Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Promotion

സസ്‌പെന്‍ഷനിലായിരുന്ന എസ്‌ഐക്ക് നല്‍കിയ സ്ഥാനക്കയറ്റം വിവാദത്തില്‍

തൊടുപുഴ: ഡ്യൂട്ടി സമയത്ത് മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നു സസ്‌പെന്‍ഷനിലായിരുന്ന എസ്‌ഐക്ക് ഇന്‍സ്‌പെക‌്ടറായി സ്ഥാനക്കയറ്റം നല്‍കിയത് വിവാദമാകുന്നു. കരിമണ്ണൂര്‍ എസ്‌ഐ എന്‍.എസ്. റോയിക്കാണ് നടപടി നേരിടുന്നതിനിടെ സ്ഥാനക്കയറ്റം നല്‍കിയത്.

കഴിഞ്ഞ 24നു പോലീസ് ആസ്ഥാനത്തുനിന്ന് പുറത്തിറക്കിയ സ്ഥാനക്കയറ്റ പട്ടികയിലാണ് 43-ാം നമ്പറായി എന്‍.എസ്.റോയിയുടെ പേരുള്ളത്. പട്ടികയിലുള്ള എസ്‌ഐമാര്‍ ഇന്‍സ്‌പെക‌്ടര്‍മാരായി പ്രമോട്ട് ചെയ്യപ്പെടാന്‍ യോഗ്യരാണെന്ന് ഉത്തരവില്‍ പറയുന്നു. ഇദ്ദേഹം സസ്‌പെന്‍ഷനിലായ വിവരം സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറാതിരുന്നതാണ് റോയിയുടെ പേര് പട്ടികയില്‍ ഇടംപിടിക്കാൻ കാരണമെന്നാണ് സൂചന. മലപ്പുറം ജില്ലാ നാര്‍ക്കോട്ടിക് സെല്ലിലേക്കാണ് എന്‍.എസ്. റോയിക്ക് നിയമനം.

സംഭവത്തില്‍ ഡിജിപി ഇടുക്കി ജില്ലാ പോലീസ് മേധാവിയോട് വിശദീകരണം തേടുമെന്നാണ് അറിയുന്നത്. ഇപ്പോള്‍ പുറത്തിറങ്ങിയ പട്ടിക എന്‍.എസ്. റോയി സസ്‌പെന്‍ഷനിലാകുന്നതിന് മുമ്പ് തയാറാക്കിയതാണെന്നും പിന്നീട് അഭിപ്രായമൊന്നും തേടിയിട്ടില്ലെന്നും ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. നസീം പറഞ്ഞു. അതേസമയം സ്ഥാനക്കയറ്റം റദ്ദാക്കാനുള്ള നടപടി വരുംദിവസങ്ങളില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Kerala

ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് സ്ഥാനക്കയറ്റം നൽകരുത്; നിർദേശവുമായി മനുഷ്യാവകാശ കമ്മീഷന്‍

മലപ്പുറം: പോലീസ് സേനയിലെ സ്ഥാനക്കയറ്റം സംബന്ധിച്ച് സംസ്ഥാന സർക്കാരിന് മനുഷ്യാവകാശ കമ്മീഷന്‍റെ പ്രത്യേക നിർദേശം. സേനയിലെ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്നാണ് നിർദേശം.

‌സേനയുടെ വിശ്വാസ്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി ആധുനികവും ശാസ്ത്രീയവുമായ പരിശീലനമുറകൾ നടപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

സേനയിലെ അഴിമതി, അശാസ്ത്രീയമായ സ്ഥാനകയറ്റം, പരിശീലനത്തിലെ പോരായ്മ‌കൾ എന്നിവ പരിശോധിച്ച് ആവശ്യമായ നയപരമായ മാറ്റങ്ങൾ വരുത്തണമെന്നും നിർദേശമുണ്ട്. ഇതുസംബന്ധിച്ച് കെ. ബൈജുനാഥ് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഫലപ്രദമായ പരിശീലനമില്ലാത്തത് കാരണം പോലീസ് ജയിൽ സേനാംഗങ്ങളിൽ കൂടുതൽ പേരും സംശയാസ്‌പദവും സ്വാഭാവികമല്ലാത്തതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന പരാതിയിലാണ് നടപടി.

 

Kerala

ബിജു മേനോൻ പ്രമോഷനിൽ പങ്കെടുത്തില്ല; നിർമാതാവിന് 25 ലക്ഷം നഷ്‌ടമെന്ന് ബി. ഉണ്ണികൃഷ്ണൻ

കൊച്ചി: സിനിമയുടെ പ്രമോഷൻ പരിപാടിയിൽ നടൻ ബിജു മേനോൻ പങ്കെടുക്കാതിരുന്നതിലൂടെ ഒരു നിർമാതാവിന് 25 ലക്ഷം രൂപ നഷ്‌ടമുണ്ടായെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ.

പടം പ്രമോട്ട് ചെയ്യാനുള്ള ബാധ്യത തനിക്കാണെന്ന് താരം കരാറൊപ്പിട്ടശേഷം പോകാതിരിക്കുകയും നിർമാതാവിനു നഷ്‌ടമുണ്ടാകുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണെന്നും ഉണ്ണിക്കൃഷ്ണൻ കുറ്റപ്പെടുത്തി.

നടൻ എത്താത്തതുകൊണ്ട് നിര്‍മാതാവിന് 25 ലക്ഷം രൂപയാണ് ചാനലില്‍നിന്നു കിട്ടുന്നതില്‍നിന്നും കുറഞ്ഞത്. ഈ നിർമാതാവ് സംവിധായകനും ഫെഫ്ക മെംബറുമാണ്. ഇതേ നടൻ ജിത്തു ജോസഫ് സംവിധാനം ചെയ്ത ‘വലതുവശത്തെ കള്ളൻ’ എന്ന സിനിമയുടെ പ്രമോഷനും പോയില്ല.

സിനിമകളുടെ ചിത്രീകരണം നീണ്ടുപോകുന്നതിനുള്ള പ്രധാന കാരണം അഭിനേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളാണെന്നും ബി. ഉണ്ണികൃഷ്ണൻ പത്രസമ്മേളനത്തിൽ ആരോപിച്ചു.

Latest News

Corehub Up