NRI
ഒക്ലഹോമ: കോട്ടയം മീനടം ഇടശേരിൽ ജോസി മാത്യു (57) ഒക്ലഹോമയിൽ അന്തരിച്ചു. ഭർത്താവ്: മാത്യു ജെയിംസ്. മക്കൾ: ജാനിസ് മാത്യു, ജെയ്സ് മാത്യു.
വെള്ളിയാഴ്ച വെെകുന്നേരം നാല് മുതൽ എട്ട് വരെ ബുക്കാനൻ സംസ്കാര കേന്ദ്രത്തിൽ പൊതുദർശനം ഉണ്ടായിരിക്കും.
സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ 12 വരെ പ്രൈസ് ടാബർണാക്കിൾ ചർച്ചിൽ.
NRI
ഒക്ലഹോമ: ഒക്ലഹോമയിൽ വ്യാഴാഴ്ച വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽ അമ്മയും മകളും മരിച്ചു. ജോഡി ഓവൻസും (47), മകൾ ലെക്സി ഓവൻസും (13) ആണ് മരിച്ചത്. വടക്കൻ ഒക്ലഹോമയിലെ ഫെയർവ്യൂ നഗരത്തിന് സമീപം വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.
ശക്തമായ കാറ്റും മിന്നലുമുള്ള സമയത്ത് ഹൈവേയിലൂടെ കാറിൽ സഞ്ചരിക്കുകയായിരുന്നു ഇരുവരും. കാണാതായ ഇവരെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു എന്ന് എമർജൻസി മാനേജ്മെന്റ് വിഭാഗം സ്ഥിരീകരിച്ചു.
മണിക്കൂറിൽ 75 മൈൽ വേഗതയിൽ വീശിയടിച്ച കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം പൂർണമായും നിലയ്ക്കുകയും ചെയ്തു. ഹെലീന ടൗണിന് സമീപം ചുഴലിക്കാറ്റ് വൻ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്.
മിസോറി, കൻസാസ്, ഒക്ലഹോമ സിറ്റി തുടങ്ങിയ മേഖലകളിൽ വരും ദിവസങ്ങളിലും ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ചുഴലിക്കാറ്റിനൊപ്പം വൻതോതിലുള്ള ആലിപ്പഴ വീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
NRI
ഒക്ലഹോമ സിറ്റി: അമേരിക്കയിലെ ഒക്ലഹോമ സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യ വധശിക്ഷ നടപ്പിലാക്കി. ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട 45 വയസുകാരനായ കെൻഡ്രിക് എ. സിംപ്സണെയാണ് വ്യാഴാഴ്ച രാവിലെ മാരകമായ വിഷമിശ്രിതം കുത്തിവച്ച് വധിച്ചത്.
2005ലെ കത്രീന ചുഴലിക്കാറ്റിനെത്തുടർന്ന് ന്യൂ ഓർലിയൻസിൽ നിന്നും അഭയാർഥിയായി ഒക്ലഹോമയിൽ എത്തിയ വ്യക്തിയാണ് സിംപ്സൺ. 2006-ൽ ഒക്ലഹോമ സിറ്റിയിലെ ഒരു ക്ലബിലുണ്ടായ തർക്കത്തെത്തുടർന്ന് ഗ്ലെൻ പാമർ (20), ആന്റണി ജോൺസ് (19) എന്നിവരെ വെടിവച്ചു കൊന്നത്.
യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിന് നേരെ സിംപ്സൺ അസാൾട്ട് റൈഫിൾ ഉപയോഗിച്ച് 20 റൗണ്ട് വെടിയുതിർത്തു. കഴിഞ്ഞ മാസം സിംപ്സൺ സമർപ്പിച്ച ദയാഹർജി പാ തള്ളിയിരുന്നു (വോട്ട്: 3-2).
മരിച്ചവരുടെ കുടുംബങ്ങൾക്ക് നീതി ലഭിച്ചുവെന്ന് ഒക്ലഹോമ അറ്റോർണി ജനറൽ ജെന്റനർ ഡ്രമ്മണ്ട് പ്രതികരിച്ചു. താൻ ചെയ്ത തെറ്റിന് സിംപ്സൺ മാപ്പപേക്ഷിച്ചിരുന്നു. സമാധാനപരമായാണ് അദ്ദേഹം മരണം വരിച്ചതെന്ന് അദ്ദേഹത്തിന്റെ ആത്മീയ ഉപദേഷ്ടാവ് പറഞ്ഞു.
NRI
ഒക്ലഹോമ: കുറിയന്നൂർ ഓറേത്തു കുടുംബാംഗം മേപ്പുറത്ത് വീട്ടിൽ ചാക്കോ ഫിലിപ്പ് (ബേബി - 92) ഒക്ലഹോമയിൽ അന്തരിച്ചു. ഒക്ലഹോമ ഐപിസി ഹെബ്രോൻ സഭയുടെ ആദ്യകാല അംഗമാണ്.
ഭാര്യ: മാരാമൺ പീടികയിൽ കുടുംബാംഗമായ സാറാമ്മ ചാക്കോ. മക്കളും മരുമക്കളും: ലില്ലിക്കുട്ടി - ബേബിച്ചൻ, ഓമന - കുഞ്ഞുമോൻ, ജോളി - സെബാസ്റ്റ്യൻ, പൊന്നമ്മ - ബിനു അടിമത്ര, ബിനി - ജോൺസൻ, ബിനു - ബെനീറ്റ.
സഹോദരങ്ങൾ: പി. എം. ഫിലിപ്പ്, ആലീസ്. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ഒക്ലഹോമ ഐപിസി ഹെബ്രോൻ സഭയുടെ നേതൃത്വത്തിൽ നടക്കും.
NRI
ഓക്ലഹോമ: ആഞ്ചല ഉമ്മന്റെ നേതൃത്വത്തിലുള്ള പാനലിന്റെ കീഴിൽ ഓക്ലഹോമ മലയാളി അസോസിയേഷൻ (ഒഎംഎ) ഒരു പുതുക്കിയ ദർശനവും നേതൃത്വ ദിശയും പ്രഖ്യാപിക്കുന്നു.
’യുണൈറ്റഡ് ഫ്യുച്ചർ’ എന്ന മുദ്രാവാക്യത്താൽ നയിക്കപ്പെടുന്ന പുതിയ നേതൃത്വ പാനൽ, എല്ലാ പ്രായത്തിലുമുള്ള, പശ്ചാത്തലങ്ങളിലെയും താത്പര്യങ്ങളിലെയും അംഗങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന ഊർജസ്വലവും ഭാവിയെക്കുറിച്ചുള്ളതുമായ ഒരു സംഘടന കെട്ടിപ്പടുക്കാൻ പ്രതിജ്ഞാബദ്ധമാണ്. എല്ലാ അംഗങ്ങളുടെയും പൂർണ പങ്കാളിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
കേരളത്തിന്റെ സമ്പന്നമായ പൈതൃകത്തെ ആഘോഷിക്കുന്ന സാംസ്കാരിക പരിപാടികൾ ശക്തിപ്പെടുത്താനും വ്യക്തിഗത വളർച്ച, നേതൃത്വം, സമൂഹ ഇടപെടൽ എന്നിവയെ പിന്തുണയ്ക്കുന്ന അർഥവത്തായ വിദ്യാഭ്യാസ അവസരങ്ങൾ സൃഷ്ടിക്കാനും അസോസിയേഷൻ പദ്ധതിയിടുന്നു.
പുതിയ ദർശനത്തിന്റെ പ്രധാന ലക്ഷ്യം യുവാക്കളെ മുഖ്യധാരയിലേക്ക് ക്ഷണിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക, സംഘടനയുടെ ഭാവിയെ നയിക്കാനും നവീകരിക്കാനും രൂപപ്പെടുത്താനുമുള്ള വേദികൾ അവർക്ക് നൽകുക എന്നതാണ്.
പരിചയസമ്പന്നരായ നേതാക്കൾക്കൊപ്പം യുവശബ്ദങ്ങളെ പരിപോഷിപ്പിച്ചുകൊണ്ട്, വരും തലമുറകൾക്കായി സന്തുലിതവും സുസ്ഥിരവുമായ ഒരു സമൂഹം സൃഷ്ടിക്കാൻ ഒഎംഎ ലക്ഷ്യമിടുന്നു.
മുതിർന്നവരെ ഉൾപ്പെടുത്തുന്നതിലും കുടുംബ കേന്ദ്രീകൃത പരിപാടികൾ വികസിപ്പിക്കുന്നതിലും അസോസിയേഷന്റെ സമർപ്പണവും ഒരുപോലെ പ്രധാനമാണ്. ’യുണൈറ്റഡ് ഫ്യുച്ചർ ഒരു മുദ്രാവാക്യത്തേക്കാൾ കൂടുതലാണ് അത് ഒരു വാഗ്ദാനമാണ്’, പാനൽ ലീഡ് ആഞ്ചല ഉമ്മൻ പറഞ്ഞു.
Viral
ഒക്ലഹോമയിലെ ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ ഡ്രൈവർ ഉറങ്ങിപ്പോയതിനെത്തുടർന്ന് ഉണ്ടായേക്കാമായിരുന്ന വലിയൊരു അപകടം പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവാക്കപ്പെട്ടു.
മണിക്കൂറിൽ 40 മൈൽ വേഗതയിൽ സഞ്ചരിക്കുകയായിരുന്ന വാഹനത്തിലെ ഡ്രൈവർ സ്റ്റിയറിംഗിലേക്ക് ചാഞ്ഞ് ഉറക്കത്തിലാണെന്ന് കണ്ട മറ്റു യാത്രക്കാരാണ് പോലീസിനെ വിവരമറിയിച്ചത്.
ആധുനിക വാഹനങ്ങളിലെ ലെയ്ൻ അസിസ്റ്റ് സാങ്കേതികവിദ്യ പ്രവർത്തിച്ചിരുന്നതിനാൽ വാഹനം റോഡിലെ നിയന്ത്രിത രേഖകൾക്കുള്ളിലൂടെ തന്നെ സഞ്ചരിച്ചുകൊണ്ടിരുന്നു. ഇതാണ് ഒരു പരിധിവരെ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കിയത്.
വിവരമറിഞ്ഞെത്തിയ ഹൈവേ പെട്രോൾ ഉദ്യോഗസ്ഥർ അതീവ വൈദഗ്ധ്യത്തോടെ തങ്ങളുടെ വാഹനം ഉപയോഗിച്ച് ഉറക്കത്തിലായിരുന്ന ഡ്രൈവറുടെ കാറിനെ തടഞ്ഞുനിർത്തുകയായിരുന്നു. വാഹനം പൂർണമായും നിലച്ചതിന് ശേഷമാണ് ഡ്രൈവർ ഉറക്കമുണർന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 20 മണിക്കൂറോളം തുടർച്ചയായി ജോലി ചെയ്തതിന്റെ ക്ഷീണത്തിലാണ് താൻ ഉറങ്ങിപ്പോയതെന്ന് ഡ്രൈവർ പിന്നീട് പോലീസിനോട് വെളിപ്പെടുത്തി.
ഡ്രൈവിംഗിലെ അശ്രദ്ധയ്ക്ക് ഇയാൾക്കെതിരെ കേസെടുത്തെങ്കിലും, ആർക്കും പരിക്കേൽക്കാതെ സാഹചര്യം കൈകാര്യം ചെയ്ത പോലീസുകാരെ സോഷ്യൽ മീഡിയ പ്രശംസ കൊണ്ട് മൂടുകയാണ്.
സാങ്കേതികവിദ്യ എത്ര വളർന്നാലും മനുഷ്യന്റെ ശാരീരികമായ ക്ഷീണത്തെ മറികടക്കാൻ യന്ത്രങ്ങൾക്കാവില്ലെന്നും, വിശ്രമമില്ലാത്ത ഡ്രൈവിംഗ് മദ്യപിച്ചു വണ്ടിയോടിക്കുന്നതിനേക്കാൾ വലിയ വിപത്താണെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.
NRI
ഒക്ലഹോമ: വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സെമിനോൾ കൗണ്ടിയിലെ ക്രോംവെല്ലിന് ആറ് മൈൽ തെക്കായി ഇഡബ്ല്യു 1210 റോഡിൽ ഒകെ56ലാണ് അപകടം നടന്നത്.
വാർ ഏക്കർ സ്വദേശി ജോർജ് ജെ. കാമ്പോസും (28) സെമിനോൾ സ്വദേശി ഗബ്രിയേൽ ജെ. വാലസ് സിയേഴ്സും (24) ആണ് മരിച്ചത്. ഇരുവരും സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.
രണ്ട് വാഹനങ്ങളിലും എയർബാഗുകൾ ഉണ്ടായിരുന്നെങ്കിലും ഡ്രൈവർമാർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.