ന്യൂഡൽഹി: സംഭാവനക്കൊള്ളയുടെ പശ്ചാത്തലത്തിൽ ശ്രീ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടണമെന്ന് കോൺഗ്രസ്. അന്വേഷണം സുപ്രീംകോടതിയുടെ മേൽനോട്ടത്തിലാക്കണം.
ക്ഷേത്ര നിർമാണത്തിന്റെ മുഴുവൻ ഖ്യാതിയും സ്വന്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി കൊള്ളയെക്കുറിച്ച് മൗനം വെടിയണമെന്നും കോൺഗ്രസ് നേതാവ് രാഗിണി നായക് ആവശ്യപ്പെട്ടു.
ട്രസ്റ്റ് രൂപീകരണത്തിനു മുന്പ് സംഭാവനയായി 1400 കോടിയോളം രൂപ പിരിച്ചെടുത്തിട്ടുണ്ട്. ഈ തുക ദുരുപയോഗം ചെയ്തതിലൂടെ ജനവിശ്വാസത്തെ ട്രസ്റ്റ് നേതൃത്വം ചതിക്കുകയായിരുന്നുവെന്നും രാഗിണി നായക് ആരോപിച്ചു.