Letters
കലാകാരന്മാർ മാതൃക കാണിക്കണം
Wednesday, July 26, 2017 11:34 AM IST
കല ഒരു അനുഗ്രഹമാണ്. അതു മനസിലാക്കാതെയാണു കലാകാരന്മാർ പലരും ധിക്കാരപൂർണമായ പ്രവർത്തനങ്ങൾ നടത്തുന്നത്. സിനിമയിലെ കഥാപാത്രങ്ങളായുള്ള അഭിനയം പലരെയും ജനങ്ങളുടെ ആരാധാനാപാത്രങ്ങളാക്കുന്നു. ചിലർ അതിൽ അഹങ്കരിക്കുകയും എല്ലാം വെട്ടിപ്പിടിക്കാനും എല്ലാ സുഖങ്ങളും അനുഭവിക്കാനുമുള്ള ആഗ്രഹം അവരെ വഴിതെറ്റിക്കുകയും ചെയ്യുന്നു.

ഭാരതസംസ്കാരത്തിന് ചേർന്ന വിധത്തിലല്ല ചില കലാകാരന്മാരെങ്കിലും ജീവിക്കുന്നതും പ്രവർത്തിക്കുന്നതും. നടീനടന്മാരുടെ വിവാഹജീവിതം അവർ അഭിനയിക്കുന്ന സിനിമയിലെ കഥാപാത്രങ്ങളുടേതുപോലെ താളംതെറ്റരുത്. അവരുടെ പ്രവൃത്തികൾ കണ്ടും കേട്ടും ജനങ്ങൾ ദുഃഖിതരാകുന്ന അവസ്ഥ നന്നല്ല.

ജോസ് ടി . പൂഞ്ഞാർ