• Logo

Allied Publications

Americas
നഗരസമൂഹങ്ങളിൽ ജനസംഖ്യ കൂടുതൽ വർധിച്ചത് ഡിഎഫ്ഡബ്ല്യുയുവിൽ എന്ന് സെൻസസ് ബ്യൂറോ
Share
ഡാളസ്: 2022 ജൂലൈ ഒന്ന് മുതൽ 2023 ജൂലൈ ഒന്ന് വരെയുള്ള കാലഘട്ടത്തിൽ യുഎസ് നഗരസമൂഹങ്ങളിൽ ജനസംഖ്യ ഏറ്റവും കൂടുതൽ വർധിച്ചത് ഡാളസ് ഫോർ‌ട്ട്‌വർത്തു പ്രദേശത്താണെന്നു യുഎസ് സെൻസസ് ബ്യൂറോയുടെ പുതിയ കണക്കുകൾ പറയുന്നു.

പ്രദേശത്തു 1,52,598 പേരാണ് പുതിയതായി ചേർന്നത്. ഹൂസ്റ്റൺ പ്രദേശം 1,39,789 പുതിയ കൂട്ടിച്ചേർക്കലുകളുമായി രണ്ടാം സ്ഥാനത്താണ്. അറ്റ്ലാന്‍റാ(68,585), ഒർലാന്‍റോ  ഫ്ലോറിഡ (54,916), ടാമ്പ ഫ്ലോറിഡ (51,622), ഷാർലറ്റ്  നോർത്ത് കരോലെെന (50458), ഓസ്റ്റിൻ(50,105) എന്നിങ്ങനെയാണ് മറ്റു മെട്രോ ഏരിയകളിലെ ജനസംഖ്യ വർധന.

ഡാളസ് ഫോർട്ടുവർത്തു മേഖല മറ്റെല്ലാ മെട്രോകളെക്കാളും കൂടുതലായി ജനങ്ങളെ ആകർഷിക്കുന്നതായി ബ്യൂറോ പറഞ്ഞു. നോർത്ത് ടെക്സസിലെ മെസ്‌കിറ്റ് എന്ന നഗരത്തിന്‍റെ വലിപ്പം ഈ മെട്രോ ഏരിയയിൽ കൂട്ടിച്ചേർത്ത് പോലെയാണ് അനുഭവപ്പെടുന്നത് എന്നും ബ്യൂറോ കൂട്ടിച്ചേർത്തു.

നോർത്ത് ടെക്സസിന്‍റെ ജനസംഖ്യ ഇപ്പോൾ 81 ലക്ഷമായതായാണ് കണക്കാക്കപ്പെടുന്നത്. തൊട്ടടുത്ത മെട്രോ ഹൂസ്റ്റൺ 139000 ആളുകളെ കൂട്ടിച്ചേർത്തു. ബേയ് നഗരം എന്നറിയപ്പെടുന്ന നഗരത്തിൽ ഇപ്പോൾ 75 ലക്ഷം പേരുള്ളതായി അനുമാനിക്കപ്പെടുന്നു.

രണ്ടു ടെക്സസ് നഗര മേഖലകളും മൂന്നാം സ്ഥാനത്തുള്ള അറ്റ്ലാന്‍റാ നഗര സമൂഹത്തെ ബഹുദൂരം പിന്നിലാക്കി. ടെക്സസിലെ ഓസ്റ്റിൻ മെട്രോ 50,000 പേരെ അധികമായി ചേർത്തു ഏഴാം സ്ഥാനത്തായി. സാൻ അന്‍റോണിയോ മെട്രോ 48,071 പുതിയ നിവസികളുമായി ഒൻപതാം സ്ഥാനത്തായി.

യുഎസിൽ ഏറ്റവും അധികം ജനസംഖ്യ വർധന ഉണ്ടായ പത്തു മെട്രോകളിൽ എട്ടെണ്ണവും ടെക്സാസ് സംസ്ഥാനത്താണ്. ഡാളസ് കൗണ്ടയിലെ വർധന ഏതാണ്ട് 5,000 ആണ്. കൂടുതലും വിദേശത്തു നിന്നുള്ള കുടിയേറ്റം ആണെന്ന് കരുതുന്നു.

2023ലെ ജനസംഖ്യ 26,06,358 ആണെന്ന് കരുതുന്നു. ഡാളസ് കൗണ്ടിക്ക്‌ കിഴക്കു വശത്തുള്ള കൗഫ്മാൻ, റോക്കവാൾ കൗണ്ടികളിലാണ് ശതമാനത്തിൽ കൂടുതൽ വർധന ഉണ്ടായതു. കൗഫ്മാൻ കൗണ്ടിയിൽ 7.6 ശതമാനവും റോക്കവാൾ കൗണ്ടിയിൽ 6.5 ശതമാനവും വർധന ഉണ്ടായി.

95 ബില്യൺ ഡോളറിന്‍റെ വിദേശ സഹായം രണ്ടു സഭകളും പാസാക്കി; ജോ ബൈഡന്‍റെ ഒപ്പിനായി കാത്തിരിക്കുന്നു.
വാഷിംഗ്‌ടൺ: യുഎസ് പ്രതിനിധി സഭ പാസാക്കിയിരുന്ന 95 ബില്യൺ ഡോളറിന്‍റെ വിദേശ സഹായ ബിൽ സെനറ്റിലും 18 വോട്ടുകൾക്കെതിരേ 79
സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് സാംസ്കാരിക നേതാക്കൾ.
ഡാളസ്: കരോൾട്ടൺ സിറ്റി കൗൺസിലിന്‍റെ ചരിത്രത്തിൽ ആദ്യമായി മലയാളി കമ്യൂണിറ്റിയിൽ നിന്നും മത്സരിക്കുന്ന സൈമൺ ചാമക്കാ
ക്‌നാനായ നടവിളി മത്സരം: ഒർലൻഡോ ഇടവക ജേതാക്കൾ.
ഷിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി അമേരിക്കയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട്
സൗത്ത് കരോലിനയിൽ വാഹനാപകടം; ഇന്ത്യക്കാരായ മൂന്ന് യുവതികൾ മരിച്ചു.
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലുണ്ടായ കാര്‍ അപകടത്തില്‍ ഇന്ത്യക്കാരായ മൂന്നു യുവതികള്‍ക്ക് ദാരുണാന്ത്യം.
യുഎസിൽ വാഹനാപകടം; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം.
കലിഫോർണിയ: യുഎസിലെ കലിഫോർണിയയിൽ കാർ മരത്തിലിടിച്ച് മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു.