• Logo

Allied Publications

Americas
ജലാശയത്തിനടിയിലും ജീവശ്വാസം നൽകുവാൻ പ്രാപ്തിയുള്ള ദൈവത്തിൽ നാം വിശ്വസിക്കണം: റവ. ഫാ. മാത്യു ജേക്കബ്
Share
ഡാളസ്: ജലാശയത്തിനടിയിലും ജീവശ്വാസം നൽകുവാൻ പ്രാപ്തിയുള്ള ദൈവത്തിലായിരിക്കണം നാം വിശ്വാസം അർപ്പികേണ്ടതെന്ന് റവ ഫാ മാത്യു ജേക്കബ്.

ദൈവീക കല്പനകളോട് മറുതലിച്ച് നിനവെയിലേക്ക് പോകുന്നതിന് പകരം തർശീശിലേക്ക് യാത്ര തിരിച്ച യോനയുടെ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന പ്രതിസന്ധകളിൽ ദൈവം അവനെ കൈവിട്ടില്ല.

തിമിംഗലത്തിനുള്ളിലിരുന്നും ജീവശ്വാസം നൽകുവാൻ പ്രാപ്തിയുള്ള ദൈവത്തിങ്കലേക്കു തന്‍റെ പ്രാർഥനകൾ ഉയർന്നപ്പോൾ യോനായെ ജീവിതത്തിലേക്ക് ദൈവം, തിരിച്ചു കൊണ്ടുവന്നതായി നാം കാണുന്നു.

കർത്താവിനെ മൂന്നുവട്ടം തള്ളിപ്പറയുകയും മറുതലിച്ച് മാറിപോകുകയും ചെയ്ത ശീമോൻ പത്രോസിനെ യഥാസ്ഥാനപ്പെടുത്തി സ്വർഗത്തിന്‍റെ താക്കോൽ ഏൽപിക്കുകയും ചെയ്തതു നീതിമാനായ ദൈവമായിരുന്നുവെന്നും നാം വിസ്മരിക്കരുതെന്നും റവ. ഫാ. മാത്യു ജേക്കബ് ഉദ്ബോധിപ്പിച്ചു.

വലിയ നോമ്പിനോട് അനുബന്ധിച്ച് "ആഷ് വെഡ്നെസായിൽ" ഡാളസ് സെന്‍റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ സംഘടിപ്പിച്ച ശുശ്രൂഷയിൽ ധ്യാന പ്രസംഗം നടത്തുകയായിരുന്നു കാരോൾട്ടൻ സെന്‍റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരി ഫാ. മാത്യു ജേക്കബ്.

പരസ്പര സ്നേഹത്തിന്‍റെ സന്ദേശം വാലന്‍റെെൻ ദിനത്തിൽ ലോകമെങ്ങും പ്രചരിപ്പിക്കുന്ന ദിനത്തിൽ ക്രിസ്തുവിന്‍റെ അതുല്യ സ്നേഹ സന്ദേശം വിശ്വാസ സമൂഹത്തിൽ പങ്കുവയ്ക്കുവാൻ അവസരം ലഭിച്ചതിൽ കൃതാർഥനാണെന്നു അച്ചൻ പറഞ്ഞു.

ലോകത്തിൽ അർപ്പിക്കപ്പെട്ട എല്ലാ യാഗവസ്തുക്കളും കത്തിയമർന്നു ചാരമായി മാറിയെങ്കിൽ, കാൽവരി ക്രൂശിൽ മനുഷ്യ വർഗത്തിന്‍റെ പാപപരിഹാരത്തിന്നായി യാഗവസ്തുവായി മാറിയ ക്രിസ്തു നാഥൻ ചാരമായി അലിഞ്ഞു ചേരാതെ മൂനാം നാളിൽ ഉയർത്തെഴുന്നേറ്റതായി നാം വിശ്വസിക്കുന്നു.

ഈ നോമ്പുകാലഘട്ടത്തിൽ ക്രിസ്തുനാഥനിൽ നമ്മുടെ വിശ്വാസമർപ്പിക്കണമെന്നു ഊന്നി പറഞ്ഞാണ് അച്ചൻ തന്‍റെ പ്രസംഗം ഉപസംഹരിച്ചത്.ഡാളസ് സെന്‍റ് പോൾസ് മാർത്തോമ്മാ ഇടവക വികാരി റവ. ഷൈജു സി. ജോയ് അച്ചൻ റവ. ഫാ. മാത്യു ജേക്കബിനെ പരിചയപെടുത്തുകയും സ്വാഗതം ചെയ്യുകയും ചെയ്തു.

ഡാളസ് റൂസ്‌വെൽറ്റ് ഹൈസ്‌കൂളിന് സമീപം വെടിവയ്പ്; വിദ്യാർഥികൾക്ക് പരിക്ക്.
ഡാളസ്: ഡ്രൈവ്ബൈ വെടിവയ്പിൽ പരിക്കേറ്റ രണ്ട് വിദ്യാർഥികളെ വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡാളസ് പോലീസ് പറ
ആർഎഫ്കെ ജൂണിയറിന്‍റെ വരവ് ബൈഡന് പ്രയോജനം ചെയ്യുമെന്ന് കണ്ടെത്തൽ.
വാഷിംഗ്‌ടൺ: റോബർട്ട് കെന്നഡി ജൂണിയർ പ്രസിഡന്‍റ് സ്ഥാനാർഥി‌യായി രംഗത്തുണ്ടെങ്കിൽ അത് ഏറെ പ്രയോജനം ചെയ്യുക ഡെമോക്രാറ്
95 ബില്യൺ ഡോളറിന്‍റെ വിദേശ സഹായം രണ്ടു സഭകളും പാസാക്കി; ജോ ബൈഡന്‍റെ ഒപ്പിനായി കാത്തിരിക്കുന്നു.
വാഷിംഗ്‌ടൺ: യുഎസ് പ്രതിനിധി സഭ പാസാക്കിയിരുന്ന 95 ബില്യൺ ഡോളറിന്‍റെ വിദേശ സഹായ ബിൽ സെനറ്റിലും 18 വോട്ടുകൾക്കെതിരേ 79
സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് സാംസ്കാരിക നേതാക്കൾ.
ഡാളസ്: കരോൾട്ടൺ സിറ്റി കൗൺസിലിന്‍റെ ചരിത്രത്തിൽ ആദ്യമായി മലയാളി കമ്യൂണിറ്റിയിൽ നിന്നും മത്സരിക്കുന്ന സൈമൺ ചാമക്കാ
ക്‌നാനായ നടവിളി മത്സരം: ഒർലൻഡോ ഇടവക ജേതാക്കൾ.
ഷിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി അമേരിക്കയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട്