Letters
ബഥനി ആശ്രമ സ്ഥാപകൻ ആർച്ച്ബിഷപ് മാർ ഈവാനിയോസ്
Tuesday, July 25, 2017 11:39 AM IST
ഇന്നലെ ദീപിക ദിനപത്രത്തിൽ ‘സിസ്റ്റർ സൂസന് എക്സലൻസി അവാർഡ്’ എന്ന തലക്കെട്ടിൽ വന്ന വാർത്തയിൽ ബഥനി സ്ഥാപകന്‍റെ പേര് അലക്സിയോസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത എന്നു കൊടുത്തിരിക്കുന്നതു ശരിയല്ല. ബഥനി ആശ്രമ സ്ഥാപകൻ ആബോ പി.ടി. ഗീവറുഗീസ് ഒഐസി (പിന്നീട് ആർച്ച്ബിഷപ് ഗീവർഗീസ് മാർ ഈവാനിയോസ്, തിരുവനന്തപുരം മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്) ആണെന്നതിനുള്ള തെളിവ് അടങ്ങുന്ന, നിരണം ഭദ്രാസന മെത്രാപ്പോലീത്താ ആയിരുന്ന ഗീവർഗീസ് മാർ ഗ്രിഗോറിയോസിന്‍റെ കത്തുകൂടി ഇതിനോടൊപ്പം അയയ്ക്കുന്നു.

(മാർ ഈവാനിയോസിനു റന്പാൻ പട്ടം നൽകിയതിനുശേഷം അദ്ദേഹത്തെ അഭിനന്ദിക്കുകയും ആശീർവദിക്കുകയും ചെയ്തുകൊണ്ട് നിരണം ഭദ്രാസനാധിപനും പിന്നീട് കാതോലിക്കോസുമായ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് എഴുതിയ കത്തിലാണ് ബഥനി ആശ്രമം സ്ഥാപനത്തെപ്പറ്റി പരാമർശിക്കുന്നത്. അതിപ്രകാരമാണ്: ബഥന്യാശ്രമപദത്തിലെ ആബോ (Abbot) എന്ന നിലയിൽ ദൈവകാരുണ്യത്താൽ ആശ്രമ പദത്തിലെ ധർമ സന്താനങ്ങളായി ഇപ്പോൾ വിളിക്കപ്പെട്ടിരിക്കുന്നവരും മേലാൽ വിളിക്കപ്പെടുന്നവരുമായ ഏവരേയും വേണ്ടപോലെയുള്ള ധർമപരിശീലനം കൊടുത്തും യഥാക്രമം ആശ്രമപദത്തിൽ സ്വീകരിച്ചും പ്രസ്തുത ആശ്രമ പദത്തെ പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ സത്യേക ദൈവത്തിന്‍റെ തിരുനാമ മഹത്വത്തിനായി മേലാലും നടത്തിക്കൊണ്ടു പോകുന്നതിനു കാരുണ്യവാനായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.)

ഈ തിരുത്ത് ദീപിക ദിനപത്രത്തിലൂടെ തന്നെ പൊതുജനസമക്ഷം അറിയിക്കണമെന്ന് അഭ്യർഥിക്കുന്നു. ദീപിക പത്രത്തിന്‍റെ സത്യധർമപ്രതിബദ്ധതയ്ക്കും അവ പ്രകടിപ്പിക്കുന്നതിനുള്ള സന്നദ്ധതയ്ക്കും പ്രത്യേകം നന്ദി അറിയിക്കുന്നു. ഈ കത്ത് ഒരു വാഗ്‌വാദത്തിനുവേണ്ടിയുള്ളതല്ല. സത്യത്തെ അസത്യമാക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് അറിയിക്കുന്നു എന്നുമാത്രം.

ഫാ. ആന്‍റണി പടിപ്പുരയ്ക്കൽ ഒഐസി സെക്രട്ടറി ജനറൽ, ബഥനി ആശ്രമം ജനറലേറ്റ്, കോട്ടയം