Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Schedule

ഏഷ്യൻ ഗെയിംസ്: ക്രിക്കറ്റ് സമയക്രമം പ്രഖ്യാപിച്ചു

അയ്ചി-നഗോയ: അയ്ചി-നഗോയയിൽ നടക്കുന്ന 2026ലെ ഏഷ്യൻ ഗെയിംസ് പുരുഷ-വനിതാ ക്രിക്കറ്റ് ടൂർണമെന്‍റുകളുടെ സമയക്രമം പ്രഖ്യാപിച്ചു. വനിതകളുടെ മത്സരം സെപ്റ്റംബർ 17 മുതൽ 22 വരെയും പുരുഷന്മാരു
ടെ ടൂർണമെന്‍റ് സെപ്റ്റംബർ 24 മുതൽ ഒക്ടോബർ ഒന്ന് വരെയും നടക്കും.

ഇന്ത്യയുടെ ഇരു ടീമുകൾക്കും സീഡിംഗ് ലഭിക്കും. ഇതോടെ ടീമുകൾ ക്വാർട്ടർ ഫൈനലിൽ നിന്നാകും മത്സരങ്ങൾ ആരംഭിക്കുക. ഇന്ത്യ രണ്ട് വിഭാഗങ്ങളിലും സ്വർണ മെഡൽ ജേതാക്കളാണ്.

NRI

യല്‍ദോ മോര്‍ തീത്തോസിന്‍റെ വിശുദ്ധ വാര ശുശ്രൂഷകള്‍ കലിഫോര്‍ണിയയില്‍

കലിഫോര്‍ണിയ: യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ വിശുദ്ധ വാര ശുശ്രൂഷകള്‍ കലിഫോര്‍ണിയയില്‍ നടക്കും. കലിഫോര്‍ണിയയിലെ സാക്രമെന്‍റോ സെന്‍റ് ബേസില്‍ സിറിയക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടക്കുന്ന ഓശാന പെരുന്നാളിന് അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മോര്‍ തീത്തോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കും.

സാന്‍ഫ്രാന്‍സിസ്‌കോ സെന്‍റ് മേരീസ് ദേവാലയത്തില്‍ വച്ച് കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും നടക്കുന്ന പെസഹ പെരുന്നാളിനും തിരുമേനി നേതൃത്വം നല്‍കും. കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും തിരുമേനി നേതൃത്വം നൽക്കും.

സാന്‍ഹോസെ സെന്‍റ് സ്റ്റീഫന്‍സ് പള്ളിയില്‍ നടക്കുന്ന ഈ വര്‍ഷത്തെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ക്കും ഉയര്‍പ്പ് പെരുന്നാളിനും തിരുമേനി നേതൃത്വം നല്‍കും.

 

Sports

ഐപിഎല്‍ 2026 മത്സരക്രമം പൂര്‍ണമായി

മുംബൈ: നാളെ ആരംഭിക്കുന്ന 2026 സീസണ്‍ ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റിന്‍റെ പൂര്‍ണ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു.

ഈ മാസം 11ന് ഏപ്രില്‍ 12വരെയുള്ള ആദ്യ 20 മത്സരങ്ങളുടെ ഫിക്‌സ്ചര്‍ പുറത്തുവിട്ടിരുന്നു. ഇന്നലെയാണ് സീസണിലെ ഫിക്‌സ്ചര്‍ ബിസിസിഐ പൂര്‍ത്തിയാക്കിയത്.

ശേഷിച്ച 50 മത്സരങ്ങളുടെ ഫിക്‌സ്ചര്‍ രണ്ടാം ഘട്ടത്തില്‍ ഇന്നലെ പുറത്തിറങ്ങി. 19-ാം സീസണ്‍ ഐപിഎല്ലില്‍ 12 വേദികളാണുള്ളത്.

മേയ് 24ന് ഉച്ചകഴിഞ്ഞ് 3.30ന് മുംബൈ ഇന്ത്യന്‍സ് x രാജസ്ഥാന്‍ റോയല്‍സ്, രാത്രി 7.30ന് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് x ഡല്‍ഹി ക്യാപ്പിറ്റല്‍സ് പോരാട്ടങ്ങളോടെ 2026 സീസണിലെ ലീഗ് റൗണ്ട് പൂര്‍ത്തിയാകും.

Kerala

അമൃത് ഭാരത് ട്രെയിനുകളുടെ സമയക്രമം നിശ്ചയിച്ച് റെയിൽവേ

പരവൂർ: കേരളത്തിന് അനുവദിച്ച മൂന്ന് അമൃത് ഭാരത് എക്സ്പ്രസുകളും പ്രതിവാര ട്രെയിനുകൾ ആയി ഓടും. ഇവയുടെ സമയക്രമം റെയിൽവേ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരത്ത് നാളെ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രേ മോദി ട്രെയിനുകളുടെ ഉദ്ഘാടനം നിർവഹിക്കും.

താംബരം - തിരുവനന്തപുരം ട്രെയിൻ ബുധനാഴ്ചകളിൽ വൈകുന്നേരം 5.30 ന് താംബരത്തുനിന്ന് പുറപ്പെട്ട് വ്യാഴം രാവിലെ എട്ടിന് തിരുവനന്തപുരം സെൻട്രലിൽ എത്തും. തിരികെയുള്ള സർവീസ് വ്യാഴം രാവിലെ 10.40ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് അന്നുതന്നെ രാത്രി 11.45ന് താംബരത്ത് എത്തും. നാഗർകോവിൽ, തിരുനെൽവേലി, മധുര വഴിയാണ് സർവീസ് നടത്തുക.

ഹൈദരാബാദ് - തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി ) അമൃത് ഭാരത് എക്സ്പ്രസ് ചൊവ്വാഴ്ചകളിൽ രാവിലെ 7.15ന് ഹൈദരാബാദിലെ ചർലപ്പള്ളിയിൽനിന്ന് പുറപ്പെട്ട് ബുധൻ ഉച്ചകഴിഞ്ഞ് 2.45ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്കട്രെയിൻ ബുധനാഴ്ചകളിൽ വൈകുന്നേരം 5.30ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് വ്യാഴം രാത്രി 11.30ന് ചർലപ്പള്ളിയിൽ എത്തും. കൊല്ലം, കോട്ടയം, തൃശൂർ, സേലം വഴിയാണ് സർവീസ്.

നാഗർകോവിൽ - മംഗളൂരു ജംഗ്ഷൻ അമൃത് ഭാരത് ട്രെയിൻ ചൊവ്വാഴ്ചകളിൽ രാവിലെ 11.30ന് നാഗർകോവിലിൽനിന്ന് പുറപ്പെട്ട് ബുധൻ പുലർച്ചെ അഞ്ചിന് മംഗളൂരുവിൽ എത്തും. തിരികെയുള്ള സർവീസ് ബുധൻ രാവിലെ എട്ടിന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട് അന്നുതന്നെ രാത്രി 10.05ന് നാഗർകോവിലിൽ എത്തും. തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ വഴിയാണ് സർവീസ് നടത്തുക.

Sports

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; മത്സരക്രമം അടുത്തയാഴ്ച പ്രസിദ്ധീകരിക്കാൻ തീരുമാനം

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്‍റെ ഇത്തവണത്തെ മത്സരക്രമം അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍, ഐഎസ്എല്‍ ഏകോപന സമിതി യോഗത്തിലാണ് തീരുമാനം.

ഐഎസ്എല്‍ നടത്തിപ്പിന് ക്ലബുകള്‍ ഒരു കോടി രൂപ പങ്കാളിത്ത ഫീ നല്‍കണമെന്നും എഐഎഫ്എഫ് അറിയിച്ചു. സംപ്രേഷണ, റഫറീയിംഗ് ചെലവുകള്‍ എഐഎഫ്എഫ് വഹിക്കും. രണ്ടോ മൂന്നോ വേദികളിലായി മത്സരങ്ങള്‍ സംഘടിപ്പിക്കാനാണ് ധാരണ.

ഫെബ്രുവരിയില്‍ ലീഗ് തുടങ്ങാനാണ് ആലോചന. എന്നാല്‍ പ്രധാന താരങ്ങളെല്ലാം ക്ലബ് വിടുന്നതില്‍ ആരാധകര്‍ നിരാശരാണ്. ടെണ്ടര്‍ വിളിച്ചെങ്കിലും പുതിയ സ്പോണ്‍സറെ കിട്ടാത്തതിനാല്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും ക്ലബുകളും ചേര്‍ന്നാണ് ഈ സീസണില്‍ ലീഗ് നടത്തുക.

ലീഗിനെ സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടെ 13 ക്ലബ്ബുകളും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് വീണ്ടും കത്ത് നല്‍കിയെങ്കിലും ഫെഡറേഷന്‍റെ ഭാഗത്തു നിന്ന് അനുകൂല മറുപടിയല്ല ലഭിച്ചത്.

ഐഎസ്എല്‍ നടത്താന്‍ ക്ലബ്ബുകള്‍ തന്നെ പണം കണ്ടെത്തണമെന്ന സൂചനയാണ് കായികമന്ത്രാലയവും നല്‍കിയിരുന്നത്. ഇതിനെ തുടര്‍ന്നാണ് പുതിയ രീതിയില്‍ ഐഎസ്എല്‍ നടത്താന്‍ തീരുമാനമായത്.

Sports

2026 ടി20 ലോകകപ്പ്: ഇന്ത്യയുടെ ആദ്യ മത്സരം യുഎസിനെതിരെ; ഇന്ത്യ-പാക് പോരാട്ടം ഫെബ്രുവരി 15ന്

മുംബൈ:അടുത്തവര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന്‍റെ മത്സരക്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുംബൈയിൽ നടന്ന ചടങ്ങിലാണ് മത്സരക്രമം പ്രഖ്യാപിച്ചത്.

ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ടുവരെയായിരിക്കും ലോകകപ്പ് നടക്കുക. ഫെബ്രുവരി ഏഴിന് കൊളംബോയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ നെതർലൻഡ്സിനെ നേരിടും.

അന്ന് തന്നെ മുംബൈയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ അമേരിക്കയെ നേരിടും. ഫെബ്രുവരി 12ന് ഡല്‍ഹിയില്‍ നമീബിയയ്ക്കെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.

ഫെബ്രുവരി 15ന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. ഇന്ത്യയില്‍ കളിക്കില്ലെന്ന പാക് നിലപാടിനെ തുടര്‍ന്ന് പാകിസ്ഥാന്‍റെ മത്സരങ്ങളെല്ലാം കൊളംബോയിലും കാന്‍ഡിയിലുമായിരിക്കും നടക്കുക.

ഫെബ്രുവരി 18ന് നെതർലൻഡ്സിനെതിരെ അഹമ്മദാബാദിലാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം. 2024ലെ ടി20 ലോകകപ്പ് മാതൃകയില്‍ അഞ്ച് ടീമുകളെ നാലു ഗ്രൂപ്പുകളായിട്ടാണ് ടൂര്‍ണമെന്‍റ്. ഓരോ ഗ്രൂപ്പിലും മൂന്നിലെത്തുന്ന രണ്ട് ടീമുകള്‍ സൂപ്പര്‍ എട്ടിലേക്ക് മുന്നിലേറും.

മാർച്ച് എട്ടിന് അഹമ്മദാബാദിലാണ് ഫൈനൽ. എന്നാൽ പാക്കിസ്ഥാൻ ഫൈനലിലെത്തിയാൽ കൊളംബോ ആയിരിക്കും വേദി.

 

Latest News

Corehub Up