Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Raids

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 16 സംസ്ഥാനങ്ങളിൽ റെയ്ഡ്

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് 16 സംസ്ഥാനങ്ങളിലെ 80ഓളം കേന്ദ്രങ്ങളിൽ ഒരേസമയം സിബിഐ പരിശോധന നടത്തി.

സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിനോടു സാമ്യമുള്ള വ്യാജ വെബ്‌സൈറ്റ് നിർമിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതിന് കോടതിയുടെ രജിസ്ട്രി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

പരിശോധനയിൽ മൊബൈൽ ഫോണുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, ബാങ്ക് രേഖകൾ എന്നിവ പിടിച്ചെടുത്തു. തട്ടിപ്പിനെതിരേ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഉൾപ്പെടെ ഇടപെടൽ നടത്തിയിരുന്നു. തുടർന്നാണ് ഡിജിറ്റൽ അറസ്റ്റ് പോലുള്ള തട്ടിപ്പ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.

സുപ്രീംകോടതിയുടെ യഥാർഥ വെബ്‌സൈറ്റിന്‍റെ യുആർഎല്ലിനോട് തികച്ചും സാമ്യമുള്ള വ്യാജ ഡൊമെയ്ൻ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്.

പോലീസ് ഉദ്യോഗസ്ഥരോ കേന്ദ്ര അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരോ ജുഡീഷൽ ഓഫീസർമാരോ ചമഞ്ഞ് ഇരകളെ ഫോണിൽ ബന്ധപ്പെടുകയും അവർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തുകയുമാണ് തട്ടിപ്പുകാരുടെ രീതി.

കേസിൽനിന്ന് ഒഴിവാകാനും അറസ്റ്റ് തടയാനുമായി വലിയ തുക ആവശ്യപ്പെടുകയും ചെയ്യും. ഇത്തരത്തിൽ തട്ടിപ്പിൽ അകപ്പെട്ട നിരവധിപ്പേർക്ക് കോടിക്കണക്കിനു രൂപയാണ് നഷ്‌ടപ്പെട്ടത്.

ഡിജിറ്റൽ അറസ്റ്റുമായി ബന്ധപ്പെട്ട് ഇരുനൂറിലധികം കേസുകളിൽ പങ്കുള്ള ശൃംഖലയിലെ പ്രധാനികളായ രണ്ടുപേരെ സിബിഐ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാജകമ്പനികൾ ഉണ്ടാക്കാനും തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൈമാറാനുമായി മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ സംഘടിപ്പിക്കാനും സഹായിച്ചത് ഇവരാണെന്ന് അന്വേഷണസംഘം കണ്ടെത്തി.

ഈ അക്കൗണ്ടുകൾ വഴി ഏകദേശം രണ്ടു കോടിയോളം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായാണു വിവരം. തട്ടിപ്പിന്‍റെ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളിൽ ചിലത് രാജ്യത്തിനു പുറത്തുനിന്ന് പ്രവർത്തിച്ചതായാണ് സിബിഐയുടെ കണ്ടെത്തൽ.

National

ബംഗാള്‍ കല്‍ക്കരി അഴിമതിക്കേസ്; വ്യാപക റെയ്ഡുമായി ഇഡി

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ കല്‍ക്കരി അഴിമതിക്കേസുമായി ബന്ധപ്പെട്ട് വ്യാപക റെയ്ഡുമായി ഇഡി.

ഐ-പാക് എക്‌സിക്യൂട്ടീവ്, മുന്‍ ആം ആദ്മി പാര്‍ട്ടി കമ്മ്യൂണിക്കേഷന്‍ ഇന്‍-ചാര്‍ജ് വിജയ് നായര്‍ എന്നിവരുടെ വിവിധ കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) ഇന്നലെ റെയ്ഡ് നടത്തി.

ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിൽ ഒരേ സമയം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം പരിശോധന നടന്നു.

കല്‍ക്കരി കടത്തിലൂടെ ലഭിച്ച ഏകദേശം 20 കോടി രൂപ ഹവാല മാര്‍ഗത്തിലൂടെ ഐ-പാക്കിന്‍റെ അക്കൗണ്ടുകളിലെത്തിയെന്നാണ് ഇഡി ആരോപിക്കുന്നത്.

ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഈ ഹവാല ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ഡല്‍ഹി മദ്യനയക്കേസില്‍ മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജരിവാളിനെയും വിജയ് നായരെയും കോടതി അടുത്തിടെ കുറ്റവിമുക്തരാക്കിയിരുന്നു.

Kerala

കൊച്ചിയിൽ ലഹരി ഒഴുക്ക്; തടയാൻ എക്സൈസും റൂറൽ പോലീസും

കൊച്ചി: എറണാകുളത്ത് ലഹരിയുടെ ഒഴുക്ക് തടയാൻ എക്സൈസും റൂറൽ ജില്ല പോലീസും. ലഹരിയുടെ ഉപയോഗവും വിപണനവും തടയാൻ പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞ് എല്ലാ മേഖലകളിലും പരിശോധന തുടരുകയാണ്. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശ പ്രകാരം നിയമസഭ തെരഞ്ഞെടുപ്പിന് അനുബന്ധിച്ചാണ് റെയ്ഡുകൾ സംഘടിപ്പിച്ചിട്ടുള്ളത്.

പോലീസ്, എക്സൈസ്, റൂറൽ ജില്ലാ ഡാൻസാഫ് ടീം എന്നിവർ സംയുക്തമായാണ് പരിശോധന. പിടികൂടിയാൽ കർശന നടപടി സ്വീകരിക്കും. അതേസമയം, കൊച്ചിയിൽ ലഹരി ഒഴുക്ക് വർദ്ധിച്ചു വരികയാണ്. കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ലഹരി വേട്ടയെ തുടർന്ന് എറണാകുളം ജില്ലയിൽ കർശന പരിശോധന നടക്കുന്നുണ്ട്.

കഴിഞ്ഞ ശനിയാഴ്ച ആഡംബര ഹോട്ടലിൽ നടന്ന പാർട്ടിയിൽ നിന്നും ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനം നടത്തുന്ന തിരുവനന്തപുരം സ്വദേശി ഷോൺ, ഡോക്ടർ, അഭിഭാഷകൻ എന്നിവരെ കൊക്കെയ്നും ഹൈഡ്രോ കഞ്ചാവുടക്കമുള്ള ലഹരിയുമായി പിടികൂടിയിരുന്നു.

National

പുതുവർഷത്തോടനുബന്ധിച്ചു ഡൽഹിയിൽ റെയ്ഡ്: ഇരുനൂറിലധികം പേർ അറസ്റ്റിൽ

ന്യൂഡൽഹി: പുതുവർഷ ദിനത്തോടനുബന്ധിച്ചു ഡൽഹി പോലീസ് നടത്തിയ റെയ്ഡിൽ ഇരുനൂറിലധികം പേർ അറസ്റ്റിൽ. ഓപ്പറേഷൻ ആഘാത് 3.0 എന്ന പേരിൽ നടത്തിയ റെയ്ഡിൽ അനധികൃത ആയുധങ്ങൾ, മയക്കുമരുന്നുകൾ, മോഷണവസ്തുക്കൾ, അനധികൃത പണം എന്നിവ പോലീസ് പിടികൂടി.

എക്സൈസ് നിയമം, എൻഡിപിഎസ് നിയമം, ചൂതാട്ട നിയമം എന്നിവയ്ക്കു കീഴിലുള്ള കുറ്റകൃത്യങ്ങൾ പ്രകാരമാണ് അറസ്റ്റുകൾ. പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾ തടയുന്നതു ലക്ഷ്യമിട്ടാണ് ഡൽഹി പോലീസ് വ്യാപക റെയ്ഡുകൾ നഗരത്തിലുടനീളം നടത്തിയത്.

സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്നവർ, തെരുവ് കുറ്റവാളികൾ, സ്ഥിരം നിയമലംഘകർ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടവരിലേറെയും. ഇത്തരത്തിൽ 285 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അഞ്ഞൂറിലധികംപേരെ പുതുവത്സര ആഘോഷങ്ങളിലുണ്ടാകാൻ സാധ്യതയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

21 നാടൻ തോക്കുകൾ, 20 വെടിയുണ്ടകൾ, 27 കത്തികൾ, ആറു കിലോ കഞ്ചാവ്, അനധികൃത മദ്യം, രണ്ടു ലക്ഷത്തിലധികം രൂപ, 310 മൊബൈൽ ഫോണുകൾ, 231 ഇരുചക്ര വാഹനങ്ങൾ എന്നിവയാണ് ഓപ്പറേഷൻ ആഘാതിൽ പിടിച്ചെടുത്തത്. ഇതിൽ പലതും മോഷണവസ്തുക്കളാണെന്നും പോലീസ് അറിയിച്ചു.

Latest News

Corehub Up