• Logo

Allied Publications

Americas
ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ മാമാങ്കം മേയ് 25 മുതൽ ന്യൂയോർക്കിൽ
Share
ന്യൂയോർക്ക്: 197080 കാലഘട്ടത്തിൽ വോളിബോൾ ലോകത്തെ ഇതിഹാസമായിരുന്ന അകാലത്തിൽ പൊലിഞ്ഞു പോയ ജിമ്മി ജോർജിന്‍റെ ഓർമ്മകൾ നിലനിർത്തികൊണ്ട് 33 വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിൽ രൂപം കൊണ്ട ജിമ്മി ജോർജ് മെമ്മോറിയൽ നാഷണൽ വോളിബോൾ ടൂർണമെന്‍റ് 14 വർഷങ്ങൾക്ക് ശേഷം ന്യൂയോർക്കിന്‍റെ മണ്ണിൽ എത്തിച്ചേർന്നതിന്‍റെ ആവേശത്തിലാണ് ലോംഗ് ഐലൻഡിലെ കേരളാ സ്പൈക്കേഴ്സ് വോളിബോൾ ക്ലബ് അംഗങ്ങൾ.

34ാമത് ജിമ്മി ജോർജ് മെമ്മോറിയൽ ടൂർണമെന്‍റിന് ആതിഥേയത്വം നൽകാൻ അവസരം ലഭിച്ച കേരളാ സ്പൈക്കേഴ്സ് വോളി ബോൾ ക്ലബ്ബ് ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഭാരവാഹികളും കളിക്കാരും മേയ് 25, 26 (ശനി, ഞായർ) തീയതികളിൽ വോളിബോൾ മാമാങ്കം സംഘടിപ്പിക്കുവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.

മെമ്മോറിയൽ ഡേ ആഴ്ച കൂടിയായ മേയ് 25നും 26നും ഫ്ലഷിംഗിലുള്ള ക്വീൻസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ (Queens College, 6530 Kissena Blvd, Flushing, NY) പ്രസ്തുത ടൂർണമെൻറ് വലിയ ആഘോഷമാക്കുവാനുള്ള ക്രമീകരണങ്ങളാണ് ചെയ്യുന്നത്.

1955 മാർച്ച് എട്ടിന് കണ്ണൂർ ജില്ലയിലെ പേരാവൂരിന് അടുത്തുള്ള തുണ്ടിയിൽ എന്ന ഗ്രാമത്തിൽ കുടക്കച്ചിറ കുടുംബത്തിൽ ജോർജ് ജോസഫ് മേരി ജോർജ് ദമ്പതികളുടെ രണ്ടാമത്തെ മകനായി ജനിച്ച ജിമ്മി ജോർജ് വോളി ബോൾ ലോകത്തെ മുടിചൂടാ മന്നനായി തിളങ്ങി നിന്നപ്പോൾ തന്‍റെ 32ാമത്തെ വയസ്‌സിൽ 1987 നവംബർ 30ന് ഇറ്റലിയിൽ വച്ച് കാറപകടത്തിൽ മരണപ്പെട്ടു.

എഴുപതുകളുടെ തുടക്കത്തിൽ കാലിക്കറ്റ് സർവകലാശാലയിലെ വോളി ബോൾ ടീമിൽ കളിക്കാരനായിരിക്കുമ്പോൾ ജിമ്മിയുടെ വോളി ബോൾ കളിയിലെ മികവ് മനിസിലാക്കിയ പാലാ സെന്‍റ് തോമസ് കോളേജ് 1973ൽ ജിമ്മിയെ അവിടെ പഠിക്കുന്നതിനുള്ള സൗകര്യം ഒരുക്കിക്കൊടുത്ത് അവരുടെ വോളി ബോൾ ടീം ക്യാപ്റ്റൻ ആക്കി തങ്ങളുടെ ടീമിന്‍റെ യശസ്‌സുയർത്തി.

1973 മുതൽ 1976 വരെയുള്ള കാലഘട്ടത്തിൽ സെന്‍റ് തോമസ് കോളേജിന്‍റെ വോളിബോൾ ടീം അംഗം എന്ന നിലയിൽ കേരളാ യൂണിവേഴ്സിറ്റിയുടെ ടീം ക്യാപ്റ്റനായും ജിമ്മി വോളി ബോൾ കളിയിൽ പ്രശസ്തിയുടെ കൊടുമുടിയിലേക്കെത്തി.

കേരള യൂണിവേഴ്സിറ്റി വോളി ബോൾ ടീമിനെ നയിച്ച ജിമ്മി പ്രസ്തുത മൂന്നു വർഷക്കാലവും ഇന്‍റർ യൂണിവേഴ്സിറ്റി മത്സരങ്ങളിലെ ചാമ്പ്യന്മാരായി കേരളാ യൂണിവേഴ്സിറ്റിയെ മാറ്റിയെടുത്തു. വോളി ബോൾ കളിയിലെ പ്രാഗൽഭ്യം കണക്കിലെടുത്ത് 21മത്തെ വയസ്‌സിൽ ജിമ്മിയെ അർജ്ജുനാ അവാർഡ് നൽകി രാജ്യം ആദരിച്ചു.

ജിമ്മി ജോർജിന്‍റെ അകാലത്തിലുള്ള വേർപാടിന്‍റെ വിടവ് നികത്തുവാനായി അദ്ദേഹത്തിൻറെ ഓർമ്മ നിലനിർത്തിക്കൊണ്ട് അമേരിക്കയിലെ വോളിബോൾ പ്രേമികൾ 1990ൽ രൂപം കൊടുത്ത നാഷണൽ മത്സരമാണ് ജിമ്മി ജോർജ് മെമ്മോറിയൽ നാഷണൽ വോളി ബോൾ ടൂർണമെന്‍റ്.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള 14 ടീമുകൾ അടങ്ങുന്ന നാഷണൽ വോളി ബോൾ ലീഗാണ് ഇതിന്റെ സംഘാടകർ. ഓരോ വർഷവും ഓരോ സംസ്ഥാനങ്ങളിലായി സംഘടിപ്പിക്കുന്ന നാഷണൽ ടൂർണമെന്റ് 14 വർഷങ്ങൾക്ക് ശേഷമാണ് ഈ വർഷം ന്യൂയോർക്കിലെത്തുന്നത്.

ലോംഗ് ഐലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരളാ സ്പൈക്കേഴ്സ് വോളി ബോൾ ക്ലബ് ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് എന്ന ക്ലബ്ബാണ് ഈ വർഷത്തെ ടൂർണമെന്‍റിന്‍റെ ആതിഥേയർ. ശക്തരായ കളിക്കാരെ അണിനിരത്തിക്കൊണ്ട് 1987ൽ രൂപീകൃതമായ കേരളാ സ്പൈക്കേഴ്സ് ക്ലബ് പല വർഷങ്ങളിലും ജിമ്മി ജോർജ് മെമ്മോറിയൽ വോളി ബോൾ ടൂർണമെന്‍റ് ചാമ്പ്യന്മാർ ആയിട്ടുണ്ട്.

ക്ലബിലെ ആദ്യകാല കളിക്കാരനായ ഷാജു സാം ആണ് സംഘാടക സമിതി പ്രസിഡൻറ്. സെക്രട്ടറി അലക്സ് ഉമ്മൻ, ട്രഷറർ ബേബിക്കുട്ടി തോമസ്, ജനറൽ കൺവീനറും ടീം മാനേജരുമായ ബിഞ്ചു ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ മറ്റു കമ്മറ്റി അംഗങ്ങളും മത്സരം അവിസ്മരണീയമാക്കുവാൻ അക്ഷീണ പരിശ്രമം ആരംഭിച്ചു കഴിഞ്ഞു.

മറ്റ് കമ്മറ്റി അംഗങ്ങൾ ടീം കോച്ച് റോൺ ജേക്കബ്, അസിസ്റ്റന്റ് കോച്ച് അലക്സാണ്ടർ തോമസ്, ട്രാൻസ്പോർട്ടേഷൻ ജെയിംസ് അഗസ്റ്റിൻ. ബാങ്ക്വറ്റ് ലിബിൻ ജോൺ, ഫണ്ട് റൈസിംഗ് സിറിൽ മഞ്ചേരിൽ, സുവനീർ ജോർജ് ഉമ്മൻ, സോഷ്യൽ മീഡിയ ആൻഡ്രൂ മഞ്ചേരിൽ, റിഫ്രഷ്മെൻറ്സ് അലക്സ് സിബി, മീഡിയ കം പി.ർ.ഓ. മാത്യുക്കുട്ടി ഈശോ എന്നിവരടങ്ങുന്ന കമ്മറ്റി ടൂർണമെന്റ് നടത്തിപ്പിൽ ചുക്കാൻ പിടിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ഷാജു സാം 6464274470, അലക്സ് ഉമ്മൻ 5167847700, ബേബികുട്ടി തോമസ് 5169741735, ബിഞ്ചു ജോൺ 6465846859, സിറിൽ മഞ്ചേരിൽ 9176373116.

ഡാളസ് റൂസ്‌വെൽറ്റ് ഹൈസ്‌കൂളിന് സമീപം വെടിവയ്പ്; വിദ്യാർഥികൾക്ക് പരിക്ക്.
ഡാളസ്: ഡ്രൈവ്ബൈ വെടിവയ്പിൽ പരിക്കേറ്റ രണ്ട് വിദ്യാർഥികളെ വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡാളസ് പോലീസ് പറ
ആർഎഫ്കെ ജൂണിയറിന്‍റെ വരവ് ബൈഡന് പ്രയോജനം ചെയ്യുമെന്ന് കണ്ടെത്തൽ.
വാഷിംഗ്‌ടൺ: റോബർട്ട് കെന്നഡി ജൂണിയർ പ്രസിഡന്‍റ് സ്ഥാനാർഥി‌യായി രംഗത്തുണ്ടെങ്കിൽ അത് ഏറെ പ്രയോജനം ചെയ്യുക ഡെമോക്രാറ്
95 ബില്യൺ ഡോളറിന്‍റെ വിദേശ സഹായം രണ്ടു സഭകളും പാസാക്കി; ജോ ബൈഡന്‍റെ ഒപ്പിനായി കാത്തിരിക്കുന്നു.
വാഷിംഗ്‌ടൺ: യുഎസ് പ്രതിനിധി സഭ പാസാക്കിയിരുന്ന 95 ബില്യൺ ഡോളറിന്‍റെ വിദേശ സഹായ ബിൽ സെനറ്റിലും 18 വോട്ടുകൾക്കെതിരേ 79
സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് സാംസ്കാരിക നേതാക്കൾ.
ഡാളസ്: കരോൾട്ടൺ സിറ്റി കൗൺസിലിന്‍റെ ചരിത്രത്തിൽ ആദ്യമായി മലയാളി കമ്യൂണിറ്റിയിൽ നിന്നും മത്സരിക്കുന്ന സൈമൺ ചാമക്കാ
ക്‌നാനായ നടവിളി മത്സരം: ഒർലൻഡോ ഇടവക ജേതാക്കൾ.
ഷിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി അമേരിക്കയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട്