അരവിന്ദന്‍റെ വിശേഷങ്ങളുമായ് എം. മോഹനൻ
Sunday, May 20, 2018 2:07 AM IST
കഥ പറയുന്പോൾ, മാണിക്യക്കല്ല് എന്നീ ഹിറ്റുകൾ സമ്മാനിച്ച എം. മോഹനൻ തന്‍റെ പുതിയ ചിത്രവുമായി പ്രേക്ഷകർക്കു മുന്നിലെത്തിയിരിക്കുകയാണ്. വിനീത് ശ്രീനീവാസനെ നായകനാക്കി ഒരുക്കിയ ‘അരവിന്ദന്‍റെ അതിഥികൾ’ കുടുംബ പ്രേക്ഷകരുടെ മനസ് കീഴടക്കി മുന്നേറുകയാണ് ഒരുമാസം പിന്നിടുന്പോഴും. മൂകാംബികയുടെ മണ്ണിൽ ചിത്രത്തിന്‍റെ 25-ാം ദിനാഘോഷവും കഴിഞ്ഞ് തന്‍റെ സിനിമയുടെ വിശേഷങ്ങളുമായി എം. മോഹനൻ എത്തുന്പോൾ...

അരവിന്ദന്‍റെ അതിഥികൾ എന്ന സിനിമയിലേക്ക് എത്തുന്നതെങ്ങനെയാണ്?

അവിചാരിതമായി എന്‍റെ ഒരു സുഹൃത്തിൽ നിന്നും രണ്ടു മൂന്നു വരികളിലായി കേട്ടൊരു കഥയായിരുന്നു ഇത്. മൂകാംബികയിലെത്തുന്നവരെ തങ്ങളുടെ ലോഡ്ജിലേക്കു ബ്രെയിൻവാഷ് ചെയ്തു കൊണ്ടു പോകുന്ന ഒരു കഥാപാത്രമാണ് അരവിന്ദനും അവന്‍റെ അതിഥികളും എന്ന നിലയിലാണ് ചിത്രത്തിനു പേരെത്തുന്നതും. ഡാൻസറാകാൻ ആഗ്രഹിച്ച് കലാമണ്ഡലത്തിൽ നിന്നും പഠിച്ചിറങ്ങിയ കുട്ടി അരങ്ങേറ്റത്തിനായി മൂകാംബികയിലെത്തുന്നു. പക്ഷേ, അരങ്ങേറ്റം മുടങ്ങുന്നു. തുടർന്നുള്ള സംഭവമാണ് കഥയിൽ ആദ്യം ആകർഷിച്ചത്.പിന്നെ മൂകാംബിക പശ്ചാത്തലത്തിൽ പൂർണമായും ഒരു കൊമേഴ്സ്യൽ സിനിമ വന്നിട്ടില്ല.

വിനീത് ശ്രീനിവാസനും ശ്രീനിവാസനും ചിത്രത്തിന്‍റെ നെടുംതൂണായി എത്തിയിട്ടുണ്ടല്ലോ?

മൂകാംബികയിൽ സ്ഥിരമായി പോകുന്നയാളെന്ന നിലയിൽ കാൻവാസ് ചെയ്യാനെത്തുന്നവരെ സ്ഥിരമായി കാണാനൊക്കും. വളരെ സൗമ്യമായ ഒരു പയ്യൻ എന്ന നിലയിലാണ് വിനീതിനെ പരിഗണിക്കുന്നത്. കഥ പറഞ്ഞപ്പോൾ വിനീതും കുറച്ച് സജഷൻസ് പറഞ്ഞു. മാധവേട്ടൻ എന്ന കഥാപാത്രമായി ശ്രീനിവാസൻ ചേട്ടൻ എത്തണന്ന്െ ആദ്യമേ കരുതിയിരുന്നു. എന്‍റെ ഓരോ സിനിമയെക്കുറിച്ചും ശ്രീനിയേട്ടനുമായും വിനീതുമായും ചർച്ച ചെയ്യാറുണ്ട്. അഭിനയിക്കുന്നില്ലെങ്കിലും സിനിമയുടെ എല്ലാ മേഖലയിലും അവരുടെ സപ്പോർട്ട് എന്നുമുള്ളതാണ്.

മികച്ച താരനിര ചിത്രത്തിലെത്തിയതും ശ്രദ്ധേയമായിരുന്നല്ലോ?

ഓരോ കഥാപാത്രത്തിനുവേണ്ടിയും നമ്മൾ ആദ്യമേ മനസിൽ കണ്ട ഓരോ നടീനടന്മാരും ഈ ചിത്രത്തിൽ എത്തിയെന്നതു വലിയൊരു ഭാഗ്യമാണ്. ശാന്തികൃഷ്ണ ചേച്ചിയുടേയും ഉർവശി ചേച്ചിയുടേയും കഥാപാത്രങ്ങളെപ്പറ്റി ചിന്തിച്ച സമയത്ത് രണ്ടുപേരും സിനിമയിൽ ഇല്ല. ശാന്തികൃഷ്ണ ചേച്ചി വീണ്ടും അഭിനയത്തിലേക്കു വരുന്നു എന്നൊരു വാർത്തയാണ് ആകെ കേട്ടത്. ഉർവശി ചേച്ചി മലയാളത്തിലേക്കു വരാൻ താല്പര്യമില്ലാതെ ചെന്നൈയിൽ താമസമാണ്. എങ്കിലും നമ്മൾ വിചാരിച്ച ഓരോ താരവും ആ സമയത്ത് ഈ സിനിമയിലെത്തി.

നായികയായി നിഖില വിമലിനെ മലയാളത്തിലേക്കു തിരിച്ചു കൊണ്ടുവന്നത്?

പുതിയൊരു നായികയെ കലോത്സവ വേദികളിലും ഓണ്‍ലൈൻ പരസ്യങ്ങളും ഒഡീഷനൊക്കെ നടത്തിയെങ്കിലും പറ്റിയ ഒരാളെ കിട്ടിയില്ല. അങ്ങനെയിരിക്കെയാണ് നിഖിലയെക്കുറിച്ച് ചിത്രത്തിന്‍റെ പ്രൊഡ്യൂസർ പറയുന്നത്, നിഖില നായികയായ തമിഴ് ചിത്രം കിടാരി കണ്ടു. വിനീതിന്‍റെ തന്നെ വടക്കൻ സെൽഫിയുടെ തെലുങ്കിലും നിഖിലയായിരുന്നു നായിക. അങ്ങനെയാണ് ഈ ചിത്രത്തിലെ വരദയായി നിഖില എത്തുന്നത്.

പ്രേക്ഷക പിന്തുണയെ എങ്ങനെ കാണുന്നു?

കുടുംബ പ്രേക്ഷകർ ചിത്രം ഏറ്റെടുത്തതിലാണ് ഏറെ സന്തോഷം. ഞാൻ മനസിലാക്കിയിടത്തോളം സിനിമയെ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. നല്ലൊരു സിനിമ വരുന്പോൾ വിജയം ആഘോഷിക്കുന്നത് അതിന്‍റെ പിന്നണിയിലുള്ളവരേക്കാൾ പ്രേക്ഷകരാണ്. അവരുടെ ഫേസ് ബുക്ക് പേജുകളിലൊക്കെ ആ സന്തോഷം നമുക്കു കാണാനാകും.

പുതിയ ചിത്രവുമായി എത്തിയപ്പോൾ എന്തായിരുന്നു പ്രതീക്ഷ‍?

ഒരു ഫീൽഗുഡ് മൂവിയായിട്ടാണ് ചിത്രത്തിനെ അവതരിപ്പിച്ചിരിക്കുന്നത്. മൂകാംബികയുടെ ദൈവികതയും കോടമഞ്ഞും മന്ത്രോച്ചാരണങ്ങളും മണിമുഴക്കങ്ങളും നിറഞ്ഞ അന്തരീക്ഷം ഒരിടത്ത്. മറുവശത്ത് പ്രകൃതിരമണീയമായ സ്ഥലങ്ങൾ. അതുകൊണ്ടു തന്നെ ഇതു സംഗീത സംവിധായകന്‍റെയും കാമറാമാന്‍റെയും സിനിമയെന്ന് ഞാൻ അവരോട് ആദ്യമേ പറഞ്ഞിരുന്നു. സബ്ജക്ടുമായി താദാത്മ്യം പ്രാപിച്ച് അതിഗംഭീരമായാണ് സ്വരൂപ് ഫിലിപ്പ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വിനീത്-ഷാൻ റഹ്മാൻ സംഗീത കൂട്ടുകെട്ടും ചിത്രത്തിന്‍റെ ഹൈലൈറ്റായി.

മുൻ ചിത്രത്തിന്‍റെ പരാജയത്തിനെ എങ്ങനെ കാണുന്നു?

കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ 916 ആവറേജ് വിജയവും ശേഷം ചെയ്ത മൈ ഗോഡ് തീർത്തും പരാജയവുമായിരുന്നു. സാമൂഹ്യ പ്രസക്തിയുള്ളൊരു വിഷയമായിരുന്നു മൈ ഗോഡ് കൈകാര്യം ചെയ്തത്. കുട്ടികളിലൂടെ വലിയ ലോകത്തിനു ചിന്ത നൽകുന്ന ചിത്രമായിരുന്നു അത്. മുൻ പരാജയങ്ങളെല്ലാം മറന്നുകൊണ്ടാണ് മറ്റൊരു ശ്രേണിയിലുള്ള ഈ ചിത്രവുമായി എത്തിയത്. കാരണം ഓരോ സിനിമയും വ്യത്യസ്തമാണ്.

ചിത്രത്തിന്‍റെ വിജയത്തിൽ സിനിമ മേഖലയിൽ നിന്നുള്ള പ്രതികരണം എങ്ങനെയുണ്ടായിരുന്നു?
പല സുഹൃത്തുക്കളും വിളിച്ച് മികച്ച അഭിപ്രായം പറഞ്ഞു. അതിൽ ഏറെ സന്തോഷം നൽകിയത് എന്‍റെ ഗുരുനാഥൻ സത്യൻ അന്തിക്കാട് സാറും പത്നിയും കണ്ടിട്ട് വിളിച്ച് അഭിനന്ദിച്ചതാണ്. ശിഷ്യന്‍റെ സിനിമ നന്നായെന്നു പലരും പറഞ്ഞപ്പോൾ അതിൽ അഭിമാനം കൊള്ളുന്നു എന്നും സത്യേട്ടൻ പറഞ്ഞു.

ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.