Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
സ്വയംഭരണ കോളജുകളെ എന്തിനു തളർത്തുന്നു?
Saturday, September 16, 2017 12:28 PM IST
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഒരു പരീക്ഷണമെന്ന നിലയിലാണു മൂന്നു വർഷം മുമ്പ് ഏതാനും കോളജുകൾക്കു സ്വയംഭരണം സർക്കാർ അനുവദിച്ചത്. നമുക്കിതു പുതുമയാണെങ്കിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സ്വയംഭരണ കോളജുകൾ നിലവിൽ വന്നിട്ട് 38 വർഷമായി. വിദ്യാർഥി പ്രവേശനം, സ്വന്തമായ പാഠ്യക്രമം, പരീക്ഷാ നടത്തിപ്പ്, മാർക്ക് ലിസ്റ്റ് വിതരണം മുതലായ അക്കാദമിക പ്രവർത്തനങ്ങൾക്കു മാത്രമേ സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ളൂ. ഫീസിനത്തിൽ ഒരു രൂപ പോലും വർധനയ്ക്കുള്ള സാന്പത്തിക സ്വാതന്ത്ര്യമില്ല. യുജിസി, കേരള ഗവൺമെന്റ്, യൂണിവേഴ്സിറ്റി പ്രതിനിധികൾ ഉൾപ്പെട്ട സമിതികൾ പലതവണ കോളജുകൾ സന്ദർശിച്ചു പരിശോധന നടത്തിയാണു കേരളത്തിലെ ഏതാനും മികച്ച കോളജുകൾ സ്വയംഭരണ യോഗ്യമെന്നു കണ്ടെത്തിയത്.
കഴിഞ്ഞ മൂന്നു വർഷമായി ഇവയിൽ പലതും നല്ല പ്രവർത്തനം കാഴ്ചവയ്ക്കുന്നു എന്നാണു വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്തെ സ്വയംഭരണ കോളജുകൾ എണ്ണത്തിൽ ഏറ്റവും കൂടുതലുള്ളത് എംജി യൂണിവേഴ്സിറ്റിയിലാണ് പത്തെണ്ണം. മറ്റുള്ളവ കേരള, കാലിക്കട്ട് യൂണിവേഴ്സിറ്റികളിലും. ആ രണ്ടു യൂണിവേഴ്സിറ്റികളും അവയുടെ സ്വയംഭരണ കോളജുകളോടു സഹകരണത്തോടെ പ്രവർത്തിക്കുന്പോൾ എംജി യൂണിവേഴ്സിറ്റി ഒരു സംശയ രോഗിയെപ്പോലെയാണ് അതിന്റെ സ്വയംഭരണ കോളജുകളോട് ഇടപെടുന്നത്. തൊട്ടതിനും പിടിച്ചതിനും സംശയം, പിന്നെ അന്വേഷണം.
എൽഡിഎഫ് ഭരണത്തിലേറി പുതിയ സിൻഡിക്കറ്റ് അധികാരത്തിൽ വന്നതോടെ ഒരു കമ്മിറ്റി രൂപീകരിച്ചു സ്വയംഭരണ കോളജുകളിൽ മിന്നൽ സന്ദർശനം നടത്തി. വളരെ കൃത്യമായ പരാതികൾ ഉള്ളപ്പോൾ അത് അന്വേഷിക്കാമെന്നാണു സ്വയംഭരണ കോളജ് നിയമത്തിലുള്ളത്. ഈ സിൻഡിക്കറ്റ് അധികാരത്തിൽ വന്നതോടെ സ്വയംഭരണ കോളജുമായി ബന്ധപ്പെട്ടു കിട്ടിയ പരാതികളുടെ പേരിലായിരുന്നു മേല്പറഞ്ഞ അന്വേഷണം. പരാതികളിൽ പ്രവേശനക്രമക്കേടുകൾ മുതൽ മനുഷ്യാവകാശ ധ്വംസനം വരെ ഉണ്ടായിരുന്നത്രേ. ആകെ മൂന്നു കോളജുകളേ പൂർണമായ രീതിയിൽ സ്വയംഭരണ ക്രമത്തിലേക്കു വന്നിരുന്നുള്ളൂ. പ്രസ്തുത സന്ദർശനം നിയമപരമല്ലായിരുന്നു എന്ന് ഉപദേശം കിട്ടിയപ്പോൾ സ്വയംഭരണ കോളജുകളുടെ കണ്ണിൽ പൊടിയിട്ടു യൂണിവേഴ്സിറ്റി തടിയൂരി.
കേരള, കാലിക്കട്ട് സർവകലാശാലകൾ സ്വയംഭരണ കോളജുകളുടെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ ഏതാനും ഉത്തരവുകൾ മാത്രം പുറപ്പെടുവിച്ചപ്പോൾ എംജി യൂണിവേഴ്സിറ്റിയുടെ ഉത്തരവുകൾ പത്തോളം വരും. എന്നാൽ, ഇതിലധികവും കോളജുകൾക്കു കൂച്ചുവിലങ്ങിടാനുള്ളതായിരുന്നു.
എംജി യൂണിവേഴ്സിറ്റിയിൽ കുട്ടികളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ സാധാരണ വേഗത്തിലും ഫാസ്റ്റ് ട്രാക്കിലും കിട്ടും. ഫാസ്റ്റ് ട്രാക്ക് ഫീസ് കനത്തിൽ ആണെന്നു മാത്രം. എന്നാൽ, സ്വയംഭരണ കോളജുകളിലെ കുട്ടികൾക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ കിട്ടുന്നതു കനപ്പെട്ട ഫീസ് ഒടുക്കേണ്ട ഫാസ്റ്റ് ട്രാക്കിൽ മാത്രം! ഇതു വിവേചനം അല്ലാതെ മറ്റെന്താണ്? എന്തിനും ഏതിനും സമരം ചെയ്യുന്ന വിദ്യാർഥി സംഘടനകൾക്കൊന്നും തന്നെ ഇതൊന്നും പ്രശ്നമേ അല്ല.
യൂണിവേഴ്സിറ്റികൾ പലപ്പോഴും കാലഹരണപ്പെട്ട സിലബസുമായി മുടന്തി നീങ്ങുന്പോൾ സ്വയംഭരണ സംവിധാനത്തിന്റെ ഏറ്റവും വലിയ ആകർഷണം അറിവിന്റെ ലോകത്തു ദിവസേന എന്നവണ്ണം ഉണ്ടാകുന്ന വിജ്ഞാന വിസ്ഫോടനങ്ങൾ വളരെവേഗം ഉൾക്കൊണ്ട് സിലബസ് നവീകരിക്കാമെന്നതാണ്. അത്തരം മാറ്റങ്ങൾ ഉൾപ്പെടുത്തി നവീകരിക്കുന്ന സിലബസ് യൂണിവേഴ്സിറ്റി പരിശോധനയ്ക്കു വിധേയമാക്കണം എന്നൊന്നും സ്വയംഭരണ നിയമം അനുശാസിക്കുന്നില്ല. എന്നാൽ എം.ജി. യൂണിവേഴ്സിറ്റി നിയമം ദുർവ്യാഖ്യാനിച്ച് അങ്ങനെ സ്ഥാപിച്ചെടുത്തിരിക്കുന്നു. എന്നു മാത്രമല്ല അനുമതി തരാൻ ഫീസും നിശ്ചയിച്ചിരിക്കുന്നു. ഒരു ബിരുദ സിലബസിനു അന്പതിനായിരവും ബിരുദാനന്തര സിലബസിനു ഒരു ലക്ഷവും രൂപ!
കേരളത്തിലെയെന്നല്ല ഇന്ത്യയിലെ തന്നെ മറ്റൊരു യൂണിവേഴ്സിറ്റിയിലും ഇങ്ങനെയൊരു കാര്യത്തിന് ഇത്ര കനത്ത ഫീസ് ഉണ്ടാകില്ല. മുപ്പതോളം കോഴ്സുകളുള്ള ഒരു സ്വയംഭരണ കോളജ് ഒരു പ്രാവശ്യം സിലബസ് പരിഷ്കരിക്കാൻ യൂണിവേഴ്സിറ്റിക്ക് ഈ ഇനത്തിൽ കൊടുക്കേണ്ടത് 20 മുതൽ 30 വരെ ലക്ഷം രൂപ. ഇത്ര കനത്ത ഫീസ് കൊടുത്തു സിലബസ് നവീകരിക്കാൻ ഒരു കോളജും മുതിരുമെന്നു തോന്നുന്നില്ല. കാരണം സ്വയംഭരണം ആയതുകൊണ്ട് കോളജുകളുടെ വരുമാനം കൂടിയിട്ടൊന്നുമില്ല. ഇതിൽ മറ്റൊരു വശം കൂടിയുണ്ട്. ഫീസ് കിട്ടിയില്ലെങ്കിൽ സ്വയംഭരണ കോളജുകൾ കൂടെക്കൂടെ സിലബസ് നവീകരിച്ചാലുണ്ടാകുന്ന ശല്യം ഇല്ലാതാക്കാമല്ലോ.
സ്വയംഭരണ കോളജുകൾ ഇടംവലം തിരിയാതെ യൂണിവേഴ്സിറ്റി പറയുന്നതുപോലെ മാത്രം കാര്യങ്ങൾ ചെയ്യുന്നതിലും അവയ്ക്ക് നിയമം കൊടുത്തിരിക്കുന്ന അധികാരങ്ങൾ കവർന്നെടുക്കുന്നതുമായുള്ള യൂണിവേഴ്സിറ്റി തീട്ടൂരങ്ങൾ ഇനിയുമുണ്ട്.
സ്വയംഭരണ സംവിധാനം നിലവിൽ വന്നതിനുശേഷം ഇത്തരം കോളജുകളിൽ പരീക്ഷകൾ സമയത്തിന് നടക്കുന്നു. റിസർട്ട് സമയത്തിന് പ്രഖ്യാപിക്കുന്നു. അതിനാൽ തന്നെ പ്രവേശനത്തിനുള്ള അപേക്ഷകൾ മുൻ വർഷങ്ങളേക്കാൾ പലമടങ്ങു കൂടി. സ്വയംഭരണ കോളജ് അധികാരികളുമായി മുൻ അധ്യാപകനായ സംസ്ഥാനവിദ്യാഭ്യാസ മന്ത്രി നടത്തിയ ഒരു കൂടിക്കാഴ്ചയിൽ പറഞ്ഞത്രേ സ്വയംഭരണ കോളജുകൾ തങ്ങളുടെ നയപരിപാടികളിൽപെടുന്നതല്ല എന്ന്. ഇങ്ങനെ പോയാൽ താനെ നിന്നു പൊയ്ക്കൊളും. അതിനുള്ള വഴിയൊരുക്കുകയാണോ യൂണിവേഴ്സിറ്റി?
അരുൺ വർഗീസ്, അകത്തേത്തറ, പച്ചാളം, കൊച്ചി.
മൊബൈൽ ഫോൺ ദുരുപയോഗവും നിരോധനവും
നെതർലൻഡിലെ ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ നിരോധിക്കുന്നു. അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. കുട്ടികളുടെ പഠനത്തെ മൊ
എണ്ണയിൽ ഓടുന്ന സർക്കാർ
202324 വർഷത്തിൽ എണ്ണക്കന്പനികൾ ഉണ്ടാക്കിയ ലാഭം 90,000 കോടി രൂപ. എണ്ണക്കന്പനികളുടെ മേലാളന്മാർ ക
ബസുകളിലെ ഡോറുകൾ
ഏതെങ്കിലും അപകടമോ ദുരന്തമോ ഉണ്ടാകുന്പോൾ ഉടൻ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉണരുകയും വ്യാപക പരിശോധന നടത്തുകയും ച
കുഴികൾ എന്നു മൂടും?
ജൽജീവൻ പദ്ധതിയുടെ ഭാഗമായി പലേടത്തും റോഡുകൾ വെട്ടിപ്പൊളിച്ചത് മൂടാതെ കിടക്കുകയാണ്. ഇതുമൂലം പല റോഡുകളും കുണ്ടും കു
വക്കീൽമാർ മാത്രം കോട്ടൂരിയാൽ മതിയോ?
കനത്ത വേനൽച്ചൂടിനെത്തുടർന്ന് അഭിഭാഷകർക്ക് മേയ് 31 വരെ കോട്ട് ഒഴിവാക്കാൻ ഹൈക്കോടതി അനുവാദം നൽകിയ വാർത്ത വായിച്ചു. ഉ
മുഖപ്രസംഗം കാലോചിതം
ഉദ്യോഗസ്ഥരുടെയും മറ്റും അനാസ്ഥ മൂലം റോഡിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു ദീപിക കഴിഞ്ഞ ദിവസം എഴുതിയ മുഖപ്രസംഗം എന്ത
വിദ്യാർഥികൾക്കും തപാൽ വോട്ട് വേണം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ള എല്ലാ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും തപാൽ വോട്ടിന് സൗകര്യമുണ്ട്. കൂടാ
ആരോഗ്യ വകുപ്പിന്റെ നിലപാട് അപലപനീയം
ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ നഴ്സിംഗ് ഓഫീസറെ കോഴിക്കോട് തന്നെ നിലനിർത്താൻ ഹ
‘വൈദ്യുതശ്രീ’ എന്നൊരു അവാർഡിലൂടെ ജനത്തെ കൂടെ നിർത്തുക...
ക്രമാതീതമായി വൈദ്യുതി ഉപയോഗം കൂടുന്നതിന്റെ ആശങ്കയിലാണ് ഇലക്ട്രിസിറ്റി ബോർഡ്. വൈദ്യുതി ചാർജ് വർധനയുടെ നീരാളിപ
ഏതു വാതിലിലാണ് ഇനി മുട്ടേണ്ടത്?
റോഡരികിൽ ഫ്ലക്സ് ബോർഡുകൾ അനുവദിക്കരുതെന്നും നിലവിലുള്ളവ പിഴ ഈടാക്കി നീക്കണമെന്നും ഹൈക്കോടതി 2018ലും 2021ലും ഉത്തര
അധ്യാപകരുടെ ഇരട്ടഡ്യൂട്ടി ഒഴിവാക്കണം
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ അടുത്ത ദിവസം ആരംഭിക്കുകയാണ്. ചുമതല നിർവഹിക്കാൻ
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
ലോകവനിതാദിനത്തിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചായി കേന്ദ്രസർക്കാർ പ്രഖ്യാപിച
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
പ്രതിവർഷം ഇരുപതിനായിരം കോടി രൂപ ലാഭമുള്ള ലോകത്തിലെ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ലാഭമുണ്ടായിട്ടു
എത്ര കൃഷിക്കാർ ദീപിക വരുത്തി ആ പത്രത്തെ തിരിച്ചു സപ്പോർട്ടു ചെയ്യുന്നുണ്ട് ?
ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു തലക്കെട്ടാണ് മുകളിൽ കൊടുത്തത്. ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കാർഷിക മേഖലയുമായി ബ
പടയപ്പ എന്ന വിഐപി
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയത്തിന്റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.
എ
സാംസ്കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാ
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ല
ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.