Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Missiles

ആണവനയത്തിൽ മാറ്റം; ഇന്ത്യ 12 ആണവ പോർമുനകൾ വിന്യസിച്ചതായി സിപ്രി റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യ തങ്ങളുടെ ആണവനയത്തിൽ നിർണായകമായ മാറ്റം വരുത്തിക്കൊണ്ട് ആദ്യമായി 12 ആണവ പോർമുനകൾ വിന്യാസ സജ്ജമാക്കിയതായി റിപ്പോർട്ട്. ആഗോളതലത്തിൽ ആയുധശേഖരങ്ങളെക്കുറിച്ച് പഠനം നടത്തുന്ന പ്രശസ്ത സ്വീഡിഷ് സംഘടനയായ സ്റ്റോക്ക്ഹോം ഇന്‍റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്. 2026 ജനുവരിയോടെ ഇന്ത്യയുടെ ആകെ ആണവ പോർമുനകളുടെ എണ്ണം 190 ആയി വർധിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ആദ്യമേ ആണവായുധം ഉപയോഗിക്കില്ല എന്ന പ്രഖ്യാപിത നയത്തിൽ ഇന്ത്യ മാറ്റം വരുത്തിയിട്ടില്ലെങ്കിലും, അടിയന്തര സാഹചര്യങ്ങളിൽ മിസൈലുകളിലേക്ക് പെട്ടെന്ന് ഘടിപ്പിക്കാൻ പാകത്തിൽ പോർമുനകൾ സജ്ജമാക്കി നിർത്തുന്നത് ഇതാദ്യമായാണ്. അതിർത്തിയിലെ നിലവിലെ വെല്ലുവിളികളും അയൽരാജ്യങ്ങളുടെ വർധിച്ചുവരുന്ന സൈനിക ശേഷിയും കണക്കിലെടുത്ത് പ്രതിരോധ സംവിധാനം കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഇന്ത്യയുടെ ഈ തന്ത്രപരമായ നീക്കമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.

എങ്കിലും, പ്രതിരോധ രഹസ്യങ്ങളുമായി ബന്ധപ്പെട്ട ഇത്തരം ആഗോള റിപ്പോർട്ടുകളോട് ഔദ്യോഗികമായി പ്രതികരിക്കാൻ ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ തയ്യാറായിട്ടില്ല. പതിറ്റാണ്ടുകളായി രാജ്യം തുടരുന്ന 'ഏറ്റവും കുറഞ്ഞ ആണവ പ്രതിരോധം' എന്ന നയത്തിന് അനുസൃതമായി തന്നെയാണ് നിലവിലെ നീക്കങ്ങളെന്നാണ് സൂചനകൾ.

2026-ന്‍റെ തുടക്കത്തിലെ കണക്കുകൾ പ്രകാരം യുഎസ്, റഷ്യ, യുകെ, ഫ്രാൻസ്, ചൈന, ഇന്ത്യ, പാകിസ്ഥാൻ, ഉത്തരകൊറിയ, ഇസ്രയേൽ എന്നീ ഒമ്പത് രാജ്യങ്ങളുടെ പക്കലായി ലോകത്താകെ ഏകദേശം 12,187 ആണവായുധങ്ങളുണ്ട്. ആഗോളതലത്തിൽ ആണവ വാർഹെഡുകളുടെ ആകെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തുമ്പോഴാണ് ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യം മുൻനിർത്തി ഇന്ത്യ തങ്ങളുടെ സന്നദ്ധത വർധിപ്പിക്കുന്നത്.

 

National

ഇറാൻ വിക്ഷേപിച്ചത് 165 ബാലിസ്റ്റിക് മിസൈലുകൾ, 152 എണ്ണം തകർത്ത് യുഎഇ

ന്യൂഡൽഹി: യുഎഇയ്ക്ക് നേരെ ഇറാൻ വിക്ഷേപിച്ചത് 165 ബാലിസ്റ്റിക് മിസൈലുകളെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം. ശനിയാഴ്ച മുതൽ വിക്ഷേപിച്ച 165 മിസൈലുകളിൽ 152 എണ്ണം യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തെന്നും ബാക്കിയുള്ള 13 എണ്ണം കടലിൽ പതിച്ചതായും യുഎഇ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഇറാൻ വിക്ഷേപിച്ച രണ്ട് ക്രൂയിസ് മിസൈലുകൾ തടഞ്ഞതായും റിപ്പോർട്ടുണ്ട്. 541 ഡ്രോണുകളിൽ 506 എണ്ണം യുഎഇ നശിപ്പിച്ചു. 35 എണ്ണം യുഎഇയിൽ പതിച്ചതായും ഏതാനും കെട്ടിടങ്ങൾക്കു നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുണ്ട്.

ആക്രമണത്തിൽ പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളായ മൂന്നു പേർ കൊല്ലപ്പെട്ടു. ആക്രമണങ്ങളിൽ 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരും ഉൾപ്പെടുന്നുവെന്ന് യുഎഇ പ്രസ്താവനയിൽ വ്യക്തമാക്കി.

International

ഇറാൻ ആക്രമണം: 97 മിസൈലുകളും 283 ഡ്രോണുകളും കുവൈറ്റ് പ്രതിരോധ സേന തകർത്തു

കുവൈറ്റ് സിറ്റി: ഇറാൻ ആക്രമണം ആരംഭിച്ചശേഷം കുവൈറ്റിന്‍റെ വ്യോമ പ്രതിരോധ സേന 97 ബാലിസ്റ്റിക് മിസൈലുകളും 283 ഡ്രോണുകളും നശിപ്പിച്ചതായി പ്രതിരോധമന്ത്രാലയം ഔദ്യോഗിക വക്താവ് കേണൽ സൗദ് അൽ അത്‌വാൻ അറിയിച്ചു. നശിപ്പിക്കപ്പെട്ട വസ്തുക്കളുടെ അവശിഷ്ടങ്ങൾ ചില ഇടങ്ങളിൽ പതിച്ചത് ചെറിയ നാശനഷ്ടങ്ങൾക്കിടയാക്കി.

തെക്കൻ മേഖലയിലും ആറാം റിംഗ് റോഡിലുമുള്ള നിരവധി ഓവർഹെഡ് ലൈനുകളുടെ സേവനം തടസപ്പെട്ടു. ഇത് ചില പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി തടസപ്പെടാൻ ഇടയാക്കി. ഈ പ്രദേശങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനായി അറ്റകുറ്റപ്പണി ആരംഭിച്ചതായി വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് വൈദ്യുതി ഉൽപാദനമടക്കമുള്ള സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. സേവന സ്ഥിരത ഉറപ്പാക്കാൻ 24 മണിക്കൂറും നിരീക്ഷണം നടത്തിവരികയാണ്. വൈദ്യുതിയുടെയും വെള്ളത്തിന്‍റെയും സ്ഥിതി നിയന്ത്രണത്തിലാണെന്നും മന്ത്രാലയം അറിയിച്ചു.

Latest News

Corehub Up