Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Quarter-final

ക്വാർട്ടർ പോരാട്ടങ്ങൾ പൂർത്തിയായി; ഇനി സെമി ആവേശത്തിലേയ്ക്ക്

കൻസാസ് സിറ്റി: ഫിഫ ലോകകപ്പ് 2026ന്‍റെ സെമിഫൈനൽ ലൈനപ്പായി. ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, അർജന്‍റീന എന്നീ ടീമുകളാണ് സെമിയിൽ ഏറ്റുമുട്ടുക.

ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 12.30 ന് നടക്കുന്ന ആദ്യ സെമിയിൽ നിലവിലെ റണ്ണറപ്പുകളായ ഫ്രാൻസ് സ്പെയിനെ നേരിടും. അർലിംഗ്ടണിലെ ഡാലസ് സ്റ്റേഡിയത്തിലാണ് മത്സരം.

ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 12.30 ന് നടക്കുന്ന രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്‍റീന ഇംഗ്ലണ്ടിനെ നേരിടും. അറ്റലാന്‍റയിലെ അറ്റലാന്‍റ സ്റ്റേഡിയത്തിലാണ് മത്സരം.

Sports

വിറപ്പിച്ച് കീഴടങ്ങി മെക്സിക്കോ; ഇംഗ്ലണ്ട് ക്വാർട്ടറിൽ

മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് 2026ന്‍റെ ക്വാർട്ടർ ഫൈനലിൽ കടന്ന് ഇംഗ്ലണ്ട്. മെക്സിക്കോ സിറ്റിയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് മെക്സിക്കോയെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ക്വാർട്ടറിൽ കടന്നത്.

ഇംഗ്ലണ്ടിന് വേണ്ടി വേണ്ടി ജൂഡി ബെല്ലിംഗാം രണ്ട് ഗോളുകളും ക്യാപ്റ്റൻ ഹാരി കെയ്ൻ ഒരു ഗോളും നേടി. ജൂലിയൻ കിനോനസും റൗൾ ജിമെനസും ആണ് മെക്സിക്കോയ്ക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.

54-ാം മിനിറ്റിൽ ജാരെൽ ക്വാൻഷാ റെഡ് കാർഡ് കിട്ട് പുറത്തായതിന് ശേഷം 10 പേരുമായി കളിച്ചാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി. നിരവധി അവസരങ്ങൾ മെക്സിക്കോയ്ക്ക് ലഭിച്ചെങ്കിലും മൂന്നാം ഗോൾ നേടാൻ സാധിച്ചില്ല. ഇതോടെയാണ് ഇംഗ്ലണ്ട് ക്വാർട്ടറിലേയ്ക്ക് മുന്നേറിയത്.

ക്വാർട്ടറിൽ നോർവെയാണ് ഇംഗ്ലണ്ടിന്‍റെ എതിരാളികൾ. ബ്രസീലിനെ പരാജയപ്പെടുത്തിയത് നോർവെ ക്വാർട്ടറിലെത്തിയത്.

Sports

യുവേഫ ചാമ്പ്യൻസ് ലീഗ്: റയൽ മാഡ്രിഡിനെതിരെ ബയേൺ മ്യൂണിക്കിന് ജയം

മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിന്‍റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡിനെതിരെ ബയേൺ മ്യൂണിക്കിന് ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബയേൺ വിജയിച്ചത്.

ബയേണിന് വേണ്ടി ലൂയിസ് ഡയസും ഹാരി കെയ്നും ആണ് ഗോളുകൾ നേടിയത്. കൈലിയൻ എംബാപ്പെയാണ് റയലിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.

ഈ മാസം 15 നാണ് രണ്ടാം പാദ മത്സരം. മ്യൂണിക്കിലെ അലയൻസ് അരീനയാണ് വേദി.

Sports

യുവേഫ യൂറോപ്പ ലീഗ്: ആസ്റ്റൺ വില്ല ക്വാർട്ടറിൽ

ബിർമിംഗ്ഹാം: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിൽ ക്വാർട്ടർ ഫൈനലിൽ കടന്ന് ഇംഗ്ലീഷ് കരുത്തരായ ആസ്റ്റൺ വില്ല. പ്രീക്വാർട്ടറിൽ ഫ്രഞ്ച് ക്ലബ് ലില്ലെയെ തകർത്താണ് ആസ്റ്റൺ വില്ല ക്വാർട്ടറിൽ കടന്നത്. ഇരു പാദങ്ങളിലുമായി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ആസ്റ്റൺ വില്ല വിജയിച്ചത്.

വ്യാഴാഴ്ച നടന്ന രണ്ടാം പാദ മത്സരം ആസ്റ്റൺ വില്ല എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സ്വന്തമാക്കുകയായിരുന്നു. ജോൺ മക്ഗിനും ലിയോൺ ബെയ്‌ലിയും ആണ് ഗോളുകൾ നേടിയത്.

ആദ്യ പാദ മത്സരത്തിൽ ആസ്റ്റൺ വില്ല എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. പോർച്ചുഗീസ് ക്ലബ് എഫ്സി പോർട്ടോയും ക്വാർട്ടർ ഫൈനലിൽ കടന്നിട്ടുണ്ട്.

Sports

യുവേഫ ചാമ്പ്യൻസ് ലീഗ്: ആഴ്സണൽ ക്വാർട്ടറിൽ

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ക്വാർട്ടറിൽ കടന്ന് ഇംഗ്ലീഷ് കരുത്തരായ ആഴ്സണൽ. പ്രീക്വാർട്ടറിൽ ജർമൻ ടീമായ ബയർ ലെവർകൂസനെ പരാജയപ്പെടുത്തിയാണ് ആഴ്സണൽ ക്വാർട്ടറിലെത്തിയത്. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആഴ്സണൽ വിജയിച്ചത്.

ചൊവ്വാഴ്ച നടന്ന രണ്ടാം പാദ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ആഴ്സണൽ വിജയിച്ചു. എബെറെചി എസെയും ഡെക്ലാൻ റൈസുമാണ് ആഴ്സണലിന് വേണ്ടി ഗോളുകൾ നേടിയത്.

ആദ്യപാദ മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് ആദ്യപാദത്തിൽ നേടിയത്.

Sports

മാഞ്ചസ്റ്റർ സിറ്റിയെ തകർത്തെറിഞ്ഞു; ക്വാർട്ടറിലെത്തി റയൽ മാഡ്രിഡ്

മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ക്വാർട്ടർ ഫൈനലിലെത്തി സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡ്. പ്രീക്വാർട്ടറിൽ ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ തകർത്താണ് റയൽ ക്വാർട്ടറിൽ കടന്നത്. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് റയൽ വിജയിച്ചത്.

ചൊവ്വാഴ്ച നടന്ന രണ്ടാം പാദ മത്സരം‌ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റയൽ സ്വന്തമാക്കി. വിനിഷ്യസ് ജൂനിയറാണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്.

എർലിംഗ് ഹാലണ്ടാണ് മാ‌ഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. ആദ്യ പാദ മത്സരത്തിൽ റയൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിച്ചിരുന്നു.

Sports

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ്: ഐവറി കോസ്റ്റ് ക്വാർട്ടറിൽ

റബാത്ത്: ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ക്വാർട്ടറിലെത്തി ഐവറി കോസ്റ്റ്. ചൊവ്വാഴ്ച നടന്ന പ്രീക്വാർട്ടറിൽ ബുർക്കിനാ ഫാസോയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഐവറി കോസ്റ്റ് ക്വാർട്ടറിലെത്തിയത്.

അമാദ് ഡയലോ, യാൻ ഡിയോമാൻഡെ, ബസാമാനാ ടൂറെ എന്നിവരാണ് ഐവറി കോസ്റ്റിന് വേണ്ടി ഗോളുകൾ നേടിയത്. ഡയലോ 20-ാം മിനിറ്റിലും ഡിയോമാൻഡെ 32-ാം മിനിറ്റിലും ടൂറെ 87-ാം മിനിറ്റിലും ആണ് ഗോൾ നേടിയത്.

ശനിയാഴ്ച നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ ഐവറി കോസ്റ്റ് ഈജിപ്തിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30 ന് ആണ് മത്സരം.

Sports

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ്: നൈജീരിയ ക്വാർട്ടറിൽ

ഫെസ്: ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ക്വാർട്ടറിലെത്തി നൈജീരിയ. തിങ്കളാഴ്ച നടന്ന പ്രീക്വാർട്ടറിൽ‌ മൊസാംബിക്കിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് നൈജീരിയ ക്വാർട്ടറിലെത്തിയത്.

നൈജീരിയയ്ക്ക് വേണ്ടി വിക്ടർ ഒസിംഹെൻ രണ്ട് ഗോളുകളും അഡെമൊല ലുക്ക്മാനും അകോർ ആഡംസും ഓരോ ഗോൾ വീതവും നേടി. ഒസിംഹെൻ‌ 25, 47 എന്നീ മിനിറ്റുകളിലും ലുക്ക് മാൻ 20-ാം മിനിറ്റിലും ആഡംസ് 75-ാം മിനിറ്റിലും ആണ് ഗോൾ നേടിയത്.

ശനിയാഴ്ചയാണ് നൈജീരിയയുടെ ക്വാർട്ടർ പോരാട്ടം. അൾജീരിയയും കോംഗോയും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരത്തിലെ വിജയിയെ ആണ് നൈജീരിയ ക്വാർട്ടറിൽ‌ നേരിടുക.

Latest News

Corehub Up