Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indonesia

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം: 20 മരണം; സുനാമി മുന്നറിയിപ്പ് പിൻവലിച്ചു

ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ ഫ്ലോറസ് ദ്വീപിൽ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ദുരന്തത്തിൽ കുറഞ്ഞത് 20 പേരെങ്കിലും കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. നിരവധി കെട്ടിടങ്ങൾ തകരുകയും പ്രദേശത്ത് വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

ഭൂചലനത്തെ തുടർന്ന് കടൽ പിന്നോട്ട് പോയതോടെ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് ഇത് പിൻവലിച്ചു. എന്നാലും തുടർചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കേടുപാടുകൾ സംഭവിച്ച കെട്ടിടങ്ങളിലേക്ക് തിരികെ പ്രവേശിക്കരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏറ്റവും ശക്തമായ തുടർചലനത്തിന് 6.1 തീവ്രത രേഖപ്പെടുത്തി.

ദ്വീപിലെ നാഗേകിയോ മേഖലയിലാണ് ഭൂചലനം ഏറ്റവും കൂടുതൽ നാശം വിതച്ചത്. പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ രക്ഷാസേന ഊർജ്ജിതമാക്കിയിരിക്കുകയാണ്.

കിഴക്കൻ ഇന്തോനേഷ്യൻ തീരത്ത് നിന്ന് ഏകദേശം 68 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂചലനം അനുഭവപ്പെട്ടതോടെ ആശുപത്രികളിൽ ചികിത്സയിലായിരുന്ന രോഗികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ പരിഭ്രാന്തരായി ഉയർന്ന പ്രദേശങ്ങളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

ഭൂകമ്പങ്ങളും അഗ്നിപർവ്വത സ്ഫോടനങ്ങളും പതിവായ പസഫിക് 'റിംഗ് ഓഫ് ഫയർ' മേഖലയിലാണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്. മുൻപും സമാനമായ രീതിയിൽ വലിയ ഭൂചലനങ്ങളും സുനാമികളും ഇന്തോനേഷ്യൻ തീരങ്ങളിൽ ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്തിട്ടുണ്ട്.

National

രാജ്യത്തെ മുസ്‌ലിം ജനസംഖ്യ ഇന്തോനേഷ്യയിലേതിനു സമാനമാകുമെന്ന് മന്ത്രി കിരൺ റിജിജു

മുംബൈ: സെൻസസിനുശേഷം രാജ്യത്തെ മുസ്‌ലിം ജനസംഖ്യ ഇന്തോനേഷ്യയിലേതിനു സമാനമാകുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു.

ലോകത്തെ മുസ്‌ലിം ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്തോനേഷ്യ. ഏതു സമുദായത്തിന്‍റെ എണ്ണം വർധിച്ചാലും അവരെല്ലാം ഇന്ത്യക്കാരാണെന്ന് ന്യൂനപക്ഷ ക്ഷേമ കാര്യമന്ത്രിയായ റിജിജു പറഞ്ഞു.

പാഴ്സി സമുദായത്തിന്‍റെ ജനസംഖ്യ ഇടിയുന്നതിൽ റിജിജു ആശങ്ക രേഖപ്പെടുത്തി.
52,000 നും 55,000നും ഇടയിലാണ് രാജ്യത്ത് പാഴ്സി ജനസംഖ്യ.

രാജ്യത്തെ ഏറ്റവും ചെറിയ മതന്യൂനപക്ഷമാണു പാഴ്സികൾ. രാജ്യത്ത് ഇതിനുമുന്പ് സെൻസസ് നടന്നത് 2011ലാണ്. 2021ൽ സെൻസസ് നടന്നില്ല.

International

ഇന്തോനേഷ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 15 പേർ മരിച്ചു

ജക്കാർത്ത: ഇന്തോനേഷ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 15 പേർ മരിച്ചു. 88 പേർക്കു പരിക്കേറ്റു. തലസ്ഥാനമായ ജക്കാർത്തയ്ക്കു സമീപം ബെകാസിയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.

സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ലോക്കൽ ട്രെയിനിനു പിന്നിൽ ദീർഘദൂര ട്രെയിൻ വന്നിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ തകർന്ന ബോഗി വനിതകൾക്കായി സംവരണം ചെയ്തതായിരുന്നു. മരിച്ചവരെല്ലാം വനിതകളാണ്. മൃതദേഹങ്ങൾ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു.

Business

ടാറ്റ ഇന്തോനേഷ്യയില്‍ 70,000 വാഹനങ്ങള്‍ വിതരണം ചെയ്യും

കൊച്ചി: ടാറ്റ മോട്ടോഴ്‌സിന്‍റെ ഉടമസ്ഥതയിലുള്ള പി.ടി. ടാറ്റ മോട്ടോഴ്‌സ് ഇന്തോനേഷ്യയില്‍ 70,000 വാഹനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു.

കൃഷി ആവശ്യങ്ങള്‍ക്കും ഗ്രാമീണ ലോജിസ്റ്റിക്‌സിനും ഫാം ടു മാര്‍ക്കറ്റ് ഗതാഗതത്തിനും ചരക്കുനീക്കത്തിനുമായി ഉപയോഗിക്കുന്ന വാഹനങ്ങളാണ് വിതരണം ചെയ്യുക.

35,000 യൂണിറ്റ് വീതം ടാറ്റ യോദ്ധയും (പിക്അപ്) ടാറ്റ അള്‍ട്രാ ടി.7നുമാണ് (ട്രക്ക്) വിതരണം ചെയ്യുന്നതെന്ന് കമ്പനി അധികൃതർ അറിയിച്ചു.

International

ഇന്തോനേഷ്യയിലെ മണ്ണിടിച്ചിലിൽ 23 സൈനികരും മരിച്ചു

ജക്കാർത്ത: ഇന്തോനേഷ്യയിൽ ശനിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ 23 മറീൻ സൈനികരും മരിച്ചതായി അധികൃതർ അറിയിച്ചു.

പടിഞ്ഞാറൻ ജാവ പ്രവിശ്യയിലെ പാസിർ ലാംഗു ഗ്രാമത്തിൽ ശനിയാഴ്ച പുലർച്ചെ ആയിരുന്നു ദുരന്തം. ദിവസങ്ങളായി പെയ്യുന്ന മഴയ്ക്കിടെയാണ് മലയോര മേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ഒട്ടേറെ വീടുകൾ മണ്ണിനടിയിലായി.

ദുരന്തമേഖലയിൽനിന്ന് ഇതുവരെ 38 മൃതദേഹങ്ങൾ കണ്ടെടുത്തു. നാൽപ്പതിനടുത്ത് പേരെ ഇനിയും കണ്ടെത്താനുണ്ട്.

പരിശീലനാഭ്യാസത്തിനെത്തിയ സൈനികരും ദുരന്തത്തിൽ അകപ്പെട്ടുവെന്നാണ് അറിയിപ്പ്.

International

ഇന്തോനേഷ്യയിൽ മണ്ണിടിച്ചിലിൽ എട്ട് പേർ മരിച്ചു; 82 പേരെ കാണാതായി

ജക്കാർത്ത: ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിലുണ്ടായ മണ്ണിടിച്ചിലിൽ എട്ട് പേർ മരിച്ചു. 82 പേരെ കാണാതായതായി സർക്കാർ അറിയിച്ചു.

വെസ്റ്റ് ജാവയിലെ വെസ്റ്റ് ബാൻഡുംഗ് പ്രദേശത്തുള്ള പസിർലംഗു ഗ്രാമത്തിലാണ് മണ്ണിടിച്ചലുണ്ടായത്. ഇന്ന് പുലർച്ചെ രണ്ടോടെയാണ് മണ്ണിടിച്ചിലുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്. 30 വീടുകൾ തകർന്നു. നിരവധി പേരെ രക്ഷിക്കാൻ സാധിച്ചതായി സർക്കാർ അറിയിച്ചു. കാണാതായവർക്കായുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

International

ഇന്തോനേഷ്യയിൽ 11 പേർ കയറിയ വിമാനം കാണാതായി


ജക്കാർത്ത: ഇന്തോനേഷ്യയിൽ 11 പേർ കയറിയ ചെറുവിമാനം കാണാതായി. ഇന്നലെ ഉച്ചയ്ക്കു യോഗ്യാകാർതയിൽനിന്നു സൗത്ത് സുലാവെസി പ്രവിശ്യയുടെ തലസ്ഥാനമായ മാകാസറിലേക്കു പോയ ഇന്തോനേഷ്യൻ എയർ ട്രാൻസ്പോർട്ടിന്‍റെ എടിആർ 42-500 പ്രാദേശിക യാത്രാവിമാനമാണു ജാവ, സുലാവെസി ദ്വീപുകൾക്കിടയിലുള്ള പർവതമേഖലയിൽ കാണാതായത്.

മാരോസ് ജില്ലയിലെ ബുലുസാരോംഗ് ദേശീയ പാർക്കിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 1.17ന് വിമാനം ട്രാക്ക് ചെയ്യപ്പെട്ടെങ്കിലും പിന്നീട് ബന്ധം നിലയ്ക്കുകയായിരുന്നു.

ബുലുസാരോംഗ് പർവതത്തിനുമുകളിൽ വിമാനത്തിന്‍റെ അവശിഷ്‌ടങ്ങൾ കണ്ടതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിൽ രക്ഷാപ്രവർത്തകർ അവിടേക്കു തിരിച്ചിട്ടുണ്ട്. എട്ട് ക്രൂ അംഗങ്ങളും മറൈൻ വകുപ്പിലെയും ഫിഷറീസ് വകുപ്പിലെയും മൂന്നു ഉദ്യോഗസ്ഥരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

International

വൃദ്ധമന്ദിരത്തിൽ തീപിടിത്തം; 16 മരണം

മനാഡോ: ഇന്തോനേഷ്യയിൽ വൃദ്ധമന്ദിരത്തിലുണ്ടായ തീപിടിത്തത്തിൽ 16 പേർ മരിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം. നോർത്ത് സുലവേസി പ്രവിശ്യയിലെ ഒരുനില കെട്ടിടത്തിനാണ് തീപിടിച്ചത്.

തീപിടിത്തമുണ്ടായപ്പോൾ അന്തേവാസികളിൽ ഭൂരിഭാഗവും ഉറക്കത്തിലായിരുന്നു. പൊള്ളലേറ്റ 15 പേർ മനാഡോയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

മരിച്ചവരെ തിരിച്ചറിയുന്നതിനായി ബന്ധുക്കളോട് ആശുപത്രിയിലെത്താൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

International

ജക്കാർത്തയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് 20 പേർ മരിച്ചു

ജക്കാർത്ത: ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് 20 പേർ മരിച്ചു. സ്വകാര്യ കമ്പനി പ്രവർത്തിച്ചിരുന്ന ഏഴ് നില കെട്ടിടത്തിനാണ് തീപിടിച്ചത്.

സംഭവസമയത്ത് നിരവധി പേർ കെട്ടിടത്തിന് അകത്ത് ഉണ്ടായിരുന്നു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. ടെറ ഡ്രോൺ ഇന്തോനേഷ്യ എന്ന സ്ഥാപനത്തിൻ്റെ ഓഫീസ് കെട്ടിടത്തിനാണ് തീപിടിച്ചത്.

കെട്ടിടത്തിന്‍റെ ഒന്നാം നിലയിലാണ് ആദ്യം തീ പിടിച്ചത്. പിന്നീട് മുകളിലേക്ക് വ്യാപിക്കുകയായിരുന്നു. കെട്ടിടത്തിന് അകത്ത് ജീവനക്കാർ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് തീപിടിത്തമുണ്ടായത്. ഉച്ചഭക്ഷണം കഴിക്കാൻ കെട്ടിടത്തിൽ നിന്ന് പുറത്തുപോയ മറ്റ് ജീവനക്കാർ പലരും രക്ഷപ്പെട്ടു.

ഇതുവരെ 20 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

International

മഴദുരന്തം: തെക്കുകിഴക്കൻ ഏഷ്യയിൽ അറുനൂറിനടത്ത് മരണം

ജക്കാർത്ത: തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിൽ കനത്ത മഴയെത്തുടർന്നുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 600നടുത്തായി.

ഇന്തോനേഷ്യയിൽ മാത്രം 417 പേർ മരിച്ചു. തായ്‌ലൻഡിൽ 170 ഉം മലേഷ്യയിൽ രണ്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്നു രാജ്യങ്ങളിലെ 40 ലക്ഷം പേർ കെടുതികൾ നേരിടുന്നു.

കൊടുങ്കാറ്റുമായി ബന്ധപ്പെട്ട് ദിവസങ്ങളായി പെയ്യുന്ന മഴയാണു ദുരിതം വിതയ്ക്കുന്നത്. ഇതിൽ 30 ലക്ഷം പേർ തെക്കൻ തായ്‌ലൻഡിലും 11 ലക്ഷം പേർ പടിഞ്ഞാറൻ ഇന്തോനേഷ്യയിലുമാണ്.

ഇന്തോനേഷ്യയിൽ സുമാത്ര ദ്വീപിലെ മൂന്നു പ്രവിശ്യകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. 289 പേരെ കാണാതായെന്നും 2.13 ലക്ഷം പേർക്കു വീടുകൾ ഒഴിയേണ്ടിവന്നുവെന്നും ഇന്തോനേഷ്യൻ വൃത്തങ്ങൾ അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ സൈന്യം സഹായം നല്കുന്നുണ്ട്.

തായ്‌ലൻഡിലെ എട്ടു പ്രവിശ്യകൾ വെള്ളപ്പൊക്കം നേരിടുന്നു. തായ്‌ലൻഡിൽ മൊത്തം റിപ്പോർട്ട് ചെയ്ത 170 മരണങ്ങളിൽ 131ഉം സോംഗ്‌ലാ പ്രവിശ്യയിലാണ്. ഈ പ്രവിശ്യയിലെ ഹാത് യായി നഗരത്തിൽ വെള്ളിയാഴ്ച 33.5 സെന്‍റിമീറ്റർ മഴയാണു ലഭിച്ചത്.

മലേഷ്യയിൽ വെള്ളപ്പൊക്ക പ്രദേശങ്ങളിൽനിന്ന് 24,500 പേരെ ഒഴിപ്പിച്ചുമാറ്റി.

International

ഓസ്ട്രേലിയ- ഇന്തോനേഷ്യ സൈനിക സഹകരണം

സിഡ്നി: ഓസ്ട്രേലിയയും ഇന്തോനേഷ്യയും സുരക്ഷാ സഹകരണം വർധിപ്പിക്കാൻ ധാരണയിലെത്തി.

ഓസ്ട്രേലിയ സന്ദർശിച്ച ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബവോ സുബിയാന്തോ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബനീസുമായി നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം.

ഓസ്ട്രേലിയയോ ഇന്തോനേഷ്യയോ സുരക്ഷാ ഭീഷണി നേരിടുന്ന സാഹചര്യമുണ്ടായാൽ കൂടിയാലോചനകളിലൂടെയോ സംയോജിത നടപടികളിലൂടെയോ അതു മറികടക്കാനാണു ധാരണയെന്ന് ആൽബനീസ് വിശദീകരിച്ചു.

ഇരു രാജ്യങ്ങളും അടുത്ത വർഷം ധാരണയിൽ ഒപ്പുവയ്ക്കുമെന്ന് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗ് അറിയിച്ചു.

Latest News

Corehub Up