Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reaction

തെരഞ്ഞെടുപ്പിലെ തിരിച്ചടി; ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്ന് വി.എ. അരുൺകുമാർ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ മകൻ വി.എ. അരുൺകുമാർ. ഫലം രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെല്ലാം വലിയൊരു പാഠമാണ് . ജനവിധി എപ്പോഴും വ്യക്തമായ ചില സന്ദേശങ്ങൾ ഉൾക്കൊള്ളുന്നുണ്ടെന്നും അരുൺ കുമാർ പറഞ്ഞു.

വി.എസ് എപ്പോഴും ഉയർത്തിപ്പിടിച്ചിരുന്ന ജനപക്ഷ രാഷ്ട്രീയം , അഴിമതിക്കെതിരായ പോരാട്ടം, സാധാരണക്കാരന്‍റെ നീതി എന്നിവയിൽ നിന്നുള്ള ഏതൊരു വ്യതിചലനവും ജനങ്ങൾ കൃത്യമായി തിരിച്ചറിയുമെന്നതി തെളിവാണ് ഈ ഫലം. പ്രസ്ഥാനങ്ങൾ അടിസ്ഥാന മൂല്യങ്ങളിലേക്ക് തിരികെപ്പോകണമെന്നും അരുൺ കുമാർ ആവശ്യപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉൾപ്പെടെ ഉയരുന്ന ചില പ്രവണതകൾ അങ്ങേയറ്റം ആശങ്കാജനകമാണ്. നമ്മുടെ സർവകലാശാലകളെയും വിദ്യാഭ്യാസ കേന്ദ്രങ്ങളെയും വർഗീയ അജണ്ടകൾക്ക് പരോക്ഷമായി വിട്ട് കൊടുക്കുന്ന തരത്തിലുള്ള സമരസപ്പെടലുകൾ ഏത് സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായാലും അത് ഗൗരവമുള്ളതാണ്.

കേരളം എക്കാലത്തും ഉയർത്തിപ്പിടിച്ച മതനിരപേക്ഷ-ശാസ്ത്രബോധ ചിന്തകളെ തകർക്കുന്ന ഒരു നീക്കത്തോടും ജനാധിപത്യ വിശ്വാസികൾക്ക് പൊരുത്തപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

National

പരാജയ കാരണം മുഖ്യമന്ത്രിയാണെന്ന് എൽഡിഎഫിൽ ആരും പറഞ്ഞിട്ടില്ല: ടി.പി രാമകൃഷ്ണൻ

തിരുവനന്തപുരം: എൽഡിഎഫിന്‍റെ പരാജയ കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് എൽഡിഎഫിൽ ആരും പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ചർച്ചയിൽ വന്നിട്ടില്ലെന്നും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. പ്രതിപക്ഷ നേതൃസ്ഥാനത്ത് പുതിയ ആൾ വേണമെന്ന് എൽ ഡി എഫിൽ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും രാമകൃഷ്ണൻ.

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐ ചോദിച്ചതായി മാധ്യമങ്ങളിൽ നിന്നാണറിഞ്ഞത്. പാർട്ടിയുടെ തോൽവി സംബന്ധിച്ച് താഴ്ഘടകങ്ങളിൽ ചർച്ച ചെയ്തതിനുശേഷം ജൂൺ അവസാനമേ തീരുമാനംഉണ്ടാകൂ. ആശാ സമരം ഉദ്ദേശശുദ്ധിയുളളതായിരുന്നില്ല. അതുകൊണ്ടാണ് അതിനെ തള്ളിപ്പറഞ്ഞത്.

ഗവൺമെന്‍റ് വന്നില്ലെങ്കിലും സപ്ലെകോയിൽ അരിക്കു വില കൂട്ടികൊണ്ട് ജനദ്രോഹത്തിന് യു വിഎഫ് തുടക്കമിട്ടു കഴിഞ്ഞു. സർക്കാർ ജീവനക്കാരെ തലങ്ങും വിലങ്ങുംമാറ്റി തുടങ്ങി. എന്നിട്ടും. മുഖമന്ത്രി ആരെന്ന് പോലും തീരുമാനിച്ചിട്ടില്ലെന്ന് എകെജി സെന്‍ററിൽ നടന്ന പത്രസമ്മളനത്തിൽ രാമക്യഷ്ണൻ വിമർശിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കാത്ത സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിനെ ചൊല്ലി ചർച്ച വേണ്ടെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.

Kerala

എംഎൽഎമാർക്കിടയിൽ ഭൂരിപക്ഷം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല: വി.ഡി. സതീശൻ

തിരുവനന്തപുരം: എംഎൽഎമാർക്കിടയിൽ ഭൂരിപക്ഷം ഉണ്ടാക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്ന് വി.ഡി. സതീശൻ. എല്ലാ എംഎൽഎമാരുടെയും വിജയം ഉറപ്പാക്കാൻ മാത്രമാണ് നോക്കിയതെന്നും സതീശൻ പറഞ്ഞു. തന്‍റെ കണക്കുകൂട്ടൽ കൃത്യമായിരുന്നുവെന്നും അഞ്ചു കൊല്ലം യുഡിഎഫിനെ ഒന്നിച്ചു നിറുത്താൻ കഴിഞ്ഞെന്നും സതീശൻ പറഞ്ഞു.

അതേസമയം എംഎൽഎമാർക്കു പുറമെ എംപിമാരിലും ഭൂരിപക്ഷം കെസിക്കെന്ന് നിരീക്ഷകർ. എന്നാൽ തന്‍റെ സീനിയോറിറ്റി അവഗണിക്കരുതെന്ന് രമേശ് ചെന്നിത്തലയും നിലപാടെടുത്തു.

കടുത്ത നിലപാട് സ്വീകരിക്കും എന്ന് സതീശൻ പറഞ്ഞതോടെയാണ് ഹൈക്കമാൻഡിൽ വീണ്ടും കൂടിയാലോചനയ്ക്ക് തീരുമാനിച്ചത്. അതേസമയം തെരുവിലെ തമ്മിലടി ജനവിധിയെ അപമാനിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

Kerala

ഉമ്മന്‍ചാണ്ടിയുടെ ഫ്ളെക്സ് കീറിയത് അംഗീകരിക്കാനാവില്ല, അല്‍പ്പനും നിസാരനുമെന്ന വിമര്‍ശനം അംഗീകരിക്കുന്നു: മാത്യു കുഴല്‍നാടന്‍

കൊച്ചി: ഉമ്മന്‍ചാണ്ടിയുടെ ഫ്ളെക്‌സ് കീറിയത് അംഗീകരിക്കാനാവില്ലെന്നു മാത്യു കുഴല്‍നാടന്‍. ഫ്‌ലക്‌സ് വലിച്ചു കീറുന്നത് കോണ്‍ഗ്രസ് സംസ്‌കാരം ഉള്ളവരുടെതാണെന്ന് വിശ്വസിക്കുന്നില്ലെന്നും കുഴല്‍നാടന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍റെ വിമര്‍ശനത്തോടും കുഴല്‍നാടന്‍ പ്രതികരിച്ചു.

ആര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്രം കോണ്‍ഗ്രസിലുണ്ട്. പക്ഷേ, അതു തെരുവിലേക്കു കൊണ്ടുവന്നു ബഹുമാന്യരായ നേതാക്കന്‍മാരുടെ ഫ്ളെക്സ് വലിച്ചു കീറിയത് അംഗീകരിക്കാന്‍ കഴിയില്ല. അതു കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന ആരും ചെയ്യില്ല.

പ്രത്യേകിച്ച് ഉമ്മന്‍ ചാണ്ടിയുടെത് അടക്കം. സിപിഎംകാരാല്‍ അങ്ങേയറ്റം വേട്ടയാടപ്പെട്ട ഒരു മനുഷ്യനാണ് അദ്ദേഹം. നീതിമാനായിട്ടും വേട്ടയാടപ്പെട്ട നേതാവ്. ഇങ്ങനെത്തെ കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. 

രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞതു പോലെ താന്‍ അല്‍പ്പനും നിസാരനുമാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞത് ഞാന്‍ അതേപടി അംഗീകരിക്കുകയാണ്. ഞാന്‍ അദ്ദേഹത്തിന്‍റെ മുന്നില്‍ അല്‍പ്പനും നിസാരനുമാണ്. അദ്ദേഹം പറഞ്ഞതിനോടു പ്രതികരിക്കാനുള്ള വലിപ്പം എനിക്കില്ല. പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നുമില്ല. അതു ക്ലോസ്ഡ് ചാപ്റ്റര്‍ ആണ്. സംസാരിക്കാനില്ലെന്നും  കുഴല്‍നാടന്‍ പറഞ്ഞത്.

കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ മുസ്‌ലം ലീഗ് ഇടപെടണ്ട എന്ന മാത്യു കുഴല്‍നാടന്‍റെ പ്രസ്താവനയെ വിമര്‍ശിച്ചായിരുന്നു ഉണ്ണിത്താന്‍ സംസാരിച്ചത്. ഇവിടെ ഒരു കോണ്‍ഗ്രസ് നേതാവ് ചോദിച്ചു, കോണ്‍ഗ്രസിന്‍റെ കാര്യങ്ങളില്‍ ഇടപെടാന്‍ ലീഗിന് എന്ത് അവകാശം എന്ന്. അല്‍പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കുമെന്നൊരു ചൊല്ലുണ്ട്. അതു ചോദിക്കാന്‍ അയാള്‍ക്കെന്ത് അവകാശം - ഇതായിരുന്നു ഉണ്ണിത്താന്‍റെ പ്രതികരണം. 

Kerala

ഇത്തവണ കൂടി തോറ്റിരുന്നെങ്കിൽ ആർഎസ്‌പി ഇല്ലാതാകുമായിരുന്നു: എൻ.കെ. പ്രേമചന്ദ്രൻ

കൊല്ലം: ഇത്തവണ കൂടി തോറ്റിരുന്നെങ്കിൽ ആർഎസ്‌പി ഇല്ലാതാകുമായിരുന്നുവെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. പരാജയത്തിന്‍റെ മുഴുവൻ ഉത്തരവാദിത്തം തന്‍റെ ചുമലിൽ വരുമായിരുന്നുവെന്നും പാർട്ടി പഴയ പ്രതാപകാലത്തേക്ക് തിരിച്ചുവന്നു എന്നും പ്രേമചന്ദ്രൻ പറഞ്ഞു.

വി.എസ്. അച്യുതാനന്ദൻ ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പിന് സിപിഎം അത്ര പ്രാധാന്യം നൽകിയില്ല. വിഎസിനെ പാർശ്വവത്ക്കരിച്ചതിനുള്ള തിക്തഫലമാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടി എന്നും എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.

Kerala

കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരായ പീഡന പരാതി; പോലീസ് കടുത്ത നടപടിയെടുക്കണമെന്ന് എന്‍.എം.ആര്‍. റസാഖ്

പാലക്കാട്: കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി. വത്സനെതിരായ ലൈംഗിക പീഡന പരാതി ഞെട്ടലുണ്ടാക്കിയെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എൻ.എം.ആർ. റസാഖ്. ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണതെന്നും റസാഖ് കുറ്റപ്പെ‌ടുത്തി.

ജനപ്രതിനിധികള്‍ പലരും പ്രശോഭിന് സഹായമൊരുക്കുന്നുണ്ട്. പാലക്കാടിനെ സംബന്ധിച്ച് ഈ സംഭവം വലിയ നാണക്കേടുണ്ടാക്കുന്നതാണ്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കും. പ്രശോഭിനെതിരെ പോലീസ് കടുത്ത നടപടി സ്വീകരിക്കണമെന്നും റസാഖ് ആവശ്യപ്പെട്ടു.

പാലക്കാട് നഗരസഭയിലെ ഇരുപത്തിനാലാം വാര്‍ഡ് കൗണ്‍സിലറാണ് പ്രശോഭ് സി. വത്സന്‍. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിപ്പിച്ചെന്ന് കാണിച്ച് ദളിത് യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായെന്നും ഇതറിഞ്ഞതോടെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും യുവതി പറഞ്ഞിരുന്നു.

ജോലിയുടെ അഭിമുഖത്തിനായി പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി ആരോപിച്ചിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു രണ്ടാമത്തെ പീഡനം.

ഭീഷണിപ്പെടുത്തി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി. ആക്രമണം ഭയന്ന് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഷാഫി പറമ്പില്‍ എംപി തന്‍റെ ആശാനാണെന്നും എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും യുവതി പരാതി നല്‍കിയിരുന്നു.

International

യുദ്ധം എത്ര കാലം തുടരുമെന്ന് പ്രസിഡന്‍റ് ട്രംപ് തീരുമാനിക്കും; നി‍‍ർണായക പ്രതികരണവുമായി യുഎസ് പ്രതിരോധ സെക്രട്ടറി

വാഷിംഗ്‌‌ടൺ: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ നി‍‍ർണായക പ്രതികരണവുമായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. യുദ്ധം എത്ര കാലം തുടരുമെന്ന് ഡൊണാൾഡ് ട്രംപ് തീരുമാനിക്കുമെന്ന് പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി.

ആക്രമണത്തിന്റെ സമയക്രമവും വ്യാപ്തിയും കുറഞ്ഞും കൂടിയും കൊണ്ടേയിരിക്കും. അവ ഏത് തരത്തിലാകുമെന്ന് പറയാനാകില്ലെന്നും ഹെഗ്‌സെത്ത് വ്യക്തമാക്കി. പ്രസിഡന്‍റ് ആണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുക. അടുത്ത ദിവസങ്ങളിൽ കൂടുതൽ യുഎസ് പോർ വിമാനങ്ങൾ മിഡിൽ ഈസ്റ്റ് മേഖലയിലേയ്ക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഈ സൈനിക നടപടി ആദ്യ ഘട്ടത്തിൽ മാത്രമാണ്. കൂടുതൽ അമേരിക്കൻ സൈനിക ശേഷി മിഡിൽ ഈസ്റ്റിലേക്ക് ഒഴുകുമെന്ന് യുഎസ് സൈനിക മേധാവി ജനറൽ ഡാൻ കെയ്നും വ്യക്തമാക്കി.

അതേസമയം തങ്ങളുടെ മൂന്ന് എഫ് 15 വിമാനങ്ങൾ തകർന്നതായി അമേരിക്ക സ്ഥിരീകരിച്ചു. കുവൈത്ത് വ്യോമപ്രതിരോധ സംവിധാനങ്ങൾ അബദ്ധത്തിൽ വീഴ്ത്തിയത് എന്നാണ് വാദം. "ഫ്രണ്ട്‍ലി ഫയര്‍' എന്നാണ് യുദ്ധ വിമാനങ്ങള്‍ തകര്‍ന്നതിനെ അമേരിക്ക വിശേഷിപ്പിച്ചത്.

Kerala

തൃശൂരിലെ ജനങ്ങൾ താൻ മത്സരിക്കാൻ ആവശ്യപ്പെടുന്നു; പാർട്ടിയാണ് തീരുമാനിക്കേണ്ടത്: പത്മജ വേണുഗോപാൽ

തൂശൂർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ തൃശൂരിൽ മത്സരിക്കണമെന്ന് അവിടത്തെ ജനങ്ങൾ ആവശ്യപ്പെടുന്നതായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. കഴിഞ്ഞ തവണ അവർക്ക് തെറ്റ് പറ്റിയെന്നും ഇത്തവണ നിന്നാൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാമെന്നുമാണ് അവർ പറയുന്നതെന്നും പത്മജ പറഞ്ഞു.

"സംസ്ഥാനത്തെ ഏത് മണ്ഡലത്തിൽ വേണമെങ്കിലും മത്സരിക്കാം. പാർട്ടിയാണ് തീരുമാനിക്കേണ്ടത്. പാർട്ടി എന്ത് ചുമതല നൽകിയാലും നിർവഹിക്കും. ഒരു നിബന്ധനയും വച്ചിട്ടില്ല.'-പത്മജ പറഞ്ഞു.

ജയിക്കാനായാണ് ബിജെപി ഇനി മത്സരിക്കുക. ആളുകൾക്ക് ബിജെപിയോടുള്ള മനോഭാവം മാറിയിട്ടുണ്ട്. അതിന്‍റെ തെളിവാണ് തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയമെന്നും പത്മജ ചൂണ്ടികാട്ടി.

പത്മജയുടെ പേര് തൃശൂരും വട്ടിയാർക്കാവും അടക്കമുള്ള മണ്ഡലങ്ങളിൽ പരിഗണിക്കുന്നതിനിടെയാണ് അവർ പ്രതികരണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ തവണ തൃശൂരിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച പത്മജ നിസാര വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

Kerala

പാർട്ടിക്ക് ചെയ്യാവുന്നതൊക്കെ ചെയ്തു; രാഹുലാണ് എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടത്: ഒ.ജെ. ജനീഷ്

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയുടെ വിഷയത്തില്‍ പാർട്ടിക്ക് ചെയ്യാവുന്നതെല്ലാം പാർട്ടി ചെയ്തിട്ടുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ധാര്‍മിക ശോഷണം ഉണ്ടായിട്ടില്ലെന്നും ജനീഷ് പറഞ്ഞു.

"സംഘടന എന്ന നിലയില്‍ എല്ലാം കൃത്യമായി നിറവേറ്റുകയും ചെയ്തു. ഇനി പാര്‍ട്ടി പ്രിവിലേജ് രാഹുലിന് ഇല്ല. രാഹുലാണ് എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടത്.'-ജനീഷ് വ്യക്തമാക്കി.

ആരോപണ വിധേയനായ ഇടത് എംഎല്‍എ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടുന്നു. എന്നിട്ടാണ് കോണ്‍ഗ്രസിന് സിപിഎം ധാര്‍മികത ക്ലാസെടുക്കുന്നത്. ഇനി ആ ക്ലാസ് കോണ്‍ഗ്രസിന് വേണ്ടെന്നും ജനീഷ് പറഞ്ഞു.

Kerala

മത്സരിച്ചത് മേയര്‍ ആക്കുമെന്ന ഉറപ്പിൽ; അതൃപ്തി തുറന്ന് പറഞ്ഞ് ആര്‍. ശ്രീലേഖ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ നിര്‍ത്തിയത് കൗണ്‍സിലറാകാൻ വേണ്ടി മാത്രമല്ലെന്നും മേയറാക്കുമെന്ന വാഗ്ദാനത്തിന്‍റെ പുറത്താണെന്നും ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ. മത്സരിക്കാൻ വിസമ്മതിച്ച തന്നെ മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചതെന്നും ശ്രീലേഖ പറഞ്ഞു.

താനായിരിക്കും കോര്‍പറേഷൻ തെരഞ്ഞെടുപ്പിന്‍റെ മുഖമെന്നാണ് കരുതിയതെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു. സ്ഥാനാര്‍ഥികള്‍ക്ക് എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് കൂടിയാണ് താനെന്നും പറഞ്ഞു

"പത്തു സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനുള്ള ചുമതലയും നൽകി. അവസാനം കൗണ്‍സിലറാകേണ്ട സാഹചര്യത്തിൽ പാര്‍ട്ടി പറഞ്ഞത് അംഗീകരിച്ചത് നിന്നു. താനാണ് കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിന്‍റെ മുഖമെന്ന രീതിയിൽ തന്നെയാണ് നേതൃത്വം പറഞ്ഞതും ചാനലുകള്‍ക്ക് മുന്നിൽ അവതരിപ്പിച്ചതും. ചര്‍ച്ചകള്‍ക്കും താനാണ് പോയിരുന്നത്. എന്നാൽ, എന്തോ കാരണം കൊണ്ട് അവസാന നിമിഷം കാര്യങ്ങള്‍ മാറി.'-ശ്രീലേഖ പറഞ്ഞു.

"രാജേഷിന് കുറച്ചുകൂടെ മികച്ച രീതിയിൽ മേയറായി പ്രവര്‍ത്തിക്കാൻ പറ്റുമെന്നും ആശാനാഥിന് ഡെപ്യൂട്ടി മേയറായും കുറച്ചുകൂടി നന്നായി പ്രവര്‍ത്തിക്കാൻ പറ്റുമെന്നും കേന്ദ്ര നേതൃത്വത്തിന് തോന്നിയതുകൊണ്ടാണെന്നാണ് തന്‍റെ കണക്കുകൂട്ടൽ. നേതൃത്വത്തിന്‍റെ തീരുമാനത്തോട് തര്‍ക്കമില്ല. അത് അംഗീകരിക്കുന്നു.'-ശ്രീലേഖ വ്യക്തമാക്കി.

തീരുമാനത്തെ എതിര്‍ത്ത് പോടാ പുല്ലെ എന്ന് പറഞ്ഞ് ഇറങ്ങിയോടാൻ പറ്റില്ല. തന്നെ ജയിപ്പിച്ചവര്‍ ഇവിടെയുണ്ട്. കൗണ്‍സിലറായി അഞ്ചുവര്‍ഷം തുടരാമെന്ന് തീരുമാനിച്ച് ഇവിടെ ഇരിക്കാൻ അതാണ് തീരുമാനിച്ചതെന്നും ആര്‍. ശ്രീലേഖ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും ശ്രീലേഖ വ്യക്തമാക്കി.

Kerala

സ്വർണക്കൊള്ളയുമായി ഒരു ബന്ധവും ഇല്ല; വേട്ടയാടരുത്: ഡി. മണി

ചെന്നൈ: ശബരിമല സ്വർണക്കൊള്ളയുമായി ഒരു ബന്ധവും ഇല്ലെന്ന് എസ്ഐടി ചോദ്യം ചെയ്ത ഡി. മണി. മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ഡി. മണി വികാരാധീനനായി. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും എസ്ഐടിയുടെ ചോദ്യങ്ങൾക്ക് എല്ലാം മറുപടി പറഞ്ഞെന്നും മണി പറഞ്ഞു.

"കേരളത്തില്‍ ഒരു ബിസിനസും തനിക്കില്ല, നിരപരാധിയാണ്. ചെറിയ ബിസിനസ് മാത്രമാണ് തനിക്കുള്ളത്. തന്നെ വേട്ടയാടരുത്. എന്തിനാണ് അന്വേഷണം എന്ന് തന്നെ അറിയില്ല. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഒരു സാധാരണക്കാരനാണ്. തനിക്ക് ഒരു തരത്തിലുള്ള സ്വർണ വ്യവസായവും ഇല്ല'-മണി പറഞ്ഞു.

എന്നാല്‍ ഡി. മണി പറയുന്നതെല്ലാം എസ്ഐടി മുഖവിലയ്ക്ക് എടുത്തിട്ടില്ല. മണിക്ക് പിന്നാലെ ഒരു ശൃംഖല ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ സംശയം. പറഞ്ഞ കാര്യങ്ങൾ തന്നെ ആവർത്തിക്കുകയാണ് മണി.

30 ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം എന്നാണ് അന്വേഷണ സംഘം മണിയെ അറിയിച്ചത്. എന്നാല്‍ മണിയുടെ വാദങ്ങളില്‍ ദുരൂഹതയുണ്ട്. മണിയുടെ സാമ്പത്തിക ശ്രോതസുകളില്‍ വലിയ വളർച്ചയാണ് ചെറിയ കാലയളവിനുള്ളില്‍ ഉണ്ടായിട്ടുള്ളത്.

Kerala

കേസെടുത്ത് ഭയപ്പെടുത്താൻ നോക്കേണ്ട; എഐ ഉപയോഗിച്ച് കൂടുതൽ പ്രചാരണം നടത്തിയത് സിപിഎം: വി.ഡി. സതീശൻ

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെതിരായ കേസിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേസെടുത്ത് ഭയപ്പെടുത്താൻ നോക്കേണ്ടെന്നും എഐ ഉപയോഗിച്ച് ഏറ്റവും കൂടുതൽ പ്രചാരണം നടത്തിയത് സിപിഎം ആണെന്നും സതീശൻ പറഞ്ഞു.

"ഏകാധിപതി ആയ ഭരണാധികാരിയെ ആണ് കേരളത്തിൽ കാണുന്നത്. എഐ ടൂളുകൾ ഉപയോഗിച്ച് ഏറ്റവും അധികം പ്രചരണം നടത്തിയത് സിപിഎം ആണ്. രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവർത്തകർ അടക്കം എത്ര പേർ പരാതി നൽകി. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.'-സതീശൻ പറഞ്ഞു.

"പ്രിയങ്ക ഗാന്ധിയെ വരെ ഉൾപ്പെടുത്തി എഐ വീഡിയോ പ്രചരിപ്പിക്കുന്നു. യുട്യൂബർമാർക്ക് പണം നൽകി പലതും പറയിപ്പിക്കുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റി മുഖ്യമന്ത്രിയുമായി പരിപാടിയിൽ പങ്കെടുത്തില്ല എന്ന് പറയുന്നത് എം.വി. ഗോവിന്ദൻ മാത്രമാണ്. പരിപാടിയിൽ പങ്കെടുത്തു എന്ന് പറഞ്ഞത് വാസ്തവം ആണ്. മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്? ഇത് അവസാനത്തിന്‍റെ ആരംഭം ആണ്.'-സതീശൻ പറഞ്ഞു.

സോണിയാ- പോറ്റി കൂടിക്കാഴ്ചയിലും വി.ഡി. സതീശൻ പ്രതികരിച്ചു. നേതാക്കളെ പലരും വന്ന് കാണും. മുഖ്യമന്ത്രിയെ കാണാൻ പറ്റുമെങ്കിൽ സോണിയ ഗാന്ധിയെ കാണാൻ എന്താണ് ബുദ്ധിമുട്ട്. വന്നു കാണുന്നവർ എങ്ങനെയുള്ളവരാണെന്ന് അറിയാൻ യന്ത്രം ഇല്ല. അയ്യപ്പന്‍റെ സ്വർണം കട്ടവർക്കെതിരെ ഇതുവരെ എന്തുകൊണ്ട് നടപടി ഇല്ല? സിപിഎം ക്രമിനലുകളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Kerala

എൽഡിഎഫിന് ഹിമാലയൻ പരാജയം ഉണ്ടായിട്ടില്ല; നടക്കുന്നത് തെറ്റായ പ്രചാരണം: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഹിമാലയൻ പരാജയം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. നടക്കുന്ന് തെറ്റായ പ്രചാരണമാണെന്നും ശിവൻകുട്ടി പറഞ്ഞു.

തദ്ദേശതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നിൽ ഭരണവിരുദ്ധ വികാരമുണ്ടായതായി ഇടതുപക്ഷത്തിന്‍റെ ഒരു വേദിയിലും ചർച്ചയുണ്ടായിട്ടില്ലെന്നും ശിവൻകുട്ട് വ്യക്തമാക്കി. മുഖ്യമന്ത്രി ഏകപക്ഷീയമായി ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും നടക്കുന്നത് തെറ്റായ പ്രചാരണമാണെന്നും മന്ത്രി പറഞ്ഞു.

ജനവിധി മാനിക്കുന്നു. എല്ലാ തീരുമാനവും ഒറ്റക്കെട്ടായാണ് എടുത്തത്. വോട്ടിംഗ് പാറ്റേണിനെ ഭരണ വിരുദ്ധ വികാരമായി കാണാൻ കഴിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

Kerala

ഗൂഢാലോചന നടന്നത് എനിക്കെതിരേ; കരിയറും ജീവിതവും നശിപ്പിക്കാൻ വലിയ ശ്രമം നടന്നു: ദിലീപ്

കൊച്ചി: നടി ആക്രമണ കേസിൽ യഥാർഥ ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്നു നടൻ ദിലീപ്. തന്‍റെ കരിയറും ജീവിതവും നശിപ്പിക്കാൻ വലിയ ശ്രമം നടന്നുവെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി കേട്ടശേഷം പുറത്തെത്തിയ ദിലീപ് പ്രതികരിച്ചു.

കേസിൽ ക്രിമിനൽ ഗൂഢാലോചന നടന്നെന്നു മഞ്ജു ആദ്യം പറഞ്ഞതിനു ശേഷമാണ് തനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചത്. തുടർന്നു, മുഖ്യപ്രതിയെയും കൂട്ടുപ്രതികളെയും കൂട്ടുപിടിച്ച് ഉന്നത പോലീസ് സംഘം തനിക്കെതിരെ കള്ളക്കേസ് മെനയുകയായിരുന്നു. ചില മാധ്യമങ്ങളും ഇതിനു കൂട്ടുനിന്നു. എല്ലാ കള്ളക്കഥകളും കോടതിയിൽ തകർന്നുവെന്നും താരം കൂട്ടിച്ചേർത്തു.

ഒമ്പതു വർഷക്കാലം കൂടെ നിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും എനിക്കു വേണ്ടി പ്രാർഥിച്ചവരോടുമെല്ലാം നന്ദി പറയുന്നു. എനിക്കു വേണ്ടി ആത്മാർഥമായി നിന്ന അഡ്വ. രാമൻപിള്ള ഉൾപ്പടെയുള്ള അഭിഭാഷകർക്കും നന്ദി പറയുന്നു. ദിലീപ് പറഞ്ഞു.

Latest News

Corehub Up