• Logo

Allied Publications

Middle East & Gulf
ഭരത് മുരളി നാടകോത്സവം: ഉദ്‌ഘാടനം വെള്ളിയാഴ്ച
Share
അബുദാബി: അബുദാബി കേരള സോഷ്യൽ സെന്‍റർ സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവം വെള്ളിയാഴ്ച നടക്കുന്ന ഉദ്‌ഘാടന ചടങ്ങോട് കൂടി ആരംഭിക്കും. ശനിയാഴ്ച മുതൽ യുഎഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള പത്ത് സമിതികൾ ജനുവരി 20 വരെയുള്ള ദിവസങ്ങളിലായി നാടകങ്ങൾ അരങ്ങിലെത്തിക്കും.

ജനുവരി 22ന് ഫലപ്രഖ്യാപനം നടക്കും. സാജിദ് കൊടിഞ്ഞിയുടെ സംവിധാനത്തിൽ ക്രീയേറ്റിവ് ക്ലൗഡ് അലൈൻ അവതരിപ്പിക്കുന്ന സോർബ എന്ന നാടകം ശനിയാഴ്ച ആദ്യ നാടകമായി അവതരിപ്പിക്കും.

30ന് അജയ് അന്നൂർ സംവിധാനം ചെയ്ത് അൽഖൂസ് തീയറ്റർ അവതരിപ്പിക്കുന്ന ജീവലത, 31ന് പ്രശോബ് ബാലന്‍റെ സംവിധാനത്തിൽ കനൽ തിയറ്റേഴ്‌സ് ദുബായ് അവതരിപ്പിക്കുന്ന മരണക്കളി, ജനുവരി ഒന്നിന് ബിജുകൊട്ടില സംവിധാനം ചെയ്ത് ചേതന റാസൽഖൈമ അവതരിപ്പിക്കുന്ന കെ.പി. ബാബുവിന്‍റെ പൂച്ച,

ജനുവരി ആറിന് ഹസീം അമരവിള സംവിധാനം ചെയ്ത് ശക്തി തീയറ്റേഴ്‌സ് അബുദാബി അരങ്ങിലെത്തിക്കുന്ന സോവിയറ്റ് സ്റ്റേഷൻ കടവ്, ജനുവരി ഏഴിന് അഭിമന്യു വിനയകുമാർ സംവിധാനം ചെയ്ത് ചമയം തീയറ്റേഴ്‌സ് ഷാർജയുടെ ടോയ്‌മാൻ, ജനുവരി 13ന് ഷൈജു അന്തിക്കാടിന്‍റെ സംവിധാനത്തിൽ അലൈൻ ഇന്ത്യ സോഷ്യൽ സെന്‍ററിന്‍റെ ട്വിങ്കിൾ റോസായും പന്ത്രണ്ടു കാമുകന്മാരും

ജനുവരി 14ന് ഒ.ടി. ഷാജഹാന്‍റെ സംവിധാനത്തിൽ ഓർമ ദുബായിയുടെ ഭൂതങ്ങൾ, ജനുവരി 19ന് യുവകലാസാഹിതി അബുദാബി വൈശാഖ് അന്തിക്കാടിന്‍റെ സംവിധാനത്തിൽ ഒരുക്കുന്ന ആറാം ദിവസം, അവസാന ദിവസമായ ജനുവരി 20ന് സുവീരന്‍റെ സംവിധാനത്തിൽ ഒന്‍റാരിയൊ തീയറ്റേഴ്‌സ് അവതരിപ്പിക്കുന്ന കാമമോഹിതം എന്നീ നാടകങ്ങൾ അരങ്ങിലെത്തും.

എല്ലാ ദിവസവും രാത്രി എട്ടിന് നാടകം ആരംഭിക്കും. കേരളത്തിന് പുറത്ത് നടക്കുന്ന ഏറ്റവും വലിയ നാടകോത്സവമാണ് കേരള സോഷ്യൽ സെന്‍റർ സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവം. ഒരുമണിക്കൂറിൽ കുറയാത്ത പരമാവധി രണ്ട്‌ മണിക്കൂർ നീളുന്ന നാടകങ്ങളാണ് നാടകോത്സവത്തിൽ അവതരിപ്പിക്കുക.

ഏറ്റവും മികച്ച അവതരണം, മികച്ച രണ്ടാമത്തെ അവതരണം, മികച്ച മൂന്നാമത്തെ അവതരണം, സംവിധായകന്‍, നടന്‍, നടി, രണ്ടാമത്തെ നല്ല നടന്‍, രണ്ടാമത്തെ നല്ല നടി, ബാലതാരം, പ്രകാശ വിതാനം, പശ്ചാത്തല സംഗീതം, ചമയം രംഗസജീകരണം എന്നീ പുരസ്‌കാരങ്ങൾക്ക് പുറമെ പ്രോത്സാഹന സമ്മാനമായി യുഎഇയില്‍ നിന്നുള്ള ഏറ്റവും നല്ല സംവിധായകനും സമ്മാനമുണ്ട്.

ഏറ്റവും മികച്ച അവതരണത്തിന് 15,000 ദിർഹവും രണ്ടാമത്തെ മികച്ച അവതരണത്തിന് 10,000 ദിർഹവും മികച്ച മൂന്നാമത്തെ അവതരണത്തിന് 5,000 ദിർഹവും സമ്മാനമായി നൽകും. കൂടാതെ മികച്ച യുഎഇ യിലെ സംവിധായകന് 500 ദർഹം സമ്മാനത്തുക നൽകും.

കേരളത്തിലെ പ്രശസ്തരും പ്രതിഭാധനന്മാരുമായ സംവിധായകരാണ് ഓരോ സമിതിയുടെയും നാടകങ്ങള്‍ സംവിധാനം ചെയ്യുന്നത്. നാട്ടില്‍ നിന്നുള്ള സംവിധായകരോടൊപ്പം യുഎഇയിലെ പ്രവാസികളായ രചയിതാക്കളും സംവിധായകരും നാടകോത്സവത്തിന്‍റെ ഭാഗമാകുന്നുണ്ട്.

നാടകോത്സവത്തിന്‍റെ ഭാഗമായി യുഎഇയിലെ നാടക രചയിതാക്കൾക്കായി ഏകാങ്ക നാടക രചനാ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

സാങ്കേതിക തകരാർ: ഗൾഫിലേക്കുള്ള വിമാനങ്ങൾ വൈകി.
നെടുമ്പാശേരി: സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ഗൾഫിലേക്കുള്ള രണ്ട് എയർ ഇന്ത്യ
യുഎഇയില്‍ നേരിയ ഭൂചലനം.
അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 2.
വി.എൻ. വാസവൻ ജോർജിയയിലേക്ക്.
കോട്ടയം: മന്ത്രി വി.എൻ. വാസവൻ ശനിയാഴ്ച ജോർജിയയിലേക്ക് യാത്ര തിരിക്കും.
തായ്‌­ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ അ­പകടം; മ­ല­യാ­ളി അ­ധ്യാപി­ക മ­രി­ച്ചു.
കോട്ട­യം: പാരാഗ്ലൈഡിങ്ങിനി­ടെ­യുണ്ടായ അ­പ­ക­ട­ത്തില്‍ പരിക്കേറ്റ മ­ല­യാ­ളി അ­ധ്യാപി­ക മ­രി­ച്ചു.
ഗ്രാന്‍റ് ഹൈപ്പർ മാർക്കറ്റ് ജലീബ് ബ്രാഞ്ച് റീലോഞ്ച് ചെയ്തു.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്‍റെ ജലീബ് ഔട്ട്‌ലെറ്റിൽ ഇനി കൂടുതൽ സ