• Logo

Allied Publications

Middle East & Gulf
റിയാദിൽ കുടുങ്ങിയ തൃശൂർ സ്വദേശിക്ക് തുണയായി കേളി
Share
റിയാദ്: ജോലിക്കിടെ വാഹനത്തിനുണ്ടായ കേടുപാടിന്‍റെ ഉത്തരവാദിത്വം ചുമത്തപ്പെട്ട് ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടിലായ തൃശൂർ സ്വദേശിയെ കേളി നാട്ടിലെത്തിച്ചു. റിയാദിലെ എക്സിറ്റ് രണ്ടിലുള്ള സ്വദേശിയുടെ വീട്ടിൽ ഒന്നര വർഷം മുമ്പ് ഡ്രൈവർ ജോലിക്കെത്തിയതായിരുന്നു തൃശൂർ രാമവർമപുരം സ്വദേശി ഹരി ഉത്തപ്പിള്ള.

നാല് മാസം മുമ്പ് ഓട്ടത്തിനിടയിൽ വാഹനം വഴിയിൽ നിന്ന്‌ പോയി. ഇതിന്‍റെ ഉത്തരവാദി ഹരിയാണെന്നുംവാഹനത്തിന് ചെലവായ തുക ഹരിയിൽ നിന്നും ഈടാക്കുമെന്നും പറഞ്ഞ് സ്പോൺസർ ശമ്പളവും ഭക്ഷണവും നൽകാതെ ജോലി ചെയ്യിപ്പിച്ചു.

ആദ്യ ഒരു വർഷം കൃത്യമായി ശമ്പളം നൽകിയതിനാൽ തുടർന്നും ലഭിക്കുമെന്ന പ്രതീക്ഷയിൽ ഓരോ മാസവും തള്ളി നീക്കി. ആരെയും ഹരി വിവരം അറിയിച്ചിരുന്നില്ല.

ഒരുമാസം കഴിഞ്ഞു ഭക്ഷണത്തിന് തീർത്തു ബുദ്ധിമുട്ടായതിനെ തുടർന്ന് ഇയാൾ കേളി പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കേളി പ്രവർത്തകർ ഭക്ഷണത്തിനുള്ള സൗകര്യം തരപ്പെടുത്തുകയും സ്പോൺസറുമായി സംസാരിക്കുകയും ചെയ്‌തു.

വാഹനത്തിന് 9000 റിയാൽ ചെലവായെന്നും അത് ഹരി നൽകണമെന്നും സ്പോൺസർ പറഞ്ഞു. തുടർന്ന് മൂന്നു മാസത്തെ കാത്തിരിപ്പിന് ശേഷം ലേബർ കോടതിയിൽ കേസ് ഫയൽ ചെയ്യുവാനുള്ള സൗകര്യം ഒരുക്കുന്നതിനായി കേളി പ്രവർത്തകർ സഹായം നൽകി.

അതിനിടയിൽ ഒരിക്കൽ കൂടി സ്പോൺസറുമായി സംസാരിക്കുകയും രണ്ടു ദിവസത്തിനുള്ളിൽ ടിക്കറ്റുമായി വന്നാൽ എക്സിറ്റ് നൽകാമെന്ന് സ്പോൺസർ സമ്മതിക്കുകയും ചെയ്തു. വിഷയത്തിൽ ഇടപെട്ട ഉമ്മുൽ ഹമാം ജീവകാരുണ്യ വിഭാഗത്തിന്‍റെ അഭ്യർഥന പ്രകാരം കേളി കേന്ദ്രകമ്മിറ്റി ടിക്കറ്റ് അനുവദിക്കുകയും എക്സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു.

ആദ്യമായി സൗദിയിലെത്തിയ ഹരി അങ്ങനെ നാലു മാസത്തെ ദുരിതത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങി. കേളി ഉമ്മുൽ ഹമാം ഏരിയ ജീവകാരണ്യ കൺവീനർ ജാഫർ വിഷയത്തിൽ ഇടപെട്ട് ആവശ്യമായ സഹായങ്ങൾ നൽകി.

സാങ്കേതിക തകരാർ: ഗൾഫിലേക്കുള്ള വിമാനങ്ങൾ വൈകി.
നെടുമ്പാശേരി: സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ഗൾഫിലേക്കുള്ള രണ്ട് എയർ ഇന്ത്യ
യുഎഇയില്‍ നേരിയ ഭൂചലനം.
അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 2.
വി.എൻ. വാസവൻ ജോർജിയയിലേക്ക്.
കോട്ടയം: മന്ത്രി വി.എൻ. വാസവൻ ശനിയാഴ്ച ജോർജിയയിലേക്ക് യാത്ര തിരിക്കും.
തായ്‌­ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ അ­പകടം; മ­ല­യാ­ളി അ­ധ്യാപി­ക മ­രി­ച്ചു.
കോട്ട­യം: പാരാഗ്ലൈഡിങ്ങിനി­ടെ­യുണ്ടായ അ­പ­ക­ട­ത്തില്‍ പരിക്കേറ്റ മ­ല­യാ­ളി അ­ധ്യാപി­ക മ­രി­ച്ചു.
ഗ്രാന്‍റ് ഹൈപ്പർ മാർക്കറ്റ് ജലീബ് ബ്രാഞ്ച് റീലോഞ്ച് ചെയ്തു.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്‍റെ ജലീബ് ഔട്ട്‌ലെറ്റിൽ ഇനി കൂടുതൽ സ