Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hits

ഡോളറിനെതിരേ രൂപയുടെ നിരക്ക് എക്കാലത്തെയും താഴ്ന്ന നിലയിൽ

മുംബൈ: വെടിനിർത്തൽ കരാറുകൾ പ്രബല്യത്തിൽ വരാത്തതും ക്രൂഡ് ഓയിൽ വിലയിലെ വർധനയും നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയതോടെ രൂപയുടെ മൂല്യത്തിലുള്ള ഇടിവ് തുടരുന്നു. ഡോളറിനെതിരേ രൂപ ഇന്നലെ 35 പൈസ നഷ്ടത്തിൽ 95.63 എന്ന ചരിത്രത്തിലെ എക്കാലത്തെയും താഴ്ന്ന നിലയിലെത്തി.

ഇന്‍റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ രൂപ 95.57 എന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചത്. താഴ്ച വീണ്ടും തുടർന്നതോടെ 95.74 എന്ന വ്യാപാരത്തിനിടയിലെ താഴ്ന്ന നിരക്കിലെത്തി. അവസാനം എക്കാലത്തെയും താഴ്ന്ന നിലവാരത്തിൽ ക്ലോസ് ചെയ്തു. തിങ്കളാഴ്ച 79 പൈസ നഷ്ടത്തിൽ 95.28 എന്ന റിക്കാർഡ് നിലയിലാണ് വ്യാപാരം പൂർത്തിയാക്കിയത്.

ചുവപ്പണിഞ്ഞ് വിപണി

മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിൽ ഇന്നലെ വൻ ഇടിവ്. രൂപയുടെ മൂല്യം റിക്കാർഡ് താഴ്ചയിലേക്ക് വീണതും ആഗോള ക്രൂഡ് ഓയിൽ വില വർധിച്ചതും ഉൾപ്പെടെയുള്ള ഘടകങ്ങൾ നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയതോടെ സെൻസെക്സും നിഫ്റ്റിയും ഏകദേശം രണ്ടു ശതമാനത്തിനടുത്ത് ഇടിഞ്ഞു. തുടർച്ചയായ മൂന്നാം സെഷനിലാണ് വിപണി ചുവപ്പണിയുന്നത്.

വ്യാപാരം പൂർത്തിയായപ്പോൾ സെൻസെക്സ് 1456 പോയിന്‍റ് താഴ്ന്ന് 74,559ലും നിഫ്റ്റി 436 പോയിന്‍റ് നഷ്ടത്തിൽ 23,379ലുമെത്തി. വിപണിയിലെ ചാഞ്ചാട്ടത്തിന്‍റെ അളവുകോലായ ഇന്ത്യ വിക്സ് നാലു ശതമാനം ഉയർന്ന് 19.26ലെത്തി. ഇന്നലെ തകർച്ചയിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ മൂലധനത്തിൽ 10 ലക്ഷം കോടി രൂപയുടെ നഷ്ടത്തോടെ 457 ലക്ഷം കോടി രൂപയിലെത്തി.

വിപണിയുടെ തകർച്ച എല്ലാ മേഖലകളെയും ബാധിച്ചു. നിഫ്റ്റി സ്മോൾകാപ്, മിഡ്കാപ് സൂചികകൾ 2.50 ശതമാനം മുതൽ 3 ശതമാനം വരെ ഇടിഞ്ഞ് പ്രധാന സൂചികകളേക്കാൾ മോശം പ്രകടനം കാഴ്ചവച്ചു. മേഖലാ സൂചികകൾ ഒന്നടങ്കം ചുവപ്പിലായി. ഇതിൽ നിഫ്റ്റി റിയൽറ്റിയാണ് (4.11%) ഏറ്റവും വലിയ ഇടിവ് നേരിട്ടത്. നിഫ്റ്റി ഐടി, കണ്‍സ്യൂമർ ഡ്യൂറബിൾസ് എന്നിവ മൂന്നു ശതമാനത്തിനു മുകളിൽ തകർന്നു. 2726 ഓഹരികൾ താഴ്ന്നപ്പോൾ 590 എണ്ണം ഉയർന്നു. 65 എണ്ണത്തിൽ മാറ്റമുണ്ടായില്ല.

ക്രൂഡ് ഓയിൽ വില 105 കടന്നു

യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്‍റെ നിർദേശങ്ങൾ യുഎസ് പ്രസിഡന്‍റ് ഡോണൾഡ ട്രംപ് തള്ളിയതോടെ പശ്ചിമേഷ്യൻ സംഘർഷത്തിന് ഉടനെങ്ങും അയവുണ്ടാകുമെന്ന് തോന്നുന്നില്ല. ഇതോടെ ലോകത്തെ ഓയിൽ, ഗ്യാസ് വ്യാപാരത്തിന്‍റെ പ്രധാന കപ്പൽപാതയായ ഹോർമുസ് കടലിടുക്ക് അടുഞ്ഞു കിടക്കും. ഇതോടെ ബ്രെന്‍റ് ക്രൂഡ് ഓയിൽ വില 3 ശതമാനത്തിനു മുകളിൽ ഉയർന്ന് ബാരലിന് 107 ഡോളറിലെത്തി. വെസ്റ്റ് ടെക്സസ് ഇന്‍റർമീഡിയറ്റ് മൂന്നു ശതമാനത്തിനു മുകളിൽ ഉയർന്ന് ബാരലിന് 101 ഡോളറിലെത്തി.

Kerala

ചേലക്കര എളനാട് റോഡിൽ വിദ്യാർഥികളെ ട്രാവലർ ഇടിച്ചുതെറിപ്പിച്ചു; ഒരാളുടെ നില ഗുരുതരം

തൃശൂര്‍: ചേലക്കര എളനാട് റോഡിൽ സഹോദരങ്ങളായ വിദ്യാർഥികളെ ട്രാവലർ ഇടിച്ചുതെറിപ്പിച്ചു. രണ്ടു വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്.

ചേലക്കര എളനാട് റോഡിൽ ചിക്കപ്പൻപടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്. ചേലക്കര എസ്എംടി സ്കൂളിലെ ഏഴാം ക്ലാസ്, എട്ടാം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് സിനാൻ (13), മുഹമ്മദ് ബഷീഷ് (12) എന്നിവർക്കാണ് പരിക്കേറ്റത്.

അന്തിമഹാകാളൻകാവ് റോഡിൽ താമസിക്കുന്ന കുന്നത്ത് വീട്ടിൽ അലി - ഹാജിറ ദമ്പതികളുടെ മക്കളാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിലെ പരീക്ഷയ്ക്കായി പോകാൻ വീട്ടിൽ നിന്നിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. റോഡ് മുറിച്ച് കടന്ന് ബസ് കയറാൻ ശ്രമിക്കുന്നതിനിടെ ചേലക്കരയിൽ നിന്ന് എളനാട് ഭാഗത്തേക്ക് അമിതവേഗതയിൽ വന്ന ടെംപോ ട്രാവലർ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് കുട്ടികളെ ഉടൻ തന്നെ ചേലക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതര പരിക്കുകളുള്ളതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ഇരുവരെയും തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവസ്ഥലത്തെത്തിയ ചേലക്കര പോലീസ് അപകടമുണ്ടാക്കിയ ട്രാവലർ കസ്റ്റഡിയിലെടുത്തു.

Kerala

പോലീസ് ജീപ്പിൽ ഉരഞ്ഞു; കെഎസ്‍ആർടിസി ബസ് ഡ്രൈവറെ പോലീസ് മർദിച്ചതായി പരാതി

 

 

കോട്ടയം: പോലീസ് ജീപ്പിൽ കെഎസ്‍ആർടിസി ബസ് തട്ടിയെന്ന് ആരോപിച്ച് ഡ്രൈവറെ പോലീസ് മർദിച്ചതായി പരാതി. മൂന്നാർ ആലപ്പുഴ ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ ഡ്രൈവർ പി.കെ. വേലായുധനാണ് മർദനമേറ്റത്.

പരിക്കേറ്റ ഡ്രൈവർ വൈക്കം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ആലപ്പുഴയിലേക്കുള്ള സർവീസിനിടയിൽ ഉല്ലലക്ക് സമീപത്തുവച്ചായിരുന്നു സംഭവം.‌

കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിന്‍റെ സൈഡ് മിററിൽ ഉരഞ്ഞു എന്ന് പറഞ്ഞായിരുന്നു മർദനമെന്ന് വേലായുധൻ പറയുന്നു. ഇദ്ദേഹത്തിന് കണ്ണിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.

Latest News

Corehub Up