• Logo

Allied Publications

Americas
ബിനയ പ്രധാനുമായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രതിനിധികൾ ചർച്ച നടത്തി
Share
ന്യൂയോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനത്തിലേക്ക് ക്ഷണിക്കാൻ വന്ന പ്രതിനിധികളുമായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ ബിനയ ശ്രീകാന്ത പ്രധാൻ പ്രവാസി സമൂഹം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെപ്പറ്റി ചർച്ച നടത്തി.

നാഷണൽ പ്രസിഡന്‍റ് സുനിൽ ട്രൈസ്റ്റാർ, ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്‍റ് ഷോളി കുമ്പിളുവേലി, ന്യൂയോർക്ക് ചാപ്റ്റർ പ്രതിനിധികളായ സജി എബ്രഹാം, ജിനേഷ് തമ്പി, പ്രസ് ക്ലബ് പ്രതിനിധിയും ഫൊക്കാന നാഷണൽ ട്രഷററുമായ ബിജു കൊട്ടാരക്കര തുടങ്ങിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.

21 വർഷത്തെ ഇന്ത്യ പ്രസ് ക്ലബിന്‍റെ ചരിത്രവും പ്രവർത്തങ്ങളും പ്രസിഡന്‍റ് സുനിൽ ട്രൈസ്റ്റാർ കോൺസൽ ജനറലിനെ അറിയിക്കുകയും പ്രവർത്തനോദ്‌ഘാടനത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. അദ്ദേഹം എല്ലാ ആശംസകളും അറിയിക്കുകയും ചടങ്ങിൽ പങ്കെടുക്കാൻ സമ്മതിക്കുകയും ചെയ്തു.

ഏകദേശം ഒരു മണിക്കൂറോളം പ്രസ് ക്ലബ് പ്രതിനിധികളുമായി സംവദിച്ച അദ്ദേഹം പ്രവാസികളായ എല്ലാ ഇന്ത്യക്കാരുടെയും നന്മ‌യ്ക്കായി 24 മണിക്കൂറും ഉണർന്നു പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ കോൺസുലേറ്റ് ആണ് ഇവിടെയുള്ളതെന്ന് ചൂണ്ടിക്കാട്ടി. പ്രസ് ക്ലബ് പ്രതിനിധികൾ മാധ്യമങ്ങളുടെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

ഈയിടെ അമേരിക്കയിലെ വിവിധ സ്ഥലങ്ങളിലായി മരിച്ച ആറ് വിദ്യാർഥികളെ കുറിച്ചും ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷയെ കുറിച്ചും പ്രസ് ക്ലബ് പ്രതിനിധി ജിനേഷ് തമ്പിയുടെ ചോദ്യങ്ങൾ ഉന്നയിച്ചു.

ഇന്ത്യൻ വിദ്യാർഥികൾ എല്ലാരും തന്നെ സുരക്ഷിതരാണെന്നും ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ് ഈ അടുത്തു നടന്നതെന്നും കോൺസൽ ജനറൽ പറഞ്ഞു. രണ്ട് പേരുടെ മൃതദേഹം ഇന്ത്യൻ കോൺസുലേറ്റിന്‍റെ പണം ഉപയോഗിച്ച് നാട്ടിലേക്ക് അയച്ചുവെന്നും അദ്ദേഹം കൂ‌ട്ടിച്ചേർത്തു.

ഇന്ത്യൻ വിദ്യാർഥികൾ കോൺസുലേറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കോൺസുലേറ്റിൽ രജിസ്റ്റർ ചെയ്‌താൽ ഒരാവശ്യം വരുമ്പോൾ അവരെ കണ്ടെത്തുക എളുപ്പമാവും. ഇപ്പോൾ വാർത്തകൾ കണ്ട് അവരെ തേടിപ്പോകേണ്ടി വരുന്നു.

എന്തായാലും എല്ലാ യുണിവേഴ്സിറ്റികളിലെയും ഇന്ത്യൻ സംഘടനകളുടെയും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കുറഞ്ഞ പക്ഷം ആരെയാണ് ബന്ധപ്പെടേണ്ടതെന്നു എളുപ്പത്തിൽ മനസിലാവുമല്ലോ. എല്ലാ ദിവസവും എന്തെങ്കിലും സംഭങ്ങൾ ഉണ്ടാവുന്നു. കാരണം അത്രയധികം ആളുകൾ ഇവിടെയുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയിൽ എത്തിയാൽ എല്ലാവരും ജേതാക്കളായി എന്ന തെറ്റായ ധാരണ ഇന്ത്യയിലുണ്ട്. വലിയ വായ്പ എടുത്തും മറ്റുമാണ് പലരും ഇവിടെ എത്തുന്നത്. എംഐടി പോലുള്ള സ്ഥാപനങ്ങളിൽ പഠിക്കാൻ അത് എടുക്കുന്നത് മനസിലാക്കാം.

എന്നാൽ ആർട്ട്സ് വിഷയങ്ങളും മറ്റും പഠിക്കാൻ വലിയ ലോൺ നല്ലതാണോ എന്ന് ചിന്തിക്കണം. ഒരു വർഷം ഒരു വിദ്യാർഥി ഇവിടെ 50,000 ഡോളർ ചെലവിടുന്നു എന്ന് വയ്ക്കുക. മൂന്നര ലക്ഷം പേർ ആകുമ്പോൾ അത് 20 ബില്യൺ ആയി. ഗൾഫിൽ പണിയെടുത്തു നമ്മുടെ ആളുകൾ ഇന്ത്യയിലേക്കയക്കുന്നത്ര തുക നാം പഠനത്തിനായി പുറത്തേക്കു കൊണ്ടുപോകുന്നു എന്നും അദ്ദേഹം പറഞ്ഞു.

ജിനേഷ് തമ്പിയുടെ മറ്റൊരു ചോദ്യം പാൻ കാർഡിന് അപേക്ഷിക്കുമ്പോൾ ഉണ്ടാകുന്ന വിഷമങ്ങളാണ് പ്രത്യേകിച്ച് ഫോട്ടോ സൈസ് 3.5 * 2.5 എന്നത് പലർക്കും പ്രശ്നമാണെന്നും ആ സൈസിൽ ഫോട്ടോ ഇവിടെ സ്റ്റുഡിയോയിൽ എടുക്കാൻ പറ്റില്ല, അത് പലപ്പോഴും ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും ജിനേഷ് തമ്പി അദ്ദേഹത്തെ ധരിപ്പിച്ചു. അതിനായി എന്തെങ്കിലും ചെയ്യാൻ ഒക്കുമെങ്കിൽ ഉടൻ തന്നെ ശ്രമിക്കാമെന്നും അദ്ദേഹം ഉറപ്പു തന്നു.

ഇവിസയിൽ പോകുന്നവർ ഇന്ത്യയിലെ ഇമ്മിഗ്രേഷനിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്‍റ് ഷോളി കുമ്പിളുവേലിയുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി.

ഐഡിയും മറ്റും ഇന്ത്യയിൽ പരിശോധിക്കണമെങ്കിൽ മതിയായ കാരണം കാണും. സാധാരണ സംഭവിക്കുന്ന കാര്യമല്ല അത്. എല്ലാ വിവരവും ഇവിടെ നൽകിയാണ് ഇവിസ കൊടുക്കുന്നത്. കൂടുതൽ ആളുകൾക്ക് ഇത് സംഭവിക്കുന്നുവെങ്കിൽ ദയവായി തങ്ങളെ അറിയിക്കുക. ഇവിസ എടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ്. കഴിഞ്ഞ വർഷം 70 ശതമാനം ഇവിസയും 30 ശതമാനം പേപ്പർ വിസയും ആണ് നൽകിയത് എന്നും അദ്ദേഹം പറഞ്ഞു.

പ്രസ് ക്ലബ് ന്യൂ യോർക്ക് പ്രതിനിധി സജി ഏബ്രഹാമിന്‍റെ ഇരട്ട പൗരത്വം സംബന്ധിച്ച ചോദ്യത്തിനും അദേഹം മറുപടി നൽകി. ഇന്ത്യൻ രാഷ്ട്രീയ നേതാക്കളാണ് അതിനെ കുറിച്ച് സംസാരിക്കേണ്ടത്. ഇപ്പോൾ ഓസിഐ കാർഡ് രണ്ടോ മൂന്നോ കാര്യം ഒഴിച്ച് ബാക്കി എല്ലാറ്റിനും പൗരനൊപ്പമുള്ള അവകാശം നൽകുന്നു. ഇരട്ട പൗരത്വമുള്ള രാജ്യങ്ങളിൽ ഒരിടത്തു കുറ്റകൃത്യങ്ങൾ ചെയ്തവർ അടുത്ത രാജ്യത്തേക്ക് പോയി രക്ഷപ്പെടുന്നതും കാണുന്നുണ്ട് എന്നും അദ്ദേഹം അറിയിച്ചു.

പ്രസ് ക്ലബ് ന്യൂയോർക്ക് പ്രതിനിധിയും ഫൊക്കാനയുടെ നാഷണൽ ട്രഷററുമായ ബിജു കൊട്ടാരക്കരയുടെ ചോദ്യം പ്രായമായവർക്ക് "പവർ ഓഫ് അറ്റോർണി' കിട്ടാൻ ഇന്ത്യൻ കോൺസുലേറ്റിൽ വരുന്നതു ഒഴിവാക്കാൻ പറ്റുമോ എന്നതായിരുന്നു. അതിനു മറുപടിയായി വിശദമായി പഠിച്ചിട്ട് അറിയിക്കാം എന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഫോറിൻ സർവീസിലെ 2002 ബാച്ചിലെ അംഗമാണ് ന്യു യോർക്കിൽ പുതുതായി ചാർജ് എടുത്ത കോൺസൽ ജനറൽ ബിനയ ശ്രീകാന്ത പ്രധാൻ. മോസ്കോയിൽ ഇന്ത്യൻ എംബസിയിൽ ഡെപ്യുട്ടി ചീഫ് ഓഫ് മിഷൻ, ടാൻസാനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ, ഈസ്റ്റ് ആഫ്രിക്കൻ കമ്മ്യൂണിറ്റിയുടെ (ഇഎസി) സ്ഥിരം പ്രതിനിധി തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ഡാളസ് റൂസ്‌വെൽറ്റ് ഹൈസ്‌കൂളിന് സമീപം വെടിവയ്പ്; വിദ്യാർഥികൾക്ക് പരിക്ക്.
ഡാളസ്: ഡ്രൈവ്ബൈ വെടിവയ്പിൽ പരിക്കേറ്റ രണ്ട് വിദ്യാർഥികളെ വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡാളസ് പോലീസ് പറ
ആർഎഫ്കെ ജൂണിയറിന്‍റെ വരവ് ബൈഡന് പ്രയോജനം ചെയ്യുമെന്ന് കണ്ടെത്തൽ.
വാഷിംഗ്‌ടൺ: റോബർട്ട് കെന്നഡി ജൂണിയർ പ്രസിഡന്‍റ് സ്ഥാനാർഥി‌യായി രംഗത്തുണ്ടെങ്കിൽ അത് ഏറെ പ്രയോജനം ചെയ്യുക ഡെമോക്രാറ്
95 ബില്യൺ ഡോളറിന്‍റെ വിദേശ സഹായം രണ്ടു സഭകളും പാസാക്കി; ജോ ബൈഡന്‍റെ ഒപ്പിനായി കാത്തിരിക്കുന്നു.
വാഷിംഗ്‌ടൺ: യുഎസ് പ്രതിനിധി സഭ പാസാക്കിയിരുന്ന 95 ബില്യൺ ഡോളറിന്‍റെ വിദേശ സഹായ ബിൽ സെനറ്റിലും 18 വോട്ടുകൾക്കെതിരേ 79
സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് സാംസ്കാരിക നേതാക്കൾ.
ഡാളസ്: കരോൾട്ടൺ സിറ്റി കൗൺസിലിന്‍റെ ചരിത്രത്തിൽ ആദ്യമായി മലയാളി കമ്യൂണിറ്റിയിൽ നിന്നും മത്സരിക്കുന്ന സൈമൺ ചാമക്കാ
ക്‌നാനായ നടവിളി മത്സരം: ഒർലൻഡോ ഇടവക ജേതാക്കൾ.
ഷിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി അമേരിക്കയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട്