• Logo

Allied Publications

Middle East & Gulf
മൈഗ്രേഷൻ കോൺക്ലേവ്; ഒമാനിൽ മികച്ച പ്രതികരണം
Share
മസ്‌ക്കറ്റ്: കേരള പഠനത്തെക്കുറിച്ചുള്ള അഞ്ചാമത് അന്താരാഷ്ട്ര കോൺഗ്രസിന്‍റെ ഭാഗമായുള്ള മൈഗ്രേഷൻ കോൺക്ലേവിന് ഒമാനിലെ പ്രവാസി സമൂഹത്തിൽ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നു.

തിരുവനന്തപുരം എകെജി സെന്‍റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസും പത്തനംതിട്ട വി.എസ്.ചന്ദ്രശേഖരൻ പിള്ള സെന്‍റർ ഫോർ റിസർച്ച് ആൻഡ് സ്റ്റഡീസും ചേർന്ന് സംഘടിപ്പിക്കുന്ന മൈഗ്രേഷൻ കോൺക്ലേവ് ജനുവരി 19 മുതൽ 21 വരെ പത്തനതിട്ട ജില്ലയിലെ തിരുവല്ലയിൽ വച്ചാണ് നടക്കുന്നത്.

കേരള ചരിത്രത്തിലെ ഏറ്റവും വിപുലവും സമഗ്രവുമായ മലയാളി പ്രവാസി സമ്മേളനമാണ് "മൈഗ്രേഷൻ കോൺക്ലേവ് 2024' സമ്മേളനത്തിന് മുന്നോടിയായി ഒമാനിലെ പ്രവാസി സംഘടനാ പ്രതിനിധികളുമായും വിവിധ മേഖലകളിലെ പ്രഗത്ഭരുമായും സംഘാടകസമിതി തിങ്കളാഴ്ച ചർച്ച നടത്തി.

മുൻ മന്ത്രിയും എകെജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടറുമായ ഡോ.തോമസ് ഐസക്, വി.എസ് ചന്ദ്രശേഖരപിള്ള പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ എ.പദ്മകുമാർ, കോൺക്ലേവ് സംഘാടക സമിതി ചെയർമാനും എഴുത്തുകാരനുമായ ബെന്യാമിൻ, കോഓർഡിനേഷൻ കൺവീനർ ജോർജ് വർഗീസ്, കോൺക്ലേവ് അക്കാഡമിക് വിഭാഗം ചുമതല വഹിക്കുന്ന ഡോ.റാണി എന്നിവർ സംഘാടക സമിതിക്ക് വേണ്ടി സംസാരിച്ചു.

ഒമാനിലെ പ്രവാസി സാമൂഹ്യ സംഘടനാ നേതാക്കൾ, ലോക കേരള സഭാംഗങ്ങൾ, ഇന്ത്യൻ സോഷ്യൽ ക്ലബിന്‍റെ വിവിധ ഭാഷാ വിഭാഗങ്ങളുടെ കൺവീനർമാർ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിൻറെ ഭാരവാഹികൾ, ബോർഡ് അംഗങ്ങൾ, മുൻ ഭാരവാഹികൾ, അധ്യാപകർ, ഡിപ്പാർട്ട്മെന്‍റ് മേധാവികൾ തുടങ്ങി ഒമാനിലെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ നിന്നും നിരവധി പ്രമുഖർ കോൺക്ലേവിനു മുന്നോടിയായി നടന്ന ചർച്ചയിൽ പങ്കെടുത്തു.

ഒമാനിൽ നിന്നും വിവിധ വിഷയങ്ങളിൽ കോൺക്ലേവിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുമെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. വിദഗ്ധ തൊഴിൽ രംഗത്ത് സുപ്രധാനമായ ജ്ഞാന സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിൽ മൈഗ്രേഷൻ കോൺക്ലേവ് പ്രാഥമിക ശ്രദ്ധ നൽകുമെന്ന് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ച ഡോ.തോമസ് ഐസക് പറഞ്ഞു.

പ്രവാസി മേഖലകളിൽ ഭാവിയിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളും തൊഴിൽ സാധ്യതകളും കോൺക്ലേവിൽ ചർച്ച ചെയ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്‍റെ ബൗദ്ധിക, വിദ്യാഭ്യാസ മേഖലയെ ഉപയോഗപ്പെടുത്തിക്കൊണ്ട് നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതുവഴി കേരളത്തിന്‍റെ സാമൂഹിക ഘടന കൂടുതൽ ശക്തവും പുരോഗമനപരവുമായ രീതിയിൽ വളർത്തിയെടുക്കുവാനും മൈഗ്രേഷൻ കോൺക്ലവ് ലക്ഷ്യമിടുന്നതായി തോമസ് ഐസക് പറഞ്ഞു.

75 രാജ്യങ്ങളിൽ നിന്നായി മൂന്ന് ലക്ഷത്തിലധികം പ്രവാസികൾ ഓൺലൈനായി കോൺക്ലേവിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതോടൊപ്പം മറ്റു വിവിധ വേദികളിലായി ആയിരക്കണക്കിന് പ്രവാസികളും പ്രവാസ ജീവിതം അവസാനിപ്പിച്ചു തിരികെയെത്തിയവരും സമ്മേളനത്തിൽ പങ്കെടുക്കും.

10 വേദികളിലായി നടക്കുന്ന സമ്മേളനത്തിൽ അറുപതോളം വിഷയങ്ങളിൽ 600ൽ അധികം പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും. പ്രവാസി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും പ്രവാസി സമൂഹത്തിന്‍റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ, സംവാദങ്ങൾ, പുനരധിവാസം സംബന്ധിച്ച ചർച്ചകൾ തുടങ്ങി പ്രവാസത്തിന്‍റെ എല്ലാ മേഖലകളെയും സമ്മേളനം അഭിസംബോധന ചെയ്യും.

പ്രവാസത്തെ സംബന്ധിച്ച സമഗ്രമായ ചർച്ചകളും ഫലപ്രദമായ തീരുമാനങ്ങളും ഉണ്ടാകുന്നതിനു ലക്ഷ്യമിട്ടുകൊണ്ടാണ് മൈഗ്രേഷൻ കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. മൈഗ്രേഷൻ കോൺക്ലേവിൽ പങ്കെടുക്കുന്നതിനും ഭാഗമാകുന്നതിനുമായി ഒമാനിൽ നിന്നും വലിയ തോതിൽ മലയാളികൾ രജിസ്റ്റർ ചെയ്യാൻ ആരംഭിച്ചിട്ടിട്ടുണ്ട്.

വരും ദിവസങ്ങളിൽ കൂടുതൽ പ്രവാസികൾ രജിസ്റ്റർ ചെയ്യുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മൈഗ്രേഷൻ കോൺക്ലവിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.migrationconclave.com വഴി രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.

സാങ്കേതിക തകരാർ: ഗൾഫിലേക്കുള്ള വിമാനങ്ങൾ വൈകി.
നെടുമ്പാശേരി: സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ഗൾഫിലേക്കുള്ള രണ്ട് എയർ ഇന്ത്യ
യുഎഇയില്‍ നേരിയ ഭൂചലനം.
അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 2.
വി.എൻ. വാസവൻ ജോർജിയയിലേക്ക്.
കോട്ടയം: മന്ത്രി വി.എൻ. വാസവൻ ശനിയാഴ്ച ജോർജിയയിലേക്ക് യാത്ര തിരിക്കും.
തായ്‌­ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ അ­പകടം; മ­ല­യാ­ളി അ­ധ്യാപി­ക മ­രി­ച്ചു.
കോട്ട­യം: പാരാഗ്ലൈഡിങ്ങിനി­ടെ­യുണ്ടായ അ­പ­ക­ട­ത്തില്‍ പരിക്കേറ്റ മ­ല­യാ­ളി അ­ധ്യാപി­ക മ­രി­ച്ചു.
ഗ്രാന്‍റ് ഹൈപ്പർ മാർക്കറ്റ് ജലീബ് ബ്രാഞ്ച് റീലോഞ്ച് ചെയ്തു.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്‍റെ ജലീബ് ഔട്ട്‌ലെറ്റിൽ ഇനി കൂടുതൽ സ