x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇടതുമുന്നണിയും തൃണമൂലും ഒരുക്കിയ വഴിയിൽ

മേഖങ്ങൾ മറയ്ക്കുന്ന താരകം-3/എസ്. ജയകൃഷ്ണൻ
Published: June 8, 2026 12:33 AM IST | Updated: June 8, 2026 12:33 AM IST

പശ്ചിമ ബംഗാളിൽ ഇടതുമുന്നണിയുടെ 34 വർഷത്തെ ഭരണം (1977-2011) സംസ്ഥാനത്തിന്‍റെ രാഷ്‌ട്രീയ, സാമൂഹിക-സാമ്പത്തിക ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായമാണ്.

സിപിഎം ആധിപത്യം പുലർത്തിയ, തടസമില്ലാത്ത ഭരണത്തിന്‍റെ ഈ കാലഘട്ടം ഭൂമി പരിഷ്കരണങ്ങൾ, വികേന്ദ്രീകരണം, സാമൂഹിക നീതി എന്നിവയ്ക്ക് ഊന്നൽ നൽകി കാർഷിക സമൂഹത്തിന്‍റെ വിപ്ലവകരമായ മാറ്റം വാഗ്ദാനം ചെയ്തു. വലിയ നേട്ടങ്ങളും ഒപ്പം പ്രകടമായ പരാജയങ്ങളും നിറഞ്ഞതായിരുന്നു അത്. ഒടുവിൽ ഇടതുമുന്നണിയുടെ നാടകീയമായ തെരഞ്ഞെടുപ്പ് പരാജയത്തിൽ കലാശിക്കുകയും ചെയ്തു.

കോൺഗ്രസ് ഭരണത്തിനെതിരേയുള്ള വ്യാപകമായ അതൃപ്തിയാണ് ഇടതുമുന്നണിക്ക് ഊർജം പകർന്നത്. 1975 മുതൽ 1977 വരെയുള്ള അടിയന്തരാവസ്ഥാ കാലഘട്ടത്തിനുശേഷം രൂപപ്പെട്ട ജനകീയ കോൺഗ്രസ് വിരുദ്ധ വികാരത്തിന്‍റെ മൂശയിലാണ് 1977ൽ ഇടതുമുന്നണി അധികാരം വാർത്തെടുത്തത്.

ഓപ്പറേഷൻ ബർഗ എന്ന ഭൂമി പരിഷ്കരണ പദ്ധതിയായിരുന്നു അവരുടെ അജണ്ടയിലെ പ്രധാന ഇനം. മിച്ചഭൂമി പുനർവിതരണം ചെയ്യുന്നതിനോടൊപ്പം ഗ്രാമീണ കർഷകർക്ക് വലിയ തോതിൽ അധികാരം നൽകുകയും ജന്മികളാൽ ചൂഷണം ചെയ്യപ്പെടാനുള്ള അവരുടെ സാധ്യത കുറയ്ക്കുകയും ചെയ്തു. ഇത് ദശലക്ഷക്കണക്കിനു പങ്കുകൃഷിക്കാർക്ക് സുരക്ഷിതത്വം നൽകി. സാമൂഹിക നീതി ഉറപ്പാക്കുന്നതിനും ആദ്യവർഷങ്ങളിൽ ഗ്രാമീണ ദാരിദ്ര്യം കുറയ്ക്കുന്നതിനും കാരണമായി.

ശക്തമായ ത്രിതല പഞ്ചായത്തീരാജ് സംവിധാനം സ്ഥാപിച്ച് ഇടതുമുന്നണി വികേന്ദ്രീകരണത്തിനായി വാദിച്ചു. താഴെത്തട്ടിലുള്ള ജനപങ്കാളിത്തം വളർത്തുന്നതിനും ഗ്രാമീണ സമൂഹങ്ങൾക്ക് അധികാരം നൽകുന്നതിനും ഇത് കാരണമായി. ഇടതുമുന്നണി ഭരണത്തിന്‍റെ ആദ്യ വർഷങ്ങളിൽ കാർഷിക ഉത്പാദനത്തിലെ വൻ വർധന ശ്രദ്ധേയമായി. ഭൂമി പരിഷ്കരണങ്ങളും മെച്ചപ്പെട്ട ജലസേചന സൗകര്യങ്ങളുമായിരുന്നു കാരണം.

മതേതരത്വം, വർഗാടിസ്ഥാനത്തിലുള്ള ജനസമാഹരണം, ബൗദ്ധികമായ ആധുനികത എന്നിവയിലൂന്നിയുള്ള സവിശേഷമായ രാഷ്‌ട്രീയ സംസ്കാരം രൂപപ്പെടുത്താൻ ഇടതുപക്ഷത്തിന് കഴിഞ്ഞു. വർഗീയവിരുദ്ധത, തൊഴിലാളികളുടെ അവകാശങ്ങൾ, പുരോഗമന സാഹിത്യം എന്നിവയെല്ലാം അക്കാലത്തെ പൊതുചർച്ചകളുടെ കേന്ദ്രബിന്ദുവായി. ഇക്കാലത്തെ ബംഗാളി സ്വത്വം എന്നത് ബംഗാൾ നവോത്ഥാനത്തിന്‍റെയും സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളുടെയും പൈതൃകത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. യുക്തിസഹവും മതേതരവുമായ ഒന്നായാണ് ഇതെല്ലാം ചർച്ച ചെയ്യപ്പെട്ടത്.

തകർച്ചയുടെ തുടക്കം

ഇടതു ഭരണത്തിന്‍റെ തുടക്കത്തിലെ പ്രഭാവം ക്രമേണ മങ്ങിത്തുടങ്ങി. മാറിവന്ന സാമ്പത്തിക സാഹചര്യങ്ങൾ വ്യവസായ വളർച്ചയെ തടസപ്പെടുത്തി. പുതിയ നിക്ഷേപങ്ങളില്ലാതെ നിരവധി ഫാക്‌ടറികൾ അടച്ചുപൂട്ടലിലെത്തി. ഇത് വ്യാപകമായ തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക പ്രതിസന്ധിക്കും കാരണമായി.

മാർക്കറ്റ് പരിഷ്കരണങ്ങളെ ഉൾക്കൊള്ളാനുള്ള ഇടതുമുന്നണിയുടെ വിമുഖതയും സ്വകാര്യ സംരംഭങ്ങളോടുള്ള ശത്രുതയും നിക്ഷേപത്തിന് അനുയോജ്യമല്ലാത്ത അന്തരീക്ഷം സൃഷ്‌ടിച്ചു. ഭൂമി പരിഷ്കരണങ്ങളിലുള്ള ശ്രദ്ധ തുടക്കത്തിൽ ഗുണം ചെയ്തെങ്കിലും, വ്യവസായ പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്നത് കൂടുതൽ വെല്ലുവിളിയായതോടെ വ്യവസായ വികസനം മുരടിച്ചു. അടിസ്ഥാന സൗകര്യങ്ങൾ വികസിക്കാതെ കിടന്നത് സാമ്പത്തിക വളർച്ച വീണ്ടും തടസപ്പെടുത്തി.

വർഗാടിസ്ഥാനത്തിലുള്ള രാഷ്‌ട്രീയത്തിന് നൽകിയ ഊന്നലും വിദ്യാഭ്യാസ, സാംസ്കാരിക സംഘടനകൾ ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങൾക്കുമേൽ സ്ഥാപിച്ച നിയന്ത്രണവും സമൂഹത്തിലെ ചില വിഭാഗങ്ങൾക്കിടയിൽ അകൽച്ചയുണ്ടാക്കി. വിയോജിപ്പുകളെ അടിച്ചമർത്തുന്നതും ജനാധിപത്യപരമായ ഇടങ്ങൾ കുറഞ്ഞതും അതൃപ്തി വർധിപ്പിച്ചു. പ്രത്യയശാസ്ത്രപരമായ ആവേശങ്ങളില്ലാത്ത പുതിയ തലമുറയുടെ ഉദയം ഇടതുമുന്നണിയുടെ നയങ്ങളെയും നേതൃത്വത്തെയും ചോദ്യം ചെയ്യാൻ തുടങ്ങി.

വ്യവസായ പദ്ധതികൾക്കായി ബലപ്രയോഗത്തിലൂടെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ സിംഗൂർ, നന്ദിഗ്രാം സംഭവങ്ങൾ വ്യാപകമായ പ്രതിഷേധത്തിനു കാരണമായി. ഈ സംഭവങ്ങൾ കർഷകർക്കനുകൂലമായ സർക്കാർ എന്ന ഇടതുമുന്നണിയുടെ പ്രതിച്ഛായ തകർത്തു. ഒപ്പം നിന്നിരുന്ന വലിയൊരു വിഭാഗം ജനങ്ങൾ അവരിൽനിന്നകന്നു.

തിരിച്ചടികൾ കൂട്ടത്തോടെ

കാർഷിക മേഖലയിലുണ്ടായ ക്രമാനുഗതമായ തകർച്ച ഗ്രാമങ്ങളിലും പ്രതിസന്ധി രൂക്ഷമാക്കി. സ്വത്വ രാഷ്‌ട്രീയവും തൃണമൂൽ കോൺഗ്രസുമെല്ലാം ഇടതുമുന്നണിക്ക് പ്രതിബന്ധങ്ങൾ സൃഷ്‌ടിച്ചു. കൂടാതെ ഭരണത്തിന്‍റെ അവസാന വർഷങ്ങളിൽ രാഷ്‌ട്രീയ അക്രമങ്ങൾ കൂടുതൽ വ്യാപകമായി മാറുകയും ചെയ്തു.
മമത ബാനർജിയുടെയും തൃണമൂൽ കോൺഗ്രസിന്‍റെയും കുതിപ്പ് 2011ൽ ഇടതുമുന്നണിയുടെ അടിതെറ്റിച്ചു. പശ്ചിമ ബംഗാളിന്‍റെ രാഷ്‌ട്രീയ ചരിത്രത്തിൽ പുതിയൊരു ഘട്ടത്തിന് തുടക്കമായി.

കൂടുതൽ കാലം തടസമില്ലാതെ ഭരണം കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള പാഠവും മുന്നറിയിപ്പുമായിരുന്നു ഇടതുമുന്നണിയുടെ ഭരണകാലം. മാറിവരുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടില്ലെങ്കിൽ ജനവികാരം എതിരാകുമെന്ന പാഠം അവർ പഠിച്ചുകാണണം. ജനാധിപത്യതത്വങ്ങളെ ബലികഴിച്ചാലും ജനം പ്രതികരിക്കുമെന്ന് തിരിച്ചറിഞ്ഞിരിക്കണം. പ്രത്യയശാസ്ത്രപരമായ കടുപ്പവും രാഷ്‌ട്രീയ നിശ്ചലാവസ്ഥയും ഇടതുമുന്നണിക്കു തിരിച്ചടിയായി. 

ചരിത്രത്തിന്‍റെ മറ്റൊരു ഗതിമാറ്റം

2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രപരമായ ഒരു രാഷ്‌ട്രീയ മാറ്റത്തിന് സാക്ഷ്യം വഹിച്ചു. ഈ തെരഞ്ഞെടുപ്പ് ഫലം കേവലമൊരു ഭരണമാറ്റം മാത്രമായിരുന്നില്ല. രാഷ്‌ട്രീയ ശൈലിയിലും പ്രതീകങ്ങളുടെ ഉപയോഗത്തിലും വലിയ മാറ്റമാണത് കൊണ്ടുവന്നത്. വർഗാടിസ്ഥാനത്തിലുള്ള ഇടതുപക്ഷ പ്രത്യയശാസ്ത്ര ചട്ടക്കൂടുകൾ വഴിമാറി. പകരം വൈകാരികമായ ജനകീയതയ്ക്കും ജനങ്ങളിലേക്ക് നേരിട്ടിറങ്ങുന്ന രീതിയുമുണ്ടായി. "മാ, മാട്ടി, മാനുഷ്' (അമ്മ, മണ്ണ്, മനുഷ്യൻ) എന്ന മുദ്രാവാക്യത്തിലൂടെ തൃണമൂൽ കോൺഗ്രസിന്‍റെ രാഷ്‌ട്രീയം പശ്ചിമ ബംഗാളിനെ മറ്റൊരു വഴിയെ നടത്തി.

ക്ഷേമപ്രവർത്തനങ്ങൾ വഴിയാണ് പുതിയ സർക്കാർ ജനകീയമാകാൻ ശ്രമിച്ചത്. നേതാവ് ജനങ്ങളിലേക്കിറങ്ങിച്ചെല്ലാൻ മടിച്ചില്ല. പ്രാദേശിക സാംസ്കാരിക സ്വത്വത്തെ അങ്ങേയറ്റം ഉയർത്തിക്കാട്ടി. ഉത്സവങ്ങളും പ്രാദേശിക പ്രതീകങ്ങളും ആഘോഷമാക്കി. ബംഗാളി ഭാഷാഭിമാനം ഉയർത്തിപ്പിടിച്ചു. ഒപ്പം സ്ത്രീകൾക്കും വിദ്യാർഥികൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും വേണ്ടിയുള്ള ക്ഷേമപദ്ധതികളും പ്രഖ്യാപിക്കപ്പെട്ടു.

ബഹുസ്വര രാഷ്‌ട്രീയത്തിന്‍റെ തീച്ചൂള

2011 മുതൽ, പശ്ചിമ ബംഗാൾ താരതമ്യേന സുസ്ഥിരമായിരുന്ന ഒരു ഏകപക്ഷീയമായ ഭരണക്രമത്തിൽനിന്നു മാറി. കടുത്ത ശത്രുതയും മത്സര സ്വഭാവമുള്ള ബഹുസ്വര സംവിധാനത്തിന്‍റെ തീച്ചൂളയിലേക്കാണ് ബംഗാളി രാഷ്‌ട്രീയം എടുത്തെറിയപ്പെട്ടത്. ബംഗാളി ഉപദേശീയതയും പ്രാദേശിക സവിശേഷതകളും തൃണമൂൽ കോൺഗ്രസ് എടുത്തുകാട്ടി.

അതേസമയം, ബിജെപിയാകട്ടേ ബംഗാളി സ്വത്വത്തെ വിശാലമായ ഒരു ഹൈന്ദവ നാഗരിക ചട്ടക്കൂടുമായി ബന്ധിപ്പിക്കാനാണ് ശ്രമിച്ചത്. മതപരമായ പ്രതീകങ്ങൾക്കും ദേശീയോദ്ഗ്രഥനത്തിനും അവർ ഊന്നൽ നല്കി. ഇടതുപക്ഷത്തിന്‍റെ വർഗ-മതേതര രാഷ്‌ട്രീയം ഇപ്പോഴുമുണ്ടെങ്കിലും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നേയില്ല. ഭാഷ, ചരിത്രം, മതാചാരങ്ങൾ എന്നിവ തെരഞ്ഞെടുപ്പുചർച്ചകളിൽ മുഖ്യസ്ഥാനം പിടിച്ചുപറ്റിയതോടെ സ്വത്വം എന്നത് ആളെക്കൂട്ടാനുള്ള പ്രധാന ഉപാധിയായി മാറി.

2011ൽ അധികാരത്തിൽ വന്നതുമുതൽ എതിർപക്ഷത്തെ നേതാക്കളെ സ്വന്തമാക്കിക്കൊണ്ടാണ് തൃണമൂൽ കോൺഗ്രസ് വളർന്നത്. പ്രതിപക്ഷത്തെ ദുർബലപ്പെടുത്തുക, അധികാരം കേന്ദ്രീകരിക്കുക, ബംഗാളിനെ പ്രതിപക്ഷമില്ലാത്ത സംസ്ഥാനമാക്കി മാറ്റുക എന്നതായിരുന്നു ലക്ഷ്യം. ഏറ്റവുമൊടുവിൽ, പ്രതിപക്ഷ നേതാവായ ഋതബ്രത ബാനർജി ഈയൊരു വൈരുധ്യത്തിന്‍റെ പ്രതീകമാണ്.

ജനവിധികളെ വളച്ചൊടിക്കാനും പ്രതിപക്ഷ പാർട്ടികളെ ഉള്ളിൽനിന്ന് ചോർത്തിയെടുക്കാനും അധികാരത്തിനുവേണ്ടി ധാർമികതയെ ബലികഴിക്കാനും കഴിയുന്ന സംസ്കാരത്തെ സ്വാഭാവികമാക്കുകയായിരുന്നു മമത ചെയ്തിരുന്നത്. അതിന്‍റെ തിരിച്ചടിയാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. വ്യക്തിപരമായി അവരത് അർഹിച്ചിരുന്നാലും ഇല്ലെങ്കിലും അവരുടെ രാഷ്‌ട്രീയമാണ് ഇത്തരമൊരു സാഹര്യത്തിലേക്കു നയിച്ചതെന്ന് മറക്കാനാകില്ല.

2026ലെ ബിജെപിയുടെ വൻ വിജയത്തിന് പിന്നിൽ പല ഘടകങ്ങളുണ്ടായിരുന്നെങ്കിലും, മൂന്നു തവണ അധികാരത്തിലിരുന്ന തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരമായിരുന്നു അതിൽ പ്രധാനപ്പെട്ടത്. അഴിമതി (പാർട്ടി അണികൾക്കിടയിലെ അഴിമതിയും മുതിർന്ന നേതാക്കൾ ഉൾപ്പെട്ട തട്ടിപ്പുകളും), ക്രമസമാധാന തകർച്ച, വ്യവസായങ്ങളെ ആകർഷിക്കുന്നതിലും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിലുമുണ്ടായ പരാജയം എന്നിവയുൾപ്പെടെ നിരവധി പ്രശ്നങ്ങളിൽനിന്നാണ് ഈ ഭരണവിരുദ്ധ വികാരം ഉടലെടുത്തത്. കൂടാതെ പ്രാദേശിക പാർട്ടി പ്രമാണിമാരുടെ അതിക്രമങ്ങളുടെ ദുരിതം അനുഭവിച്ചത് സാധാരണക്കാരായിരുന്നു.

ബിജെപി ഭരണം ബംഗാൾ ഇതുവരെ കാണാത്ത വഴികളിലൂടെ നടത്തുമെന്ന സൂചനയാണുള്ളത്.


(തുടരും)

Tags : Trinamool Left Front Path West Bengal

Recent News

Corehub Up