Letters
എലിക്കു പ്രാണവേദന, പൂച്ചയ്ക്കു വിളയാട്ടം
Tuesday, August 22, 2017 11:20 AM IST
ഉത്തർപ്രദേശിൽ ഗോരഖ്പുർ ബാബാ രാഘവദാസ് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓക്സിജൻ വിതരണത്തിന്‍റെ കുടിശികത്തുക അടയ്ക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി മേധാവി ഇക്കഴിഞ്ഞ ജൂലൈ മൂന്നിനു യോഗി ആദിത്യനാഥ് സർക്കാരിനു കത്തയച്ചിരുന്നു. യാതൊരു നടപടിയും ഉണ്ടാകാതിരുന്നതിനെത്തുടർന്നു ജൂലൈ പതിമൂന്നിനു മറ്റൊരു കത്തുകൂടി കൈമാറിയെങ്കിലും സർക്കാരിന്‍റെ അനാസ്ഥ വലിയ ദുരന്തത്തിനു വഴിവയ്ക്കുകയായിരുന്നു.

ഒരാഴ്ചയ്ക്കിടയിൽ 78 കുരുന്നു ജീവനുകൾ പ്രാണവായു ലഭിക്കാതെ പൊലിഞ്ഞു. തത്സമയമെല്ലാം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രീകൃഷ്ണ ജയന്തി പൊടിപൂരമായി നടത്തുന്നതിനുവേണ്ടി സംസ്ഥാന ഡിജിപിയുമായി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇത് സാധാരണ സംഭവം മാത്രമാണെന്നു പറഞ്ഞുകൊണ്ട് ബിജെപി ജനറൽ സെക്രട്ടറിയും അതിനെ നിസാരവത്കരിച്ചു. ഈ യോഗിയെ എന്തിനാണ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ യുപിയിലെ മുഖ്യമന്ത്രിയാക്കിയതെന്നു മനസിലാകുന്നില്ല.

ജോർജ് തോമസ് മുരിക്കനാട്ട്, ഫാത്തിമാപുരം