Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thrikkakara

'ഓടാന്‍ ശ്രമിച്ചെങ്കിലും പിടിച്ചുവലിച്ച് അടിച്ചു വീഴ്ത്തി': തൃക്കാക്കരയിലെ ക്രൂരമര്‍ദനത്തെ കുറിച്ച് പരിക്കേറ്റ ഷാഫിയുടെ പിതാവ്

കൊച്ചി: തൃക്കാക്കരയില്‍ മകനും സുഹൃത്തുക്കളും നേരിട്ട ക്രൂരമര്‍ദനത്തെ കുറിച്ച് പറഞ്ഞ് മുഹമ്മദ് ഷാഫിയുടെ പിതാവ്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ജംഗ്ഷനിലെ റൗണ്ട് എ ബൗട്ടിന് സമീപമായിരുന്നു ഇടിവേള ഉപയോഗിച്ച് യുവാക്കളെ കാറിലെത്തിയ മൂന്നംഗ സംഘം ക്രൂരമായി മര്‍ദിച്ചത്.

ഇടിവള ഉപയോഗിച്ചും മറ്റുമുള്ള ആക്രമണത്തില്‍ കാക്കനാട് പടമുകള്‍ സ്വദേശി മുഹമ്മദ് ഷാഫി, വാഴക്കാല സ്വദേശികളായ പ്രവീണ്‍, നിസാം എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മകനും സുഹൃത്തുക്കളും ചെമ്പുമുക്കില്‍ സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി വരവെയാണ് സംഭവമുണ്ടായത്.

മണവാളന്റെ കുന്നപുറത്തെ വീട്ടില്‍ നിന്നും തിരിച്ച് വരുന്നതിനിടെ ബര്‍ക്കത്ത് എന്ന കടയില്‍ നിന്നും ചായ കുടിച്ചു. അഞ്ചു സുഹൃത്തുക്കളാണ് ഉണ്ടായിരുന്നത്. അതില്‍ രണ്ടു പേര്‍ വീട്ടിലേക്ക് പോയി. മകനും മറ്റു രണ്ടു സുഹൃത്തുക്കളും ചായ കുടിച്ച് ഇറങ്ങിയപ്പോഴാണ് ഗുണ്ടകള്‍ എത്തിയത്.

മറ്റൊരു ടീമുമായി വാക്കേറ്റം നടന്നതിനെ കുറിച്ച് എന്താണ് ചേട്ടാ എന്ന് അവരോട് ചോദിച്ചു. പിന്നെ ബോധമില്ല. ഒറ്റയടിക്ക് താഴെ വീണു. ആദ്യം പ്രവീണിനെ അടിച്ചു വീഴ്ത്തി പിന്നെ ഷാഫിയെയും. നിസാം ഓടാന്‍ ശ്രമിച്ചെങ്കിലും പിടിച്ചു വലിച്ച് അടിച്ചു വീഴ്ത്തുകയായിരുന്നു എന്നാണ് ഷാഫിയുടെ പിതാവ് പ്രതികരിച്ചത്.

കേസിലെ പ്രതികളെ കോഴിക്കോട് നിന്നാണ് പോലീസ് പിടികൂടിയത്. കളമശേരി സ്വദേശി ഷെഫിന്‍ (31), പൂക്കാട്ടുപടി സ്വദേശി ഫഹദ് (30), കോഴിക്കോട് സ്വദേശി ബെന്നി എന്നിവരാണ് പിടിയിലായത്. പ്രതികളെ തൃക്കാക്കര സ്റ്റേനില്‍ എത്തിച്ചു.

പ്രതികളുടെ മര്‍ദനത്തില്‍ ഷാഫിയുടെ താടിയെല്ല് തകരുകയും മുന്‍വരിയിലെ നാല് പല്ലുകള്‍ ഇളകിപ്പോവുകയും ചെയ്തു. നെറ്റിയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. പ്രവീണിന്റെ തലയോട്ടിക്ക് പൊട്ടലും തലച്ചോറില്‍ ആന്തരിക രക്തസ്രാവവുമുണ്ട്. നിസാമിന്റെ മൂക്കിനും ചുണ്ടിനും സാരമായി പരിക്കേറ്റിട്ടുണ്ട്.

 

Education

ഭാരത് മാതാ കോളജിൽ നോളജ് സമ്മിറ്റ് 15ന്

കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളജിലെ പൂർവവിദ്യാർഥി സംഘടനയായ ബോസ സംഘടിപ്പിക്കുന്ന ഭാരത നോളജ് സമ്മിറ്റ് 15ന് കോളജ് കാന്പസിൽ നടക്കും.

തിളക്കമാർന്ന ഭാവിക്കൊരു ബ്ലൂ പ്രിന്‍റ് എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സമ്മിറ്റിൽ പത്തു സെഷനുകളിലായി വ്യത്യസ്ത മേഖലകളിലുള്ള 45 പ്രമുഖർ പങ്കെടുക്കും.

മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. തീമാറ്റിക് സെഷനുകളുടെ ഉദ്ഘാടനം കെഎസ്ഐഡിസി ചെയർമാൻ സി. ബാലഗോപാൽ നിർവഹിക്കും. അഞ്ചു വേദികളിലായാണു പരിപാടി നടക്കുക.

അതിർത്തികൾക്ക് അപ്പുറത്തെ അവസരങ്ങൾ എന്ന പ്രമേയത്തിലുള്ള പാനൽ ചർച്ചയിൽ സാന്‍റാ മോണിക്ക ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ, മനു രാജഗോപാൽ എന്നിവർ പങ്കെടുക്കും. വിവിധ വിഷയങ്ങളിൽ സെഷനുകളുണ്ടാകും.

സമ്മിറ്റിലേക്കുള്ള പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.bosa.co.in എന്ന വെബ്സൈറ്റിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

സമ്മിറ്റിന്‍റെ ലോഗോയുടെയും ബ്രോഷറിന്‍റെയും പ്രകാശനച്ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. സൗമ്യ തോമസ്, അക്കാദമിക് കോ-ഓർഡിനേറ്റർ ഡോ. കെ.എം. ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.

District News

തൃക്കാക്കര നഗരസഭ: എം.ജെ. ഡിക്സൺ കൗൺസിലർ സ്ഥാനം രാജിവച്ചു

കാക്കനാട്: തൃക്കാക്കര നഗരസഭയിലെ എം.ജെ. ഡിക്സൺ കൗൺസിലർ സ്ഥാനം രാജിവച്ചു.
സിപിഐ പ്രതിനിധിയായിരുന്ന ഡിക്സൺ പാർട്ടിയിൽ ഉണ്ടായ അസ്വാരസ്യങ്ങളെ തുടർന്നാണ് രാജിവച്ചത്. ഉപാധികളില്ലാതെ സിപിഎമ്മിൽ ചേർന്നു പ്രവർത്തിക്കുമെന്ന് എം.ജെ. ഡിക്സൺ പറഞ്ഞു.

തൃക്കാക്കര നഗരസഭാ ആരോഗ്യ സ്ഥിരംസമിതി അംഗമായിരുന്നു. നഗരസഭയിൽ സിപി ഐ പാർലിമെന്‍ററി ലീഡർ സ്ഥാനത്തു നിന്നും ഡിക്സനെ സിപിഐ നേതൃത്വം പിൻവലിച്ചിരുന്നു.

സ്നേഹനിലയം വാർഡിൽ നിന്നുള്ള സിപി ഐ പ്രതിനിധി കെ.എക്സ്. സൈമൺ പകരം ചുമതല വഹിച്ചു വരികയായിരുന്നു.

District News

തൃക്കാക്കരയിൽ ഇത്തവണയും സ്വതന്ത്രന്മാരുടെ പടയിറങ്ങും


കാക്കനാട്: തൃക്കാക്കര നഗരസഭയിലേക്ക് മൽസരിക്കാൻ ഇത്തവണയും സ്വതന്ത്രന്മാരുടെ പട തന്നെയുണ്ടാകും. 2020 ൽ യുഡിഎഫിനെ പിന്തുണച്ചവരിൽ അബ്ദുഷാന, വർഗീസ് പ്ലാശേരി, ഓമന സാബു ഫ്രാൻസിസ് എന്നിവർ ഇത്തവണയും സ്വതന്ത്രരായി തന്നെ മൽസരിച്ചേക്കും. കഴിഞ്ഞ തവണ കോൺഗ്രസ് നേതൃത്വം സീറ്റു നിഷേധിച്ചതിനെ തുടർന്ന് അഞ്ചു പേരാണ് സ്വതന്ത്ര സ്ഥാനാർഥികളായി തെരഞ്ഞെടുപ്പിനെ നേരിട്ട് കൗൺസിലർമാരായത്.


പി.സി. മനൂപ്, കാദരുകുഞ്ഞ്, വർഗൂസ് പ്ലാശേരി, അബ്ദുഷാന, സാബു ഫ്രാൻസിസ് എന്നിവർക്കാണ് പാർട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സീറ്റു നിഷേധിച്ചത് . ഇവരിൽ പി.സി മനൂപ് തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇടതുമുന്നണിക്കൊപ്പം ചേർന്നു. രണ്ടര വർഷത്തിനു ശേഷം കോൺഗ്രസിനുള്ള പിന്തുണ പിൻവലിച്ച് കാതരു കുഞ്ഞും ഇടതുമുന്നണിക്കൊപ്പം കൂടിയെങ്കിലും ഇത്തവണയും സ്വതന്ത്ര സ്ഥാനാർഥിയായിട്ടാണ് ഇദ്ദേഹം ഭാരത് മാതാ കോളജ് വാർഡിൽ മൽസരിക്കുന്നത്.

തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് കൗൺസിലർ സ്ഥാനം രാജി വയ്ക്കാതെ സ്വതന്ത്ര കൗൺസിലർമാർക്ക് മറ്റേതെങ്കിലും പാർട്ടി ചിഹ്നത്തിൽ മൽസരിക്കാൻ കഴിയില്ല. പദവി രാജിവച്ച് ചേർന്നു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന പാർട്ടിയുടെ അംഗമായാൽ മാത്രമേ പാർട്ടി ചിഹ്നത്തിൽ മൽസരിക്കാൻ കഴിയൂ. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയാൽ ഇവർക്ക് രാജിവയ്ക്കാൻ കഴിയില്ല. അത് അയോഗ്യതയായി കണക്കാക്കുകയും തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്നും ഇലക്ഷൻ കമ്മീഷൻ ഇവർക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും.


സ്വതന്ത്ര സ്ഥാനാർഥികളുടെ പിന്തുണയിൽ അഞ്ചു കൊല്ലം പൂർത്തിയാക്കിയാണ് യുഡിഎഫ് ഇത്തവണ പടിയിറങ്ങുന്നത്.

District News

തദ്ദേശതെരഞ്ഞെടുപ്പ്: തൃക്കാക്കരയിൽ ഇടതു-വലതു മുന്നണികളിൽ തർക്കം


കാക്കനാട്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃക്കാക്കരയിൽ സീറ്റു വിഭജനം സംബന്ധിച്ച് ഇരു മുന്നണികളിലും തർക്കം രൂക്ഷമാകുന്നു. വാർഡു പുനർനിർണയം പൂർത്തിയായപ്പോൾ നിലവിലുണ്ടായിരുന്ന 43 ഡിവിഷനുകൾ 48 ആയി ഉയർന്നതോടെയാണ് കോൺഗ്രസ്, സിപിഎം മുന്നണികളിൽ സീറ്റുകൾ പങ്കിടുന്ന കാര്യത്തിൽ തർക്കം രൂക്ഷമാവുന്നത്. ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐയ്ക്ക് അവരുടെ സിറ്റിംഗ് സീറ്റിൽ പോലും മൽസരിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.


ഹെൽത്ത് സെന്‍റർ ഡിവിഷൻ സിപിഐ സ്ഥിരമായി മൽസരിക്കുന്ന സീറ്റാണെങ്കിലും കഴിഞ്ഞ തവണ കോൺഗ്രസ് സീറ്റു നിഷേധിച്ചതിനെ തുടർന്ന് വിമതനായി മൽസരിച്ചു വിജയിച്ച പി.സി. മനൂപ് പിന്നീട് ഇടതുമുന്നണിക്കൊപ്പം ചേക്കേറുകയായിരുന്നു. ഇത്തവണ ഹെൽത്ത് സെന്‍റർ ഡിവിഷൻ ജനറൽ വാർഡ് ആയതോടെ ഈ വാർഡിൽ സ്വതന്ത്രനായി പി.സി. മനൂപ് രംഗത്തിറങ്ങിക്കഴിഞ്ഞു.
ഇടതു സ്വതന്ത്രനായി മനൂപിനെ മൽസരിപ്പിക്കാനായി ഹെൽത്ത് സെന്‍റർ വാർഡ് വിട്ടുതരണമെന്ന ആവശ്യമാണ് ആദ്യഘട്ട സീറ്റു ചർച്ചയിയിൽ സിപിഎം ആവശ്യപ്പെട്ടത് സിപിഐയുടെ സിറ്റിംഗ് സീറ്റിൽ പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരിൽ പ്രമേഷ് വി. ബാബുവിനെ മൽസരിപ്പിക്കാൻ സിപിഐ തീരുമാനിച്ചിരുന്നു. സഹകരണ റേഡ് വാർഡിൽ സിപിഐയുടെ സീറ്റിൽ സിപിഎം സ്വതന്ത്രനായി കഴിഞ്ഞ തവണ മൽസരിച്ച ജിജോ ചിങ്ങന്തറയെ മൽസരിപ്പിക്കാനും സിപിഎം തീരുമാനിച്ചതായാണ് സൂചന.


ആദ്യ വട്ടചർച്ച തന്നെ വഴിവിട്ടതോടെ സിപിഐയുടെ സ്ഥാനാർഥികളെ പാർട്ടി ജില്ലാ നേതൃത്വം തീരുമാനിക്കട്ടെ എന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെയും നിലപാട്. കോൺഗ്രസ് മുന്നണിയിൽ പ്രധാനഘടക കക്ഷിയായ മുസ്ലിം ലീഗ് ഇത്തവണ 10 സീറ്റുകളാണ് ആവശ്യപ്പെടുന്നത്.
കഴിഞ്ഞ തവണ എട്ടു സീറ്റുകളാണ് ലീഗിന് നൽകിയിരുന്നത് വാർഡ് വിഭജനവും കൂട്ടി ചേർക്കലും പൂർത്തിയായപ്പോൾ അഞ്ചു സീറ്റുകളുടെ വർധനവാണ് തൃക്കാക്കരയിൽ ഉണ്ടായത്. 43 സീറ്റുകൾ48 സീറ്റുകളായി വർധിച്ചു. ഈ സീറ്റുകളിൽ രണ്ടെണ്ണം കൂടി തങ്ങൾക്കുകിട്ടണമെന്നാണ് ലീഗിന്‍റെ ആവശ്യം.

 

കോൺഗ്രസിനുള്ളിലെ എ-ഐ ഗ്രൂപ്പ് പോര് സ്ഥാനാർഥി നിർണയത്തിലും പ്രതിഫലിക്കും. മുൻകാലങ്ങളിൽ നിന്നും വ്യത്യസതമായി രണ്ടു സീറ്റുകൾ കൂടി അധികം വേണമെന്ന നിലപാട്ടും എവിഭാഗത്തിനുണ്ട്. എ ഗ്രൂപ്പ് നേതാക്കളായ നൗഷാദ് പല്ലച്ചി, രാധാമാണിപ്പിള്ള, വി.ഡി. സുരേഷ്, സ്മിതാ സണ്ണി, ജോസ് കളത്തിൽ എന്നിവരിൽ വി.ഡി. സുരേഷിന്‍റെ വാർഡ് വനിതാ സീറ്റാണെങ്കലം അദ്ദേഹത്തിന്‍റെ ഭാര്യ ലിജി സുരേഷ്ഇത്തവണ പകരം മൽസരിക്കും.

 

ഐ ഗ്രൂപ്പു നേതാക്കളിൽ പലരും മൽസരിച്ചിരുന്ന ജനറൽ വാർഡുകൾ ഇത്തവണ വനിതാ വാർഡുകളായി മാറിയിട്ടുണ്ട്. തൃക്കാക്കര ബിഎംസി ഡിവിഷൻ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസിന്‍റെ സ്ഥിരം സീറ്റായിരുന്ന ബിഎംസിയിൽ ഇത്തവണ മാധ്യമപ്രവർത്തകനും കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്‍റുമായ കെ.എം. അബ്ബാസിനെ മൽസരിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. അരനൂറ്റാണ്ടായി കോൺഗ്രസിൽ പ്രവർത്തിച്ചു വരുന്ന കെ.എം. അബ്ബാസിന് ബിഎംസി ഡിവിഷൻ നൽകാനും ഏറെക്കുറെ ധാരണയായിട്ടുണ്ട്. അതേ സമയം ഈ സീറ്റ് തങ്ങൾക്കു വിട്ടുതരണമെന്ന ആവശ്യവുമായി ലീഗും കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ ആദ്യവാരം ഇറങ്ങിയേക്കും. മുന്നണികൾ തമ്മിലുള്ള സീറ്റു വിഭജനം അതിനു ശേഷം നടക്കും. തൃക്കാക്കര നഗരസഭയിലെ 48 ഡിവിഷനുകളിലും ഇത്തവണട്വന്‍റി-20യും മൽസരിക്കുന്നുണ്ട്.

Latest News

Corehub Up