയോടെ കൈകാര്യം ചെയ്യുക എന്നിവയാണ് വൈകാരിക പക്വതയുടെ മാനങ്ങൾ. ജീവിതവിജയത്തിന് മനഃസംയമനമെന്ന വൈകാരിക പക്വത കൈവരിച്ചേ മതിയാകൂ.

ശാരീരികം, മാനസികം, വൈകാരികം, ആധ്യാത്മികം എന്നിങ്ങനെ മനുഷ്യന് നാല് തരം ബുദ്ധിമാനങ്ങളുണ്ട്. ഇവ ഓരോന്നും സംയോജിച്ച് പ്രവർത്തിക്കുമ്പോഴാണ് ജീവിതവിജയം കടന്നുവരിക. ഓരോ ബുദ്ധിമാനത്തിനും വ്യത്യസ്തമായ ദൗത്യമാണുള്ളത്. ശാരീരിക ബുദ്ധിമാനത്തിന്‍റെ ലക്ഷ്യം നിലനില്പാണ്. മാനസിക ബുദ്ധിമാനത്തിന്‍റേത് വികസനവും വളർച്ചയുമാണ്. വൈകാരിക ബുദ്ധിമാനം ബന്ധങ്ങളെയും ആധ്യാത്മിക ബുദ്ധിമാനം സംതൃപ്തിയെയും കൈകാര്യം ചെയ്യുന്നു.

നാലു മേഖലകൾക്കും തുല്യ പ്രാധാന്യമാണെങ്കിലും വൈകാരിക പക്വതയുടെ മാനങ്ങളാണ് ഇന്ന് ഏറ്റവും അധികം ചർച്ച ചെയ്യുന്നത്. നമ്മുടെ ദർശനങ്ങൾക്കനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്താനുള്ള ഇന്ധനമാണ് വൈകാരിക ഭാവങ്ങളിലൂടെ ലഭിക്കേണ്ടത്.

വൈകാരിക ബുദ്ധിമാനത്തിന് അഞ്ച് ഘടകങ്ങളുണ്ട്. സ്വയാവബോധം, ഉത്സാഹം, ആത്മനിയന്ത്രണം, തന്മയീഭാവം, ബന്ധങ്ങളിലെ ദൃഢത എന്നിവയാണവ. ഇവ സമന്വയിക്കുമ്പോഴാണ് വൈകാരിക പക്വത ആർജിക്കുന്നത്.

ആത്മനിയന്ത്രണം

ആത്മനിയന്ത്രണം വൈകാരിക പക്വതയുടെ ആണിക്കല്ലാണ്. മനസിന്‍റെ ബാലൻസ് നഷ്ടപ്പെടുത്തരുത്. മറ്റുള്ളവരുടെ വികാരങ്ങളെയും കാഴ്ചപ്പാടുകളെയും മനസിലാക്കാനും പരിഗണിക്കാനും ശ്രമിക്കുമ്പോൾ ആത്മനിയന്ത്രണം സാധ്യമാകും. ചില അഭിപ്രായങ്ങൾ കേൾക്കുമ്പോൾ അങ്ങനെയും ഒരു അഭിപ്രായമുണ്ട് എന്നു മനസിലാക്കിയാൽ മതി. പ്രതികരിക്കണമെന്നില്ല. അഭിപ്രായം പറയുന്നവരുടെ അപ്പോഴത്തെ മാനസികനില പ്രധാനമാണ്. മറ്റൊരു സന്ദർഭത്തിലാണെങ്കിൽ അങ്ങനെ അഭിപ്രായം പറയില്ലായിരുന്നു. സഹാനുഭൂതിയോടെ പെരുമാറാൻ പഠിക്കുക. മറ്റുള്ളവരുമായി വ്യക്തവും ആരോഗ്യകരവുമായ അതിരുകൾ സ്ഥാപിക്കാം.

സമ്മർദങ്ങൾ അലട്ടുമ്പോൾ, വസ്തുതകൾ പഠിക്കാനും മനസിലാക്കാനും ശാന്തത പാലിക്കാനും ചിന്തിച്ചു പ്രവർത്തിക്കാനും പക്വമായി പ്രതികരിക്കാനും കഴിയണം. അങ്ങനെ വരുമ്പോൾ നമ്മുടെ മാനസിക ക്ഷേമം മെച്ചമാകും. ആരോഗ്യകരമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാനും നിലനിർത്താനും സാധിക്കും. ജീവിത സംതൃപ്തി വർധിപ്പിക്കുന്നതിനും ഇടയാക്കും. വൈകാരിക പക്വത ഒരു തുടർച്ചയായ പ്രക്രിയയാണ്. തെറ്റുകൾ സംഭവിക്കാം. അതിൽനിന്ന് പാഠം പഠിച്ച് മുന്നേറാനുള്ള കഴിവാണ് പ്രധാനം.

മാനസികനില തകരാറിലാക്കുന്ന പിരിമുറുക്കങ്ങളെയും നെഗറ്റീവ് ചിന്തകളെയും നിയന്ത്രിക്കണം. അഹങ്കാരം, പുച്ഛഭാവം, ധാർഷ്ട്യം, പരിഹാസം എന്നിവ ഒഴിവാക്കണം. നെഗറ്റീവ് അനുഭവങ്ങൾ നല്കരുത്. സന്തോഷവും അന്തസും നിറഞ്ഞ സമീപനത്തിലൂടെ വൈകാരിക പക്വത കൈവരിക്കാം. സംതൃപ്തിയുടെ ഉറവ ആരംഭിക്കേണ്ടത് മനസിൽനിന്നുമാണ്.

സ്വന്തം മനോഭാവത്തിലാണ് മാറ്റം വരുത്തേണ്ടത്. മനസിനെ ശാന്തമാക്കുക, അസ്വസ്ഥതകളുടെ നടുവിലും പുഞ്ചിരിക്കുക, കുറ്റപ്പെടുത്തിയാലും കാതോർക്കുക, ശുഭാപ്തിവിശ്വാസിയാകുക, നർമബോധം നഷ്ടപ്പെടുത്താതിരിക്കുക, വിശ്വസ്തത പുലർത്തുക, ക്ഷമയോടെ കാത്തിരിക്കുക, സ്നേഹിച്ചു വശത്താക്കുക എന്നീ സമീപനങ്ങൾ മനഃസംയമനത്തിനും അതുവഴി വൈകാരിക പക്വതയ്ക്കും ജീവിതവിജയത്തിനും സഹായകരമാകും.

Latest News

Corehub Up