• Logo

Allied Publications

Americas
ബോയിംഗിന്‍റെ പ്രശ്‌നങ്ങൾ: വിമാനയാത്രാ ചെലവ് വർധിക്കുമോ?
Share
വാഷിംഗ്ടൺ ഡിസി: വൻകിട വിമാന കമ്പനിയായ ബോയിംഗ് ഇപ്പോൾ വളരെയധികം പ്രശ്‌നങ്ങൾ ആണ് നേരിടുന്നത്. ഈ പ്രശ്നങ്ങൾ കാരണം, ഇനി പറക്കാൻ കൂടുതൽ പണം ചിലവാകും എന്നാണ് തോന്നുന്നത്.

അന്തർദേശീയമായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക്, പ്രത്യേകിച്ച് അമേരിക്കയിൽ ജോലി ചെയ്യുന്ന മധ്യവർഗ ഇന്ത്യക്കാർക്ക് ഇതൊരുനല്ല വാർത്തയല്ല.

ബോയിംഗിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്ന ജോൺ ബാർനെറ്റ് എന്നയാൾ വിമാനങ്ങളിൽ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് അടുത്തയിടെ വിളിച്ചുപറഞ്ഞിരുന്നു. ഓക്‌സിജൻ മാസ്‌കുകളുടെയും മറ്റ് ഭാഗങ്ങളുടെയും പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം തുറന്നടിച്ചു.

സങ്കടകരമെന്നു പറയട്ടെ, അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കുന്നതിന് മുമ്പ് അദ്ദേഹം സംശയകരമായി മരണമടഞ്ഞു. ബോയിംഗിൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ഇത് നമ്മെ അത്ഭുതപ്പെടുത്തുന്നു.

സർക്കാരിന്‍റെ ചില സുപ്രധാന പരീക്ഷണങ്ങളിലും ബോയിംഗ് പരാജയപ്പെട്ടു. വിമാനങ്ങൾ നിർമിക്കുമ്പോൾ അവർ കാര്യങ്ങൾ ശരിയായി ചെയ്തില്ല എന്നാണ് ഇതിനർഥം. ഇക്കാരണത്താൽ, ബോയിംഗ് എന്തെങ്കിലും തിരിമറി ചെയ്തിട്ടുണ്ടോ എന്ന് സർക്കാർ ഇപ്പോൾ പരിശോധിച്ചുവരുന്നു.

കാര്യങ്ങൾ കുറച്ചുകൂടെ മികച്ചതാക്കാൻ ശ്രമിക്കുമെന്ന് ബോയിംഗ് പറയുന്നുണ്ട്. എന്നാൽ ഇത് അത്ര ലളിതമല്ല. ബോയിംഗ് നിയമങ്ങൾ ലംഘിച്ചാണോ നിർമാണ പ്രവർത്തനങ്ങൾ നടത്തിയത് എന്ന് പോലും സർക്കാർ പരിശോധിക്കുന്നുണ്ട്.

ഇത് നമ്മളെ എങ്ങനെയാണു ബാധിക്കുന്നത്?

ബോയിംഗും എയർബസ് എന്ന മറ്റൊരു കമ്പനിയുമാണ് ലോകത്തിലെ മിക്കവാറും എല്ലാ വലിയ വിമാനങ്ങളും നിർമിക്കുന്നത്. അവരിൽ ഒരാൾക്ക് പ്രശ്നങ്ങളുണ്ടെങ്കിൽ, അത് വിമാനയാത്ര ചെയ്യുന്ന എല്ലാവരെയും ബാധിക്കുന്ന പ്രശ്നമാണ്.

പല വിമാനക്കമ്പനികളും ബോയിംഗിൽ നിന്ന് വിമാനങ്ങൾ ഓർഡർ ചെയ്തിട്ടുണ്ട്. എന്നാൽ ഈ വിമാനങ്ങൾക്ക് പ്രശ്‌നങ്ങളുണ്ടെങ്കിൽ അവ ലഭിക്കാൻ വിമാനക്കമ്പനികൾക്ക് കൂടുതൽ കാത്തിരിക്കേണ്ടി വരും.

അവർ കാത്തിരിക്കേണ്ടിവരുമ്പോൾ, മറ്റു വിമാനങ്ങൾ കൂടുതൽ നിരക്കിന് വാടകയ്ക്കു എടുക്കേണ്ടി വരും വിമാന കമ്പനികൾ അധികം ചിലവാക്കുന്ന പണം ടിക്കറ്റിലൂടെ നമ്മിൽ നിന്നും ഈടാക്കും.

അതിനാൽ, നിങ്ങൾ യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണുന്നുവെങ്കിൽ, അത് ഉടൻ തന്നെ ബുദ്ധിമുട്ടായേക്കാം. ബോയിംഗിന്‍റെ പ്രശ്‌നങ്ങൾ അർഥമാക്കുന്നത് വിമാന യാത്ര കൂടുതൽ ചെലവേറിയതായിത്തീരുമെന്നാണ്.

അജു വാരിക്കാട്

സൗത്ത് കരോലിനയിൽ വാഹനാപകടം; ഇന്ത്യക്കാരായ മൂന്ന് യുവതികൾ മരിച്ചു.
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലുണ്ടായ കാര്‍ അപകടത്തില്‍ ഇന്ത്യക്കാരായ മൂന്നു യുവതികള്‍ക്ക് ദാരുണാന്ത്യം.
യുഎസിൽ വാഹനാപകടം; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം.
കലിഫോർണിയ: യുഎസിലെ കലിഫോർണിയയിൽ കാർ മരത്തിലിടിച്ച് മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു.
കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾക്കു വീസ നൽകും: യുഎസ്.
ന്യൂഡൽഹി: വിദ്യാർഥികൾക്കു വീസ അനുവദിക്കുന്നതിൽ മുന്തിയ പരിഗണനയാണു നൽകുന്നതെന്നു യുഎസ്.
പലസ്തീൻ അനുകൂല പ്രതിഷേധം; യുഎസിൽ ഇന്ത്യൻ വംശജയായ വിദ്യാർഥി അറസ്റ്റിൽ.
ന്യൂയോർക്ക്: പലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ ഇന്ത്യൻ വംശജയായ വിദ്യാർഥിനി യുഎസിൽ അറസ്റ്റിൽ.
അമേരിക്ക‌യിൽ ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചുകൊന്നു.
ന്യൂയോർക്ക്: അമേരിക്ക‌യിൽ ഇന്ത്യൻ വംശജനായ യുവാവിനെ പോലീസ് വെടിവ