Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Remove

കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിയിൽ നിന്ന് പഞ്ചസാര ഒഴിവാക്കണം; നിര്‍ദേശവുമായി ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം: അങ്കണവാടിയിൽ കുട്ടികൾക്ക് അമൃതം ന്യൂട്രിമിക്‌സില്‍ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മിഷൻ‌. കുട്ടികളുടെ ആഹാരത്തില്‍ പഞ്ചസാര ചേര്‍ക്കുന്നത് ആരോഗ്യത്തെ ബാധിക്കും. കുറഞ്ഞ അളവില്‍ ശര്‍ക്കര ഉള്‍പ്പെടുത്തുന്നത് ആലോചിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.

ഉത്പന്നങ്ങളുടെ പോഷക ഘടന ശാസ്ത്രീയമായി നിശ്ചയിക്കണമെന്നും കുട്ടികളുടെ പ്രായത്തിനനുസരിച്ച് ന്യൂട്രിമിക്‌സ് അളവ് നിശ്ചയിക്കണമെന്നും ആവശ്യമുന്നയിച്ചു. അമൃതം പൊടിയുടെ പാക്കേജില്‍ പോഷക വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതും അനിവാര്യമാണ്.

കുട്ടികള്‍ക്ക് നല്‍കേണ്ട അളവും പാക്കേജില്‍ കൃത്യമായി വ്യക്തമാക്കണം. ഇതു സംബന്ധിച്ച് അങ്കണവാടി പ്രവര്‍ത്തകര്‍ക്കും ഗുണഭോക്താക്കള്‍ക്കും ബോധവല്‍ക്കരണം നടത്തുമെന്നും കമ്മീഷന്‍ അറിയിച്ചു.

അമൃതം പൊടിയില്‍ 20 ശതമാനം പഞ്ചസാരയ്ക്കു പുറമേ 45 ശതമാനം ഗോതമ്പ്, 15 ശതമാനം പൊരിക്കടല, 10 ശതമാനം കപ്പലണ്ടി, 10 ശതമാനം സോയചങ്ക്സ് എന്നിവയാണ് അടങ്ങിയിരിക്കുന്നത്. ആറുമാസം മുതല്‍ മൂന്നു വയസുവരെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ദിവസം 135 ഗ്രാം എന്ന കണക്കില്‍ പലഹാരമായോ കുറുക്കിയോ നല്‍കാമെന്നതാണ് അംഗനവാടികളില്‍ നിന്നു നല്‍കുന്ന നിര്‍ദേശം.

 

National

മമതയെ നീക്കി തൃണമൂൽ വിമതർ

കോൽക്കത്ത: തൃണമൂൽ കോൺഗ്രസിന്‍റെ നിയന്ത്രണം സ്വന്തമാക്കാൻ പ്രതിപക്ഷനേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ നീക്കങ്ങൾ. ഇന്നലെ കോൽക്കത്തയിൽ പ്രത്യേക യോഗം ചേർന്ന് ഹൗറയിൽനിന്നുള്ള മുതിർന്ന എംഎൽ‌എ അരൂപ് റോയിയെ തൃണമൂൽ അധ്യക്ഷനായി തെരഞ്ഞെടുത്തു. യഥാർഥ തൃണമൂൽ കോൺഗ്രസ് ആണെന്ന അവകാശവാദവും ഋതബ്രത സംഘം ഉന്നയിച്ചു.

ന്യൂടൗണിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന യോഗത്തിൽ വിമത എംഎൽ‌എമാർക്കു പുറമേ കൗൺസിലർമാരും മുൻകാല ഭാരവാഹികളും പങ്കെടുത്തു. മമത ബാനർജിയ എല്ലാ അർഥത്തിലും തള്ളിപ്പറയുകയായിരുന്നു യോഗം.

വേദിയിൽ മഹാത്മാഗാന്ധിയുടെയും ടാഗോറിന്‍റെയും ബി.ആർ. അംബേദ്കറിന്‍റെയും ചിത്രങ്ങൾ ഉണ്ടായിരുന്നു. അതേസമയം മമത ബാനർജിയുടെയും അഭിഷേക് ബാനർജിയുടെയും ചിത്രങ്ങൾ ഒഴിവാക്കുകയും ചെയ്തു. തൃണമൂൽ കോൺഗ്രസിന്‍റെ ചിഹ്നവും വലിയ പ്രാധാന്യത്തോടെ പ്രദർശിപ്പിച്ചിരുന്നു.

പാർട്ടിയിലെ ഭരണഘടനാ പ്രതിസന്ധി പരിഹരിക്കുകയാണ് യോഗത്തിലൂടെയെന്ന് വിമതക്യാന്പ് വ്യക്തമാക്കി. മൂന്നുവർഷം കൂടുന്പോൾ ദേശീയ വർക്കിംഗ് കമ്മിറ്റി രൂപീകരിക്കണമെന്നാണ് ചട്ടം. 2022 ഫെബ്രുവരിയിലാണ് തൃണമൂലിൽ അവസാനമായി വർക്കിംഗ് കമ്മിറ്റി രൂപീകരിച്ചതെന്ന് പ്രതിപക്ഷനേതാവ് ഋതബ്രത ബാനർജി പറഞ്ഞു.

യോഗത്തിൽ ഹൗറയിൽനിന്നുള്ള മുതിർന്ന എംഎൽഎ അരൂപ് റോയിയെ ചെയർപേഴ്സണായി തെരഞ്ഞെടുത്തു. ഫിർഹാദ് ഹക്കിം, അരൂപ് ബിശ്വാസ്, ബിപ്ലബ് മിത്ര, അഖ്രുസ്സമാൻ അൻസാരി, സബീന യാസ്മിൻ, സന്ദീപൻ സാഹ, രതിൻ ഘോഷ്, ജാവേദ് ഖാൻ തുടങ്ങിയവരെ ദേശീയ വർക്കിംഗ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

ഫിർഹാദ് ഹക്കിം, അരൂപ് ബിശ്വാസ്, രതിൻ ഘോഷ്, സബീന യാസ്മിൻ എന്നിവരാണ് ഉപാധ്യക്ഷന്മാർ. ഋതബ്രത ബാനർജി, ജാവേദ് ഖാൻ, സന്ദീപൻ സാഹ എന്നിവരെ പുതിയ ജനറൽ സെക്രട്ടറിമാരായും യോഗം തീരുമാനിച്ചു. അഖ്രുസ്സമാൻ അൻസാരിയാണ് ട്രഷറർ.

തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ആകെയുള്ള 80 എംഎൽഎമാരിൽ 58 പേർ പ്രതിപക്ഷനേതാവായി ഋതബ്രത ബാനർജിയെ ഉയർത്തിക്കാട്ടിയാണ് മമതയ്ക്ക് ഏറ്റ ആദ്യ തിരിച്ചടി. 28 എംപിമാരിൽ 20 പേർ എൻസിപിഐ എന്ന കക്ഷിയിൽ ലയിച്ച് കേന്ദ്രത്തിലെ എൻഡിഎ സർക്കാരിനു പിന്തുണ പ്രഖ്യാപിച്ചതോടെ മമതയുടെ നില കൂടുതൽ പരുങ്ങലിലായി. ഇതിനിടെയാണു പുതിയ നീക്കം.

Movies

സൽമാൻ ഖാനെതിരായ പോസ്റ്റുകൾ നീക്കം ചെയ്യണം; അയല്‍വാസിയോട് ബോംബെ ഹൈക്കോടതി

ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് ബോംബെ ഹൈക്കോടതി. നടനെതിരെ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്ന കാര്യം പരിഗണിക്കാൻ അദ്ദേഹത്തിന്‍റെ അയൽവാസി കേതന്‍ കക്കദിനോട് കോടതി ആവശ്യപ്പെട്ടു.

പൻവേലിലെ വസ്തു തർക്കവുമായി ബന്ധപ്പെട്ട് സൽമാൻ ഖാനെതിരെ കേതൻ കക്കദ് യൂട്യൂബ് ചാനലുകൾക്ക് അഭിമുഖം നൽകുകയും സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകള്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനെതിരെ സല്‍മാന്‍ ഖാന്‍ ഒരു മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിലാണ് കോടതിയുടെ പ്രതികരണം എത്തിയിരിക്കുന്നത്.

കേതന്‍ കക്കദിന്‍റെ പ്രസ്താവനകള്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും അദ്ദേഹത്തിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ ചില ഉള്ളടക്കങ്ങള്‍ വര്‍ഗീയമായ വികാരം ഉണര്‍ത്താന്‍ പര്യാപ്തമാണെന്നുമാണ് മാനനഷ്ടക്കേസില്‍ സല്‍മാന്‍ ഖാന്‍ ആരോപിച്ചത്.

തനിക്ക് ഇടക്കാല ആശ്വാസം നല്‍കാന്‍ വിസമ്മതിച്ച സിവില്‍ കോടതി ഉത്തരവിനെതിരെ സല്‍മാന്‍ ഖാന്‍ നല്‍കിയ ഹര്‍ജി ജസ്റ്റ്സ് ശര്‍മിള ദേശ്മുഖിന്‍റെ സിംഗിള്‍ ബെഞ്ച് ആണ് പരിഗണിച്ചത്. നിയമ വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കക്ഷികള്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതിന് പകരം നിയമ സ്ഥാപനങ്ങളിലൂടെ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണമെന്ന് ജസ്റ്റിസ് ശര്‍മിള ദേശ്മുഖ് അഭിപ്രായപ്പെട്ടു. കേസിന്‍റെ വാദത്തിനിടെയാണ് കേതന്‍ കക്കദ് തന്‍റെ ആരോപണം സംബന്ധിച്ചുള്ള ട്വീറ്റുകളും വീഡിയോകളും മറ്റ് ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളും നീക്കണമെന്ന് ജസ്റ്റിസ് ദേശ്മുഖ് നിര്‍ദേശിച്ചത്. ഇത്തരത്തിലുള്ള ചില ഉള്ളടക്കങ്ങള്‍ മൂന്നാം കക്ഷികള്‍ അപ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അവ നീക്കം ചെയ്യാന്‍ ആവശ്യപ്പെടണമെന്നും കോടതി ആവശ്യപ്പെട്ടു.

തനിക്കെതിരെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 2022 ജനുവരിയിലാണ് സല്‍മാന്‍ ഖാന്‍ കേതന്‍ കക്കദിനെതിരെ കോടതിയെ ആദ്യം സമീപിക്കുന്നത്. ഈ വിഷയത്തിലെ ഓണ്‍ലൈന്‍ ഉള്ളടക്കം വലിയ തോതില്‍ കാണികളെ നേടുന്നതായും കോടതി കണ്ടെത്തിയിരുന്നു.

Kerala

വെള്ളാപ്പള്ളി നടേശന് തിരിച്ചടി; എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതി

കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി ഹൈക്കോടതി. വെള്ളാപ്പള്ളിയെയും എല്ലാ ബോർഡ് അംഗങ്ങളെയുമടക്കം 170 പേരെ എസ്എന്‍ഡിപി യോഗത്തിൽ നിന്നും ഹൈക്കോടതി അയോഗ്യരാക്കി.

വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്‍റ് എംഎൻ സോമൻ, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങിയവരെയാണ് ജസ്റ്റീസ് ടി.ആർ. രവി അധ്യക്ഷനായ സിംഗിൾ ബെഞ്ച് അയോഗ്യരാക്കിയത്.

കമ്പനി നിയമങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കോടതി നടപടി. നിലവിലെ ഭാരവാഹികളെ അയോഗ്യരാക്കിയ സാഹചര്യത്തില്‍ പുതിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
പ്രഫ. എം.കെ. സാനു, സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. എസ്. ചന്ദ്രസേനന്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

2013 മുതല്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷം വാര്‍ഷിക കണക്കുകളും റിട്ടേണുകളും സമര്‍പ്പിക്കുന്നതില്‍ ഭരണസമിതി വീഴ്ച വരുത്തിയതായി കോടതി കണ്ടെത്തി.
ഇത് കമ്പനി നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് നിരീക്ഷിച്ച കോടതി, രജിസ്‌ട്രേഷന്‍ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് വിധി പുറപ്പെടുവിച്ചിട്ടുള്ളത്.

പതിറ്റാണ്ടുകളായി യോഗത്തിന്‍റെ നിയന്ത്രണം കൈവശം വെച്ചിരുന്ന വെള്ളാപ്പള്ളിക്ക് നിയമപരമായി നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണിത്.

നിലവിലെ ഭരണസമിതി അയോഗ്യരായതോടെ എസ്എന്‍ഡിപി യോഗത്തിന്‍റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ പുതിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിനെ വൈകാതെ നിശ്ചയിക്കേണ്ടി വരും.

National

ആർസി ബുക്കിൽനിന്ന് ഫിനാൻസ് കന്പനിയുടെ പേര് ഓണ്‍ലൈനായി നീക്കം ചെയ്യാം

ന്യൂഡൽഹി: വാഹനത്തിന്‍റെ ലോണ്‍ പൂർണമായും അടച്ചുതീർത്തശേഷം ആർസി ബുക്കിൽനിന്ന് വായ്പ നൽകിയ ഫിനാൻസ് കന്പനിയുടെ പേര് ഇനിമുതൽ ഓണ്‍ലൈനായി നീക്കം ചെയ്യാം. നേരത്തേ ട്രാൻസ്പോർട്ട് ഓഫീസ് മുഖേന നേരിട്ടുചെന്ന് നടത്തിയിരുന്ന രീതിയാണ് റോഡ് ഗതാഗത മന്ത്രാലയം മാറ്റിയത്.

ഒരു ദേശസാൽകൃത ബാങ്കിനെയും അഞ്ച് ബാങ്കിംഗ് ഇതര ധനകാര്യ കന്പനികളെയുമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വൈകാതെ കൂടുതൽ സ്ഥാപനങ്ങളെ ഉൾപ്പെടുത്താനാണ് നീക്കം. ആർബിഎയുടെ യൂണിഫൈഡ് ലെൻഡിംഗ് ഇന്‍റർഫേസ് (യുഎൽഎ) ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.

വാഹനത്തിന്‍റെ വായ്പ അടച്ചുതീർത്തശേഷം ആർസി ഉൾപ്പെടെയുള്ള വാഹന രേഖകൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള കാലതാമസം ഇല്ലാതാക്കുന്നതിനും കൃത്യമായ രീതിയിൽ വായ്പ എടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ രീതി നടപ്പാക്കുന്നത്.

സാധാരണ ലോണ്‍ എടുത്ത് വാഹനം സ്വന്തമാക്കുന്പോൾ ലോണ്‍ നൽകിയ സ്ഥാപനത്തിന്‍റെ പേര് വാഹനത്തിന്‍റെ ആർസി ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരിക്കും.

എന്നാൽ, ലോണ്‍ പൂർണമായും അടച്ച് തീർത്ത ശേഷവും വാഹനത്തിന്‍റെ രേഖയിൽ നിന്നും ആ പേര് നീക്കം ചെയ്യാറില്ല. വാഹനം വിൽപ്പനയ്ക്കും മറ്റും ചെല്ലുന്പോഴായിരിക്കും ഇത്തരമൊരു കാര്യം ഉടമയുടെ ശ്രദ്ധയിൽ പെടുന്നത്. ഈ പ്രശ്നങ്ങളുടെയെല്ലാം പരിഹാരമാണ് പുതിയ സംവിധാനംകൊണ്ട് ഉദ്ദേശിക്കുന്നത്.

Kerala

മഞ്ചേശ്വരത്ത് വോട്ടർപട്ടികയിൽ നിന്ന് പേര് വെട്ടാൻ ബിജെപി ശ്രമമെന്ന് പരാതി

കാസർഗോഡ്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ വോട്ടർപട്ടികയിൽ നിന്നും പേര് നീക്കം ചെയ്യാൻ ബിജെപി അനധികൃത ശ്രമമെന്ന് പരാതി. വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പരാതി നൽകിയ വോട്ടർമാരുമായി എ.കെ.എം. അഷ്റഫ് എംഎൽഎ അദാലത്തിനെത്തി.

ഇന്ത്യൻ പൗരനല്ലെന്ന കാരണം പറഞ്ഞാണ് കയ്യാർ കണ്ണങ്കാടിയിലെ മുഹമ്മദിന്‍റെ (55) വോട്ട് തള്ളാൻ അപേക്ഷ നൽകിയത്. കയ്യാർ ചെറോളിയിലെ നബീസ (75), പട്‌ളയിലെ മൊഹ്‌സീന സുനൈഫ, കൊളത്തോടിയിലെ അസ്മ, കെ.കെ. നഗറിലെ സഫിയ, സുബൈദ, ചെറോളിയിലെ കദീജത്ത് കുബ്ര എന്നിവരുടെ വോട്ടുകളാണ് സ്ഥിരമായി താമസം മാറിയെന്ന കാരണം പറഞ്ഞ് തള്ളാൻ അപേക്ഷ നൽകിയത്.

മണ്ഡലത്തിൽ വർഷങ്ങളായി സ്ഥിരതാമസമാക്കിയ ആളുടെ പേരാണ് ഇന്ത്യൻ പൗരനല്ലെന്ന കാരണം ഉന്നയിച്ച് ഫോം ഏഴിൽ പരാതി നൽകി നീക്കം ചെയ്യാൻ ശ്രമം നടക്കുന്നത്.

ഇതേ ബൂത്തിലെ വോട്ടറായ ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് നോണ്ടയാണ് ഇവരുടെ വോട്ട് തള്ളാൻ അപേക്ഷ നൽകിയതെന്ന് എ.കെ.എം. അഷ്റഫ് എംഎൽഎ പറഞ്ഞു.

Latest News

Corehub Up