Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Intuc

'നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ’; നെട്ടൂരിൽ സതീശനായി ഫ്ലക്സ്

കൊച്ചി: കേരളത്തിന്‍റെ മുഖ്യമന്ത്രി ആരെന്ന് വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് അറിയിച്ചതിന് പിന്നാല് വി.ഡി. സതീശനായി നെട്ടൂരിൽ ഫ്ലക്സ് പ്രിന്‍റ് ചെയ്‌ത്‌ പ്രവർത്തകർ. നെട്ടൂരിന്‍റെ അഭിമാനം നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ എന്നാണ് ഫ്ലക്സിൽ ഉള്ളത്.

നെട്ടൂരിലെ ഐഎൻടിയുസി പ്രവർത്തകരുടെ പേരിലാണ് ഫ്ലക്സ്. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നും ചർച്ചകൾ എല്ലാം പൂർത്തിയായി, വ്യാഴാഴ്ച മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് ഖാർഗെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജയറാം രമേശ് വ്യക്തമാക്കി.

വി.ഡി. സതീശന്‍റെ വസതിയിലും ഇന്ദിരാഭവനിലും ഒത്തുകൂടിയ പ്രവർത്തകരിൽ ചിലർ മടങ്ങി കഴിഞ്ഞു. മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ ഘടകകക്ഷികൾ പരസ്യമായി തന്നെ രംഗത്തെത്തിയിരുന്നു. ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് പറയുമ്പോഴും പി.കെ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളിൽ അതൃപ്തി പ്രകടമായിരുന്നു.

 

 

Kerala

ലേബർ കോഡിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം

തിരുവനന്തപുരം: ലേബർ കോഡിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം. തൊഴിലാളി സംഘടനകൾ ജില്ലാ അടിസ്ഥാനത്തിലാണ് പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സിഐടിയു, ഐഎൻടിയുസി, എഐടിയുസി ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾക്കൊപ്പം സംയുക്ത കിസാന്‍ മോര്‍ച്ചയും പ്രതിഷേധത്തിൽ പങ്കെടുക്കും. സംയുക്ത കിസാൻ മോർച്ച കളക്ടർമാർക്ക് നിവേദനം നൽകും.

ലേബര്‍ കോഡ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നത് കൂടാതെ പ്രഖ്യാപിച്ച താങ്ങുവില ഉറപ്പാക്കാനും നിവേദനത്തിലൂടെ ആവശ്യപ്പെടും. അതേസമയം ബിഎംഎസ് പ്രതിഷേധ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കും.

National

പുതിയ തൊഴിൽ നിയമത്തിനെതിരെ പ്രതിപക്ഷം; ബുധനാഴ്ച രാജ്യവ്യാപക പ്രതിഷേധം

ന്യൂഡൽഹി: നാല് ലേബർ കോഡുകൾ പ്രാബല്യത്തിൽ കൊണ്ടുവന്ന പുതിയ തൊഴിൽ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. ബുധനാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് സംയുക്ത തൊഴിലാളി യൂണിയനുകൾ.

ഐഎൻടിയുസി, സിഐടിയു, എഐടിയുസി തുടങ്ങി പത്ത് തൊഴിലാളി യൂണിയനുകൾ സംയുക്തമായാണ് പ്രസ്താവനയിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 26 തൊഴിൽ നിയമങ്ങൾ പൊളിച്ചാണ് നാല് ലേബർ കോഡുകൾ പ്രാബല്യത്തിൽ കൊണ്ടുവന്നത്.

ഇതിനെതിരെ പരസ്യ പ്രതിഷധം ശക്തമാക്കാനാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ തീരുമാനം. ചങ്ങാത്ത മുതലാളിത്തത്തിന്‍റെ താത്പര്യമാണ് കേന്ദ്ര സർക്കാർ പരിഗണിച്ചതെന്നും സംഘടനകൾ പ്രസ്താവനയിലൂടെ ആരോപിക്കുന്നു.

District News

എയർ പോർട്ടിനു മുന്നിൽ ഐഎൻടിയുസി സമരം നടത്തി

തിരുവനന്തപുരം: ബിവിജി ഗ്രൂപ്പിനു കീഴിൽ ഹൗസ് കീപ്പിംഗ് കരാർ ജോലികൾ ചെയ്യുന്ന തൊഴിലാളികളുടെ സത്യഗ്രഹം കോൺട്രാക്ട് ലേബർ കോൺഗ്രസിന്‍റെ (ഐഎൻടിയുസി) നേതൃത്വത്തിൽ എയർപോർട്ടിനു മുന്നിൽ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.എം.എ വാഹിദ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്‍റ് വഞ്ചിയൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.


യൂണിയൻ പ്രസിഡന്‍റ് അഡ്വ. ജി. സുബോധൻ, ജനറൽ സെക്രട്ടറി മണക്കാട് ചന്ദ്രൻകുട്ടി, വില്യം ലാൻസി, ഡിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. ലെഡ്ക്കർ ബാവ, വള്ളക്കടവ് നിസാം, സേവ്യർ ലോപ്പസ്, പൂന്തുറ ജയ്സൺ, വെട്ടുകാട് ജോർജ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായ.കൈമനം രാജേഷ്, മുഹമ്മദ് ഹനീഫ, മണികണ്ഠൻ, പീറ്റർ തുടങ്ങിയവർ ധർണയ്ക്കു നേതൃത്വം നൽകി.

District News

മന്ത്രി വി.എൻ. വാസവന്‍റെ രാജി ആവശ്യപ്പെട്ട് ഐഎൻടിയുസി മാർച്ച്


ഏറ്റുമാനൂർ: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് ഉത്തരവാദിയായ ദേവസ്വം മന്ത്രി വി.എൻ. വാസവൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എംസി റോഡിൽ മഹാദേവ ക്ഷേത്രത്തിനു സമീപത്തുനിന്നാരംഭിച്ച മാർച്ച് നീണ്ടൂർ റോഡിൽ പോലീസ് തടഞ്ഞു. തുടർന്നു നടത്തിയ ധർണ കെപിസിസി രാഷ്‌ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്‍റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു.
ഐഎൻടിയുസി സംസ്ഥാന സെക്രട്ടറിമാരായ പി.വി. പ്രസാദ്, എം.വി. മനോജ്, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ജിജി പോത്തൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.എൻ. ദിവാകരൻ നായർ, സണ്ണി കാഞ്ഞിരം, ആനന്ദ് പഞ്ഞിക്കാരൻ, എം. മുരളി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് ജോബിൻ ജേക്കബ്, കെ. മോഹനചന്ദ്രൻ, ഐഎൻടിയുസി ജില്ലാ ഭാരവാഹികളായ ബിജു കൂമ്പിക്കൽ, പി.എച്ച്. അഷറഫ്, ടി.സി. റോയി, ബിജു വലിയമല തുടങ്ങിയവർ പ്രസംഗിച്ചു.

District News

മന്ത്രി വാസവന്‍റെ ഓഫീസിലേക്ക് ഐഎൻടിയുസി മാർച്ച് നാളെ

ഏറ്റുമാനൂർ: ശബരിമലയിലെ സ്വർണക്കൊള്ളയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദേവസ്വം മന്ത്രി വി.എൻ. വാസവൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ മന്ത്രിയുടെ ഏറ്റുമാനൂരിലെ ഓഫീസിലേക്കു മാർച്ച് നടത്തും.

രാവിലെ 10.30ന് ഏറ്റുമാനൂർ ക്ഷേത്രത്തിനു മുന്നിൽ എംസി റോഡിൽനിന്നുമാരംഭിക്കുന്ന മാർച്ച് ടൗൺ ചുറ്റി മന്ത്രിയുടെ ഓഫീസിനു മുന്നിലെത്തി ധർണ നടത്തും. കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ സമരം ഉദ്ഘാടനം ചെയ്യും.

ഐഎൻടിയുസി ജില്ലാ പ്രസിഡന്‍റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിക്കും. കോൺഗ്രസ്, ഐഎൻടിയുസി സംസ്ഥാന നേതാക്കൾ പങ്കെടുക്കും.

Latest News

Corehub Up