Movies
പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി എഐഎഡിഎംകെ നേതാവും രാജ്യസഭാ എംപിയുമായ സി.വി. ഷണ്മുഖം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിങ്ങളുടെ സ്വപ്നം ഞങ്ങളോട് പറയൂ എന്ന ജനക്ഷേമ പദ്ധതിയെ പരിഹസിച്ചാണ് സി.വി. ഷൺമുഖത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം. നയൻതാരയുടെ പേര് വലിച്ചിഴച്ചതാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്.
വിഴുപ്പുറം ജില്ലയിൽ നടന്ന പാർട്ടി പ്രതിഷേധ പരിപാടിക്കിടെ, എനിക്ക് നയൻതാരയെ വേണം, നിങ്ങളത് സാധിപ്പിച്ചു തരുമോ? ഒരാൾക്ക് നയൻതാരയെ വിവാഹം കഴിക്കണമെന്നാണ് സ്വപ്നമെങ്കിൽ സ്റ്റാലിൻ അത് നടത്തിക്കൊടുക്കുമോ? എന്നായിരുന്നു സർക്കാർ പദ്ധതിക്കെതിരെ ഷണ്മുഖം നടത്തിയ പ്രതികരണം.
രാഷ്ട്രീയമായ വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നതിന് പകരം ഒരു സ്ത്രീയെയും നടിയെയും ഇത്തരത്തിൽ അധിക്ഷേപിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
വിവാദപരാമർശം നടത്തിയ ഷൺമുഖത്തിനെതിരെ ദക്ഷിണേന്ത്യൻ ചലച്ചിത്രതാരങ്ങളുടെ കൂട്ടായ്മയായ സൗത്ത് ഇന്ത്യൻ ഫിലിം ആർട്ടിസ്റ്റ്സ് പ്രതിഷേധവുമായി എത്തി. എം.പിയുടെ വാക്കുകൾ അങ്ങേയറ്റം അപകീർത്തികരവും ലജ്ജാകരവുമാണെന്ന് എസ്.ഐ.എ.എ. പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ, പ്രത്യേകിച്ച് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവർ, പൊതുവേദികളിൽ സംസാരിക്കുമ്പോൾ മാന്യത പാലിക്കണമെന്ന് സംഘടന ഓർമിപ്പിച്ചു. ഇന്ദിരാഗാന്ധി, ജയലളിത തുടങ്ങിയ ശക്തരായ വനിതാനേതാക്കളുടെ മാതൃകകൾ രാഷ്ട്രീയത്തിലുള്ളപ്പോൾ, സിനിമാമേഖലയിലെ സ്ത്രീകളെ ഇത്തരത്തിൽ തരംതാഴ്ത്തി സംസാരിക്കുന്നത് എന്ത് രാഷ്ട്രീയമര്യാദയാണെന്ന് സംഘടന ചോദിച്ചു.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ജനസന്പർക്ക പരിപാടിയെ വിമർശിക്കുന്നതിനിടെ നടി നയൻതാരയെ പരാമർശിച്ചുള്ള എഐഎഡിഎംകെ നേതാവും ലോക്സഭാംഗവുമായ സിവീ ഷൺമുഖത്തിന്റെ പരാമർശം വിവാദമായി.
എംപിയുടെ സ്ത്രീവിരുദ്ധ പരാമർശത്തിൽ വിവിധ കോണുകളിൽനിന്ന് വ്യാപക വിമർശനമാണുയരുന്നത്.
സര്‍ക്കാരിനെതിരേ പ്രതിപക്ഷമായ എഐഎഡിഎംകെ വിഴുപ്പുറത്തു നടത്തിയ സമ്മേളനത്തിലായിരുന്നു ഷണ്മുഖത്തിന്റെ വിവാദ പരാമര്‍ശം. സർക്കാരിന്റെ സന്നദ്ധസംഘങ്ങൾ വീടുകള്‍ സന്ദര്‍ശിച്ച് ജനങ്ങളുടെ ആവശ്യങ്ങളും നിര്‍ദേശങ്ങളും ശേഖരിക്കുന്ന ‘നിങ്ങളുടെ സ്വപ്നം ഞങ്ങളോട് പറയൂ’ എന്ന പദ്ധതിയെപ്പറ്റി പരിഹസിച്ച്, “എനിക്കു നയൻതാരയെ വേണം, താങ്കൾ നടപ്പാക്കിത്തരുമോ? നയൻതാരയെ വിവാഹം കഴിക്കണമെന്ന് ആരെങ്കിലും സ്വപ്നം കണ്ടാൽ മുഖ്യമന്ത്രി അത് യാഥാർത്ഥ്യമാക്കുമോ” എന്നാണു മുൻ കൃഷി മന്ത്രികൂടിയായ ഷൺമുഖം ചോദിച്ചത്.
ഡിഎംകെ വക്താവ് ഡോ. സയദ് ഹഫീസുല്ല ഉൾപ്പെടെ ഷൺമുഖത്തെ രൂക്ഷമായ ഭാഷയിലാണു വിമർശിച്ചത്. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കാം, എന്നാല്‍ സ്ത്രീകളെ അശ്ലീലമായി അധിക്ഷേപിക്കരുതെന്നും നയന്‍താരയെ അപമാനിച്ചതിലൂടെ അദ്ദേഹം എല്ലാ സ്ത്രീകളെയുമാണ് അപമാനിച്ചതെന്നും എഐഎഡിഎംകെ നേതൃത്വം കർക്കശ നടപടി വേണമെന്നും സയദ് ഹഫീസുല്ല ആവശ്യപ്പെട്ടു.
Movies
തമിഴ് സിനിമാ ലോകത്ത് ‘ലേഡി സൂപ്പർ സ്റ്റാർ' എന്നറിയപ്പെടുന്ന നടി നയൻതാര തന്റെ ആഡംബര ജീവിതശൈലിയിലൂടെ വീണ്ടും ശ്രദ്ധ ആകർഷിക്കുകയാണ്. ചെന്നൈയിലെ ഏറ്റവും പ്രശസ്തവും സമ്പന്നവുമായ പോയസ് ഗാർഡൻ പ്രദേശത്ത് ഒരു ആഡംബര അപ്പാർട്ട്മെന്റ് അവര്‍ സ്വന്തമാക്കിയതായി പുതിയ റിപ്പോർട്ടുകൾ.
ഈ അപ്പാർട്ട്മെന്റിന് ഏകദേശം 31.5 കോടി രൂപ വിലമതിക്കുമെന്നു പറയപ്പെടുന്നു. നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ചേർന്നാണ് അപ്പാർട്ട്മെന്റ് വാങ്ങിയത്.
ചെന്നൈയിലെ സെലിബ്രിറ്റികളുടെ ഇഷ്ടകേന്ദ്രമായ പോയസ് ഗാർഡനിലെ പുതിയ വീട് സിനിമാ ആരാധകർക്കിടയിൽ ഒരു പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
തമിഴ്നാട്ടിലെ രാഷ്ട്രീയ, സിനിമാ മേഖലകളിലെ നിരവധി പ്രമുഖർ താമസിച്ചിരുന്നതും ഇപ്പോഴും താമസിക്കുന്നതുമായ സ്ഥലമാണിത്. സൂപ്പർസ്റ്റാർ രജനികാന്ത്, അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ. ജയലളിത, നടൻ ധനുഷ് എന്നിവരുടെയെല്ലാം വസതികളാൽ പ്രശസ്തമാണ് പോയസ് ഗാർഡൻ.
നയൻതാര വാങ്ങിയ ഈ വീട് ഒരു ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റാണ്. അതായത്, ഒരൊറ്റ വീടിനുള്ളിൽ രണ്ട് നിലകൾ ഉൾക്കൊള്ളുന്ന നിർമിതിയാണിത്.
മൊത്തം 14,369 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വിശാലമായ ഭവനമാണിത്. നയൻതാരയും വിഘ്നേഷ് ശിവനും ഈ വീടിന്റെ ഉടമസ്ഥാവകാശം പങ്കിടുന്നുണ്ട്. രേഖകൾ പ്രകാരം, 90 ശതമാനം ഉടമസ്ഥാവകാശം നയൻതാരയ്ക്കും ശേഷിക്കുന്ന പത്തു ശതമാനം വിഘ്നേഷിനുമാണ്.
ഈ അപ്പാർട്ട്മെന്റിനൊപ്പം എട്ട് കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പുതിയ വീട് വാങ്ങിയതിലൂടെ നയൻതാര-വിഘ്നേഷ് ശിവൻ ദമ്പതികളുടെ മൊത്തം റിയൽ എസ്റ്റേറ്റ് ആസ്തി 100 കോടി മുതൽ 120 കോടി രൂപ വരെയായിരിക്കാമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
നേരത്തെ, ചെന്നൈയിലെ ആൾവാർപേട്ടിൽ 7,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു വലിയ ബംഗ്ലാവ് നയൻതാരയുടെ ഉടമസ്ഥതയിലുണ്ടായിരുന്നു. ഈ വീട് അവർ ഇപ്പോൾ ഒരു സ്റ്റുഡിയോ ആക്കി മാറ്റിയതായും വിവരങ്ങളുണ്ട്. ചെന്നൈയിൽ മാത്രമല്ല, ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും നയൻതാരയ്ക്ക് നിരവധി സ്വത്തുക്കളുണ്ട്.
Movies
ഗീതു മോഹൻദാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ടോക്സിക് ആകാംഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ്. കെജിഎഫ്: 2-ന് ശേഷം യാഷിന്റെ ബിഗ് സ്ക്രീനിലേക്കുള്ള തിരിച്ചുവരവാണ് ചിത്രത്തെ ആഘോഷമാക്കുന്നത്.
ടോക്സിക്കിൽ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ഫസ്റ്റ്ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി. ഇതുവരെ കാണാത്ത നയൻസ് എന്നാണ് ആരാധകർ പ്രതികരിക്കുന്നത്.
ഗംഗ എന്ന കഥാപാത്രത്തെയാണ് ലേഡി സൂപ്പർസ്റ്റാർ അവതരിപ്പിക്കുന്നത്. ബുധനാഴ്ച പുറത്തിറങ്ങിയ പുതിയ പോസ്റ്ററിൽ നയൻതാര ശക്തവും ഗൗരവമുള്ള ലുക്കിലാണ്. വലിയ കാസിനോയുടെ പ്രവേശന കവാടത്തിൽ തോക്കുമായി നിൽക്കുന്നതാണ് പോസ്റ്ററിൽ. ശക്തയും നിർഭയയുമായ സ്ത്രീയാണ് ഗംഗ. നയൻതാരയുടെ ഇതുവരെയുള്ള കരിയറിൽനിന്നു വ്യത്യസ്തമായ രീതിയിൽ ടോക്സിക്കിൽ അവതരിപ്പിക്കാനാണ് താൻ ആഗ്രഹിച്ചതെന്ന് ചിത്രത്തിന്റെ സംവിധായക ഗീതു മോഹൻദാസ് പറഞ്ഞു.
ഗീതു മോഹൻദാസിന്റെ വാക്കുകൾ: നമ്മളെല്ലാവരും നയൻതാരയുടെ നിരവധി കഥാപാത്രങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ, ടോക്സിക്കിൽ നിശബ്ദമായി, പൊട്ടിത്തെറിക്കാൻ കാത്തിരിക്കുന്ന പ്രതിഭയെ പ്രേക്ഷകർ കാണും. നയൻതാരയെ ഇതുവരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത രീതിയിൽ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു. അതേസമയം, ഷൂട്ടിംഗ് പുരോഗമിക്കുമ്പോൾ, അവരുടെ സ്വന്തം വ്യക്തിത്വം കഥാപാത്രത്തിന്റെ ആത്മാവിനെ എത്രത്തോളം സ്വാധീനിച്ചുവെന്ന് എനിക്കു ബോധ്യപ്പെട്ടു- ഗീതു പറഞ്ഞു.
ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഇതിനോടകം പുറത്തുവിട്ടിരുന്നു. കിയാര അദ്വാനിയെ നാദിയ എന്ന പേരിലും ഹുമ ഖുറേഷിയെ എലിസബത്ത് എന്ന പേരിലുമാണ് നേരത്തെ പരിചയപ്പെടുത്തിയത്. കന്നഡയിലും ഇംഗ്ലീഷിലുമാണ് ചിത്രം നിർമിക്കുന്നത്. നിരവധി ഇന്ത്യൻ ഭാഷകളിൽ ഡബ്ബ് ചെയ്ത പതിപ്പുകളും റിലീസ് ചെയ്യും. കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറുകളിൽ വെങ്കട്ട് കെ. നാരായണയും യാഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രാഹണം രാജവ് രവി, സംഗീതം രവി ബസ്രു, എഡിറ്റിംഗ് ഉജ്വൽ കുൽക്കർണി. 2026 മാർച്ച് 19 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും