Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sanctioned

വിബി-ജി റാംജി പദ്ധതി; ആദ്യഗഡു അനുവദിച്ചു; കേരളത്തിന് 925.33 കോടി

ന്യൂഡൽഹി/ഭോപ്പാൽ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ‘വികസിത് ഭാരത്-ഗാരന്‍റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (വിബി-ജി റാംജി)’ പദ്ധതിയുടെ ആദ്യ ഗഡുവായി 25,863 കോടി രൂപ സംസ്ഥാനങ്ങൾക്കായി കേന്ദ്രസർക്കാർ അനുവദിച്ചു.

കേന്ദ്ര ഗ്രാമവികസന-കാർഷിക വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഭോപ്പാലിൽനിന്നു വീഡിയോ കോൺഫറൻസിലൂടെയാണ് ഫണ്ട് റിലീസ് ചെയ്തത്.

സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശിനാണ് ഏറ്റവും ഉയർന്ന തുക ലഭിച്ചത്; 3,210.76 കോടി രൂപ. ആന്ധ്രാപ്രദേശ് (2,545.5 കോടി), രാജസ്ഥാൻ (2,274.37 കോടി), തമിഴ്‌നാട് (2,176.84 കോടി) എന്നിവയാണ് ഉയർന്ന വിഹിതം കൈപ്പറ്റിയ മറ്റു സംസ്ഥാനങ്ങൾ.

കേരളത്തിന് 925.33 കോടി രൂപയുടെ താരതമ്യേന കുറഞ്ഞ വിഹിതമാണ് ആദ്യഘട്ടത്തിൽ ലഭിച്ചിരിക്കുന്നത്. കേന്ദ്രീകൃത ആസൂത്രണവും കടുത്ത സാങ്കേതിക നിബന്ധനകളും പദ്ധതിനടത്തിപ്പിൽ ചില ആശങ്കകൾ ഉയർത്തുന്നുണ്ടെങ്കിലും, മുന്പത്തെ തൊഴിലുറപ്പ് പദ്ധതിയായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽനിന്നും പുതിയ പദ്ധതിയേക്കുള്ള മാറ്റം വളരെ സുഗമമായാണു നടന്നതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

Kerala

ഈ മാസത്തെ ക്ഷേമ പെൻഷന് 1,050 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം തുടങ്ങും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.

62 ലക്ഷത്തോളം പേർക്കാണ് 2,000 രൂപവീതം പെൻഷൻ ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി നേരിട്ടു തുക കൈമാറും.

ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാതു ബോർഡുകൾ വഴി വിതരണം ചെയ്യും.

8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതു കൃത്യമായി ലഭിക്കാത്ത സാഹചര്യത്തിൽ കേന്ദ്ര വിഹിത ഇനത്തിലുള്ള 24.21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്.

ഈ വിഹിതം കേന്ദ്ര സർക്കാരിന്‍റെ പിഎഫ്എംഎസ് സംവിധാനം വഴി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു ക്രെഡിറ്റ് ചെയ്യും.

എന്നാൽ, ഇതും പലപ്പോഴും വൈകുന്ന സാഹചര്യം ഒഴിവാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സർക്കാർ ഇതുവരെ 49,433.83 കോടി രൂപയാണ് ക്ഷേമ പെൻഷൻ ഇനത്തിൽ വിതരണം ചെയ്തത്.

Latest News

Corehub Up