National
കോൽക്കത്ത: പാർട്ടിവിരുദ്ധ പരാമർശം നടത്തിയതിന് മൂന്നു വക്താക്കളെ തൃണമൂൽ കോൺഗ്രസിൽനിന്ന് ആറു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.
കോഹിനൂർ മജുംദാർ, റിജു ദത്ത, കാർത്തിക് ഘോഷ് എന്നിവരാണു പാർട്ടിനടപടി നേരിട്ടത്.
തെരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് വിമർശനമുന്നയിച്ച അഞ്ചു വക്താക്കൾക്ക് തൃണമൂൽ നേതൃത്വം കാരണംകാണിക്കൽ നോട്ടീസ് അയച്ചിരുന്നു.
National
കോൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ പാനിഹാട്ടി മണ്ഡലത്തിൽ നാടകീയ സംഭവങ്ങൾ.
ആർജി കർ മെഡിക്കൽ കോളജിൽ ക്രൂരമായി കൊല്ലപ്പെട്ട ജൂണിയർ ഡോക്ടറുടെ അമ്മയും ബിജെപി സ്ഥാനാർഥിയുമായ രത്ന ദേബ്നാഥിനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു തൃണമൂൽ പ്രവർത്തകർ സ്ഥാനാർഥിയെ തടഞ്ഞത്.
ഉത്തര 24 പർഗാനസ് ജില്ലയിലെ പാനിഹാട്ടിയിലെ പോളിംഗ് സ്റ്റേഷനിലായിരുന്നു സംഭവം. വോട്ട് രേഖപ്പെടുത്താനെത്തിയ അവശയായ വയോധികയെ സഹായിക്കാൻ രത്ന ദേബ്നാഥ് മുന്നോട്ടുവന്നതാണ് തർക്കത്തിന് കാരണമായത്.
സ്ഥാനാർഥി നേരിട്ട് വോട്ടർമാരോട് പോളിംഗ് ബൂത്തിൽ സംസാരിക്കുന്നത് ചട്ടലംഘനമാണെന്നും വോട്ടർമാരെ സ്വാധീനിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ആരോപിച്ച് ടിഎംസി പ്രവർത്തകർ ബൂത്ത് വളയുകയായിരുന്നു.
പ്രതിഷേധം ശക്തമായതോടെ രത്ന ദേബ്നാഥിന് ബൂത്തിനു പുറത്തേക്ക് വരാൻ കഴിയാത്ത സാഹചര്യമുണ്ടായി. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന കേന്ദ്ര സുരക്ഷാസേന ഇടപെട്ടാണ് ഇവരെ സുരക്ഷിതമായി വാഹനത്തിൽ കയറ്റിവിട്ടത്. തന്നെ ഭീഷണിപ്പെടുത്തിയ തൃണമൂൽ പ്രവർത്തകർക്കെതിരേ നടപടിയെടുക്കണമെന്ന് രത്ന ദേബ്നാഥ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
National
കോൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാർച്ച് 28ന് പശ്ചിമ ബംഗാൾ സന്ദർശിക്കും. സംസ്ഥാനത്ത് ബിജെപിയുടെ രാഷ്ട്രീയ സ്വാധീനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം. സന്ദർശന വേളയിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ ബിജെപി ഒരു ഔദ്യോഗിക 'കുറ്റപത്രം' പുറത്തിറക്കും.
തൃണമൂൽ സർക്കാരിന്റെ അഴിമതികൾ, ഭരണപരാജയങ്ങൾ, ക്രമസമാധാന തകർച്ച എന്നിവ അക്കമിട്ട് നിരത്തുന്ന രേഖയായിരിക്കും അമിത് ഷാ പുറത്തിറക്കുന്നത്. നിയമനങ്ങളിലെ ക്രമക്കേടുകൾ, സാമ്പത്തിക കെടുകാര്യസ്ഥത എന്നിവയിൽ കുറ്റപത്രം ശ്രദ്ധ കേന്ദ്രീകരിക്കും. കഴിഞ്ഞ 15 വർഷത്തെ തൃണമൂൽ ഭരണത്തിലെ 'ദുർഭരണവും അഴിമതിയും' തുറന്നുകാട്ടുന്ന വിശദമായ ശ്വേതപത്രവും ബിജെപി ഇതിനൊപ്പം പുറത്തുവിടും.
സംസ്ഥാനത്തെ ഖനന മേഖലയിലടക്കമുള്ള 'മാഫിയാ രാജ്' അവസാനിപ്പിക്കുന്നതും പ്രകൃതി വിഭവങ്ങളുടെ കടത്ത് തടയുന്നതും ബിജെപി പ്രധാന പ്രചാരണ വിഷയമാക്കും. ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പത്രിക ഏപ്രിൽ ആദ്യവാരം പുറത്തിറക്കാനാണ് പദ്ധതിയെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനം, തൊഴിലവസരങ്ങൾ, സ്ത്രീക്ഷേമം എന്നിവയ്ക്കായിരിക്കും പത്രികയിൽ മുൻഗണന നൽകുക.
National
കൊൽക്കത്ത: പശ്ചിമബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗവേദിക്കു സമീപം തൃണമൂൽ കോൺഗ്രസ്-ബിജെപി പ്രവർത്തർ ഏറ്റുമുട്ടി.
പ്രധാനമന്ത്രി എത്തുന്നതിന് അരമണിക്കൂർ മുന്‍പാണ് സെൻട്രൽ കൊൽക്കത്തയിലെ ഗിരീഷ് പാർക്കിൽ സംഘർഷമുണ്ടായത്. ഇരുവിഭാഗവും തമ്മിലുള്ള കല്ലേറിയിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും ബിജെപി പ്രവർത്തകനം പരിക്കേറ്റു.
പ്രധാനമന്ത്രിയുടെ പരിപാടിയ്ക്ക് പോയ പ്രവർത്തകർക്കുനേരെ ഗിരീഷ് പാർക്കിന് സമീപത്തുവെച്ച് കല്ലേറുണ്ടായതായി ബിജെപി പ്രവർത്തകർ ആരോപിക്കുന്നു. വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
എന്നാൽ ആരോപണങ്ങൾ തൃണമൂൽ പ്രവർത്തകർ നിഷേധിച്ചു. ബിജെപി പ്രവർത്തകരാണ് തങ്ങൾക്കുനേരേ കല്ലേറ് തുടങ്ങിയെതെന്ന് ഇവർ വിശദീകരിക്കുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന പരിവർത്തൻ യാത്രയുടെ ഭാഗമായാണ് മോദി കൊൽക്കത്തയിലെത്തിയത്.
National
ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പശ്ചിമബംഗാള്‍ സന്ദര്‍ശനത്തിലുണ്ടായ വിവാദത്തിത്തെത്തുടർന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ ആക്രമണം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
വനിതാദിനത്തില്‍ രാഷ്ട്രപതി അപമാനിക്കപ്പെട്ടുവെന്നു പറഞ്ഞ മോദി ജനാധിപത്യമര്യാദകളെവരെ തൃണമൂല്‍ കോണ്‍ഗ്രസ് അപമാനിക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി.
അതിനിടെ രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചകളിലും പ്രോട്ടോകോള്‍ ലംഘനങ്ങളിലും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ ബംഗാള്‍ ചീഫ് സെക്രട്ടറി നന്ദിനി ചക്രവര്‍ത്തിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. നാലു കാര്യങ്ങളിലാണു വിശദീകരണം തേടിയിരിക്കുന്നത്.
അതേസമയം രാഷ്ട്രപതിയുടെ പരിപാടിയില്‍ താന്‍ പങ്കെടുക്കേണ്ട കാര്യമില്ലെന്നും പ്രോട്ടോകോള്‍ ലംഘനം നടന്നിട്ടില്ലെന്നുമാണു മമത ബാനർജിയുടെ വാദം. രാഷ്ട്രപതിയുടെ പദവിയെ ബിജെപി രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്നും മമത കുറ്റപ്പെടുത്തി.
National
കോൽക്കത്ത: ബംഗാളിൽ സിപിഎമ്മിൽനിന്നു രാജിവച്ച പ്രമുഖ നേതാവ് പ്രതീകുർ റഹ്മാൻ തൃണമൂൽ കോൺഗ്രസിൽ ചേർന്നു.
സിപിഎം സംസ്ഥാന സമിതിയംഗമായിരുന്ന റഹ്മാൻ തിങ്കളാഴ്ചയാണു പാർട്ടി വിട്ടത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡയമണ്ട് ഹാർബറിൽ അഭിഷേക് ബാനർജിക്കെതിരേ റഹ്മാൻ സ്ഥാനാർഥിയായിരുന്നു.
അഭിഷേകിന്റെ സാന്നിധ്യത്തിലാണ് റഹ്മാൻ തൃണമൂൽ അംഗത്വമെടുത്തത്. തൃണമൂലിൽ ചേർന്നതിനു പിന്നാലെ റഹ്മാനെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സിപിഎം പുറത്താക്കി.
National
കോൽക്കത്ത: ബംഗാളിലെ ബിജെപി എംഎൽഎ ബിഷ്ണു പ്രസാദ് ശർമ തൃണമൂൽ കോൺഗ്രസിൽ ചേർന്നു.
കുർസിയോംഗ് മണ്ഡലത്തെയാണ് ശർമ പ്രതിനിധീകരിക്കുന്നത്. കോൽക്കത്തയിലെ തൃണമൂൽ ആസ്ഥാനത്തു വച്ചാണ് ശർമ ഇന്നലെ പാർട്ടി അംഗത്വം സ്വീകരിച്ചത്. കുറേ നാളായി ഇദ്ദേഹം ബിജെപി നേതൃത്വവുമായി ഭിന്നതയിലായിരുന്നു.