Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Molesting

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, 63കാരന് 30 വർഷം കഠിന തടവും പിഴയും

കാസർഗോഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 30 വർഷം കഠിന തടവും 25,000രൂപ പിഴയും.

പനയാൽ കുറുക്കൻകുന്ന് കോളനിയിലെ മധുസൂദനൻ നായരെ(63) യാണ്‌ സ്പെഷ്യൽ കോർട്ട് ഫോർ ദി ട്രയൽ ഓഫ് ഒഫൻസസ് അണ്ടർ പോക്സോ ആക്ട് പ്രകാരം ഹൊസ്ദുർഗ് ജഡ്ജ് പി.എം. സുരേഷ് ശിക്ഷിച്ചത്‌.

ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ 11 വയസുള്ള പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. 2023 മെയ്‌ 25ന്‌ കുട്ടിയുടെ അമ്മ ക്ഷേത്രദർശനത്തിന് പോയസമയം ലൈംഗീക അതിക്രമത്തിന് വിധേയമാക്കിയന്നെ കേസിലാണ് ശിക്ഷ. കുട്ടി അനുജനോടൊപ്പം വീട്ടിൽ കിടന്നുറങ്ങുന്ന സമയത്താണ് പീഡനം.

ചീമേനി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ എസ്ഐ ആയിരുന്ന കെ. അജിതയാണ്‌. പ്രോസിക്യൂഷന് വേണ്ടി ഹൊസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണം.

Kerala

കൗമാരക്കാരിയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരി അറസ്റ്റിൽ

കൊല്ലം: കൗമാരക്കാരിയെ തുടർച്ചയായി പീഡനത്തിനിരയാക്കിയ ക്ഷേത്ര പൂജാരി അറസ്റ്റിൽ. കൊല്ലം ചിതറ കുറക്കോട് സ്വദേശി അഭിൻ (22) ആണ് അറസ്റ്റിലായത്.

16കാരിക്ക് നേരെയാണ് ലൈംഗീക അതിക്രമമുണ്ടായത്. കുട്ടി എട്ടാംക്ലാസിൽ പഠിക്കുന്ന സമയം മുതൽ ഇയാളുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ മുതലാണ് ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കിയത്.

പെൺകുട്ടിയുടെ വീട്ടിൽവച്ചായിരുന്നു ആദ്യ പീഡനം. വിവരം വീട്ടുകാരോട് പറയുമെന്ന് പറഞ്ഞതോടെ ഭീഷണിപ്പെടുത്തി നിരന്തരം പീഡനത്തിനിരയാക്കി. ഇതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായ കുട്ടി ഉറക്കഗുളിക കഴിക്കുകയും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.

ആശുപത്രിയിലെ കൗൺസിലിംഗിനിടെയാണ് പീഡനവിവരം കുട്ടി പുറത്തുപറഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയായിരുന്നു.

ചിതറ കുറക്കോട് ഭാഗത്തുനിന്നാണ് അഭിനെ പോലീസ് പിടികൂടിയത്. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Latest News

Corehub Up