x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമിത് ഷായുടെ രാജിയിൽനിന്നു കോൺഗ്രസ് പിന്നോട്ടില്ല

സ്വന്തം ലേഖകൻ
Published: July 30, 2026 02:43 AM IST | Updated: July 30, 2026 02:43 AM IST

രാഹുൽ ഗാന്ധി.

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച വിദ്യാർഥികളെ പോലീസ് ക്രൂരമായി ആക്രമിച്ചതിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.

പ്രതിഷേധക്കാർക്കു നേരേ പോലീസും സേനകളും നടത്തിയ നടപടികൾക്ക് മന്ത്രാലയത്തിന്‍റെ ഉത്തരവുണ്ടെന്നും ചെയ്തതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള മാന്യത സർക്കാർ കാണിക്കണമെന്നും കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ആവശ്യപ്പെട്ടു. ലോക്സഭയാണു തനിക്ക് സംസാരിക്കാനുള്ള പ്ലാറ്റ്ഫോമെന്നും അവിടെ സംസാരിക്കാൻ അനുവദിക്കാത്തതുകൊണ്ടാണ് താൻ ഇവിടെ സംസാരിക്കുന്നതെന്നും വ്യക്തമാക്കിയായിരുന്നു രാഹുൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്.

ലോക്സഭ പ്രതിപക്ഷനേതാവെന്ന നിലയിൽ രാജ്യത്തെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളാണു താൻ ഉയർത്തേണ്ടതെന്നും, എന്നാൽ ഡൽഹിയുടെ തെരുവുകളിൽ വിദ്യാർഥികളെയും യുവാക്കളെയും തല്ലിച്ചതച്ച വിഷയം തനിക്ക് ഉയർത്താൻ കഴിഞ്ഞില്ലെന്നും രാഹുൽ പറഞ്ഞു. അവരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചു വെടിവച്ചു.

ആണിയുള്ള ലാത്തികൾ ഉപയോഗിച്ച് അടിച്ചു. പ്രായപൂർത്തിയാകാത്തവരെയും സ്ത്രീകളെയും തല്ലിച്ചതച്ചു. വിദ്യാർഥികൾക്കെതിരായ ആക്രമണം ഒരു മൗലിക പ്രശ്നമാണ്. അതാണു താൻ പാർലമെന്‍റിൽ ഉയർത്താൻ ശ്രമിച്ചത് -രാഹുൽ തുറന്നടിച്ചു.

സംഭവത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള സ്വതന്ത്ര സമിതി അന്വേഷണം നടത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ആക്രമണങ്ങൾക്കു പിന്നിലുള്ള എല്ലാവരും ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുമെന്നും അമിത് ഷായുടെ രാജി ആവശ്യത്തിൽനിന്നു പിന്നോട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി.

Tags : Congress NotBackDown AmitShah Resignation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up