x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരാൻ സാധ്യതയെന്ന് കേന്ദ്ര വൈദ്യുതി അഥോറിറ്റി

സ്വന്തം ലേഖകൻ
Published: July 30, 2026 02:04 AM IST | Updated: July 30, 2026 02:04 AM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മാസങ്ങളിലും വൈദ്യുതി പ്രതിസന്ധി തുടരാൻ സാധ്യതയെന്ന് കേന്ദ്ര വൈദ്യുതി അഥോറിറ്റിയുടെ റിപ്പോർട്ട്.

ഈ വർഷം ഒക്ടോബർ വരെയും പിന്നീട് രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം 2027 ജനുവരി മുതൽ മാർച്ച് വരെയും കേരളത്തിൽ വൈദ്യുതി പ്രതിസന്ധി തുടരാൻ സാധ്യതയുണ്ടെന്നും പീക്ക് ടൈമിലെ വൈദ്യുതി ആവശ്യകതയും ലഭ്യതക്കുറവുമാണ് പ്രതിസന്ധിക്കിടയാക്കുകയെന്നും കേന്ദ്ര ഇലക്ട്രിസിറ്റി അഥോറിറ്റിയുടെ 2026 ലെ ലോഡ് ജനറേഷൻ ബാലൻസ് റിപ്പോർട്ടിൽ പറയുന്നു.

ഒരു വർഷം സംസ്ഥാനത്ത് ആവശ്യമായി വരുന്ന വൈദ്യുതിയുടെ അളവും ഒപ്പം ഇതേ കാലയളവിലുള്ള ലഭ്യതയെ സംബന്ധിച്ചും മുൻകൂട്ടി നടത്തുന്ന കണക്കുകൂട്ടലുകൾ ഉൾക്കൊള്ളുന്നതാണ് ലോഡ് ജനറേഷൻ ബാലൻസ് റിപ്പോർട്ട്.

റിപ്പോർട്ട് പ്രകാരം വൈദ്യുതി പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം ഇടംപിടിച്ചിട്ടുള്ളത്. ഒക്ടോബർ മാസം വരെ കേരളത്തിൽ പ്രതിസന്ധി തുടരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്പോഴും സെപ്റ്റംബറിലുൾപ്പെടെ പുറത്തു നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ അളവ് നിർണായകമാണെന്ന വിലയിരുത്തലും റിപ്പോർട്ടിലുണ്ട്.

കേരളത്തെ സംബന്ധിച്ചിടത്തോളം പീക്ക് ടൈമിലെ വൈദ്യുതി ആവശ്യകത ഇപ്പോഴും ഉയർന്നു നിൽക്കുകയാണ്. കൂടുതൽ വില നൽകി പുറത്തു നിന്ന് വൈദ്യുതി വാങ്ങി പ്രശ്നപരിഹാരത്തിനായി സർക്കാർ ശക്തമായ ഇടപെടൽ നടത്തുന്നുണ്ടെങ്കിലും പവർ എക്സ്ചേഞ്ചിൽ നിന്നുള്ള ലഭ്യതക്കുറവ് വൈദ്യുതി നിയന്ത്രണത്തിലേക്ക് കേരളത്തെ അടിക്കടി തള്ളിവിടുന്നുണ്ട്.

അതേസമയം ഇക്കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് ടൈമിലടക്കം വൈദ്യുതി ലഭിച്ചു തുടങ്ങിയതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. മഴക്കുറവും കുതിച്ചുയരുന്ന വൈദ്യുതി ആവശ്യകതയുമാണ് കേരളത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

സംസ്ഥാനത്തിന്‍റെ ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിന്‍റെ പ്രധാന ആശ്രയമായ ജലവൈദ്യുത പദ്ധതികളിലെ ജലസംഭരണികളിൽ നിലവിൽ ശേഷിയുടെ ഏകദേശം 28 ശതമാനം വെള്ളം മാത്രമാണ് ഉള്ളത്. സാധാരണയായി ഈ സമയത്ത് 60 ശതമാനത്തോളം ജലനിരപ്പ് ഉണ്ടാകാറുണ്ട്.

ഓഗസ്റ്റിൽ കാലവർഷം ശക്തിപ്പെടുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം. ജലസംഭരണികൾ നിറഞ്ഞാൽ ജലവൈദ്യുത ഉത്പാദനം വർധിക്കുകയും പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങൽ കുറയുകയും ചെയ്യും. എന്നാൽ മഴ വീണ്ടും ദുർബലമായാൽ കേരളം സാന്പത്തികമായും വൈദ്യുതി വിതരണത്തിന്‍റെ കാര്യത്തിലും കടുത്ത പ്രതിസന്ധി നേരിടേണ്ടി വരുമെന്നതാണ് നിലവിലെ സൂചന.

Tags : CentralElectricityAuthority Power outage continue KSEB Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up