x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണിപ്പുരിൽ വെടിവയ്പ്, ഒരാൾ കൊല്ലപ്പെട്ടു; മൂന്നുപേർക്കുപരിക്ക്

സ്വന്തം ലേഖകൻ
Published: July 30, 2026 01:49 AM IST | Updated: July 30, 2026 01:49 AM IST

പ്രതീകാത്മക ചിത്രം

ഇംഫാൽ: മണിപ്പുരിലെ മലയോര ജില്ലയായ നോനിയിൽ വെടിവയ്പിൽ ഗ്രാമത്തിന്‍റെ കാവലിനു നിയോഗിച്ചിരുന്നയാൾ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ എട്ടുമണിയോടെയുണ്ടായ സംഭവത്തിൽ മറ്റൊരു കാവൽക്കാരനും രണ്ടു സിആർപിഎഫ് ജവാന്മാർക്കും പരിക്കേറ്റു.

നോനിയിലെ നാഗ ഭൂരിപക്ഷമേഖലയായ ബിറ്റിയാംഗിൽ പരിശോധനയ്ക്കിടെ സിആർപിഎഫ് സംഘത്തിനു നേരേ ഗോത്രവിഭാഗങ്ങൾ വെടിയുതിർത്തതാണ് സംഘർഷത്തിന്‍റെ തുടക്കം. തുടർന്നുള്ള വെടിവയ്പിലാണ് വില്ലേജ് ഗാർഡ് കൊല്ലപ്പെട്ടത്.

പ്രദേശത്ത് സിആർപിഎഫിന്‍റെ പരിശോധനയെ ഗ്രാമവാസികൾ എതിർത്തിരുന്നു. സുരക്ഷാസേനയെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗോത്രസംഘടനകളുടെ കൂട്ടായ്മ പ്രതിഷേധത്തിലാണ്. ദേശീയപാതയും റെയിൽവേ സ്റ്റേഷനുകളും പ്രതിഷേധക്കാർ പൂർണമായും അടച്ചു.

2023 ൽ വംശീയസംഘർഷം ഉടലെടുത്തതിനു പിന്നാലെ സംസ്ഥാനത്തെ പല ഗ്രാമങ്ങളിലും വിവിധ ഗോത്രവിഭാഗക്കാർ സുരക്ഷയ്ക്കായി വില്ലേജ് ഗാർഡുകളെ നിയോഗിച്ചിരുന്നു.

Tags : Killed Injured Manipur Firing Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up