Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thiruvonam

തിരുവോണനാളിൽ വീട്ടിൽ മോഷണം; മൊബൈല്‍ കവര്‍ന്നു, ഇലക്ട്രോണിക് ഉപകരണങ്ങള്‍ നശിപ്പിച്ചു

കൊച്ചി: താമസക്കാര്‍ പുറത്തുപോയ സമയത്ത് വാടക വീട്ടില്‍ നിന്നും മൊബൈല്‍ ഫോണ്‍ കവര്‍ന്നതായും ഇലക്ട്രോണിക് ഉപകരണങ്ങള്‍ നശിപ്പിച്ചതായും പരാതി. ഫ്രിഡ്ജ്, ടിവി, തയ്യല്‍ മെഷീന്‍ എന്നിവയ്ക്കാണ് കേടുപാട് വരുത്തിയത്.

ഞാറക്കല്‍ അപ്പങ്ങാട് സുകേഷിന്‍റെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന എളങ്കുന്നപ്പുഴ പുത്തന്‍പുരക്കല്‍ വിഷ്ണുവാണ് പരാതി നല്‍കിയിരിക്കുന്നത്. തിരുവോണ നാളില്‍ വൈകുന്നേരം ആയിരുന്നു സംഭവം.

10,000 രൂപയുടെ നഷ്ടം സംഭവിച്ചതായി വിഷ്ണു ഞാറക്കല്‍ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

NRI

കുമ്പിൾ ക്രിയേഷൻസിന്‍റെ തിരുവോണ സമ്മാനം; ശ്രാവണപുലരി സംഗീത ആൽബം പ്രകാശനം ചെയ്തു

ബെർലിൻ: മലയാളിയുടെ ദേശീയ ഉത്സവമായ തിരുവോണത്തെ മലയാളക്കരയ്ക്കും സ്വദേശത്തായാലും വിദേശത്തായാലും ഒരു മലയാളിക്കും വിസ്മരിക്കാനാവില്ലെന്ന തിരിച്ചറിവിൽ ഇക്കൊല്ലത്തെ ഓണാഘോഷങ്ങൾക്ക് ഉത്സവപ്രതീതി നൽകാൻ പ്രമുഖ മാധ്യമപ്രവർത്തകനും ഗാനരചയിതാവുമായ ജോസ് കുമ്പിളുവേലിലിന്‍റെ വരികളിൽ ഒരുക്കിയ പുതിയ ഓണപ്പാട്ട് റിലീസ് ചെയ്തു.

പ്രവാസി മലയാളി മനസിന് നാടൻ ഉത്സവ തനിമയും സംഗീത മധുരവും പകർന്നു നൽകുന്ന ശ്രാവണപുലരി പുതിയ തിരുവോണ സംഗീത ആൽബം കുമ്പിൾ ക്രിയേഷൻസിന്‍റെ ബാനറിലാണ് ശ്രോതാക്കൾക്കായി സമർപ്പിച്ചത്.

എൻആർഡബ്ല്യു സംസ്ഥാനത്തെ നമസ്തേ ജർമനി മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ജർമനിയിലെ എന്നെപ്പെറ്റാൽ സ്റ്റാറ്റ് ഹാളിൽ സംഘടിപ്പിച്ച പൂക്കി ഓണം - ഗ്രാൻഡ് ഓണം സെലിബ്രേഷൻസ് വേദിയിൽ വച്ചായിരുന്നു ഗാനത്തിന്‍റെ ഔദ്യോഗിക പ്രകാശന കർമം.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ 80-ാം വാർഷിക ദിനമായ ശനിയാഴ്ച നടന്ന വർണാഭമായ ചടങ്ങിൽ ജർമൻ പാർലമെന്‍റ് അംഗം റ്റിജെൻ അറ്റയെഗ്ളു, ഫാ. തോമസ് ചാലിൽ സിഎംഐ, ഫാ. ടോം കൂട്ടൂങ്കൽ എംസിബിഎസ്, ജോളി തടത്തിൽ (ഈസ്റ്റ് വെസ്റ്റ് ഫുഡ് സിഇഒ), മേഴ്സി തടത്തിൽ എന്നിവർ ചേർന്നാണ് ആൽബം പ്രകാശനം ചെയ്തത്.

ചടങ്ങിൽ ലിയ ചെറിയാൻ, നിധിൻ ഐപ്പ് എന്നിവർ അവതാരകരായിരുന്നു. ജോസ് കുമ്പിളുവേലിൽ നന്ദി രേഖപ്പെടുത്തി.

ശ്രാവണപുലരി: അണിയറ പ്രവർത്തകർ, രചന: പ്രമുഖ മാധ്യമപ്രവർത്തകനും ഗാനരചയിതാവുമായ ജോസ് കുമ്പിളുവേലിൽ, സംഗീതവും ആൽബം സംവിധാനവും: സംഗീത സംവിധായകൻ ഷാന്‍റി ആന്‍റണി അങ്കമാലി, ആലാപനം: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ചിത്ര അരുൺ, കോറസ്: ഡയാസിനി, ട്രീസ, എറിൻ, ഓർക്കസ്ട്രേഷൻ: ജോബി പ്രിമോസ്,

പുല്ലാങ്കുഴൽ: ജോസഫ് മാടശേരി, സൗണ്ട് ഡിസൈനിംഗ്: ഷിയാസ് മേനോലിൽ (റിക്കാർഡിംഗ്: മെട്രോ സ്റ്റുഡിയോ, കൊച്ചി), കാമറ & എഡിറ്റിംഗ്: നിഖിൽ അഗസ്റ്റിൻ (കാമറ), റോബിൻ ജോസ് (എഡിറ്റ്), ജെൻസ് കുമ്പിളുവേലിൽ (അഡീഷണൽ എഡിറ്റിംഗ് & വിഷ്വൽസ്), നിർമാണം: കുമ്പിൾ ക്രിയേഷൻസിന്‍റെ ബാനറിൽ ഷീന കുമ്പിളുവേലിൽ, ജെൻസ് കുമ്പിളുവേലിൽ, ജോയൽ കുമ്പിളുവേലിൽ, മാധ്യമ പങ്കാളിത്തം (സഹകരണം): പ്രവാസി ഓൺലൈൻ.

Kerala

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണ ദിവസം പ്രതിഷേധത്തിനൊരുങ്ങി യുഡിഎഫ് എംപിമാര്‍

പാലക്കാട്: പാലക്കാട് ഡിവിഷനില്‍ നിന്നും മംഗലാപുരം റെയില്‍വെസ്റ്റേഷന്‍ ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ മൈസുരൂ ഡിവിഷനിലേക്ക് മാറ്റുന്നതിൽ പ്രതിഷേധത്തിനൊരുങ്ങി യുഡിഎഫ് എംപിമാര്‍. തിരുവോണ ദിനത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുക.

തിരുവോണ ദിവസം പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഓഫീസിനു മുന്നിലാണ് പ്രതിഷേധം. എംപിമാരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. വിഷയത്തില്‍ പ്രതിഷേധം അറിയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് പാലക്കാട് എം പി വി.കെ. ശ്രീകണ്ഠന്‍ കത്തയച്ചിട്ടുണ്ട്.

തിരുവോണ ദിവസം രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പ്രതിഷേധം. യുഡിഎഫിലെ മുഴുവന്‍ എംപിമാരും സത്യാഗ്രഹ സമരത്തിന് എത്തും. കേന്ദ്രസര്‍ക്കാരിന്‍റെ തുടര്‍ച്ചയായ അവഗണന അംഗീകരിക്കില്ലെന്ന് എംപിമാര്‍ യോഗത്തില്‍ വ്യക്തമാക്കി.

District News

വൈശാഖ മഹോത്സവം: തിരുവോണം ആരാധന നടത്തി

കൊട്ടിയൂർ: വൈശാഖോത്സവത്തിലെ ആദ്യത്തെ ആരാധന പൂജയായ തിരുവോണം ആരാധന പൂജ കൊട്ടിയൂർ പെരുമാൾക്ക് സമർപ്പിച്ചു. തിരുവോണം ആരാധനയോടനുബന്ധിച്ച് പൊന്നിൻ ശീവേലി നടന്നു. ഭണ്ഡാരങ്ങൾ ശീവേലിക്ക് അകമ്പടിയായി ഉണ്ടായിരുന്നു. ആരാധനാ സദ്യയും നടത്തി.

തിരുവോണം ആരാധനാദിവസം മുതലാണ് ശീവേലിക്ക് വിശേഷവാദ്യങ്ങൾ ആരംഭിക്കുക. സന്ധ്യയ്ക്ക് നടക്കുന്ന ആരാധനാപൂജയിൽ പഞ്ചഗവ്യം സ്വയംഭൂവിൽ അഭിഷേകം ചെയ്തു. തിരുവോണം നാൾ മുതൽ മത്തവിലാസം കൂത്ത് പൂർണരൂപത്തിൽ ആരംഭിക്കും. രണ്ടാമത്തെ ആരാധനയായ അഷ്‌ടമി ആരാധന പൂജ തിങ്കളാഴ്ച നടക്കും.

എണ്ണ, ഇളനീർ സംഘം പുറപ്പെട്ടു

കൂത്തുപറമ്പ്: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്‍റെ ഭാഗമായി എണ്ണ, ഇളനീർ സംഘം പുറപ്പെട്ടു.എരുവട്ടിത്തണ്ടയാൻ തട്ടാലിയത്ത് രഞ്ജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് എരുവട്ടിക്കാവ് വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ നിന്നും ഇന്നലെ രാവിലെ കൊട്ടിയൂർ സന്നിധിയിലേക്കു പുറപ്പെട്ടത്.

വീരഭദ്ര കോലധാരിയുടെ അകമ്പടിയോടെയാണു സംഘത്തിന്‍റെ യാത്ര. ദക്ഷിണ സ്വീകരിച്ച് പരസ്പരം വെറ്റില വച്ച് അനുഗ്രഹം തേടിയ ശേഷമാണു സംഘം യാത്ര തിരിച്ചത്. ചെമ്പു കുടത്തിൽ എണ്ണയും തൃക്കൈക്കുടയും ചൂരൽ മുദ്രയും ഇളനീർ കാവുകളുമായി വീരഭദ്ര കോലധാരിയുടെ അകമ്പടിയോടെയാണു സംഘത്തിന്‍റെ യാത്ര. വള്ള്യായി അഞ്ഞൂറ്റാൻ സ്ഥാനികൻ ദിലീപ് കുമാറാണ് വീരഭദ്ര കോലധാരി.

കോട്ടയം ബാക്ക പദ്മനാഭൻ, ബൈജേഷ് എന്നിവർ കുറുങ്കുഴലുമായും മുന്നൂറ്റാൻ സ്ഥാനികൻ സഹജൻ, സുരേഷ് എന്നിവർ പാണിയുമായും സംഘത്തിനൊപ്പമുണ്ട്. ഇളനീർ വെപ്പ് നടക്കുന്ന നാളെ രാത്രി സംഘം കൊട്ടിയൂരിലെത്തും. ഏറ്റവും ഒടുവിലാണു സംഘം ഇളനീർക്കാവുകൾ സമർപ്പിക്കുക.

ഇളനീർ വെപ്പ് ചടങ്ങ് ആരംഭിച്ച് അവസാനിക്കുന്നതുവരെ വീരഭദ്ര കോലധാരി കിഴക്കേ നടയിൽ ഒറ്റക്കാലിൽ നിന്ന് ഇളനീർ കാവുകൾ സമർപ്പിച്ച് മടങ്ങുന്നവർക്ക് ചൂരൽ മുദ്ര കൊണ്ട് അനുഗ്രഹം നൽകും. തിങ്കളാഴ്ചയാണ് ഇളനീരാട്ടം.

Kerala

തിരുവോണം ബംപർ; ഭാഗ്യശാലിയെ ഇന്നറിയാം

തിരുവനന്തപുരം: തിരുവോണം ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടത്തും. ഉച്ചയ്ക്ക് ഒന്നിന് ഗോർഖി ഭവനിൽ മന്ത്രി കെ.എൻ. ബാലഗോപാൽ നറുക്കെടുക്കും. അതോടൊപ്പം പൂജാ ബംപര്‍ ഭാഗ്യക്കുറി ടിക്കറ്റിന്‍റെ പ്രകാശനവും നടത്തും.

കഴിഞ്ഞ 27ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിരുവോണം ബംപര്‍ നറുക്കെടുപ്പ് അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ടും ഏജന്‍റുമാരുടെയും വിൽപ്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ച് ഈ മാസം നാലിലേക്ക് മാറ്റുകയായിരുന്നു. 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്.

പാലക്കാടാണ് ഏറ്റവും കൂടുതല്‍ വിൽപ്പന നടന്നത്. 14,07,100 ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനം തൃശൂര്‍ ജില്ലയ്ക്കാണ്, 9,37,400 ടിക്കറ്റുകള്‍. മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകള്‍ ഏജന്‍സികള്‍ വഴി വിൽപ്പന നടന്നു.

25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചു ലക്ഷം വീതം 10 പരമ്പരകള്‍ക്കും ലഭിക്കും.

അഞ്ചാം സമ്മാനമായി 10 പരമ്പരകള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ലഭിക്കും. ഒപ്പം 5,000 മുതല്‍ 500 രൂപ വരെയുള്ള സമ്മാനവുമുണ്ട്.

Kerala

"ഈ ഓണം നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തട്ടെ': ഓണാശംസകൾ നേർന്ന് എം.കെ. സ്റ്റാലിൻ

ചെന്നൈ: മലയാളികൾക്ക്‌ ഓണാശംസകൾ നേർന്ന്‌ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഓണം നമ്മുടെ ദ്രാവിഡ പാരമ്പര്യത്തെ ഓർമിപ്പിക്കുന്ന ഉത്സവമാണെന്നും ഇത് നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തട്ടെയെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു.

<b>എം.കെ. സ്റ്റാലിന്‍റെ ഓണാശംസയുടെ പൂർണരൂപം</b>

എന്‍റെ പ്രിയപ്പെട്ട മലയാളി സഹോദരങ്ങൾക്ക് ഹൃദയം നിറഞ്ഞ ഓണശംസകൾ! ഓണം നമ്മുടെ ദ്രാവിഡ പാരമ്പര്യത്തെ ഓർമ്മിപ്പിക്കുന്ന ഉത്സവമാണ്. നമ്മുടെ ചരിത്രവും പോരാട്ടങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ തന്നെ നീതിയും സാഹോദര്യവും ഉയർത്തിപ്പിടിക്കാനുള്ള അഭിനിവേശമാണ് നമ്മുടെ ആഘോഷങ്ങളിൽ പ്രതിധ്വനിക്കുന്നത്.

ഓണം പൂക്കളങ്ങളും സദ്യയും ആഘോഷങ്ങളും മാത്രമല്ല, എല്ലാവരും ഒന്നുപോലെ ജീവിച്ചിരുന്ന, സ്വാഭിമാനം എല്ലാവർക്കും തുല്യമാണെന്ന് വിശ്വസിച്ചിരുന്ന ഒരു കാലത്തിന്‍റെ വീണ്ടെടുക്കൽ കൂടിയാണ്.

ഒരു നാടിന്‍റെ സമൃദ്ധി എല്ലാവരോടും കൂടെ തുല്യമായി പങ്കിടുമ്പോൾ മാത്രമാണ് അർഥവത്താകുന്നത് എന്ന ഓർമപ്പെടുത്തലുമാണ്. ഈ ഓണം നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തട്ടെ, എല്ലാ കുടുംബങ്ങളും സന്തോഷത്താൽ നിറയട്ടെ, ഒരുമിച്ച് തുല്യവും നീതിയുക്തവും മാന്യവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ നമ്മെ പ്രചോദിപ്പിക്കട്ടെ!

Kerala

പൂവിളി പൂവിളി പൊന്നോണമായി! പൂക്കളമിട്ട്, സദ്യയൊരുക്കി മലയാളികൾ; നാടെങ്ങും ആഘോഷം

കോട്ടയം: ഇന്ന് കാത്തുകാത്തിരുന്ന തിരുവോണം. കള്ളവും ചതിയും ഇല്ലാത്ത, ഐശ്വര്യവും സമൃദ്ധിയും കൊണ്ട് സമ്പന്നമായ ഭൂതകാലത്തിലേക്കുള്ള മലയാളിയുടെ ഗൃഹാതുരമായ യാത്ര കൂടിയാണ് ഈ ഉത്സവം.

അത്തം തുടങ്ങിയുള്ള 10 ദിവസങ്ങളിലും ഓണം ആഘോഷമാക്കാനുള്ള ഓട്ടത്തിലായിരുന്നു എല്ലാവരും. പൂവിളികളുടെ അലയൊലി കുറഞ്ഞെങ്കിലും ഓണത്തിന്‍റെ പകിട്ട് ഇത്തവണയും ഒട്ടും കുറഞ്ഞിട്ടില്ല. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും പച്ചക്കറി, പലവ്യഞ്ജനക്കടകളിലും തെരുവു കച്ചവട സ്ഥാപനങ്ങളിലുമെല്ലാം ആവേശത്തിന്‍റെ തിരക്കായിരുന്നു ഉത്രാടദിനം രാത്രി വരെ.

ഓണക്കോടിയുടുത്ത് പൂക്കളമൊരുക്കി രുചിഭേദങ്ങളുടെ കലവറ തീർക്കുന്ന സദ്യ തൂശനിലയിൽ ഉണ്ട് തിരുവോണനാൾ അവിസ്മരണീയമാക്കുകയാണ് മലയാളികൾ. സദ്യയ്ക്കു ശേഷം തലമുറകൾ കൈമാറിവന്ന ഓണക്കളികളും ആഘോഷത്തിന് നിറം പകരുന്നു.

തിരുവോണം പ്രമാണിച്ച് ഗുരുവായൂരിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ശബരിമലയിലും പ്രത്യേക ചടങ്ങുകൾ നടക്കും. ആറന്മുള ക്ഷേത്രത്തിൽ തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി തിരുവോണതോണി എത്തി. വ്യാഴാഴ്ച വൈകുന്നേരം കാട്ടൂർ ക്ഷേത്രത്തിൽ നിന്നാണ് മങ്ങാട്ട് ഭട്ടതിരി തോണിയിൽ പുറപ്പെട്ടത്.

Latest News

Corehub Up