Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stones

ഉത്തർ‌പ്രദേശ് ഗവർണർ യാത്ര ചെയ്തിരുന്ന വന്ദേഭാരതിന് നേരെ കല്ലേറ്; ഒരാൾ കസ്റ്റഡിയിൽ

സൂറത്ത്: ഗുജറാത്തിൽ മുംബൈ–അഹമ്മദാബാദ് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാളെ റെയിൽവേ സംരക്ഷണ സേന കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകുന്നരം സൂറത്തിന് സമീപമാണ് സംഭവം നടന്നത്. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു കല്ലേറ്.

ഡാമൻ ഭരണകൂടം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത ശേഷം വാപി സ്റ്റേഷനിൽ നിന്നാണ് ഗവർണർ ആനന്ദിബെൻ പട്ടേൽ വന്ദേഭാരതിൽ കയറിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

സൂറത്ത് ജില്ലയിലെ ഉത്രാൻ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്ന് പശ്ചിമ റെയിൽവേ വഡോദര ഡിവിഷൻ സൂപ്രണ്ടിംഗ് പോലീസ് ഓഫീസർ അഭയ് സോണി പറഞ്ഞു. കസ്റ്റഡിയിലെടുത്തയാളുടെ ബാഗിൽ നിന്ന് കല്ലുകൾ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.

ചോദ്യം ചെയ്യലിൽ നായയ്ക്ക് നേരെയാണ് കല്ലെറിഞ്ഞതെന്നാണ് ഇയാൾ ആർപിഎഫിനോട് പറഞ്ഞത്. ‌‌അതിന് മുന്പ് കടന്നുപോയ ചരക്ക് ട്രെയിനിന് നേരെയും ഇയാൾ കല്ലെറിഞ്ഞതായി സോണി വ്യക്തമാക്കി.

ഇയാൾക്ക് നേരിയ മാനസികാസ്വാസ്ഥ്യമുണ്ടെന്ന് തോന്നുന്നതായും സംഭവത്തിന് പിന്നിൽ ആസൂത്രിതമായ ആക്രമണമോ ഗൂഢാലോചനയോ നടത്തിയതിന്‍റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ആർപിഎഫ് അറിയിച്ചു.

കല്ലേറിൽ വന്ദേഭാരതിലെ ഒരു കോച്ചിന്‍റെ ഗ്ലാസിൽ ചെറിയ പോറൽ മാത്രമാണ് ഉണ്ടായത്. ഗവർണർ യാത്ര ചെയ്തിരുന്ന കോച്ചിലല്ല കല്ല് പതിച്ചതെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഉത്രാൻ പോലീസും റെയിൽവേ അധികൃതരും തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

 

Kerala

പ്രണയ ബന്ധം തകർന്നതിൽ നിരാശ, വന്ദേഭാരതിന് കല്ലെറിഞ്ഞ കൗമാരക്കാരൻ അറസ്റ്റിൽ

കൊച്ചി: വന്ദേഭാരത് എക്സിപ്രസ് ട്രെയിനിനു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ 18 കാരൻ അറസ്റ്റിൽ. പ്രണയബന്ധം തകർന്നതിന്‍റെ നിരാശയിലാണ് ട്രെയിനിനു കല്ലെറിഞ്ഞതെന്നാണ് പ്രതിയുടെ മൊഴി.

മാർച്ച് ഏഴിന് രാത്രി 7.10 ഓടെയാണ് ആലുവയ്ക്കും അങ്കമാലിക്കുമിടെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരത് കടന്നു പോകുമ്പോഴാണ് കല്ലേറുണ്ടായത്. സി 9 കോച്ചിന്‍റെ ജനാലയുടെ ലാമിനേറ്റഡ് ചില്ലിന് നേരിയ പോറലുണ്ടായിട്ടുണ്ട്.

കാമുകിയുമായി വേർപിരിഞ്ഞ ദുഃഖത്തിൽ ട്രാക്കിനു സമീപം ഇരിക്കുമ്പോഴാണ് ട്രെയിൻ വരുന്നത് കണ്ടത്. മൂന്നു തവണ കല്ലെറിഞ്ഞു. ഒരെണ്ണമാണ് കൊണ്ടത്. സിസിടിവി ദൃശ്യങ്ങൾ വന്ദേഭാരതിന്‍റെ കോച്ചിനു പുറത്തുള്ള കാമറയിൽനിന്നു കിട്ടിയെങ്കിലും കല്ലെറിയുന്ന ആളെ വ്യക്തമായിരുന്നില്ല.

ദിവസങ്ങളോളം നീണ്ട അന്വേഷണത്തിൽ സ്ഥിരമായി ട്രാക്കിനു സമീപം വരാറുള്ളവരുടെ പട്ടിക തയാറാക്കി നടത്തിയ അന്വേഷണത്തിലാണ് 18കാരൻ കുടുങ്ങിയത്. രണ്ടാഴ്ച നീണ്ട തെരച്ചിലിനൊടുവിലാണ് ആലുവ അകപ്പറമ്പ് ഭാഗത്തുനിന്നു പ്രതിയെ ആർപിഎഫ് കസ്റ്റഡിയിൽ എടുക്കുന്നത്.

Kerala

പന്തീരാങ്കാവ് ബൈപ്പാസിൽ വാഹനങ്ങൾക്ക് നേരെ കല്ലേറ്; കാറുകൾക്കും ലോറിക്കും കേടുപാട്

കോഴിക്കോട്: പന്തീരാങ്കാവ് ബൈപ്പാസിൽ വാഹനങ്ങൾക്ക് നേരെ കല്ലേറ്. രണ്ട് കാറുകൾക്കും ലോറിക്കും നേരെയാണ് ആക്രമണമുണ്ടായത്.

പുലർച്ചെ നാലരയോടെ രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനങ്ങൾക്ക് നേരെ മെട്രോ ആശുപത്രിക്ക് സമീപത്തുവച്ചാണ് കല്ലേറുണ്ടായത്. ആക്രമണത്തിൽ ലോറിയുടെ ചില്ല് തകർന്നു. കാറുകൾക്കും കേടുപാടുണ്ട്. ആർക്കും പരിക്കില്ല.

യാത്രക്കാർ ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരാണെന്നാണ് പ്രാഥമിക നിഗമനം. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

SUNDAY DEEPIKA

ഏതു കാലത്തിന്‍റേതാവാം ആ ശേഷിപ്പുകൾ!

അരുണാചല്‍ പ്രദേശിന്‍റെ ഹൃദയഭാഗത്ത്, മഞ്ഞുമൂടിയ മലനിരകളുടെയും പച്ചവിരിച്ച നെല്‍വയലുകളുടെയും ഇടയിലുള്ള സുന്ദരഭൂമിയാണ് സിറോ താഴ്‌വര. അപതാനി ഗോത്ര സംസ്കാരത്തിനും പ്രകൃതിസൗന്ദര്യത്തിനും പേരുകേട്ട ഈ താഴ്‌വര, അതിനൊപ്പംതന്നെ ചില ദുരൂഹതകളും പേറുന്നു.

താഴ്‌വരയുടെ പല ഭാഗങ്ങളില്‍നിന്നായി കണ്ടെടുത്ത അജ്ഞാത അസ്ഥികൂടങ്ങളാണ് ഈ പ്രദേശത്തിന് കുപ്രസിദ്ധി പകരുന്നത്. കഴിഞ്ഞ ഏതാനും ദശകങ്ങളിലായി, സിറോ താഴ്‌വരയോടുചേര്‍ന്ന വനപ്രദേശങ്ങളിലും കുന്നിന്‍ ചെരിവുകളിലും ആരുടേതെന്നറിയാത്ത നിരവധി മനുഷ്യ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

കര്‍ഷകര്‍ കൃഷിയിടങ്ങള്‍ തയാറാക്കുന്നതിനിടയിലോ, വനത്തിലേക്ക് വഴിവെട്ടുന്നതിനിടയിലോ പലപ്പോഴും ചെന്നെത്തുക അസ്ഥികൂടങ്ങളിലേക്കാവും. വളരെ വ്യത്യസ്തമായ സംസ്കാരവും ആചാരങ്ങളും പേറുന്നവരാണ് അപതാനി ഗോത്ര നിവാസികള്‍. പഴയകാലത്ത് ഈ ഗോത്രങ്ങള്‍ക്കിടയില്‍ മൃഗബലി നിലനിന്നിരുന്നു. ബലിനല്‍കിയ മൃഗങ്ങളുടെ തലയോട്ടികളും എല്ലുകളും വീടുകളുടെ മുന്നിലും മറ്റും പ്രദര്‍ശിപ്പിക്കാറുണ്ട്. ഇത് കാണുന്നവര്‍ക്ക് ഭയാനകമായി തോന്നാമെങ്കിലും അവര്‍ക്കത് തങ്ങളുടെ ഐശ്വര്യത്തിന്‍റെയും ധീരതയുടെയും അടയാളമാണ്.

അസ്ഥികൂടങ്ങളുമായി ബന്ധപ്പെട്ട് പല കഥകളും ഇവിടെ പ്രചരിക്കുന്നുമുണ്ട്. കഥകള്‍ പ്രധാനമായും ഇവരുടെ പുരാതനമായ ശ്മശാന രീതികളുമായും ഗോത്രയുദ്ധങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.
അപതാനി ഗോത്രത്തിന്‍റെ പുരാതന ചരിത്രത്തെക്കുറിച്ച് ആധികാരിക രേഖകള്‍ അധികമൊന്നും ലഭ്യമല്ലെങ്കിലും ഇവര്‍ തലമുറകളിലേക്ക് പകര്‍ന്നുനല്‍കിയ വാമൊഴികളില്‍ പഴയകാലങ്ങളില്‍ നടന്ന ഗോത്രസംഘര്‍ഷങ്ങളുടെയും അതിര്‍ത്തി യുദ്ധങ്ങളുടെയും ഏകദേശചിത്രം ലഭിക്കും.

ഈ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ അവശിഷ്ടങ്ങളാകാം ഇന്നും മണ്ണിനടിയില്‍ കിടക്കുന്നതെന്ന വിശ്വാസമാണ് ശക്തം. പുറംപ്രദേശങ്ങളില്‍നിന്ന് എത്തിയ അജ്ഞാത യാത്രക്കാരുടെയോ യോദ്ധാക്കളുടെയോ അസ്ഥികളാകാം ഇവയെന്നും ചില കഥകളുണ്ട്.

ഇതുവരെ കണ്ടെത്തിയ അസ്ഥികൂടങ്ങളില്‍ സമഗ്രമായ പുരാവസ്തു ഫോറന്‍സിക് പഠനങ്ങള്‍ നടന്നിട്ടില്ലെന്നതാണ് വാസ്തവം. അസ്ഥികളുടെ പ്രായം, മരണകാരണങ്ങള്‍, ഒരേ കാലഘട്ടത്തിലേതാണോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ രേഖകളില്ല. അതിനാല്‍തന്നെ, ഗോത്രചരിത്രവും ഊഹങ്ങളും തമ്മില്‍ കുടുങ്ങിയ നിലയിലാണ് സിറോ താഴ്‌വരയിലെ അസ്ഥികൂടങ്ങളുടെ കഥ.

നാട്ടുകാര്‍ക്കിടയില്‍ ഈ അസ്ഥികൂടങ്ങള്‍ കണ്ട സ്ഥലങ്ങളെക്കുറിച്ച് ചില ഭീതിജനകമായ കഥകളും നിലനില്‍ക്കുന്നുണ്ട്. സന്ധ്യയോടെ മൂടല്‍മഞ്ഞ് താഴ്‌വരയെ പൊതിയുമ്പോള്‍, അന്തരീക്ഷം പെട്ടെന്നു മാറുന്നുവെന്നും കാടിനോടുചേര്‍ന്ന പാതകളിലൂടെ നടക്കുമ്പോള്‍ വന്യമായ ഒരു നിശബ്ദത അനുഭവപ്പെടുന്നതായും പല യാത്രക്കാരും പറയുന്നു.

ചിലര്‍ക്ക് അകാരണമായ അസ്വസ്ഥത തോന്നും. അവിടം വിട്ടുപോകണമെന്ന തോന്നല്‍ ഉണ്ടാകാറുണ്ടെന്നും പറയപ്പെടുന്നു. എന്നാല്‍ അപതാനി സംസ്കാരത്തില്‍ മരിച്ചവരോടുള്ള ആദരവ് ശക്തമായതിനാല്‍ ഈ അവശിഷ്ടങ്ങളെക്കുറിച്ച് അമിതഭീതി ജനിപ്പിക്കുന്ന കഥകള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനാണ് അവര്‍ എപ്പോഴും താല്പര്യം കാട്ടാറുള്ളത്.

യുനെസ്കോ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട സിറോ താഴ്‌വര, ഇന്ന് വിനോദസഞ്ചാരികളുടെ ഒരു ഇഷ്ട ഇടമായി വികാസം പ്രാപിക്കുമ്പോഴും ഈ അസ്ഥികൂടങ്ങളുടെ കഥ ഇന്നും ഒരു പ്രഹേളികയായി തുടരുകയാണ്. ഇത് ഒരു പുരാതന ഗോത്രസംഘര്‍ഷത്തിന്‍റെ അടയാളമാണോ അതോ മണ്‍മറഞ്ഞുപോയ ഒരു പുരാതന സംസ്കാരത്തിന്‍റെ അവശേഷിപ്പോ എന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല.

Latest News

Corehub Up